Friday, February 28, 2014

തരൂരിന്റെ നോമിനിക്കെതിരായ 3 ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി

കേന്ദ്രമന്ത്രി ശശി തരൂരിന്റെ നോമിനി ജോമോന്‍ ജോസഫിനെ ശ്രീലങ്കന്‍ ഓണററി കോണ്‍സലായി നിയമിച്ചത് സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്റെ മൂന്നു റിപ്പോര്‍ട്ട് മറികടന്ന്. ഇന്റലിജന്‍സ് എഡിജിപി പൊതുഭരണവകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തെല്ലും വില കല്‍പ്പിച്ചില്ല. സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോണ്‍സല്‍ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

എന്നാല്‍, നിയമനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇരുവര്‍ക്കും ഒഴിയാനാകില്ല. സെപ്തംബര്‍ എട്ട്, ഒക്ടോബര്‍ 29, നവംബര്‍ മൂന്ന് തീയതികളിലായാണ് ജോമോനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. നവംബര്‍ മൂന്നിന്റെ റിപ്പോര്‍ട്ടിനൊപ്പം കേസിന്റെ എഫ്ഐആറും നല്‍കിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് ജനുവരിയില്‍ ജോമോനെ നിയമിച്ച് ഉത്തരവിറങ്ങുന്നത്. ജോമോന്‍ എഴുതിയ ഒരു പുസ്തകത്തിന് ആമുഖമെഴുതിയത് ശശി തരൂരാണ്. തരൂരും ജോമോനും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിത്.

deshabhimani

No comments:

Post a Comment