Saturday, February 5, 2011

മനോരമയ്ക്ക് സംശയരോഗം

അന്ന് അടിവാങ്ങി ഇന്ന് വിടുപണി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുപക്ഷം കുത്തിയിളക്കുന്നതായി മനോരമയുടെ ദയനീയവിലാപം. കേസില്‍ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം നേരിടാന്‍ ഒമ്പതു പേരായിരുന്നു വിധികര്‍ത്താക്കളെന്ന് മാതൃഭൂമി. കുഞ്ഞാലിക്കുട്ടി സഹതാപതരംഗം ആഞ്ഞടിക്കുന്നതായി മാധ്യമം. യുഡിഎഫ് ചെന്നുവീണ ആഴമേറിയ പ്രതിസന്ധി മറികടക്കാന്‍ മാധ്യമങ്ങളുടെ വിടുപണി. 'എല്‍ഡിഎഫ് വോട്ടിനുവേണ്ടി തരം താഴ്ന്നെന്ന്' ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി മുഖപ്രസംഗത്തിലൂടെ മുറവിളി കൂട്ടുന്ന മനോരമ കുഞ്ഞാലിക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയതെന്ന സത്യം മിണ്ടുന്നില്ല. വാര്‍ത്താസമ്മേളനം വിളിച്ച് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചതും മറുപടിയായി കൂട്ടുപ്രതി റൌഫ് നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഐസ്ക്രീം കേസ് വീണ്ടും കത്തിച്ചത്.

മുസ്ളിം ലീഗ് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുമന്ത്രിയുമായിരുന്ന എം കെ മുനീറിന്റെ ചാനല്‍ ഒളിക്യാമറ വാര്‍ത്തകളുമായി രംഗത്തിറങ്ങി. വ്യഭിചാരക്കേസിനപ്പുറം ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയതും ജുഡീഷ്യറിയെ സ്വാധീനിച്ചതുമൊക്കെ പുറത്തുവന്നു. യുഡിഎഫ് ഭരണം വഴിവിട്ടു പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടി സമ്മതിക്കുന്നു; അതിന് ഉമ്മന്‍ചാണ്ടിയുടെ അഭിനന്ദനം. ഇനിയും പറയുമെന്ന് റൌഫ്.

കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട പോക്കിനൊപ്പം യുഡിഎഫിന്റെ ജീര്‍ണതയും തുറന്നുകാട്ടപ്പെടുന്നത് മനോരമയ്ക്കും മാതൃഭൂമിക്കും സഹിക്കുന്നില്ല. 'ഒളിക്യാമറ പ്രവര്‍ത്തന'ത്തില്‍ മനോരമ പ്രതിഷേധിക്കുമ്പോള്‍ നേരത്തെ കിട്ടിയ തെളിവ് ഏറെ വൈകി പുറത്തുവിടുന്നതിലെ അധാര്‍മികതയെച്ചൊല്ലിയാണ് മാതൃഭൂമിക്കും വീരേന്ദ്രകുമാറിനും രോഷം. കുഞ്ഞാലിക്കുട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായി പറയുന്ന മാധ്യമം തെറ്റ് ഏറ്റുപറഞ്ഞതോടെ എല്ലാം പൊറുക്കാവുന്നതാണെന്നും നിരീക്ഷിക്കുന്നു.

മനോരമ അവകാശപ്പെടുന്നതുപോലെ ഇപ്പോഴത്തേത് പെണ്‍‌വാഭക്കേസിന്റെ അപഹാസ്യമായ 'രണ്ടാം വരവ'ല്ല. മൂന്നാം വരവാണ്. രണ്ടാം വരവ് 2004ല്‍ ഇരകളിലൊരാളായ റജീനയുടെ വെളിപ്പെടുത്തലാണ്. അന്ന് ലീഗിന്റെയും ഉമ്മന്‍ചാണ്ടിയുടെ പൊലീസിന്റെയും കൈക്കരുത്തറിഞ്ഞവരില്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കായി കരയുന്ന മാധ്യമങ്ങളിലുള്ളവരുമുണ്ട്. ഇപ്പോള്‍ രാഷ്ട്രീയ-മാധ്യമസദാചാരം ഓര്‍മിപ്പിക്കുന്നവര്‍ക്ക് അന്ന് നല്ല അടികിട്ടി. കരിപ്പൂരില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാനെത്തിയ ലീഗുകാര്‍ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചു. പിറ്റേന്ന് തലസ്ഥാനത്ത് മാധ്യമപ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസാണ് നേരിട്ടത്.

