ഇതോടെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സാധ്യത ആരാഞ്ഞത്. 1981ല്‍ കേരളത്തില്‍ പറവൂര്‍ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരീക്ഷിച്ചു. പല കേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുയര്‍ന്നു. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുംശേഷം 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാഗികമായും 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു. ഇപ്പോഴും പൂര്‍ണമായും സുതാര്യമാണെന്നു പറയാനാകില്ല. സുതാര്യത ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പു കമീഷന്‍ വോട്ടര്‍ ഓഡിറ്റിങ് സംവിധാനം പുതുതായി കൊണ്ടുവന്നിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയതിനുശേഷം വോട്ടര്‍ക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒരു പ്രത്യേക പേപ്പര്‍ നല്‍കും. വോട്ടിങ് മെഷീനില്‍നിന്ന് വരുന്ന ഈ പേപ്പറില്‍ വോട്ടര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാണിച്ചിട്ടുണ്ടാകും.
നേരത്തെ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം നിലവിലുണ്ടായിരുന്ന ചില രാജ്യങ്ങള്‍ പേപ്പര്‍ വോട്ടിങ്ങിലേക്ക് തിരിച്ചുപോയിട്ടുണ്ട്. അയര്‍ലന്‍ഡ്, ഹോളണ്ട്, ജര്‍മനി എന്നിവയാണ് ഈ രാജ്യങ്ങള്‍. കംപ്യൂട്ടര്‍ ഹാക്കിങ്ങിന്റെ കാലത്ത് ഇലക്ട്രോണിക് വോട്ടിങ് സുതാര്യമാകില്ലെന്ന കാരണം പറഞ്ഞാണ് ഇവര്‍ പേപ്പര്‍ വോട്ടിങ്ങിലേക്ക് മടങ്ങിയത്. - കെആര്‍
deshabhimani
No comments:
Post a Comment