Monday, June 4, 2012

വി എസിനെതിരായ ഹര്‍ജി തള്ളി


ഇന്‍ഫോ പാര്‍ക്ക് സിഇഒ നിയമനത്തിയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ ഹര്‍ജിയാണ് തള്ളിയത്. നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. നിയമന സമയത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, സിജഒ സിജോ ജോസഫ് എന്നിവരെയും പ്രതിചേര്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നാം റാങ്കുകാരനായ കിഷോര്‍ പിള്ളയെ തഴഞ്ഞാണ് രണ്ടാം റാങ്കുകാരനും സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവുമായി സിജോ ജോസഫിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം. മലയാളി വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

deshabhimani

No comments:

Post a Comment