പീഡനക്കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് മനോരമയുടെ ആക്ഷേപം. വ്യാജസ്വാമിമാര്‍ ഉള്‍പ്പെടെ പീഡനക്കേസുകളില്‍പെട്ട ഒട്ടേറെപ്പേര്‍ ഈ സര്‍ക്കാര്‍ വന്നശേഷം ജയിലിലായി. ഇത്തരം കേസുകളില്‍ വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നത് എങ്ങനെയെന്ന് യുഡിഎഫാണ് കാട്ടിത്തന്നത്. സൂര്യനെല്ലിയടക്കം പൊള്ളുന്ന തെളിവുകള്‍ ഇതിന് മനോരമയ്ക്ക് കിട്ടും. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മാധ്യമധര്‍മത്തിന്റെ മേലങ്കിയണിഞ്ഞ് അപഹാസ്യമായ വാദങ്ങളുന്നയിക്കുകയാണ് മനോരമ. ലീഗ് മുഖപത്രത്തെപ്പോലും നാണിപ്പിക്കുംവിധമാണ് മനോരമയുടെ കുഞ്ഞാലിക്കുട്ടിസേവ. വോട്ടിനായി ഇത്രയും തരംതാഴാമോ? എന്ന മനോരമയുടെ ചോദ്യം അവര്‍ക്കുനേരെ തന്നെയാണ് നീളുന്നത്. പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതാരൊക്കെയെന്ന് വെള്ളിയാഴ്ച മനോരമയുടെതന്നെ ചാനലില്‍ കുഞ്ഞാലിക്കുട്ടി ആരോപിച്ചിട്ടുണ്ട്. എം കെ മുനീറും യുഡിഎഫിലെ ഘടകകക്ഷിയും തനിക്കെതിരായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മനോരമയ്ക്ക് ഇനി ഈ വഴിക്ക് അന്വേഷിക്കാം.

മനോരമയ്ക്ക് സംശയരോഗം പാട്ടവും സ്വതന്ത്രാവകാശവും ഒന്നല്ല


ഒടുവില്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ഥ്യമായപ്പോള്‍ മനോരമയ്ക്ക് ഒരു സംശയംമാത്രം തീര്‍ന്നില്ല. ഈ പാട്ടവും വില്‍പ്പനയും തമ്മില്‍ എന്ത് വ്യത്യാസം? രണ്ടും ഒന്നായതിനാല്‍ ഈ പ്രശ്നത്തിന്റെ പേരില്‍ പദ്ധതിയെന്തിന് വൈകിച്ചു? മനോരമയുടെ കേസ് വാദിക്കുന്ന ഏതെങ്കിലും ഒരു അഭിഭാഷകനോട് ചോദിച്ചാല്‍ തീര്‍ക്കാവുന്നതാണ് ഈ സംശയം. പക്ഷേ, മനോരമയ്ക്ക് അതില്‍ താല്‍പ്പര്യമില്ല, വായനക്കാരനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കബളിപ്പിക്കുകതന്നെ ലക്ഷ്യം. സര്‍ക്കാര്‍ഭൂമി, അതല്ലെങ്കില്‍ സ്വകാര്യഭൂമി മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കുകയെന്നതിനര്‍ഥം ആ ഭൂമിയില്‍ അയാള്‍ക്ക് പാട്ടവ്യവസ്ഥയില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനല്ലാതെ മറ്റൊന്നിനും അധികാരമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഭൂമി പാട്ടത്തിന് നല്‍കിയാല്‍ കള്ളുഷാപ്പ് തുടങ്ങാനാവില്ലെന്ന് ചുരുക്കം. പാട്ടവ്യവസ്ഥ അനുസരിച്ച് ഓരോ വര്‍ഷവും പാട്ടത്തുക നല്‍കുകയും വേണം. ഭൂമിയുടെ സ്വതന്ത്രാവകാശം എന്നാല്‍ വില്‍പ്പന ഉള്‍പ്പെടെ എന്തുമാവാം. ഐടി സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം ഉള്‍പ്പെടെ എന്തും. മറിച്ചുവില്‍ക്കുകയുമാവാം.

