Saturday, March 8, 2014

മഠത്തിനെതിരായ വാര്‍ത്ത തടയാന്‍ ആസൂത്രിത നീക്കം

അമൃതാനന്ദമയിക്കും മഠത്തിനും എതിരെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത് തടയാന്‍ ആസൂത്രിതനീക്കം നടക്കുന്നതില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ഗെയിലിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മഠം അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഈ വിഷയത്തെ വക്രീകരിച്ചും വര്‍ഗീയവല്‍ക്കരിച്ചും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണ്. ആത്മീയ, ഭൗതിക ഭേദമെന്യേ ഏത് മേഖലയിലെയും പ്രസ്ഥാനങ്ങളും പൊതുസ്ഥാപനങ്ങളും ജനകീയ പരിശോധനയ്ക്ക് വിധേയമായി സുതാര്യമായാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പോലും ആത്മീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ ഇത്തരം പരിശോധനയ്ക്ക് വിധേയരാവുന്നുണ്ട്. ഇവിടെത്തന്നെ മറ്റു മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പരിശോധനകള്‍ നടന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പുലര്‍ത്തുന്ന നിശബ്ദതയെയും ഗൗരവമായി കാണണം.

മഠത്തിനെതിരെയുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും ഒ എന്‍ വി കുറുപ്പ്, സക്കറിയ, ബി ആര്‍ പി ഭാസ്കര്‍, ശശികുമാര്‍, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshbhimani

No comments:

Post a Comment