Thursday, March 6, 2014

ഇടതുപക്ഷമില്ലാത്ത ഒരു ബദലും പ്രായോഗികമാകില്ല: യെച്ചൂരി

ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷമില്ലാത്ത ഒരു ബദലും പ്രായോഗികമാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യശക്തികളെ ഏകോപിപ്പിച്ച് രാജ്യത്തിന് ഗുണകരമായ ഒരു ബദല്‍ സംവിധാനമുണ്ടാക്കാനാണ് ഇടതുപക്ഷം മുന്‍കൈയെടുക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അതിന് ഇടതുപക്ഷത്തിനേ കഴിയൂ. ഈ ശ്രമം വളരെയേറെ മുന്നോട്ടുനീങ്ങി. ഇടതുപക്ഷം ഇത്തവണ കൂടുതല്‍സീറ്റ് നേടും. നീതിപൂര്‍വമായി തെരഞ്ഞെടുപ്പു നടന്നാല്‍&ലവേ; ബംഗാളില്‍ ഇടതുമുന്നണി കൂടുതല്‍&ലവേ;സീറ്റ് നേടും. കൊല്‍ക്കത്തയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നതിന് പ്രസക്തിയില്ല. തെരഞ്ഞെടുപ്പിനുശേഷം അതു തീരുമാനിക്കും. 1977 മുതല്‍&ലവേ;കേന്ദ്രത്തില്‍ പലവട്ടം കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ടികളുടെ കൂട്ടുകെട്ട് അധികാരത്തില്‍&ലവേ;വന്നിട്ടുണ്ട്. അന്നൊക്കെ തെരഞ്ഞെടുപ്പിനുശേഷമാണ് നേതാവിനെ തീരുമാനിച്ചത്. ഇപ്പോഴും അത് വലിയൊരു പ്രശ്നമാകില്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കന്‍ കഴിയുമെന്നതാണ് മുഖ്യം. ജനകീയ ആവശ്യമുന്നയിച്ച് വിശാല ഐക്യവേദി കെട്ടിപ്പടുക്കുന്നതാണ് പ്രധാനകാര്യം. ഒരു വര്‍ഷത്തിലധികമായി ഇടതുപക്ഷം സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പല ജനാധിപത്യ-മതേതരകക്ഷികളും അണിനിരന്നത് തങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് അവര്‍ യോജിക്കുന്നതുകൊണ്ടാണ്. ബിജെപിയുടെ സാമ്പത്തികനയം കോണ്‍ഗ്രസിന്റേതില്‍നിന്ന് ഒട്ടും ഭിന്നമല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ ഒരു നയവുമില്ല. ബംഗാളില്‍ വന്‍തോതില്‍ ജനാധിപത്യധ്വംസനവും അക്രമവും അരങ്ങേറുകയാണ്-യെച്ചൂരി പറഞ്ഞു.

ഗോപി deshabhimani

No comments:

Post a Comment