ശതകോടികള്‍ വിലമതിക്കുന്ന ഈ ഭൂമി ഐടി സംരംഭത്തിന്റെ പേരില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നത് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. അതേസമയം, സെസ് പരിധിയില്‍ വരുന്ന ഭൂമിക്ക് സ്വതന്ത്രാവകാശം നല്‍കുമ്പോള്‍ മറിച്ചു വില്‍ക്കാനാവില്ല. ഐടി സംരംഭമല്ലാതെ മറ്റൊന്നും തുടങ്ങാനുമാവില്ല. ഇതാണ് സെസിലെ വ്യവസ്ഥകള്‍. അഞ്ച് വര്‍ഷം മുമ്പ് നിശ്ചയിച്ച വിലയില്‍ ഇപ്പോള്‍ നല്‍കുന്നത് നഷ്ടമാണെന്നാണ് മനോരമയുടെ മറ്റൊരു കണ്ടുപിടിത്തം. 2005ല്‍ യുഡിഎഫ് ഭരണകാലത്ത് 36 കോടിക്ക് നല്‍കാനിരുന്ന സ്ഥലത്തിനാണ് ഇപ്പോള്‍ 104 കോടി നിശ്ചയിച്ചതെന്നത് മനോരമ അറിയാഞ്ഞിട്ടല്ല, പറയാഞ്ഞിട്ടാണ്. ഇന്‍ഫോപാര്‍ക്കില്‍ സ്വകാര്യ വ്യക്തികളാണ് സംരംഭങ്ങള്‍ തുടങ്ങുന്നതെന്നതിനാല്‍ അത് കൈമാറിയാല്‍ എന്താ ദോഷം എന്ന മനോരമയുടെ ചോദ്യം, യുഡിഎഫിന്റെ പൊതുമേഖലയെ വിറ്റുതുലയ്ക്കല്‍ നയത്തിന്റെ ഭാഗമായേ കാണാനാവൂ.

ദേശാഭിമാനി 050211

ഈ വിഷയങ്ങളില്‍ വായിച്ചിരിക്കേണ്ട പോസ്റ്റുകള്‍

സ്മാര്‍ട്ട് സിറ്റിയും ഉമ്മന്‍ ചാണ്ടിയുടെ സംശയങ്ങളും

മനോരമയുടെ ഐസ്ക്രീം നയം

പ്രൊഫഷണല്‍ മനോരമ

ഐസ്ക്രീം കേസും യു.ഡി.എഫ് പത്രങ്ങളും

ഉമ്മന്‍‌ചാണ്ടിയും ഫ്രീഹോള്‍ഡും

5 comments:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുപക്ഷം കുത്തിയിളക്കുന്നതായി മനോരമയുടെ ദയനീയവിലാപം. കേസില്‍ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം നേരിടാന്‍ ഒമ്പതു പേരായിരുന്നു വിധികര്‍ത്താക്കളെന്ന് മാതൃഭൂമി. കുഞ്ഞാലിക്കുട്ടി സഹതാപതരംഗം ആഞ്ഞടിക്കുന്നതായി മാധ്യമം. യുഡിഎഫ് ചെന്നുവീണ ആഴമേറിയ പ്രതിസന്ധി മറികടക്കാന്‍ മാധ്യമങ്ങളുടെ വിടുപണി. 'എല്‍ഡിഎഫ് വോട്ടിനുവേണ്ടി തരം താഴ്ന്നെന്ന്' ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി മുഖപ്രസംഗത്തിലൂടെ മുറവിളി കൂട്ടുന്ന മനോരമ കുഞ്ഞാലിക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയതെന്ന സത്യം മിണ്ടുന്നില്ല. വാര്‍ത്താസമ്മേളനം വിളിച്ച് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചതും മറുപടിയായി കൂട്ടുപ്രതി റൌഫ് നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഐസ്ക്രീം കേസ് വീണ്ടും കത്തിച്ചത്.

    ReplyDelete
  2. ഐസ്‌ക്രീം കേസ്: ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍.

    കേരളരാഷ്ട്രീയത്തില്‍ കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഒരിക്കല്‍ കൂടി സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച പി.കെ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്നും അതിന്റെ പിന്നില്‍ തന്റെ തന്നെ ബന്ധു റഊഫാണെന്നും പറഞ്ഞ് പത്രസമ്മേളനം നടത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ശേഷം റഊഫ് പത്രസമ്മേളനം നടത്തി ഐസ്‌ക്രീം കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ പഴയകാര്യങ്ങള്‍ തന്നെ പറയുകയായിരുന്നു. തീര്‍ച്ചയായും മുമ്പ് പലരും പറഞ്ഞ കാര്യങ്ങള്‍ റഊഫ് പറഞ്ഞതില്‍ പ്രസക്തിയുണ്ട്., പക്ഷെ അവയെ പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ചാനലുകള്‍ കൊണ്ടാടിയത് സെന്‍സേഷണല്‍ വാര്‍ത്തകള്‍ കിട്ടിയ അങ്കലാപ്പില്‍ സംഭവിച്ചതായിരിക്കാം.

    കൂഞ്ഞാലിക്കുട്ടി ആദ്യം പത്രസമ്മേളനം നടത്തി വിവാദങ്ങള്‍ക്ക് തുടക്കം കൂറിച്ചപ്പോള്‍ ഥആദ്യം തോന്നിയത് അദ്ഭുതമാണ്. പിറകെ റഊഫിന്റെ പത്രസമ്മേളനം കൂടി വന്നതോടെ കുഞ്ഞാലിക്കൂട്ടി ചെയ്തത് മഹാവിഢിത്തമാണെന്നും തോന്നി. പക്ഷെ പിന്നീടാണ് കാര്യങ്ങള്‍ മനസ്സിലായത്. വലിയൊരു പൊട്ടിത്തെറിയുടെ തുടക്കം മാത്രമാണ് അതെന്ന്.

    ഇന്ത്യാവിഷന്‍ ചാനല്‍ തൊട്ടടുത്ത ദിവസം ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സംഭവത്തിന്റെ കൃത്യമായ സ്വഭാവം പിടുത്തംകിട്ടി. ചില സംശയങ്ങളാണ് ഞാനിവിടെ ഉന്നയിക്കുന്നത്. നാലു മാസം മുമ്പ് ആരംഭിച്ച അന്വേഷണമാണ് ഐസ്‌ക്രീം കേസിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്കെത്തിയത് എന്ന് ഇന്ത്യാവിഷന്‍ പറയുന്നു. എങ്കില്‍ അന്വേഷണം പുറത്തായത് എപ്പോള്‍? കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച റഊഫിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുമായിരുന്നോ? അതല്ല എപ്പോഴത്തേക്കാണ് ഈ ബോംബ് കാത്തുവെച്ചിരുന്നത്? വരാനിരിക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പായിരുന്നോ ഇന്ത്യാവിഷന്റെ ലക്ഷ്യം?

    ഒരു കാര്യം വളരെ വ്യക്തമായിരിക്കുന്നു. കുഞ്ഞാലിക്കൂട്ടി പത്രസമ്മേളനം നടത്തിയത് വെറുതെയല്ല. ഇന്ത്യവിഷനും റഊഫും ചേര്‍ന്ന് ഇത്തരമൊരു നീക്കം നടത്തുന്നുവെന്നും അത് നയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും മൂന്‍കൂട്ടി അറിഞ്ഞാണ് കൂഞ്ഞാലിക്കുട്ടി ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞ് പത്രസമ്മേളനം നടത്തിയത്. അതായത് ഇന്ത്യാവിഷനും റഊഫും മറ്റുചിലരും ചേര്‍ന്ന് നിയമസഭാതിരഞ്ഞെടുപ്പില്‍ പൊട്ടിക്കാനായി കരുതിയ ബോംബ് ഒരു പത്രസമ്മേളനത്തിലൂടെ കുഞ്ഞാലിക്കൂട്ടി തന്നെ പൊട്ടിച്ച് കയ്യില്‍ കൊടുത്തു.

    ഇനി ഒരു വാര്‍ത്താമാധ്യമമെന്ന നിലക്ക് ഇന്ത്യാവിഷന്‍ ഈകാര്യത്തില്‍ കാണിച്ച ചില കൊള്ളരുതായ്മകളെക്കുറിച്ച്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ ഒറിജിനാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചയല്ല ഞാനുദ്ദേശിക്കുന്നത്. അത്കാലം തീരുമാനിക്കും. സത്യമാണോ വ്യാജമാണോ എന്ന്. അതില്‍ മൊഴിനല്‍കി എന്ന് പറയുന്ന കെ.സി പീറ്ററും ആരോപിതരായ ജഡ്ജിമാരും ഇത് നിഷേധിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വ്യക്തമല്ല. മൊഴികള്‍ തീരെ വ്യകതമല്ല. അതുകൊണ്ട് അതിന്റെ സാധുത തെളിയിക്കേണ്ടത് ഇന്ത്യാവിഷന്റെ ബാധ്യതയാണ്. അത്‌കൊണ്ട് അതിനെപറ്റിയുള്ള ചര്‍ച്ച ആവശ്യമില്ല.

    ഇനി ഇന്ത്യാവിഷന്‍ പറയുന്നത് പോലെ ഇതൊരു വാര്‍ത്താ സാധ്യതയാണെങ്കില്‍ ആര്‍ക്കുവേണ്ടിയാണ് അവര്‍ കാത്തിരുന്നത്. ഇത്രയും വലിയ ഒരു വാര്‍ത്ത ഒരു മാധ്യമത്തിന് കിട്ടിയാല്‍ അവരുടെ കടമ അത് എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുകയണ്. പക്ഷെ ഇന്ത്യവിഷന്‍ ചെയ്തത് നിയമസഭാതിരഞ്ഞെടുപ്പിലേക്ക് കാത്തുവെക്കുകയാണ്. അങ്ങനെയല്ലെങ്കില്‍ കൂഞാലിക്കൂട്ടിയുടെ വാര്‍ത്താസമ്മേളനം വരെ എന്തുകൊണ്ട് ഈ വാര്‍ത്ത പുറത്തുവന്നില്ല. അതിന്റയര്‍ത്ഥം ഈ വാര്‍ത്ത പുറത്തുവിടുന്നതിലൂടെ ഇന്ത്യാവിഷന് ചില ലക്ഷ്യങ്ങളുണ്ട് എന്നാണ്. ഒരു വാര്‍്ത്ത നല്‍കുമ്പോള്‍ അതിന്റെ പിന്നിലെ താല്‍പര്യം പൊതുജന താല്‍പര്യം മാത്രമായിരിക്കണം. അല്ലാതെ അതിലൂടെ ചിലര്‍ക്ക് ഉണ്ടാകുന്ന രാഷാട്രീയ ലാഭങ്ങളാകുന്നത്. ഇത് ഒരിക്കലും മാധ്യമധര്‍മ്മത്തിന് ചേര്‍ന്നതല്ല. ഈയൊരു പശ്ചാത്തലമാണ് ഈ സംഭവത്തിലെ ഇന്ത്യവിഷന്റെ ഉദ്ദേശ ശൂദ്ധിയെക്കുറിച്ച് സംശയമുയര്‍ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും മുസ്ലിംലീഗിനും പ്രശ്‌നമൂണ്ടാക്കുക എന്നതാകരുത് ഒരു വാര്‍ത്തയുടെ ലക്ഷ്യം. the news value is determived through public intrest not polittical intrest. ഈ മാധ്യമ തത്വം ഇന്ത്യാവിഷനിലെ മാധ്യമ വശാരദന്‍മാര്‍ക്ക് അറിയാത്താതാണോ? അതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ?????

    ReplyDelete
  3. കബീറെ എസ്.എന്‍സി. ലാവ്‌ലിന്‍ വിഷയമെല്ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്തത്. കൂടെ മദനി വിവാദവും. അക്കാലത്തെ ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുകളായിരുന്നു വന്നുകൊണ്ടിരുന്നത്. പഞ്ചയത്ത് തിരഞ്ഞെറ്റുപ്പുകാലത്ത് ലോട്ടറി വിവാദമായിരുന്നു ചര്‍ച്ച ചെയ്തത്. ഇതിന്റെ രണ്ടിന്റെയും ഗുണഭോക്താക്കളായത് ലീഗും യുഡിഎഫുമായിരുന്നു.

    ഇനി ഇപ്പോള്‍ ഉണ്ടായ വീഡിയോകള്‍ക്ക് പിന്നില്‍ ഗൂഡാലോചന ആരോപിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളല്ലെ സംഗതി വഷഹളാക്കിയത്

    ReplyDelete
  4. കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം ഇങ്ങനെ

    ഒരു കാര്യം ഞാന്‍ പറയാം, ഇന്നലെവരെ പലതും നടന്നിട്ടുണ്ടാകും. അതായത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. അതുപോലെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. ഏതു മനുഷ്യനായാലും അങ്ങനത്തെ സന്നിദ്ധഘട്ടങ്ങള്‍ വരാം. പക്ഷേ, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. കൊന്നാലും ശരി, ബ്ലാക്ക്‌മെയില്‍ ചെയ്താലും ശരി. ഇനി അവിഹിതമായ ഒരു കാര്യത്തിനും അയാള്‍ക്കെന്നല്ല ഒരാള്‍ക്കും ഞാന്‍ കൂട്ടുനില്‍ക്കില്ല. കൂട്ടുനിന്നു കൊടുക്കൂല. ഞാനിത് ശിഹാബ് തങ്ങള്‍ക്കു കൊടുത്തിട്ടുളള വാക്കാണ്. ഈ കാര്യങ്ങളൊക്കെ മരിക്കുന്ന ദിവസം വരെ, മരിക്കുന്ന അന്നുപോലും ശിഹാബ് തങ്ങള്‍ എന്നോടു സംസാരിച്ചതാണ്. തുടര്‍ന്ന് ഒരു ചോദ്യത്തിനുളള മറുപടി ഇങ്ങനെ....
    ഇപ്പോ വിളിക്കാറില്ല. വിളിക്കാനുളള ഫ്രീഡം ഇല്ല... എല്ലാരും കണ്ടിട്ടുളളതല്ലേ... അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഇങ്ങനെ... കണ്ടിട്ടില്ലേ... ആ കുറ്റസമ്മതം ഞാന്‍ തന്നെ ഏറ്റു പറയുന്നു. അതിനി ഉണ്ടാവൂലന്നാ പറഞ്ഞത്.... വിളിച്ചിട്ടുണ്ടോന്നാ ചോദിച്ചത്... വിളിക്കുക മാത്രമോ... വിളിച്ച് എത്ര പ്രാവശ്യം മുളളിന്റെ മോളില് നിര്‍ത്തീട്ട്ണ്ട്... അതിപ്പോ നിങ്ങള്‍ക്കൊക്കെ.... നിങ്ങളെക്കുറിച്ചൊരു വ്യാജസീഡി... ഈ മാതിരി വല്ല കേസിലും പെട്ടത് ഇങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍
    അപ്പളേ മനസിലാവൂ.. ഇപ്പോ മനസിലാവില്ല...

    ReplyDelete
  5. ഈ പോസ്റ്റില്‍ അതിന്റെ വീഡിയോയും കിട്ടും
    http://oliyambukal.blogspot.com/2011/02/ice-cream-editorial-manorama.html

    ReplyDelete