Tuesday, March 18, 2014

ഡല്‍ഹി സുരക്ഷിതമല്ലെന്ന് 43 ശതമാനം സ്ത്രീകളും

സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് 43 ശതമാനം സ്ത്രീകളും ഡല്‍ഹിനഗരത്തിന് പുറത്ത് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതായി പഠനം. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ പഠനത്തിലാണ് ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കുറവാണെന്ന് കണ്ടെത്തിയത്.

"ഡല്‍ഹിയില്‍ സ്ത്രീസുരക്ഷ: തൊഴില്‍പ്രശ്നങ്ങളും വെല്ലുവിളികളും" എന്ന പഠനത്തില്‍ ഏകദേശം 3,400 സ്ത്രീകളാണ് പങ്കെടുത്തത്. ശമ്പളത്തിലും മറ്റ് ആനുകൂല്യത്തിലും കാര്യമായ കുറവുണ്ടായാലും ഡല്‍ഹിക്ക് പുറത്ത് ജോലിചെയ്യാന്‍ 43 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നു. ഡല്‍ഹിയില്‍ 80 ശതമാനം സ്ത്രീകളും പകല്‍സമയമാണ് ജോലിചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

നാലുശതമാനംമാത്രമാണ് രാത്രിഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നത്. രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യം പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് 64 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴില്‍ സമയം കഴിഞ്ഞാലും വൈകിയ വേളകളില്‍ ജോലിചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല.

deshabhimani

No comments:

Post a Comment