Wednesday, March 19, 2014

സുനന്ദയുടെ ദുരൂഹ മരണം: തരൂരിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല

സുനന്ദാപുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അവരുടെ ഭര്‍ത്താവായ ശശി തരൂരിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനണ്ടയില്‍ ചോദിച്ചു. ഇതേപ്പറ്റി എ കെ ആന്റണി അടക്കമുള്ള കോണ്‍ഗ്രസിന്റെ ദേശീയണ്ടനേതാക്കള്‍ പ്രതികരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

വിവാഹത്തിനുശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയ്ക്ക് അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നാണ് ഇതുസംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്. ശശിതരൂര്‍ സുനന്ദപുഷ്കറെ വിവാഹം ചെയ്ത് മൂന്നു വര്‍ഷം തികയുന്നതിന് മുമ്പാണ് അവര്‍ അത്യന്തം ദുരൂഹണ്ടസാഹചര്യത്തില്‍ ഹോട്ടല്‍മുറിയില്‍ മരിച്ചതായി കാണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും, പൊലീസുമൊക്കെ പറഞ്ഞത് മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ്. അസ്വഭാവിക മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശശി തരൂരിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കേസ് ചാര്‍ജ് ചെയ്യേണ്ടതാണ്. നാളിതുവരെയായി ശശി തരൂരിനെതിരെ പ്രസ്തുത വകുപ്പുപ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടില്ല. എന്തുകൊണ്ട് ഇതുവരെ കേസ് എടുത്തില്ല എന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ശശിതരൂരും വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി എ കെ ആന്റണിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

തരൂരിന്റെ മുന്‍ പിഎ തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്റര്‍

തിരു: തെരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുന്‍ പിഎയെ തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്ററാക്കി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ മുന്‍ പിഎ ഖലീല്‍ ഉല്‍ റഹ്മാനെയാണ് കോ-ഓഡിനേറ്ററായി നിയമിച്ചത്. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു ഇയാള്‍.

ശശി തരൂര്‍ ആദ്യവട്ടം മന്ത്രിയായപ്പോള്‍ പിഎ ആയിരുന്നു. ഐപിഎല്‍ വിവാദത്തില്‍ കുടുങ്ങി രാജിവച്ചപ്പോള്‍ റവന്യൂവകുപ്പിലേക്ക് തിരിച്ചുപോയി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ടായി നിയോഗിച്ചു. തരൂര്‍ വീണ്ടും മന്ത്രിയായപ്പോള്‍ പിഎ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ നീക്കമുണ്ടായിരുന്നു. ചില യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്കും പരിഗണിച്ചിരുന്നു. അസോസിയേഷനിലെ ഗ്രൂപ്പ് വഴക്കാണ് ഇതിന് തടസ്സമായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗണ്‍മാനുമായിരുന്ന സലീംരാജിന്റെ കടകംപള്ളി ഭൂമി തട്ടിപ്പിലും ഇയാള്‍ ആരോപണവിധേയനായിരുന്നു. അടുത്തിടെ ഇയാളെ മികച്ച റവന്യൂ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തതും വിവാദമായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി വഴിവിട്ട് എന്തും ചെയ്യാന്‍ പ്രാപ്തന്‍ എന്ന നിലയിലാണ് തരൂരിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയില്‍ത്തന്നെ നിയമനം നല്‍കിയത് എന്നാണ് ആരോപണം. കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിനെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി.

deshabhimani

No comments:

Post a Comment