Tuesday, May 13, 2014

പിടിച്ചെടുത്തത് 331 കോടി രൂപയും 225 ലക്ഷം ലിറ്റര്‍ മദ്യവും

ന്യൂഡല്‍ഹി: ഒന്‍പത് ഘട്ടങ്ങളിലായി നടന്ന 16ാം ലോക്സഭ തെരഞ്ഞെടുപ്പിനിടയില്‍ 331കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. കള്ളപ്പണത്തിന് പുറമെ 225 ലക്ഷം ലിറ്റര്‍ മദ്യവും 1.85 ലക്ഷം കിലോഗ്രാം മയക്കുമരുന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിടിച്ചെടുത്തിട്ടുണ്ട്.

153 കോടി രൂപ പിടിച്ചെടുത്ത ആന്ധ്രപ്രദേശാണ് കള്ളപ്പണ്ട പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ ഒന്നാമത്. 28 കോടി രൂപ പിടിച്ചെടുത്ത കര്‍ണാടകയും 25.67 കോടി രൂപ പിടിച്ചെടുത്ത മഹരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. പഞ്ചാബില്‍ നിന്ന് 1.39 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. 24,000 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വിവിധ കുറ്റകൃത്യങ്ങളിലായി 13,642 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും നിരീക്ഷിക്കാന്‍ നാലംഗങ്ങള്‍ ഉള്‍പ്പെടുന്ന 20,349 ഫ്ളൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം സംഘങ്ങളെ നിയോഗിച്ചതായും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment