Sunday, October 24, 2010

അജ്മീര്‍ സ്ഫോടനം : ആര്‍എസ്എസ് നേതാവിന് പങ്കെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗാ ഷെരീഫ് ബോംബ് സ്ഫോടനക്കേസില്‍ ഉന്നത ആര്‍എസ്എസ് നേതാവിന് പങ്കെന്ന് കുറ്റപത്രം. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്കുമാറിന്റെ പങ്കാളിത്തം വെളിപ്പെടുത്തിയത്. 2007 ലെ സ്ഫോടനം ആസൂത്രണംചെയ്തതില്‍ ഇന്ദ്രേഷ്കുമാറും പങ്കെടുത്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച സ്ക്വാഡ് 806 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി അംഗമായ ഇന്ദ്രേഷ് കുമാര്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിന്റെ വലംകൈയാണ്. 2008ല്‍ അമര്‍നാഥ് സംഘര്‍ഷത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഇന്ദ്രേഷ്കുമാര്‍ ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ പ്രധാനിയാണ്. അഭിനവഭാരത് എന്ന സംഘടനയാണ് അജ്മീര്‍ സ്ഫോടനത്തിന് പിന്നിലെന്നും കുറ്റപത്രം പറയുന്നു. 2007 ഒക്ടോബര്‍ 11 നാണ് അജ്മീറിലെ ക്വാജ മൊയ്നുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ സ്ഫോടനമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. കേസില്‍ പ്രതികളായ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവെ, സന്ദീപ് ഡാങ്കെ, രാംജി കലസാംഗ്രെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, ആരാധനാലയങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ ഗുപ്ത, ശര്‍മ, ലവെ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഡാങ്കെ, കലസാംഗ്രെ എന്നിവര്‍ ഒളിവിലും. മറ്റൊരു പ്രതിയായ സുനില്‍ ജോഷി അന്വേഷണത്തിനിടയില്‍ മരിച്ചു. ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തവരുടെ പല യോഗങ്ങളിലും ഇന്ദ്രേഷ്കുമാര്‍ പങ്കെടുത്തിരുന്നു. ജയ്പുരിലെ ഗുജറാത്ത് ഗസ്റ്റ് ഹൌസില്‍ 2005 ഒക്ടോബര്‍ 31 ന് നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് തെളിഞ്ഞത്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 241010

4 comments:

  1. അജ്മീര്‍ ദര്‍ഗാ ഷെരീഫ് ബോംബ് സ്ഫോടനക്കേസില്‍ ഉന്നത ആര്‍എസ്എസ് നേതാവിന് പങ്കെന്ന് കുറ്റപത്രം. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്കുമാറിന്റെ പങ്കാളിത്തം വെളിപ്പെടുത്തിയത്. 2007 ലെ സ്ഫോടനം ആസൂത്രണംചെയ്തതില്‍ ഇന്ദ്രേഷ്കുമാറും പങ്കെടുത്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച സ്ക്വാഡ് 806 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

    ReplyDelete
  2. ഗാന്ധിയേയും, കൃഷ്ണനേയും, ബുദ്ധനേയും,ക്ഷത്രിയരായ അസുരന്മാരേയും,ഈഴവരേയും,മുസ്ലീങ്ങളേയും,കൃസ്ത്യാനികളേയും, അഹിംസയേയും കൊല്ലുക അല്ലെങ്കില്‍ നിഷ്ക്കാസനം ചെയ്യുക എന്നത് ഇന്ത്യയിലെ ബ്രാഹ്മണ ഹിന്ദുമതത്തിന്റെ തിരുത്താനാകാത്ത രാഷ്ട്രീയ ലക്ഷ്യമാണ്. ആ രാഷ്ട്രീയ ലക്ഷ്യം നമ്മുടെ സാംസ്ക്കാരികതയുടെ ജീനുകളില്‍ വ്യക്തമായും ശക്തമായും
    രേഖപ്പെടുത്തിയിട്ടുണ്ട്. അത് കാണാതെ ഫെയര്‍ ആന്‍ഡ് ലൌലി തേച്ച്
    ആര്‍ എസ്സ് എസ്സിന്റെ വര്‍ഗ്ഗീയത മാറ്റാമെന്ന് ആരും വിഢി പ്രഭാഷണങ്ങള്‍ നടത്തേണ്ടതില്ല. ഇന്ത്യയുടെ സാംസ്ക്കാരിക രാഷ്ട്രീയ പ്രശ്നം ബ്രാഹ്മണ്യ ഹൈന്ദവമായ മൂല്യരാഹിത്യമാണ്. അത് സാംസ്ക്കാരികമായിത്തന്നെ പരിഹരിക്കേണ്ടിയിരിക്കുന്നു.
    ഈ വാര്‍ത്ത അറിയിച്ചതിന് ചിത്രകാരന്റെ ആശംസകള്‍ !!!

    ReplyDelete