Thursday, February 6, 2014

പണം നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി; ജസീറ സമരം പിന്‍വലിച്ചു

മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത ജസീറക്ക് നല്‍കാമെന്നേറ്റ അഞ്ച് ലക്ഷം രൂപ നല്‍കില്ലെന്ന് കൊച്ചൗസേഫ് ചിറ്റിലിപ്പിള്ളി പരസ്യമായി പ്രഖ്യാപിച്ചു. ആ പണം സര്‍ക്കാരിന്റെ താലോലം പദ്ധതിയിലേക്ക് കൈമാറുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.ഇതോടെ ജസീറ ചിറ്റിലപ്പിള്ളിയുടെ വീടിന്മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നല്‍കുകയോ അല്ലെങ്കില്‍ തരില്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷം ജസീറയും മക്കളും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നില്‍ സമരം തുടങ്ങിയത്.

അതിനിടെ ജസീറയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് പിന്നില്‍ സിപിഐ എം ആണെന്നും ചിറ്റിലപ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ തന്നെ വ്യക്തപരമായി അവഹേളിച്ച ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പാലാരിവട്ടം പൊലീസിന് പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ പൊലീസ് കേസടുക്കുന്നില്ലെന്നാരോപിച്ച് ബുധനാഴ്ച രാത്രി മുതല്‍ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ജസീറയുടെ സമരം.

എന്നാല്‍ രാത്രിയില്‍ ചില യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ചീത്ത വിളിക്കുകയും അതില്‍ പരാതി പറയുവാന്‍ ചെന്നപ്പോള്‍ പൊലീസ് മര്‍ദിച്ചുവെന്നും ജസീറ പറഞ്ഞു. പൊലീസ് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്നും ജസീറ പറഞ്ഞു. മര്‍ദനമേറ്റ ജസീറയും മക്കളും നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ജസീറയെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ജസീറക്ക് മര്‍ദനമേറ്റെന്ന സംഭവം അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment