Thursday, March 20, 2014

റാഞ്ചിയെ ചുകപ്പിക്കാന്‍ രാജേന്ദ്ര സിംഗ് മുണ്ട

റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചി ലോക്സഭാ സീറ്റില്‍ സിപിഐ എം തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജ്ജിതമാക്കി. സ്ഥാനാര്‍ത്ഥിയായ രാജേന്ദ്ര സിംഗ് മുണ്ടക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആയിരങ്ങളാണ് ഒത്തുചേരുന്നത്. നിര്‍മ്മാണത്തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാര്‍ഥിക്ക് പിന്തുണയുമായെത്തുന്നത്. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളായ സിലിയിലും ഖിജ്രിയിലും നിരവധി തൊഴിലാളികളാണ് പ്രചാരണ രംഗത്തുള്ളത്.

തെരഞ്ഞെടുപ്പിന്റെ ആവേശമെല്ലാം വിളിച്ചോതുന്ന ഉജ്ജ്വലറാലിയാണ് കഴിഞ്ഞ ദിവസം റാഞ്ചിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തത്. /"കോണ്‍ഗ്രസ് ഹഠാവോ, ബിജെപി ഹരാവോ, റാഞ്ചിമേ സിപിഐ എം ലാവോ \' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് തൊഴിലാളികള്‍ യോഗത്തിനെത്തിയത്. }ധാതുസമ്പത്തില്‍ ഏറെ സമ്പന്നമായ റാഞ്ചിയിലെ ജനങ്ങളാണ് ഇന്നേറെ ദരിദ്രര്‍ എന്ന് വൃന്ദ കാരാട്ട് പറഞ്ഞു. 2000ല്‍ സ്ംസ്ഥാനം രൂപീകരിച്ചശേഷം മാറിമാറി ഭരിച്ച കോണഗ്രസ് ബിജെപി സര്‍ക്കാറുകള്‍ ഝാര്‍ഖണ്ഡിനെ കൊള്ളയടിക്കുകയായിരുന്നു. നിരന്തരമായി കൊള്ളയടിക്കപ്പെട്ട ഝാര്‍ഖണ്ഡ് ഇപ്പോര്‍ "ലൂട്ട്ഖണ്ഡ് \'ആയി മാറി. നിലവിലുള്ള അഴിമതിയും മറ്റു തുടച്ചുനീക്കുവാനുള്ള ബദലാണ് രാജേന്ദ്ര മുണ്ടയിലുടെ സിപിഐ എം മുന്നോട്ടുവെക്കുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

സിപിഐ എം സ്റ്റേറ്റ് സെക്രട്ടറി ജികെ ബക്ഷിയും പ്രകടനത്തെ അഭിവാദ്യം ചെയ്തു. സിപിഐ,മാര്‍ക്സിസ്റ്റ് കോഡിനേഷന്‍ കമ്മിറ്റി, ആര്‍എസ്പി എന്നീ പാര്‍ടികള്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ട്.

deshabhimani

No comments:

Post a Comment