Thursday, February 28, 2013

പരിഷ്കരണത്തില്‍ നിന്നും പിന്നോട്ടില്ല


2013-14 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് കേന്ദ്രധനമന്ത്രി പി ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു. ആകെ   ചെലവ് 16,65,297 കോടിയും 5,55,322 കോടി പദ്ധതി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. പദ്ധതിചെലവ് 29.4 ശതമാനം പ്രതീക്ഷിക്കുന്നു.

ആഗോള മാന്ദ്യം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും കയറ്റുമതിയെയും ബാധിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളില്‍ എത്തിക്കുന്നതിന് തടസമുണ്ട്. വളര്‍ച്ച നിരക്ക് ഇനിയും കൂട്ടാന്‍ കഴിയണം. എട്ടു ശതമാനം വളര്‍ച്ചയിലേക്ക് വരണം. ധനക്കമ്മി നിലവില്‍ 5.3 ലെത്തി. അത് 4 ശതമാനമാക്കണം. കടുത്ത സാമ്പത്തിക അച്ചടക്കം കൂടിയേ മതിയാവൂ. വിദേശനിക്ഷേപം അനിവാര്യമാണ്. രാജ്യത്ത് ആദ്യമായി വനിതകള്‍ക്കായി ബാങ്ക് സ്ഥാപിക്കുന്നതിന് ആയിരം കോടി നീക്കി വച്ചു. രാജ്യത്തെ അതിസമ്പന്നര്‍ക്ക് അധികനികുതിയേര്‍പ്പെടുത്തും. ഇറക്കുമതി തീരുവ കൂട്ടിയതോടെ വാഹനം, സിഗരറ്റ്, മാര്‍ബിള്‍ വില കൂടും. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണം നികുതിയില്ലാതെ കൊണ്ടുവരാം,പുരുഷന്‍മാര്‍ക്ക് പകുതിയും. ആദായനികുതി നിരക്കുകളില്‍ കാര്യമായ മാറ്റമില്ല. കസ്റ്റംസ് എക്സൈസ് നിരക്കുകളില്‍ മാറ്റമില്ല. കൈത്തറി വസ്ത്രങ്ങള്‍ക്ക് വില കുറയും.

മാര്‍ച്ചോടെ പണപ്പെരുപ്പം 6.26.6 ശതമാനമായി കുറയുമെന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്നു. കാര്‍ഷിക ഗവേഷണത്തിന് പുതിയ പദ്ധതികള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിയില്ല. പശ്ചിമബംഗാളിലും ആന്ധ്രയിലും രണ്ടു വന്‍കിട തുറമുഖം തുടങ്ങും. 10000 ജനസംഖ്യയുള്ള നഗരത്തിലെല്ലാം എല്‍ഐസി ഓഫീസ്, പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിങ്ങുമായി ബന്ധിക്കും, ഉപപദ്ധതികള്‍ വകമാറ്റാന്‍ അനുവദിക്കില്ല. നളന്ദ സര്‍വകലാശാലക്ക് ഫണ്ടനുവദിക്കും, ഭക്ഷേയാല്‍പാദനം 25 കോടി ടണ്ണാക്കും, ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളില്‍ 25000 കോടി രൂപ കണ്ടെത്തും, എയിംസ് മാതൃകയില്‍ ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് 1650 കോടി രൂപ വകയിരുത്തി, രാജീവ് ഗാന്ധി ഇക്വിറ്റി പദ്ധതിയിലെ വരുമാനപരിധി 12 ലക്ഷമാക്കി, ആദ്യ വീടിന് 25 ലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇളവ് ,ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കും, കല്‍ക്കരി ഇറക്കുമതി 180 മില്യന്‍ ടണ്ണായി ഉയര്‍ത്തും, ജലഗതാഗതത്തിന് പുതിയ അഥോറിറ്റി രൂപീകരിക്കും, പിഎംജിഎസ്വൈ രണ്ടാം ഘട്ടം തുടങ്ങും, ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

