കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗര്‍സ്ഥര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം തുടരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. കാലിയാചക്കില്‍ സര്‍ക്കാര്‍ ഓഫീസില്‍ സ്ഥാപിച്ച കൊടികളും പോസ്റ്ററുകളും നീക്കംചെയ്യുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. തൃണമൂല്‍ നേതാക്കളായ ദാവൂദ് ഹുസൈന്‍, രാക്കിവുദീന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഉദ്യോഗസ്ഥരെ തടഞ്ഞ് കൈയേറ്റംചെയ്തു. ഉദ്യോഗസ്ഥരെ ഓഫീസില്‍നിന്ന് പിടിച്ചുവലിച്ച് പുറത്താക്കി ഉടന്‍ സ്ഥലംവിടാന്‍ ആജ്ഞാപിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് കാലിയാചക്ക് പൊലീസ് സ്റ്റേഷനില്‍&ലവേ;കേസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തെക്കുറിച്ച് തെരെഞ്ഞടുപ്പ് കമീഷന് വിശദമായ റിപ്പോര്‍ട്ട് അയച്ചതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദിപ്തര്‍ക ബസു അറിയിച്ചു. പശ്ചിമബംഗാളില്‍ അഞ്ചുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ആക്രമണം. മാള്‍ദയില്‍ ഒരാഴ്ചയ്ക്കുള്ളില്‍&ലവേ; രണ്ടാംതവണയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നത്. മണിചൗക്ക് ഏരിയയില്‍ അനുവാദമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലി തടഞ്ഞതിന് നേരത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൊയ്ജാം ഹൊസന്‍, വനിതാ-ശിശു സംരക്ഷണ മന്ത്രി സാവിത്രി മിത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. സംഭവത്തെതുടര്‍ന്ന് മന്ത്രിയുടെ മരുമകന്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. ദിവസങ്ങള്‍ക്കുമുമ്പ് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്തു. പക്ഷപാതപരമായി പെരുമാറിയതിന് വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ട് ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം വ്യാപകമാക്കിയത്.
ഗോപി deshabhimani
No comments:
Post a Comment