Thursday, March 6, 2014

ആരോപണങ്ങള്‍ കടുപ്പിച്ച് ഗെയ്ല്‍

മാതാ അമൃതാനന്ദമയി പ്രമുഖ ശിഷ്യരുമായി വഴിവിട്ട ബന്ധത്തിലേര്‍പ്പെടുന്നത് നേരില്‍ കണ്ടെന്ന് മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തല്‍. കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. 20 വര്‍ഷത്തോളം അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യയായി വള്ളിക്കാവ് മഠത്തിലുണ്ടായിരുന്ന സ്വാമിനി അമൃതപ്രാണ എന്ന ഗെയ്ല്‍ "വിശുദ്ധനരകം" എന്ന പേരില്‍ തന്റെ അനുഭവങ്ങളെക്കുറിച്ച് നേരത്തെ പുസ്തകമെഴുതിയിരുന്നു. ശിഷ്യനായ റാവു എന്നയാളുടെ കൈയില്‍ അമൃതാനന്ദമയിയുടെ മുറിയുടെ താക്കോലുണ്ടായിരുന്നു. രാത്രിയില്‍ ഇയാള്‍ മുറിയില്‍ കയറിപ്പോകുന്നത് താന്‍ കാണാറുണ്ടെന്നും ഗെയില്‍ വെളിപ്പെടുത്തി. ഇപ്പോഴും ആശ്രമത്തിലുള്ള അമൃതാത്മാനന്ദയാണ് ഇയാളെന്നും ഗെയില്‍ വെളിപ്പെടുത്തി. അമൃതാനന്ദമയീമഠത്തില്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നും ബലാത്സംഗം ചെയ്തത് അമൃതസ്വരൂപാനന്ദയാണെന്നും ഗെയില്‍ ആരോപിച്ചു.

ഗെയില്‍ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം അവര്‍ നിഷേധിച്ചു. മഠം വിട്ടശേഷവും ഓസ്ട്രേലിയയില്‍ ആശ്രമം സ്ഥാപിക്കാന്‍ 15000 ഡോളര്‍ നല്‍കാമെന്ന് മഠം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, താന്‍ പണം വാങ്ങിയില്ല. അമൃതാനന്ദമയിയെ കൊലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആശ്രമം സ്ഥാപിക്കാന്‍ പണം വാഗ്ദാനം നല്‍കുമായിരുന്നോയെന്ന് ഗെയില്‍ ചോദിച്ചു. അമൃതാനന്ദമയിക്ക് വിശ്വാസികള്‍ കരുതുന്നതുപോലെ ഒരു ദിവ്യത്വവും ഇല്ലെന്നും അവര്‍ കൈരളി ടിവിയോട് പറഞ്ഞു.

deshabhimani

No comments:

Post a Comment