Sunday, March 9, 2014

വിധി പറയേണ്ടയാള്‍ക്ക് വീരേന്ദ്രകുമാറിന്റെ അവാര്‍ഡ്

കണ്ണൂര്‍: മകന്റെ ഭൂമി െകൈയേറ്റക്കേസില്‍ വിധി പറയേണ്ടയാള്‍ക്ക് അച്ഛന്റെ അവാര്‍ഡുദാനം. എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ ആദിവാസികളുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി ഗോത്രവര്‍ഗ കമീഷന്‍ 19ന് വിധി പറയാനിരിക്കെയാണ് കമീഷന്‍ ചെയര്‍മാനെ അച്ഛന്‍ എം പി വീരേന്ദ്രകുമാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്. പത്തനംതിട്ടയിലെ ജനവേദി സംഘടനയുടെ കവിതയ്ക്കുള്ള അവാര്‍ഡാണ് വീരേന്ദ്രകുമാറില്‍നിന്ന് പട്ടികജാതി ഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാര്‍ ഏറ്റുവാങ്ങിയത്.

വയനാട്ടിലെ കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ 14.44 ഏക്കര്‍ ആദിവാസി ഭൂമി കൈയേറിയെന്ന കേസില്‍ കമീഷന്‍ മുമ്പാകെയുള്ള വാദം പൂര്‍ത്തിയായത് അവാര്‍ഡ്ദാനച്ചടങ്ങിന് ശേഷമാണ്. 19നാണ് കേസില്‍ വിധിപറയുക. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലെ അവാര്‍ഡുദാനത്തിന് വീരേന്ദ്രകുമാറെത്തിയത് ബോധപൂര്‍വമാണെന്ന് ആക്ഷേപമുയര്‍ന്നു. അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ദുരൂഹമാണ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ശ്രേയാംസ്കുമാര്‍ കൈയേറിയതെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും പരാതിക്കാരനായ പത്രപ്രവര്‍ത്തകന്‍ പി രാജന്‍ കമീഷന്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു. പൈതൃകമായി കിട്ടിയതാണ് ഭൂമിയെന്നും കമീഷന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നുമാണ് ശ്രേയാംസിന്റെ വാദം. ഫെബ്രുവരി എട്ടിനാണ് അവാര്‍ഡുദാനച്ചടങ്ങ് നടന്നത്. ഇതിന്റെ വിശദമായ വാര്‍ത്തയും പടവും അടുത്ത ദിവസത്തെ മാതൃഭൂമി പത്രത്തില്‍ വന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment