Sunday, August 16, 2015

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 4

"എന്റെ രാഷ്ട്രീയം  എത്ര നെറികെട്ടതാണ്" !

2014 സെപ്റ്റംബര്‍ 4ന്‍റെ ബിസിനസ് ലൈന്‍ പത്രത്തില്‍, പ്രമുഖ സാമ്പത്തികശാസ്ത്ര അദ്ധ്യാപകരില്‍ ഒരാളായ ശ്രീ. ആര്‍. ശ്രീനിവാസന്‍റെ ഒരു ലേഖനമുണ്ട്. അദ്ദേഹം എഴുതുകയാണ്... ബാംഗ്ലൂരുവിലെ പ്രമുഖമായൊരു ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം ഒരു പ്രഭാഷണത്തിന് പോയി. 110 കുട്ടികളാണവിടെ ജേര്‍ണലിസം ബിരുദത്തിന് ഒരു ബാച്ചിലുള്ളത്. 8 വര്‍ഷമായി സ്ഥാപനം തുടങ്ങിയിട്ട്.... പ്രസംഗം കഴിഞ്ഞ് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനോട് ഇത്തരത്തില്‍ ബാംഗ്ലൂരുവില്‍ വേറെ എത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം തിരക്കി. 72 എണ്ണം എന്നായിരുന്നു കിട്ടിയ മറുപടി! 110 പേര്‍ കുറഞ്ഞത് ഒരു ബാച്ചില്‍ പ്രവേശനം തേടുന്നു എന്നുവെച്ചാല്‍, ഓരോ വര്‍ഷവും ബാംഗ്ലൂരു നഗരം മാത്രം 7920 ജേര്‍ണലിസ്റ്റുകളെ സൃഷ്ടിക്കും! ഇതേപോലെ ഒരു 20 നഗരങ്ങളെങ്കിലും ഇന്ത്യയില്‍ ഉണ്ടാവാതിരിക്കില്ല... 1,58,400 ജേര്‍ണലിസ്റ്റുകള്‍ എങ്കിലും ഇന്ത്യന്‍ മീഡിയാ കമ്പോളത്തില്‍ തൊഴില്‍ തേടുന്നവരായി പ്രതിവര്‍ഷം അങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന.്! ചെറുനഗരങ്ങളിലും, യൂണിവേഴ്സിറ്റികളിലും, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, പത്ര മാദ്ധ്യമസ്ഥാപനങ്ങളും വഴി ജേര്‍ണലിസ്റ്റായി തീരുന്ന ഒരു 'പട'യേ നമ്മളീ കണക്കില്‍പെടുത്തിയില്ലെന്ന് ഓര്‍ക്കണം! കമ്പോളത്തിന് ഇവരില്‍ എത്ര ശതമാനത്തെ ഉള്‍ക്കൊള്ളാനാവും? അനസ്യൂതം പെരുകുന്ന ഈ ജേര്‍ണലിസ്റ്റുസമൂഹത്തെ സൃഷ്ടിക്കുന്നതുവഴി കമ്പോളം എന്തൊക്കെയാണ് അടിച്ചുമാറ്റുന്നത്? ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ നമ്മള്‍, വീണ്ടും വായ്പ എടുക്കുകയാണ്. ബിരുദം വാങ്ങി വെയ്ക്കുകയാണ്!

അദ്ദേഹം പിന്നെ ആശങ്കപ്പെടുന്നത്, മാനേജ്മെന്‍റ് ബിരുദത്തിന്‍റെ കാര്യം പറഞ്ഞിട്ടാണ്... ഇതിന്‍റെ പത്ത് മടങ്ങ് കുട്ടികള്‍ ഈ രംഗത്ത് നിന്ന് ബിരുദധാരികളാവുന്നു! ഐടി പ്രൊഫഷണല്‍സ് അതിലുമധികം വരും... എഞ്ചിനീയര്‍മാരുടെ എണ്ണം സങ്കല്‍പ്പാതീതമാണ്! യഥാര്‍ത്ഥത്തില്‍ പ്രതിവര്‍ഷം ഒന്നര കോടി തൊഴിലവസരങ്ങള്‍ എങ്കിലും സൃഷ്ടിക്കാതെ നമ്മുടെ യുവജനസമൂഹത്തെ രാജ്യത്തിന് ഉള്‍ക്കൊള്ളാനാവില്ല! മാന്യമായി ജീവിക്കുന്ന മനുഷ്യരായി അവര്‍ക്ക് മാറാന്‍ തൊഴില്‍ കിട്ടണം. എന്നാല്‍ പ്ലാനിംഗ് കമ്മീഷന്‍ രേഖ പറയുന്നത്.. സ്വകാര്യ - സര്‍ക്കാര്‍ മേഖലകളിലൊന്നും കഴിഞ്ഞ 2 പതിറ്റാണ്ടായി പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ്. വരുന്ന രണ്ടു ദശാബ്ദവും ഈ നില തുടരുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങള്‍ നമ്മള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ സംവിധാനം തൊഴില്‍ തരുന്നില്ലെങ്കില്‍, സംവിധാനം തന്നെ മാറ്റുന്നതിന് വേണ്ടി നമുക്ക് ലഭ്യമായ അധികാരങ്ങള്‍ ഉപയോഗിക്കണം എന്ന് ശ്രീ. ശ്രീനിവാസന്‍ പറഞ്ഞു വയ്ക്കുന്നില്ല. അത് അദ്ദേഹത്തിന്‍റെ പണിയല്ല! പക്ഷേ അദ്ദേഹം ഒന്നുറപ്പിക്കുന്നുണ്ട്. ഈ നയങ്ങളുമായി മുന്നോട്ട് പോകുകയോ, ഈ നയങ്ങള്‍ തീവ്രമാക്കുകയോ ചെയ്യുന്നതുവഴി ഈ പഠിച്ചിറങ്ങുന്ന തലമുറക്ക് 'അച്ചേദിന്‍' വരുകയില്ലെന്ന്! അത് പക്ഷേ ഈ ബിരുദങ്ങളെല്ലാം വാങ്ങികൂട്ടിയ മക്കളും, അവരുടെ രക്ഷിതാക്കളും അവര്‍ വിശ്വാസം അര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരും ഏറ്റവും അവസാനം അവര്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്‍റും മനസിലാക്കുന്നില്ലെന്നതാണ് ഖേദകരം.. ഈ വിഷയമാണ്  സമസ്ത രക്ഷ്ട്രീയത്തിലും  പെട്ടുകിടക്കുന്ന ഇന്ത്യൻ തൊഴിലാളി വർഗം  ഒരുമിച്ചുന്നയിക്കുന്നത്.. അത് തള്ളിക്കളയുന്ന രക്ഷ്ട്രീയം  തങ്ങള്ക്കിനി വേണ്ടാന്ന് പറയുകയെ അവരുടെ മുമ്പിൽ  വഴിയുള്ളൂ..കാരണം  ഈ നയങ്ങൾ നമ്മുടെ മൊത്തം ജീവിതത്തിന്റെ  കടക്കൽ തന്നെയാണ് കത്തി വെക്കുന്നത് .. ബി,എം എസ്സും   ഐ എൻ റ്റി .യു സിയും  എല്ലാം ഉണ്ട്  പണിമുടക്കിൽ .. അതിന്റെ  നേതാക്കൾ കൂടി  ചെർന്നിരുന്നാണ്  ദേശീയ പണിമുടക്കിലെ  ഡിമാണ്ടുകൾ  രൂപപ്പെടുത്തിയത് .. അതു സാധാരണ തൊഴിലാളികൾക്ക്  അവർ വിശദീകരിക്കുന്നില്ലങ്ങിൽ  അതിനു പിറകിലെ  സ്വര്ധത കൂടി പുറത്തു പറയാനുള്ള ആർജവം  ആരാണ് കാണിക്കേണ്ടത്, നമ്മളല്ലാതെ..?

കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായി ഏകദേശം 35000 പേരും; അനദ്ധ്യാപകരും ജീവനക്കാരുമായി 10,000ല്‍പ്പരം ആളുകളും ജോലി ചെയ്യുന്നുണ്ട്. വളരെ തുച്ഛമായ ശമ്പളമാണിവിടെ നല്‍കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസവും പ്രവര്‍ത്തിപരിചയവുമുള്ള അദ്ധ്യാപകര്‍ക്കുപോലും സംഘടിക്കാനോ വിലപേശാനോ സ്വാതന്ത്ര്യമില്ല... സ്വാശ്രയമേഖലയില്‍ കേരളത്തില്‍ 15 മെഡിക്കല്‍കോളജ്, 150ല്‍പ്പരം എഞ്ചിനീയറിംഗ് കോളേജുകള്‍ 130 ബി.എഡ് കോളേജുകള്‍; 500-ല്‍പ്പരം ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍, 15 ആയുര്‍വേദ കോളജ്. 70 നേഴ്സിംഗ്, 15 ദന്തല്‍, 30 ഫാര്‍മസി കോളജുകള്‍, 4 ലോ കോളജ് എന്നിവയിലാകെയായിട്ടാണ് 45,000 ല്‍പ്പരം അദ്ധ്യാപകരും അനദ്ധ്യാപകരും കൂലിപ്പണി എടുക്കുന്നത്. മാനേജ്മെന്‍റ്, ഹോട്ടല്‍ ആന്‍റ് ക്യാറ്ററിംഗ്, ട്രാവല്‍ ആന്‍റ് ടൂറിസം തുടങ്ങി സ്വാശ്രയ മേഖലയില്‍ നിരവധി കോളേജുകള്‍ വേറെ ഉണ്ടെന്ന് കൂടി ഓര്‍ക്കുക!അവര്‍ക്കാര്‍ക്കും ഒരു സാമൂഹിക സുരക്ഷാപദ്ധതികളോ, പിഎഫോ, ഗ്രാറ്റിവിറ്റിയോ, അവകാശപ്പെട്ട അവധികളോ, പെന്‍ഷനോ, ഒന്നും ലഭ്യമാക്കാന്‍ നിലവിലെ തൊഴില്‍നിയമങ്ങള്‍ അനുവദിക്കാത്തതല്ല...! അത്തരം നിയമങ്ങള്‍ ഒക്കെ തിരസ്കരിച്ചാലെ നിങ്ങള്‍ക്കിവിടെ പണിതരാനാവൂ എന്നാണ് നിലപാട്...  8000 രൂപാ മുതല്‍ 25,000 രൂപാവരെയുള്ള ശമ്പളനിരക്കാണ് അദ്ധ്യാപകര്‍ക്കുള്ളത്... അനദ്ധ്യാപകര്‍ക്ക് 1000 മുതല്‍ 10,000 വരെയും! എങ്ങനെയാണ് നമ്മുടെ പുതിയ 'കാലം' മനുഷ്യരോട് പെരുമാറുന്നതെന്നറിയാന്‍ വേറെ 'തൊഴുത്തുകളൊന്നും' അന്വേഷിച്ചു നടക്കേണ്ടതില്ല.

ഇതൊക്കെ നാട്ടുകാരുടെ  മുമ്പിൽ  പറയുന്നതിനാണ്  ദേശീയ  പണിമുടക്ക്‌ !  ഒരു ദിവസത്തെ  ശമ്പളം  ഉപേക്ഷിച്ചു കൊണ്ട്  ദേശം  പ്രതിഷേധിക്കുന്നതിന്റെ കാരണം  നാട്ടുകാരറിയുമ്പോഴാണ്‌ "എന്റെ രക്ഷ്ട്രീയം  എത്ര  നെറികെട്ടതാണെന്ന് " ഓരോ പൗരനും  മനസിലാകുകയുള്ളു.!

കടപ്പാട്: People Against Globalisation/അജയൻ

No comments:

Post a Comment