Saturday, March 8, 2014

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മഠം

അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൈരളി പീപ്പിള്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വെല്‍ ആശ്രമത്തിനും അമൃതാനന്ദമയിക്കും എതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് പ്രതികരണം.

ആശ്രമം തുറന്ന പുസ്തകമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏത് അന്വേഷണ ഉദ്യോഗസ്ഥനും എപ്പോള്‍ വേണമെങ്കിലും ആശ്രമത്തിന്റെ ധനപരമായ കാര്യങ്ങള്‍ പരിശോധിക്കാം. ആശ്രമത്തിന് സ്വിസ് ബാങ്കിലോ മറ്റു വിദേശ ബാങ്കുകളിലോ നിക്ഷേപമില്ല. അമൃതാനന്ദമയി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ശിഷ്യരുടെ ക്ഷണപ്രകാരമാണ്. വിദേശ ആശ്രമങ്ങളില്‍ അമൃതാനന്ദമയി ട്രസ്റ്റിയല്ല. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണ പരത്താനാണ്. ആരോപണങ്ങള്‍ക്ക് വികാര വിദ്വേഷത്തോടെയുള്ള പ്രതികരണങ്ങള്‍ അമൃതാനന്ദമയി ശിഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment