ബാങ്കിങ് ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനുള്ള അനുമതിപത്രത്തിനായി തപാല്‍വകുപ്പ് ജനുവരിയില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതിക്ക് കത്ത് നല്‍കിയിരുന്നു. ആസൂത്രണകമീഷനും ധനമന്ത്രാലയവും അംഗീകരിച്ചാല്‍ മാത്രമേ മന്ത്രിസഭാ ഉപസമിതിക്ക് ഇക്കാര്യം പരിഗണിക്കാനാകൂ. മൂന്നുമാസം കഴിഞ്ഞിട്ടും തപാല്‍വകുപ്പിന്റെ അപേക്ഷ ബന്ധപ്പെട്ടവര്‍ പരിഗണിച്ചിട്ടില്ല. തപാല്‍വകുപ്പിന് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നാണ് റിസര്‍വ്ബാങ്ക് അറിയിച്ചത്. രാജ്യത്ത് നാമമാത്രമായിമാത്രം ബാങ്കുകളുടെ സാന്നിധ്യമുള്ള വിദൂരഗ്രാമങ്ങളില്‍ ഉള്‍പ്പെടെ തപാല്‍ഓഫീസുകള്‍ ബാങ്കിങ് സേവനകേന്ദ്രങ്ങളായി മാറുന്നതോടെ ജനതയ്ക്കും സമ്പദ്ഘടനയ്ക്കും അത് വന്‍ നേട്ടമാകും. നിക്ഷേപം, വായ്പ, പണമയക്കല്‍, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ പെന്‍ഷന്‍-സബ്സിഡി വിതരണം എന്നീ സൗകര്യങ്ങളെല്ലാം തപാല്‍ഓഫീസുകളില്‍ ഒരുക്കാനാകും. ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തപാല്‍വകുപ്പ് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ബാങ്കിങ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനകം 21,000 കോടിയുടെ ഇടപാടും 300 കോടി ലാഭവുമാണ് പിബിഐ പ്രതീക്ഷിക്കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇതിന് തടസ്സമാവുകയാണ്.
deshabhimani
No comments:
Post a Comment