Sunday, March 16, 2014

ഓര്‍മകളില്‍ നിറഞ്ഞ് നായനാര്‍; വിജയം നേര്‍ന്ന് ശാരദടീച്ചര്‍

കണ്ണൂര്‍: "ശാരദാസി"ന്റെ ചുമരില്‍ മായാത്ത പുഞ്ചിരിയുമായി ഇ കെ നായനാരുടെ ചിത്രം. പടികയറുമ്പോള്‍ പ്രിയസഖാവിന്റെ സ്മരണകളുമായി, നിറഞ്ഞ സ്നേഹത്തോടെ സഹധര്‍മിണി ശാരദ ടീച്ചര്‍. ടീച്ചറുടെ ഓരോ വാക്കുകളിലെയും ആവേശം മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായി മാറുകയായിരുന്നു എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പി കെ ശ്രീമതിക്കും പ്രവര്‍ത്തകര്‍ക്കും.

ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പി കെ ശ്രീമതി ശാരദാസിലെത്തിയത്. ശാരദേച്ചീ എന്ന സ്ഥാനാര്‍ഥിയുടെ നീട്ടിയ വിളിക്ക് പിന്നാലെ നിറഞ്ഞ ചിരിയുമായി വീട്ടുകാരിയെത്തി. വാതില്‍ തുറന്ന് സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്ക്. മുറിയിലെ ചില്ലലമാരിയില്‍ സൂക്ഷിച്ച നായനാരുടെ വ്യത്യസ്ത ചിത്രങ്ങള്‍ക്ക് പുറമേ ചുമരില്‍ ഫയലും ദേശാഭിമാനിയും പിടിച്ചുള്ള പൂര്‍ണകായ ചിത്രം. പിന്നീടുള്ള ഒരോ നിമിഷവും കടന്നുപോയത് സഖാവിന്റെ അദൃശ്യ സാന്നിധ്യത്തിലൂടെ. ശാരദ ടീച്ചര്‍ തന്റെ ആഗ്രഹം സ്ഥാനാര്‍ഥിയോട് തുറന്നുപറഞ്ഞു. വെറുതെ ജയിച്ചാല്‍ പോര. നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചുവേണം ഇനി വരാന്‍. പിന്നെ സംസാരം നായനാരിലേക്ക് വഴിമാറി. പി കരുണാകരനുള്‍പ്പെടെയുള്ളവരും അവരുടെ തെരഞ്ഞെടുപ്പ് കാലവുമെല്ലാം സംഭാഷണത്തില്‍ കടന്നുപോയി. "തെരഞ്ഞെടുപ്പ് കാലത്തെ നായനാരുടെ ചിത്രം വാക്കുകളില്‍ ശാരദടീച്ചര്‍ പകര്‍ത്തിയതിങ്ങനെ. "തെരഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍ വല്ലാത്ത ആവേശമായിരുന്നു. അതുവരെയില്ലാത്ത ഒരു ഉണര്‍വും ശക്തിയുമാണ് പിന്നെ". നീയും അങ്ങനെയായിരിക്കണം.

deshabhimani

No comments:

Post a Comment