Monday, August 27, 2012

പൊലീസിനായി പുഴയോരത്ത് മുസ്ലിംലീഗ് വക ഊട്ടുപുര


പൊലീസുകാര്‍ക്ക് മദ്യം നല്‍കി സല്‍ക്കരിക്കാന്‍ പാര്‍വതി പുത്തനാറിന്റെ തീരത്ത് പുത്തന്‍തോപ്പ് പാലത്തിനടിയില്‍ മുസ്ലിംലീഗ് വക "ഊട്ടുപുര". മണലൂറ്റുകാര്‍ക്കും മദ്യ-കഞ്ചാവ് ലോബിക്കും ഒത്താശ ചെയ്യുന്ന പൊലീസുകാരെ സല്‍ക്കരിക്കാനും ആവശ്യപ്പെടുന്നതെല്ലാം എത്തിച്ചുകൊടുക്കാനുമാണ് ഈ താവളം. പുത്തന്‍തോപ്പിലെ ലീഗ് നേതാവ് എ അന്‍വറിന്റെ നേതൃത്വത്തിലാണ് രണ്ടുമാസംമുമ്പ് പട്ടികകളും ടാര്‍പോളിനുമുപയോഗിച്ച് ഇത് നിര്‍മിച്ചത്. ശനിയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വി രാജുവിനെ പാലത്തിനുസമീപം മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നതോടെയാണ് രഹസ്യതാവളത്തില്‍ ലീഗ് ക്രിമിനലുകളും കഴക്കൂട്ടം സര്‍ക്കിള്‍ പരിധിയിലെ ചില പൊലീസുകാരും അഴിഞ്ഞാടുന്ന കഥകള്‍ പരിസരവാസികള്‍ വെളിപ്പെടുത്തിയത്.

ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് താവളം പണിതത്. അന്‍വറും രാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫസല്‍, നവാസ് എന്നിവരും മറ്റു ലീഗ് ക്രിമിനലുകളുമാണ് "ഉടമസ്ഥര്‍". മണലൂറ്റുകാരില്‍നിന്നും വ്യാജമദ്യലോബികളില്‍നിന്നും വാങ്ങുന്ന തുകയുടെ വിഹിതം ഇവിടെവച്ചാണ് പൊലീസിന് കൈമാറുന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള അടുപ്പും മദ്യപിച്ച് ലക്കുകെടുമ്പോള്‍ കിടക്കാന്‍ കട്ടിലും മെത്തയും ഇവിടെയുണ്ട്. കഠിനംകുളം സ്റ്റേഷനിലെ പൊലീസുകാരും കഴക്കൂട്ടത്തെയും ആറ്റിങ്ങലിലെയും ചില ഉന്നത പൊലീസുദ്യോഗസ്ഥരും നിത്യസന്ദര്‍ശകരാണ്. രാത്രി എട്ടുകഴിഞ്ഞാല്‍ പുത്തന്‍തോപ്പിലെ ആണുങ്ങള്‍ക്കുപോലും ഈ റോഡിലൂടെ നടക്കാന്‍ കഴിയില്ല. ബസിറങ്ങുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നത് നിത്യസംഭവമാണ്. പരാതിപ്പെട്ടാല്‍ വീട്ടിലെ കുടുംബനാഥനെ ആക്രമിക്കും. പെണ്‍കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം പോകുമ്പോഴും ക്രിമിനലുകള്‍ അശ്ലീലവാക്കുകളുമായി പുറകെ എത്തും. സഹികെട്ട് പ്രതിഷേധിച്ച സ്ത്രീയെ സംഘം വീട്ടില്‍കയറി മര്‍ദിച്ചു. പരാതിപ്പെട്ടപ്പോള്‍ പൊലീസ് എത്തിയെങ്കിലും "ഊട്ടുപുര സല്‍ക്കാരം" കഴിഞ്ഞ് മടങ്ങി. മണലൂറ്റ് സംഘത്തിന് കഞ്ചാവ് കച്ചവടവുമുണ്ട്.

രാജുവിന്റെ കൊലപാതകത്തിനുശേഷം പ്രതികള്‍ പോയത് ഈ താവളത്തിലേക്കാണ്. മരണവിവരം അറിഞ്ഞെത്തിയവരോട് പരിസരവാസികളായ സ്ത്രീകള്‍തന്നെയാണ് രോഷത്തോടെ പൊലീസ്-ക്രിമിനല്‍ ബന്ധം വിശദീകരിച്ചത്. സംഗതി പന്തിയല്ലെന്നുകണ്ടതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി ബി കെ പ്രശാന്ത് താവളം പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

deshabhimani 270812

1 comment:

  1. പൊലീസുകാര്‍ക്ക് മദ്യം നല്‍കി സല്‍ക്കരിക്കാന്‍ പാര്‍വതി പുത്തനാറിന്റെ തീരത്ത് പുത്തന്‍തോപ്പ് പാലത്തിനടിയില്‍ മുസ്ലിംലീഗ് വക "ഊട്ടുപുര". മണലൂറ്റുകാര്‍ക്കും മദ്യ-കഞ്ചാവ് ലോബിക്കും ഒത്താശ ചെയ്യുന്ന പൊലീസുകാരെ സല്‍ക്കരിക്കാനും ആവശ്യപ്പെടുന്നതെല്ലാം എത്തിച്ചുകൊടുക്കാനുമാണ് ഈ താവളം. പുത്തന്‍തോപ്പിലെ ലീഗ് നേതാവ് എ അന്‍വറിന്റെ നേതൃത്വത്തിലാണ് രണ്ടുമാസംമുമ്പ് പട്ടികകളും ടാര്‍പോളിനുമുപയോഗിച്ച് ഇത് നിര്‍മിച്ചത്. ശനിയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വി രാജുവിനെ പാലത്തിനുസമീപം മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നതോടെയാണ് രഹസ്യതാവളത്തില്‍ ലീഗ് ക്രിമിനലുകളും കഴക്കൂട്ടം സര്‍ക്കിള്‍ പരിധിയിലെ ചില പൊലീസുകാരും അഴിഞ്ഞാടുന്ന കഥകള്‍ പരിസരവാസികള്‍ വെളിപ്പെടുത്തിയത്.

    ReplyDelete