Saturday, April 19, 2014

മുഖ്യമന്ത്രിയും മന്ത്രിയും തെറ്റിദ്ധരിപ്പിക്കുന്നു: വി എസ്

ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതിലെ അഴിമതി മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 418 ബാര്‍ ഹോട്ടലിന്റെ ലിസ്റ്റ് തയ്യാറാക്കിയതെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. കാലങ്ങളായി ബാര്‍ ലൈസന്‍സ് ലഭിച്ചിരുന്ന ഹോട്ടലുകള്‍ക്ക് അത് പുതുക്കിനല്‍കുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ടൂറിസം വകുപ്പ് അംഗീകരിച്ച ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്നാണ് വകുപ്പുമന്ത്രി പറയുന്നത്. എന്നാല്‍, ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലുള്ള ലിസ്റ്റില്‍പ്പെടാത്ത കുറച്ച് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ടൂറിസം വകുപ്പിനെ മറികടന്ന് എക്്സൈസ് വകുപ്പ് പരിശോധന നടത്തി ചില ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയെന്നാണ് താന്‍ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ വ്യക്തമായ മറുപടി നല്‍കാതെ കാടടച്ച് വെടിവയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ടൂറിസം വകുപ്പിനെ ഒഴിവാക്കി ചില ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment