Showing posts with label സംഘപരിവാര്‍. Show all posts
Showing posts with label സംഘപരിവാര്‍. Show all posts

Sunday, August 15, 2021

ഇന്ത്യയെ ഓർത്ത് എനിക്ക് ഭയമാണ്; ആശങ്കകൾ മറച്ചുവയ്‌ക്കുന്നില്ല നോം ചോംസ്‌കി

നോം ചോംസ്‌കി. -ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വിശിഷ്‌ടരായ ധൈഷണികരില്‍ ഒരാള്‍. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകന്‍. ഭാഷാ ശാസ്‌ത്രജ്ഞൻ, രാഷ്ട്രീയ പ്രവര്‍ത്തകന്‍. വാര്‍ധക്യത്തിലും ധൈഷണിക ജീവിതം അദ്ദേഹം തുടരുന്നു. വീണുകിട്ടിയ ചില അവസരങ്ങളില്‍ അദ്ദേഹം സംഭാഷണത്തിന് തയ്യാറായി. ജീവിതത്തെയും രാഷ്ട്രീയത്തെയും പറ്റി പറഞ്ഞു. സമകാലീന ഇന്ത്യ, കേരളം, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ എല്ലാം സംഭാഷണത്തിന്റെ ഭാഗമായി

തൊണ്ണൂറ്റിരണ്ടാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ മറികടന്ന്‌ ഓരോ നിമിഷവും ലോകത്തിന്റെ ദാർശനികവും രാഷ്ട്രീയവുമായ സമസ്യകളെ വിശകലനംചെയ്യുന്നു, നോം ചോംസ്‌കി. കോവിഡിന്റെ ആരംഭദശയിലായിരുന്നു  ദീർഘ ഭാഷണങ്ങളുടെ തുടക്കം. ലഘുവായതും എന്നാൽ  ആശയംകൊണ്ട് പ്രതീക്ഷ നൽകുന്നതുമായ ജ്ഞാനവൃദ്ധന്റെ വാക്കുകൾ നൽകുന്ന അനുഭവം വേറെതന്നെ!

കോവിഡിനെതിരായ ഡോണൾഡ് ട്രംപിന്റെ ആദ്യപരാജയം, തുടർന്ന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം, ഇന്ത്യയിലെ സർക്കാരിന്റെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള  നയങ്ങൾ, കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റം. ലോകത്തിലെ ചെറിയ ചലനങ്ങൾപോലും അദ്ദേഹം ഓർത്തെടുക്കുന്നു. ലോകത്തെ മുതലാളിത്ത, ഫാസിസ്റ്റ് സർക്കാരുകൾക്ക് ചോംസ്‌കിയുടെ ചിന്താധാര എന്നും തലവേദന ഉണ്ടാക്കി.

അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നതുകൊണ്ടുതന്നെ ദശകങ്ങളായി കോർപറേറ്റ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം. 1950കളുടെ തുടക്കം മുതൽ ലോകത്തെ ജനാധിപത്യ വിപ്ലവങ്ങൾക്കെല്ലാം താത്വിക മാനം ചമയ്‌ക്കാനും ചിന്തയുടെ അഗ്നി പടർത്താനും ഈ മനുഷ്യന് കഴിഞ്ഞു.  ഒരു അക്കാദമിക്‌  എന്ന നിലയിൽ ഒതുങ്ങിപ്പോയിരുന്നുവെങ്കിൽ ഇന്നുകാണുന്ന രീതിയിൽ അദ്ദേഹത്തിന് ലോകത്തെ ബുദ്ധിജീവികളുടെ ഇടയിൽ സ്വാധീനം ഉറപ്പിക്കാനും അതിന്റെ നേതൃനിരയിലേക്ക്‌ ഉയരുവാനും കഴിയുമായിരുന്നില്ല.

ഇന്ത്യയെ ഓർത്ത് എനിക്ക് ഭയമാണ്

‘‘I don’t have anything relevant, I’m afraid.’’

ഇന്ത്യൻ സർക്കാരിന്റെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള നയങ്ങളിൽ തന്റെ ആശങ്കകൾ മറച്ചുവയ്‌ക്കുന്നില്ല, ചോംസ്‌കി. കഴിഞ്ഞ  ദശകം ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ടാക്കിയ മാറ്റം അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടം പൗരന്റെ ജീവനിലും ജീവിതത്തിലും തങ്ങളുടെ അധികാരം നിലനിർത്താൻ അനിയന്ത്രിതമായ ഇടപെടലുകൾ നടത്തുന്നു. പ്രസക്തി  നഷ്‌ടപ്പെട്ട ഒന്നായി രാജ്യത്തെ ഭരണഘടനയെ കാണുന്നതും അത്‌  പരിവർത്തനം ചെയ്യുപ്പെടുന്നുവെന്ന തോന്നലും  ഉണ്ടാക്കുന്ന ഭയം മനുഷ്യവംശത്തിന്റെ തന്നെ ഇടപെടൽ കാംക്ഷിക്കുന്ന ഒന്നാണ്. മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റുകൾ, തുടർന്നുള്ള കസ്റ്റഡി മരണങ്ങൾ. രാജ്യദ്രോഹ കുറ്റം ചുമത്തൽ, രാജ്യത്തെ പ്രധാനപ്പെട്ട  സർവകലാശാലകളിൽ നടക്കുന്ന ഭരണകൂട ആക്രമണങ്ങൾ അങ്ങനെ പലതും. ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു വലിയ ഭയത്തിന്റെ വരവാണ്.

ഏകാധിപതികൾ ഉണ്ടാകുന്നത്‌

ഏകാധിപതികൾ ഉണ്ടാകുന്നത് അവർ കൃത്രിമമായി നിർമിക്കുന്ന  നായക പരിവേഷങ്ങളിലൂടെയാണ്. രക്ഷകന്റെ രൂപത്തിൽ അവതരിക്കുന്ന ഈ ബിംബങ്ങൾ ക്രമേണ വ്യക്തിയിലും സമൂഹത്തിലും ഇടപെടും.  അധികാര രൂപങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. പോസ്റ്റ് ട്രൂത്ത്‌ മാധ്യമങ്ങളിൽ ഇടപെടുന്നത്, ഭരണകൂട പ്രീണനം നടത്തുന്നത് എന്നിങ്ങനെ പരസ്‌പര ആശ്രിതത്വത്തിന്റെ ഒരു മാതൃക ഇവിടെ ഉണ്ടായിവരുന്നു. ലോകത്ത് ഇപ്പോഴുള്ള ഭരണകൂടങ്ങൾ, അവിടെയുള്ള രാഷ്ട്രീയ നയങ്ങൾ, അധികാരികൾ എന്നിവയിൽ  ഇതിന്റെ രൂപം കാണാൻ സാധിക്കും.

ഇടതുപക്ഷ രാഷ്‌ട്രീയം

ഇടതുപക്ഷത്തോട് ചേർന്ന് എക്കാലവും ജീവിച്ച നോം ചോംസ്‌കി അതുകൊണ്ടുതന്നെ ലോകത്തിലെ  സാമ്രാജ്യത്വ ശക്തികൾക്ക് അപ്രിയനായിരുന്നു. അക്കാദമിക്‌   സംഭാവനകൾക്കുമപ്പുറം സ്വന്തം രാജ്യത്തിന്റെ യുദ്ധക്കൊതിക്കും സിഐഎ പോലുള്ള സംഘടനകളെ ഉപയോഗിച്ചു നടത്തിയ അട്ടിമറികൾക്കും എതിരെ ശബ്‌ദിക്കാനും താൻ നയിക്കുന്ന വിദ്യാർഥി സമൂഹത്തിൽ സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വിയറ്റ്നാം മുതൽ ഇറാഖ് വരെയുള്ള അമേരിക്കൻ അധിനിവേശങ്ങളെ  ചോദ്യംചെയ്‌തു. ലോകത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷ സർക്കാർ നയങ്ങളെ പിന്തുണയ്‌ക്കാനും വേണ്ട രീതിയിൽ ഉപദേശങ്ങൾ നൽകാനും അദ്ദേഹത്തിന്  സാധിച്ചു.

സംഘപരിവാറിന്റെ പക

ഇന്ത്യയിലെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവം നേരിട്ട് അനുഭവിച്ചയാളാണ്‌ ചോംസ്കി, 2001 ലെ കേരളം സന്ദർശന വേളയിൽ. സംഘപരിവാർ ഗുണ്ടകൾ കൊല്ലത്തുവച്ച് അദ്ദേഹത്തെ  അപായപ്പെടുത്താൻ ശ്രമിച്ചു. അമേരിക്കൻ ചാരൻ എന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്ന് അതേ ആളുകൾ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്നു എന്നത് വിരോധാഭാസം. ഫാസിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരോധമാണ് കൊല്ലത്ത് നടപ്പാക്കിയത്. 

കേരളം പ്രതീക്ഷയുടെ തുരുത്ത്‌

സംഭാഷണങ്ങളുടെ ഒടുക്കം ലോകത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി ഈ വിഖ്യാതചിന്തകൻ കേരളത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യക്ക് മാത്രമല്ല, ലോകത്തെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഭാഗമായി ഈ ചെറുദേശത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നു. കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ദിവസം അദ്ദേഹം ഇങ്ങനെ എഴുതി അവസാനിപ്പിക്കുന്നു: ‘‘പ്രതീക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ ഗാഥകൾ പേറി ഈ നാട് ഇന്ത്യയിലെ ഫാസിസ്റ്റ് മുന്നേറ്റങ്ങളെ ചെറുക്കും.’’ ഇത് പ്രവചനാത്മകമായല്ല തന്റെ ജീവിതത്തിലെ ധൈഷണിക ബുദ്ധികൊണ്ടാണദ്ദേഹം പറഞ്ഞുറപ്പിക്കുന്നത്‌.

അഖിൽ എസ്‌ മുരളീധരൻ 

ചതിയുടെ കാവി; ഇവരല്ലേ രാജ്യദ്രോഹികൾ?... സംഘപരിവാർ സ്‌ഥാപക നേതാക്കൾക്ക്‌ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്?

ഇന്ന്‌ മോഡി സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന്‌ ആക്ഷേപിക്കുന്നവരാണ്‌ സംഘപരിവാറുകാർ.  സർക്കാരിനെ എതിർക്കുന്നവർക്ക്‌ സ്‌ഥാനം പാകിസ്‌ഥാനിലാണെന്നും അവർ ആക്രോശിക്കും. എന്നാൽ  സംഘപരിവാറിന്റെ സ്‌ഥാപക നേതാക്കൾക്ക്‌ ഈ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്‌. അറിയുക, ആരാണ്‌ യഥാർഥ രാജ്യദ്രോഹികളെന്ന്‌

[ഗാന്ധിജിയെ വധിച്ച കേസിൽ കുറ്റാരോപിതരായ ആർഎസ്‌എസ്‌‐ ഹിന്ദുമഹാസഭാ നേതാക്കൾ. മുൻനിരയിൽ ഇടത്തുനിന്ന്‌ വലത്തോട്ട്‌: നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായൺ ആപ്‌തെ, വിഷ്‌ണു കാർക്കറെ. രണ്ടാം നിരയിൽ ഇടത്തുനിന്ന്‌ വലത്തോട്ട്‌ ഡി ആർ ബാഡ്‌ഗെ, ശങ്കർ കിസ്‌തയ്യ, ഗോപാൽ ഗോഡ്‌സെ. മൂന്നാം നിരയിൽ വി ഡി സവർക്കർ, ഡി എസ്‌ പച്ചുരെ. 1948 മെയ്‌ മാസത്തിൽ കേസിന്റെ വിചാരണ വേളയിൽ എടുത്ത ചിത്രം]

സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ പൂർണമായും വിട്ടു നിന്ന, കൊളോണിയൽ മേധാവിത്വം ഇന്ത്യയിൽ തുടരണമെന്ന്‌ ആത്മാർഥമായി ആഗ്രഹിച്ച ഒരു പ്രസ്ഥാനം മാത്രമേ രാജ്യത്തുള്ളൂ. അത്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തുന്ന ആർഎസ്‌എസാണ്‌. രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക്‌  വെടിയുണ്ടയുതിർക്കാൻ മടിക്കാത്ത പ്രസ്‌ഥാനം ഇന്നും  സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ്‌ ആശയങ്ങളെയും രാഷ്ട്രത്തിന്റെ ഐക്യത്തെയും നിരന്തരം വധിച്ചുകൊണ്ടിരിക്കുകയാണ്‌. ദശാബ്‌ദങ്ങൾ നീണ്ട സ്വാതന്ത്ര്യപോരാട്ടത്തിന്റെ പ്രോജ്വലമായ ചരിത്രത്തിലെങ്ങും ഹിന്ദുത്വരാഷ്ട്രീയ ശക്തികൾക്ക്‌ ഇടമില്ല. എന്നാൽ സ്വാതന്ത്ര്യ സമരത്തെ ദുർബലമാക്കാൻ അവർ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു താനും. ആ കറുത്ത ഏടുകളിലേക്ക്‌–-

