Sunday, March 9, 2014

മാതൃഭൂമി വാര്‍ത്ത ശുദ്ധ അസംബന്ധം: വിഎസ്

ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ടി നേതൃത്വം തകര്‍ക്കുകയാണെന്ന നിലയില്‍ താന്‍ പ്രകാശ് കാരാട്ടിനോട് സംസാരിച്ചുവെന്നു പറഞ്ഞ് ഞായറാഴ്ച മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രകാശ് കാരാട്ടുമായി ഫോണില്‍ ഇങ്ങനെ പറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കാരാട്ടുമായി ഇങ്ങനെയൊരു കാര്യം താന്‍ സംസാരിച്ചിട്ടില്ല.

ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. ഇടതുമുന്നണി വിടാനുള്ള ആര്‍ എസ് പി തീരുമാ നം ഉപേക്ഷിക്കണമെന്നു പറയാനായിരുന്നു ഇത്. പ്രേമചന്ദ്രന്‍ പിന്നീട് തിരിച്ചുവിളിക്കാമെന്നു പറയുകയാണുണ്ടായത്. അതല്ലാതെ, മാതൃഭൂമി പറയുന്നതുപോലെകാരാട്ടുമായി ഇത്തരത്തില്‍ സംസാരിച്ചിട്ടേയില്ല.

ഇത് തന്നെ അപമാനിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തയാണ്. വസ്തുതാവിരുദ്ധമായ ഇത്തരമൊരു വാര്‍ത്ത എങ്ങനെ മാതൃഭൂമിയില്‍ വന്നുവെന്നതിനെപ്പറ്റി അന്വേഷിക്കാന്‍ പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടറോട് ആവശ്യ പ്പെട്ടിട്ടുണ്ടെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment