Friday, April 4, 2014

ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍. മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്ത 23 പേരുടെ ഒളിക്യാമറ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. കോബ്ര പോസ്റ്റ് വെബ്സൈറ്റാണ് അഭിമുഖം നടത്തിയത്.

അന്ന് പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിനും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്കും ഇത് അറിയാമായിരുന്നു. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്ങ്, ഉമാഭാരതി തുടങ്ങിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും വെളിപ്പെടുത്തലുണ്ട്.

1992 ജൂണില്‍ ബജ്രംഗലില്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. സര്‍ക്കേജ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 38 പേര്‍ക്ക് ആക്രമണത്തിനുള്ള വിദഗ്ധ പരിശീലനവും നല്‍കി. ഇതിലാണ് കര്‍സേവകര്‍ക്ക് മസ്ജിദ് തകര്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

മസ്ജിദ് തകര്‍ക്കാന്‍ 1990ല്‍ നടത്തിയ ആദ്യ ശ്രമം പൊലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടതായും വെളിപ്പെടുത്തലിലുണ്ട്. 1992 ഡിസംബര്‍ 6നാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്.

deshabhimani

No comments:

Post a Comment