Thursday, February 27, 2014

പരിസ്ഥിതി സമിതിയില്‍ നടക്കുന്നത് ക്രമക്കേട്: മുത്തുനായകം

സംസ്ഥാന പരിസ്ഥിതി സമിതിയില്‍ നടക്കുന്നത്. ക്രമക്കേടുകളും ചട്ടവരുദ്ധമായ കാര്യങ്ങളുമാണെന്ന് പരിസ്ഥിതി സമിതി മുന്‍ ചെയര്‍മാന്‍ ഡോ.മുത്തുനായകം വെളിപ്പെടുത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായരാണ്. ചട്ടവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്.

ശ്രീകണ്ഠന്‍നായര്‍ സമിതിയുടെ മറവില്‍ വലിയതെറ്റുകളാണ് ചെയ്യുന്നത്. ഇതേ കുറിച്ച് പലതവണ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. രണ്ട് കത്തുകളും ഇതേകുറിച്ച് പരതിസ്ഥിതി വകുപ്പിനയച്ചു. എന്നിട്ടും പ്രയോജനമില്ല.

ഇതില്‍ മനസ് മടുത്തിട്ടാണ് താന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പരിസ്ഥിതി ആഘാതപഠന സമിതിയില്‍ എത്തിയത് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹത്താലാണെന്നും എന്നാല്‍ അതിന് പറ്റിയ സാഹചര്യമല്ല അവിടെയുള്ളത്. പ്രത്യേകിച്ച് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിലടക്കം ക്രമക്കേടുകളാണ് നടക്കുന്നതെന്നും കൈരളി-പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി

പാറമടകള്‍ക്ക് അനുമതി: വിവാദ ഡയറക്ടര്‍ക്ക് അധികാരം

തിരു: പാറമടകള്‍ക്കും മണല്‍വാരലിനും അനുമതി നല്‍കാനുള്ള അവകാശം വിവാദ പരിസ്ഥിതിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും വിവാദനായകനുമായ പരിസ്ഥിതി ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായരാണ് നിലവില്‍ ഡയറക്ടര്‍. പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എ ഇ മുത്തുനായകത്തെ പുകച്ചു പുറത്താക്കിയതിന് പിന്നാലെയാണിത്.

ഇതോടെ സുപ്രധാന അനുമതികള്‍ നല്‍കാനുള്ള അധികാരം ആരോപണവിധേയനായ ഉദ്യോഗസ്ഥനിലേക്ക് മാറ്റപ്പെടും. ഖനത്തിനും മണല്‍ വാരലിനും പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള പൂര്‍ണ ചുമതല നല്‍കി കഴിഞ്ഞദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്. 2006ലെ പാരിസ്ഥിതിക അനുമതി സംബന്ധിച്ച കേന്ദ്രനിയമം, സുപ്രീംകോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും 2012ലെയും 2013ലെയും ഉത്തരവുകള്‍ എന്നിവ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ തീരുമാനം. ശ്രീകണ്ഠന്‍നായരാണ് സംസ്ഥാന പരിസ്ഥിതി വകുപ്പിനെയും സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയെയും നിയന്ത്രിക്കുന്നത്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 17 പാറമടകള്‍ക്ക് അനുമതി നല്‍കിയത് വിവാദമായിരുന്നു. എല്ലാ ചട്ടങ്ങളും മറികടന്നായിരുന്നു അനുമതിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതോറിറ്റി ചെയര്‍മാനായിരുന്ന മുത്തുനായകത്തെ പുകച്ചു പുറത്തുചാടിച്ച ശേഷമായിരുന്നു അനുമതി നല്‍കിയത്. ശ്രീകണ്ഠന്‍നായരുടെ അധാര്‍മികവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുത്തുനായകം മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, ശ്രീകണ്ഠന്‍നായരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതൃപ്തി അറിയിച്ച് ഡോ. മുത്തുനായകം രാജിവയ്ക്കുകയായിരുന്നു.

deshabhimani

No comments:

Post a Comment