മറ്റു പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 10,000 കോടി, പ്രതിരോധമന്ത്രാലയത്തിന് 2,03,672 കോടി, മൂലധന വിനിയോഗത്തിന് 86721 കോടി, ആണവോര്‍ജ വിഭാഗത്തിന് 5600 കോടി, ബഹിരാകാശ വിഭാഗത്തിന് 5400 കോടി, ആരോഗ്യമേഖലക്ക് 37,330 കോടി, ഖാദി, ഗ്രാമവികസനം, കയര്‍ മേഖല് 850 കോടി, സ്കൂള്‍ ഉച്ചഭക്ഷണത്തിന് 13215 കോടി, വനിതാക്ഷേമത്തിന് 200 കോടി, എസ് സി വിഭാഗത്തിന് 41000 കോടി എസ് റ്റി 28, 000 കോടി, വയോജന കേന്ദ്രങ്ങള്‍ക്ക് 160 കോടി, കേരളത്തിലെ തെങ്ങുകൃഷി വികസനത്തിന് 75 കോടി, കുടിവെള്ളം, പൊതുശുചിത്വ പദ്ധതികള്‍ക്ക് 100 15260 കോടി, ഗ്രാമീണ വികസനത്തിന് 80,000 കോടി,വികലാംഗര്‍ക്ക് 110 കോട, തൊഴിലുറപ്പിന് 33,000 കോടി, ആയുഷ് പദ്ധതിക്ക് 1069 കോടി, ന്യൂന പക്ഷക്ഷേമം 3,511 കോടി, ലൈവ് സ്റ്റോക് മിഷന് 300 കോടി, വിദ്യാഭ്യാസം 65,000 കോടി. പോഷകാഹാരകുറവ് പരിഹരിക്കാന്‍ 3000 കോടി,അടിസ്ഥാനവികസനത്തിന് 55 ലക്ഷം കോടി, നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 1000 കോടി, കാര്‍ഷിക മന്ത്രാലയത്തിന് 27,049 കോടി, നബാര്‍ഡിന് 5000 കോടി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1000 കോടി ,വസ്ത്രനിര്‍മാണ മേഖലയിലെ സാങ്കേതിക വിദ്യക്ക് 2400 കോടി 13 പൊതുമേഖലാ ബാങ്കുകള്‍ക്ക് 14000 കോടി, വനപദ്ധതികള്‍ക്ക് 6000 കോടി, എസ്എസ്എ കേരളത്തിലും ലക്ഷദ്വീപിലും ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ 27,257 കോടിയും നീക്കി വെച്ചു.

ബജറ്റ് തുണച്ചില്ല, വിപണി തകര്‍ന്നു വീണു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച നേട്ടത്തോടെ തുടങ്ങിയ വിപണി ബജറ്റിനു ശേഷം കുത്തനെ ഇടിഞ്ഞു. ബജറ്റില്‍ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷ വിപണിയില്‍ ആദ്യം നേട്ടമുണ്ടാക്കിയിരുന്നു. പക്ഷേ കനത്ത നഷ്ടത്തോടെയാണ് സമാപിച്ചത്. മുംബൈ വിപണി സെന്‍സെക്സസ് 290.87 പോയിന്റ് താഴ്ന്ന് 18861.54 ലും ദേശീയ സൂചിക നിഫ്റ്റി 103.85 പോയിന്റ് താഴ്ന്ന്് 5693.05 ലും എത്തി അവസാനിച്ചു. ബജറ്റവതരണത്തിനു ശേഷം സെന്‍സെക്സസ് 62.24 പോയിന്റ് ഉയര്‍ന്ന് 19214.65 ലും നിഫ്റ്റി 7.30 പോയിന്റ് ഉയര്‍ന്ന് 5804.20 ലും എത്തി. രാവിലെ സെന്‍സെക്സസ് 105.78 പോയിന്റ് ഉയര്‍ന്ന് 19258.19 ലും നിഫ്റ്റി 35.45 പോയിന്റ് ഉയര്‍ന്ന് 5832.35 ലുമാണ് ആരംഭിച്ചത്.

കൊച്ചി മെട്രോക്ക് 130 കോടി വകയിരുത്തി

കൊച്ചി: കേന്ദ്രബജറ്റില്‍ കൊച്ചി മെട്രോക്ക് 130 കോടി രൂപ വകയിരുത്തി. വല്ലാര്‍പാടം കണ്ടെയിനര്‍ റോഡിന് 30 കോടിയും ഉണ്ട്. തെങ്ങു കൃഷിക്ക് 75 കോടി രൂപയുണ്ട്. കയര്‍ മേഖലക്ക് 850 കോടി അനുവദിച്ചത് കേരളത്തിനും പ്രതീക്ഷയുണ്ട്. ഇടുക്കിയിലും കുട്ടനാട്ടിലും ക്ഷീരവികസനമേഖലക്ക് 10 കോടി അനുവദിച്ചു. ഫാക്ടിന് 211 കോടിയും വകയിരുത്തി.

deshabhimani

No comments:

Post a Comment