Saturday, February 22, 2014

ആശ്രമം തുറന്നപുസ്തകമെന്ന് അമൃതാനന്ദമയി

പാലക്കാട്: തന്റെ ആശ്രമം ഒരു തുറന്ന പുസ്തകമാണെന്നും എല്ലാ വര്‍ഷവും വരവു ചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ടെന്നും അമൃതാനന്ദമയി. പൂത്തൂരില്‍ ബ്രഹ്മസ്ഥാന ഉത്സവത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഠവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വന്ന ശേഷം ആദ്യമായാണ് അമൃതാനന്ദമയി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

മഠത്തിന് ഒന്നും ഒളിക്കാനില്ല. വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശ പൂണ്ടവരാണ് മഠത്തിനെക്കുറിച്ച് പലതും പ്രചരിപ്പിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. അവരോട് ക്ഷമിക്കാനും പൊറുക്കാനുമാണ് ശ്രമിക്കുന്നത്. തന്നെ സേവിക്കണമെന്ന് ആരോടും നിര്‍ബന്ധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഠത്തില്‍ വഴിവിട്ട് ഒന്നും നടന്നതായി കരുതുന്നില്ല: ഉമ്മന്‍ചാണ്ടി

കൊച്ചി: അമൃതാനന്ദമയി മഠത്തില്‍ വഴിവിട്ടൊന്നും നടന്നതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോളാര്‍ കേസില്‍ നിയമം വിട്ട് ഒന്നും ചെയതിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ കേസില്‍ എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment