Tuesday, April 22, 2014

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിക്കില്ല: രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നുവെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം മുന്നോട്ട് വച്ച ശുപാര്‍ശകള്‍ അംഗീകരിക്കില്ലെന്നും രാജകുടുംബം വ്യക്തമാക്കി.

ഏകപക്ഷീയമായും പലരേയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും രാജകുടുംബം ആരോപിക്കുന്നു. റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം പുതിയ സത്യവാങ്മൂലം ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു രാജകുടുംബത്തിന്റെ മുന്‍ നിലപാട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതില്‍ രാജകുടുംബത്തിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഴ്ചകള്‍ നടന്നിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തള്ളണമെന്ന നിലപാട് രാജകുടുംബം സ്വീകരിച്ചിരിക്കുന്നത്.

deshabhimani

No comments:

Post a Comment