Sunday, April 20, 2014

തൃണമൂല്‍ ഭീകരത: സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകനെ കൊന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയിലാണ്. ജില്ലാ ആസ്ഥാനമായ സിവുരിക്കടുത്ത് ഹീരായ്പുര്‍ ഗ്രാമത്തിലാണ് സംഭവം. ഷേക്ക് ഹീരായ്ബൂള്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും നശിപ്പിച്ചു. തൃണമൂല്‍ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തുന്ന മമത ബാനര്‍ജിയെ അപായപ്പെടുത്താന്‍ സിപിഐ എമ്മുകാര്‍ വഴിയില്‍ സ്ഫോടകവസ്തു സ്ഥാപിച്ചെന്ന കള്ളപ്രചാരണം നടത്തിയാണ് അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞദിവസം മാള്‍ദയില്‍ മമത താമസിച്ച ഹോട്ടലില്‍ എയര്‍കണ്ടീഷനറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ചെറിയ തീപിടിത്തമുണ്ടായിരുന്നു. ഇത് അപകടമാണെന്ന് മമത ആദ്യം പറഞ്ഞെങ്കിലും പിന്നീട് തന്നെ അപായപ്പെടുത്താനുള്ള സിപിഐ എം ഗൂഢാലോചനയാണെന്ന് പ്രചരിപ്പിച്ചു. ഇനിയും തനിക്കെതിരെ ഇത്തരം സംഭവങ്ങളുണ്ടാകുമെന്നും അതിനെതിരെ അണികള്‍ രംഗത്ത് വരണമെന്നും മമത ആഹാനം ചെയ്തു. ഇതിനുപിന്നാലെയാണ് മമത പോകുന്ന വഴിയില് സ്ഫോടകവസ്തു സ്ഥാപിച്ചതായുള്ള കള്ളപ്രചാരണം. സ്ഫോടക വസ്തുക്കളൊന്നും ഇവിടെനിന്ന് കണ്ടെടുത്തതുമില്ല. ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നുമില്ല. അക്രമത്തെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവും പ്രതിപക്ഷനേതാവ് സൂര്യകാന്തി മിശ്രയും അപലപിച്ചു. സംഭവം വിശദമായി അന്വേഷിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment