Thursday, October 15, 2020

ഒടുവില്‍ വാര്‍ത്ത തിരുത്തി മാതൃഭൂമി; ഡിവൈഎഫ്‌ഐയാണ് പ്ലാസ്മദാനം നടത്തിയതെന്ന് വിവരം ലഭിച്ചില്ലെന്ന് വിശദീകരണം

 പ്ലാസ്‌‌മദാന ക്യാമ്പയിനുമായി മുന്നോട്ടുവന്ന ഡിവൈഎഫ്‌ഐ അവഗണിച്ച് വാര്‍ത്ത നല്‍കിയ 'മാതൃഭൂമി' ഒടുവില്‍ തിരുത്തി. കോവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പിയുടെ പ്രാധാന്യം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയിലാണ് പ്ലാസ്മദാനത്തിന് സന്നദ്ധരായി ഒരു സംഘടനയിലെ ചെറുപ്പക്കാര്‍' എത്തി എന്ന് മാതൃഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഡിവൈഎഫ്‌ഐയാണ് രോഗമുക്തരായവരുടെ പ്ലാസ്മ ദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചതെന്ന ഭാഗം മാതൃഭൂമി അവഗണിച്ചു.

വാര്‍ത്ത നല്‍കിയ രീതിക്കെതിരെ ഡിവൈഎഫ്‌ഐ നേതാക്കളടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്‌ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ എ റഹിം ഈ വിഷയം ഉന്നയിക്കുകയും ചെയ്‌തു. ഇതോടെയാണ് തിരുത്തുമായി മാതൃഭൂമി പുതിയ വാര്‍ത്ത നല്‍കിയത്.

ആശുപത്രി അധികൃതരില്‍ നിന്ന് കൃത്യമായ വിവരം ലഭിച്ചില്ലെന്നും അതിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്ലാസ്മ ദാനത്തിനെത്തിയതെന്ന് വാര്‍ത്തയില്‍ പറയാതിരുന്നതെന്നാണ് മാതൃഭൂമിയുടെ വിശദീകരണം. ഡിവൈഎഫ്‌ഐ ക്യാമ്പയിനെക്കുറിച്ചും പുതിയ വാര്‍ത്തയില്‍ വിശദമായ വിവരം നല്‍കി.

ഒക്ടോബര്‍ 9 ചെ ഗുവേര അനുസ്മരണ ദിനത്തിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായി പ്ലാസ്‌മദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുകയും ആരോഗ്യപ്രവര്‍ത്തകരുടെയടക്കം പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

No comments:

Post a Comment