Tuesday, March 11, 2014

അമൃതാനന്ദമയീമഠം: സത്യം പുറത്തുകൊണ്ടുവരണമെന്ന് പരിഷത്ത്

കോഴിക്കോട്: അമൃതാനന്ദമയീമഠത്തിനെതിരെയുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നീതിപൂര്‍വകമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത്.

ബലാത്സംഗമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നതായുള്ള ആരോപണം കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണ്. ആത്മീയകാര്യത്തില്‍ ആകൃഷ്ടരായി മഠത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നാണ് ദീര്‍ഘകാലം അന്തേവാസിയായ ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നുവെന്നതിന്റെ പേരിലും മഠത്തിന്റെ വിശദീകരണം വിശ്വാസത്തിലെടുത്തും ഗുരുതരമായ ആരോപണങ്ങളെ പ്രഥമദൃഷ്ട്യാ തള്ളിക്കളയുന്ന അധികൃതരുടെ സമീപനം അങ്ങേയറ്റം ബാലിശമാണ്. കേരളത്തിന്റെ ഉന്നതമായ സാമൂഹ്യബോധത്തിനും യുക്തിബോധത്തിനും നിരക്കുന്ന പ്രതികരണം ഈ വിഷയത്തിലുണ്ടായില്ലെന്നത് ഖേദകരമാണ്. ഗെയില്‍ ട്രെഡ്വെലിന്റെ പുസ്തകത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവാസ്തവമാണെങ്കില്‍ നീതിപൂര്‍വകമായ അന്വേഷണത്തിലൂടെ ആരോപണത്തില്‍നിന്ന് മുക്തരാകാന്‍ മഠം അധികാരികള്‍ തയാറാകണം. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment