Thursday, August 25, 2011

സൗമ്യക്കു പിറകെ ഒറിയ പെണ്‍കുട്ടി

തൃശൂര്‍ പാമ്പൂരിനടുത്ത് റെയില്‍വേ ട്രാക്കിനു സമീപം പരിക്കേറ്റ് അര്‍ധബോധാവസ്ഥയില്‍ കണ്ട ഒറീസ സ്വദേശിനിയായ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.

ട്രെയിനില്‍നിന്നു തള്ളിയിട്ട നിലയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സൗമ്യ എന്ന പെണ്‍കുട്ടിയെ ഷൊര്‍ണൂരിനടുത്ത് ട്രെയിനില്‍നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ നടന്ന സംഭവം നടുക്കമുണര്‍ത്തുന്നു. പെണ്‍കുട്ടിയെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. പെണ്‍കുട്ടിക്ക് ഇപ്പോഴും സംസാരിക്കാനായിട്ടില്ല. ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്. രഹസ്യ ഭാഗങ്ങളിലെ മുറിവുകള്‍ക്ക് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ചയേ ലഭിക്കൂ. കേസുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശി ശിവ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണോ പ്രതിയെന്ന് ഉറപ്പായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പുതുക്കാട് സ്റ്റേഷനില്‍ നിന്നു ട്രെയിനില്‍കയറിയ പെണ്‍കുട്ടിക്കൊപ്പം ഒറീസ സ്വദേശിയായ യുവാവുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരി അനുജത്തിയാണ് ഈ വിവരം പൊലീസിനോടു പറഞ്ഞത്. എന്നാല്‍ , ഒറിയ സംസാരിക്കുന്ന കുഞ്ഞിന്റെ മൊഴിയില്‍ അവ്യക്തതയുണ്ട്. കൂടെയുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയുടെ കാമുകനാണെന്നും സംശയിക്കുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മാതാപിതാക്കള്‍ പരാതി നല്‍കാത്തതും ഒപ്പം ജോലിചെയ്യുന്നവര്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേടും പൊലീസ് പരിശോധിക്കുകയാണ്. അനുജത്തിയെ എറണാകുളത്ത് കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസില്‍ റെയില്‍വേ പൊലീസ് തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയിരുന്നു. ഈ കുട്ടി എറണാകുളത്ത് എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. എറണാകുളം നിര്‍മല ശിശുഭവനിലായിരുന്ന പരമധിനിയെ ചൊവ്വാഴ്ച രാത്രി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. ബുധനാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടികള്‍ പുതുക്കാട് പിഎ സെറാമിക്സ് എന്ന കമ്പനിയിലെ ജോലിക്കാരുടെ 15,000 രൂപ അപഹരിച്ച് മുങ്ങി എന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പുതുക്കാട് സിഐ പി ബി ബേബിയാണ് കേസ് അന്വേഷിക്കുന്നത്.

കേസെടുക്കാന്‍ മടിച്ച വിയ്യൂര്‍ എസ്ഐയെ ശാസിച്ചു പീഡനത്തിനിരയായ കുട്ടി 2 ദിവസവും മോഷണ കേസ് പ്രതി മാത്രം

തൃശൂര്‍ : പീഡനത്തിനിരയായ ഒറീസ സ്വദേശിനിയായ പതിനഞ്ചുകാരിയെ അവശനിലയില്‍ പാളത്തില്‍ കണ്ട സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച വിയ്യൂര്‍ പൊലീസിന്റെ നടപടി വിവാദമായി. എസ്ഐയെ മേലുദ്യോഗസ്ഥന്‍ ശാസിച്ച ശേഷമാണ് കേസെടുത്തത്. റെയില്‍വേയും അവഗണിച്ചതോടെ മേലുദ്യോഗസ്ഥര്‍ ഇടപെടുംവരെ പീഡനത്തിനിരയായ കുട്ടി രണ്ടുദിവസവും നിയമത്തിന് മുന്നില്‍ പ്രതിസ്ഥാനത്ത് മാത്രമായിരുന്നുവെന്ന് ചുരുക്കം.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. കുട്ടി കിടന്നത് ട്രാക്കിനടുത്തായയതിനാല്‍ കേസ് റെയില്‍വേക്ക് കൈമാറാനും നീക്കമുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള പാമ്പൂരില്‍ പെണ്‍കുട്ടിയെ മുറിവേറ്റ് അവശനിലയിലയില്‍ കണ്ടത്. തലയുടെ മധ്യഭാഗത്ത് മുറിവേറ്റ് അര്‍ധബോധാവസ്ഥയിലായ കുട്ടിയെ ഓട്ടോക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ സ്റ്റേഷനില്‍ വിളിച്ച് പറയുകയും ചെയ്തു. എന്നാല്‍ പൊലീസ് കേസടുക്കാന്‍ തയ്യാറായില്ല. പുതുക്കാട് കേസുണ്ടെന്നാണ് വിയ്യൂര്‍ പൊലീസ് ന്യായം പറഞ്ഞത്. എന്നാല്‍ പുതുക്കാടുള്ള കേസ് പെണ്‍കുട്ടി പണവുമായി പോയെന്ന് പ്രതിയാക്കി നല്‍കിയ കേസായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ പണം കൈക്കലാക്കിയശേഷം ട്രെയിനില്‍നിന്ന് തളളിയിട്ടു എന്ന് കേസെടുത്തത്.

റെയില്‍വേ തിരിഞ്ഞുനോക്കിയില്ല ഹൃദയവും ശരീരവും നുറുങ്ങി ഒരുവള്‍കൂടി


തൃശൂര്‍ : ചില്ലുകൂടിനപ്പുറം പിടയുന്ന ഒരുജീവന്‍ . വിലപ്പെട്ടതെല്ലാം നഷ്ടമായ പിഞ്ചുശരീരം നിറയെ മുറിവുകള്‍ . നുറുങ്ങിയ ശരീരത്തില്‍ മിടിപ്പുകള്‍ ബാക്കിയുണ്ടോയെന്നറിയാന്‍ കാത്തിരിക്കാന്‍ ഉറ്റവര്‍ അധികമാരുമില്ലെന്നതൊഴിച്ചാല്‍ സൗമ്യയുടെ ദുരന്തക്കിടപ്പുമായി ഏറെ സാമ്യമുണ്ട് പതിനഞ്ചുകാരിയായ ഈ ഒറീസ സ്വദേശിനിയുടെയും ദുരവസ്ഥക്ക്. രണ്ടുപേരും തീവണ്ടിയില്‍ യാത്ര ചെയ്തവര്‍ , പിച്ചിച്ചീന്തപ്പെട്ടവര്‍ , പാളത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ .. അതേ ആശുപത്രിയില്‍ അതേ ഡോക്ടര്‍മാരുടെ പരിചരണയില്‍ ..അങ്ങനെ പലതും അവര്‍ പങ്കിടുന്നുണ്ടാകാം. ഇളയകുട്ടിയെ കോടതിയില്‍ ഹാജരാക്കി ഏറ്റുവാങ്ങേണ്ടതിനാല്‍ മാതാപിതാക്കള്‍ പകല്‍ ആശുപത്രിയിലെത്തിയില്ല. കഴിഞ്ഞ ദിവസം ഗൈനക്കോളജി ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡനം വ്യക്തമായത്. ശ്വാസം മുട്ടിച്ചതിന്റെയും പിടിവലി നടന്നതിന്റെയും സൂചനയുമുണ്ട് ശരീരത്തില്‍ . കൂടുതല്‍ പരിശോധനക്കായി ശരീരഭാഗത്തെ സാമ്പിളും നഖവും മുടിയുമൊക്കെ ശേഖരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജനും കുട്ടിയെ പരിശോധിച്ചു. ബുധനാഴ്ച വൈകിട്ട് എംആര്‍ഐ സ്കാനിങ് പരിശോധനയുടെ ഫലവും കിട്ടി. തലയ്ക്കുളളില്‍ പലയിടത്തും മാരക ക്ഷതമേറ്റതായി തെളിഞ്ഞിട്ടുണ്ട്. തോളെല്ല് പൊട്ടിയിട്ടുണ്ട്. കുട്ടി കോമ സ്റ്റേജിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മോഹനന്‍ പറഞ്ഞു. ഉയരത്തില്‍നിന്ന് താഴേക്ക് പതിച്ചതിന്റെ എല്ലാ ലക്ഷണവുമുണ്ട്. ചെറിയ പ്രായമായതിനാല്‍ ചിലപ്പോള്‍ കുട്ടി രക്ഷപ്പെട്ടേക്കാം. എന്നാലും ഓര്‍മ തിരിച്ചുകിട്ടാനും എഴുന്നേറ്റ് നടക്കാനുമാവുമോയെന്ന് ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

റെയില്‍വേ ട്രാക്കില്‍ കണ്ട പെണ്‍കുട്ടി അത്യാസന്നനിലയിലാണെന്നും പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും റെയില്‍വേ തിരിഞ്ഞ് നോക്കിയിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാമ്പൂരിനടുത്ത് പതിനഞ്ചുകാരിയെ ട്രാക്കിനരികില്‍ അവശനിലയില്‍ കണ്ടത്. സംഭവം നടന്ന് രണ്ടുദിവസമായിട്ടും റെയില്‍വേ കുട്ടിയുടെ ബന്ധുക്കളേയോ ആശുപത്രി അധികൃതരേയോ പൊലീസിനേയോ ബന്ധപ്പെടാന്‍ തയ്യാറായിട്ടില്ല. കേസന്വേഷണത്തിന് സഹായമായ ഒരു വിവരവും പൊലീസിന് കൈമാറിയിട്ടില്ല. ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടിയെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയും നാലുവയസ്സുകാരി അനുജത്തിയും പുതുക്കാട് സ്റ്റേഷനില്‍നിന്നാണ് തീവണ്ടിയില്‍ കയറിയതെന്നറിയുന്നു.

ദേശാഭിമാനി വാര്‍ത്തകളില്‍ നിന്ന്

4 comments:

  1. ചില്ലുകൂടിനപ്പുറം പിടയുന്ന ഒരുജീവന്‍ . വിലപ്പെട്ടതെല്ലാം നഷ്ടമായ പിഞ്ചുശരീരം നിറയെ മുറിവുകള്‍ . നുറുങ്ങിയ ശരീരത്തില്‍ മിടിപ്പുകള്‍ ബാക്കിയുണ്ടോയെന്നറിയാന്‍ കാത്തിരിക്കാന്‍ ഉറ്റവര്‍ അധികമാരുമില്ലെന്നതൊഴിച്ചാല്‍ സൗമ്യയുടെ ദുരന്തക്കിടപ്പുമായി ഏറെ സാമ്യമുണ്ട് പതിനഞ്ചുകാരിയായ ഈ ഒറീസ സ്വദേശിനിയുടെയും ദുരവസ്ഥക്ക്. രണ്ടുപേരും തീവണ്ടിയില്‍ യാത്ര ചെയ്തവര്‍ , പിച്ചിച്ചീന്തപ്പെട്ടവര്‍ , പാളത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ .. അതേ ആശുപത്രിയില്‍ അതേ ഡോക്ടര്‍മാരുടെ പരിചരണയില്‍ ..അങ്ങനെ പലതും അവര്‍ പങ്കിടുന്നുണ്ടാകാം.

    ReplyDelete
  2. ഇതു എന്തൊരു കഷ്ട്ടമാണ്!!?? ഇന്ന് ഒരൊറ്റ ദിവസം ഇത് എഴാമത്തെ പീഡന വാര്‍ത്തയാണ് വായിക്കാന്‍ ഇടയായത്....ഇതെന്ത് ലോകം?

    ReplyDelete
  3. നമ്മള്‍ ഇതെങ്ങോട്ടാണു പോകുന്നത്‌? സ്ത്രീ ഒരു ഉല്‍പന്നം എന്ന നിലയില്‍ മാത്രം (പുരുഷ)സമൂഹം കാണാന്‍ തുടങ്ങിക്കഴിഞ്ഞൊ? അഭിനവജാടകള്‍ക്കു പുറകേപോകുന്ന പെണ്‍സമൂഹം ദയവായി ഇതു കാണുക. നിങ്ങളുടെ അനിയത്തിമാര്‍ തെരുവില്‍ വിവസ്ത്രകളാക്കപ്പെടുമ്പൊള്‍ റാമ്പിന്റെ വെള്ളിവെളിച്ചം മാത്രം സ്വപ്നംകണ്ട്‌ തീര്‍ക്കുന്നതാണോ ആധുനിക സ്ത്രീത്വം?

    ReplyDelete
  4. ഒറിയക്കാരിയായ പതിഞ്ചുകാരിയെ ലൈംഗികപീഡത്തി രയാക്കി തീവണ്ടിയില്‍ ന്ന് തള്ളിയിട്ട സംഭവത്തില്‍ ഒഡിഷ സ്വദേശികളായ രണ്ടു യുവാക്കള്‍ കസ്റ്റഡിയില്‍ . ഇവരെ പുതുക്കാട് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ജോലിചെയ്യുന്ന ഇവര്‍ സംഭവദിവസം രാവിലെ ഏഴരയ്ക്ക് ആശുപത്രിയിലേക്കെന്നു പറഞ്ഞ് പുറത്തിറങ്ങിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് അേ്വഷണത്തില്‍ മസ്സിലായി. പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുക്കളാണ്. കഴിഞ്ഞദിവസം പൊലീസ് ഒരാളെ ചോദ്യം ചെയ്തിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സംസാരിക്കാാകാത്തതിാല്‍ മൊഴി എടുക്കാായിട്ടില്ല. തീവ്രപരിചരണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ലയില്‍ രേിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ എംആര്‍ഐ, സിടി സ്കാ ങ്ങിു വിധേയയാക്കി. തലച്ചോറി് കടുത്ത ക്ഷതമുണ്ട്. തലച്ചോറില്‍ രക്തസ്രാവമില്ലെന്ന് ്യൂറോ സര്‍ജന്റെ പരിശോധയില്‍ വ്യക്തമായി. പെണ്‍കുട്ടിയുടെ ഖവും മുടിയും ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. അക്രമിയുടെ തൊലി കുട്ടിയുടെ ഖത്തിലുണ്ടെങ്കില്‍ ര്‍ണായകത്തെളിവാകും. പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം, ട്രെയി ല്‍ ന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് ഗമം. പണവും തട്ടിയെടുത്തിട്ടുണ്ട്. അേ്വഷണം പുരോഗമിക്കുകയാണെന്ന് അേ്വഷണച്ചുമതല ഏറ്റെടുത്ത ഗുരുവായുര്‍ എസിപി ആര്‍ കെ ജയരാജ് പറഞ്ഞു. പുതുക്കാട് ചിറ്റിശേരിയില്‍ താമസിക്കുന്ന ഒഡിഷ സ്വദേശി ഭരതിന്റെയും സീതയ്യയുടെയും മകളാണ് അക്രമത്തി രയായത്. തിങ്കളാഴ്ച പകല്‍ തൃശൂര്‍ പാമ്പൂരിടുത്ത് ട്രാക്കിലാണ് ഗുരുതരമായി പരിക്കേറ്റ ലയില്‍ പെണ്‍കുട്ടിയെ കണ്ടത്.

    ReplyDelete