പത്മനാഭക്ഷേത്രത്തില്‍നിന്ന് പായസംകൊണ്ടുപോകുന്ന പാത്രങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തിലെ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഇക്കാര്യം അവിടുത്തെ ജീവനക്കാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെയാണ് തനിക്ക് ഈ വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച കേസ് കൈകാര്യം ചെയ്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോടതി നിയോഗിച്ച അമിക്കസ്ക്യുറിയുടെ അന്വേഷണത്തില്‍ ഇത് കണ്ടെത്തി. രാജാധിപത്യത്തിന്റെ കുടിലതകളെയും രാജാധിപത്യം മണ്‍മറഞ്ഞിട്ടും അതിന്റെ സ്വധീനം ഹൃദയത്തില്‍ പേറുന്നവരുടെ അസംബന്ധങ്ങളെയും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഡോ. ജയപ്രകാശ് ചോദ്യംചെയ്തു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ചിത്തിരതിരുനാളിന്റെ ക്രൂരതകള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. പരന്ന വായനയിലൂടെ ആര്‍ജിച്ച വിജ്ഞാനത്തിന്റെ പുതുവെളിച്ചം സമൂഹത്തിനുകൂടി അദ്ദേഹം നല്‍കി. ഡോ. ജയപ്രകാശിന്റെ സംഭാവനകള്‍ക്ക് ജൈവസ്വഭാവം കൈവരുന്നത് ഇക്കാരണത്താലാണ്. കേരളത്തിന്റെ ചരിത്രമുന്നേറ്റങ്ങളെയും അതിലെ ഉയര്‍ച്ച താഴ്ചകളെയും കീഴാള പക്ഷത്തുനിന്ന് പഠിക്കുകയും വിശകലനം നടത്തുകയും ചെയ്തുവെന്നും വി എസ് പറഞ്ഞു.
ഡോ. എം എസ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ കേണല്‍ പി വിശ്വനാഥന്‍ പ്രബന്ധം അവതരിപ്പിച്ചു. എസ് സുവര്‍ണകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ബി എ രാജാകൃഷ്ണന്‍, കെ കരുണാകരന്‍, പി രാമഭദ്രന്‍, എം എസ് ജയരാജ് എന്നിവര്‍ സംസാരിച്ചു. ശാസ്താംകോട്ട ഡിബി കോളേജില്‍നിന്ന് ചരിത്രവിഭാഗം ഡിഗ്രിക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച എം അഞ്ജനയ്ക്ക് പ്രഥമ ഡോ. എം എസ് ജയപ്രകാശ് സ്മാരക പുരസ്കാരവും വി എസ് സമ്മാനിച്ചു.
deshabhimani
No comments:
Post a Comment