സ്വാതന്ത്ര്യപോരാളികളെ പിന്തിരിപ്പിച്ചു ഹെഡ്‌ഗേവാർ


സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിൽ 1925ലാണ്‌  ആർഎസ്‌എസ്‌ രൂപംകൊള്ളുന്നത്‌. സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാർ വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും സംഘടനയെന്ന നിലയിൽ ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണമെന്ന്‌ ഒരിക്കൽപോലും ആഹ്വാനം ചെയ്‌തിട്ടില്ല.  ആർഎസ്‌എസിന്‌ മുന്നോടിയായി രൂപീകരിക്കപ്പെട്ട പഞ്ചാബിലെ ഹിന്ദു മഹാസഭ 1909ൽ മിന്റോ പ്രഭുവിനയച്ച കത്തിൽ അക്കാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ അരാജവാദകപരമെന്നാണ്‌ മുദ്ര കുത്തിയത്‌. ഇതേവർഷം ചേർന്ന അഖിലേന്ത്യാ ഹൈന്ദവസമ്മേളനത്തിൽ ‘ഒരുവൻ പ്രഥമമായി ഹിന്ദുവാണെന്നും പിന്നീട്‌ മാത്രമേ അവൻ ഇന്ത്യക്കാരനാകുന്നുള്ളുവെന്നും’ പ്രഖ്യാപിച്ചു. ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിനെതിരെയോ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനവിഭാഗങ്ങളുടെ മോചനത്തിന്‌ വേണ്ടിയോ സ്വന്തം നിലയിൽ ഒരു സമരവും നടത്താത്ത സംഘടന കൂടിയാണ്‌ ആർഎസ്‌എസ്‌. ഹെഡ്‌ഗേവാർ 1931ന്‌ ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. സ്വാതന്ത്ര്യപോരാളികളെ ഹെഡ്‌ഗേവാർ പിന്തിരിപ്പിച്ചതായി അദ്ദേഹത്തിന്‌ ശേഷം സർസംഘചാലകായ എം എസ്‌ ഗോൾവാൾക്കർ വ്യക്തമാക്കിയിട്ടുണ്ട്‌. 1930–-31ൽ  നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാതിരുന്നാൽ, സ്വാതന്ത്ര്യാനന്തരം സംഘടന പിറകിലാകുമെന്നും അതൊഴിവാക്കപ്പെടണമെന്നും അഭ്യർഥിച്ച്‌ ഒരു പ്രതിനിധി സംഘം ഹെഡ്‌ഗേവാറെ കണ്ടകാര്യമാണ്‌ 1960 മാർച്ച്‌ ഒമ്പതിന്‌ ഇൻഡോറിലെ    പ്രസംഗത്തിൽ ഗോൾവാൾക്കർ ഓർത്തെടുത്തത്‌. ‘സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ജയിലിൽ പോകാൻ തയ്യാറാണെന്ന്‌ ഒരു മാന്യൻ പറഞ്ഞപ്പോൾ ഡോക്ടർജി പ്രതികരിച്ചു. ‘അപ്പോൾ ആരാണ്‌ നിങ്ങളുടെ കുടുംബത്തെ പുലർത്തുക? ആ മാന്യൻ മറുപടി നൽകി ‘രണ്ട്‌ വർഷക്കാലത്തേക്ക്‌ എന്റെ കുടുംബത്തിന്‌ വേണ്ടതെല്ലാം മാത്രമല്ല ആവശ്യാനുസരണം പിഴകൾ ഒടുക്കാനുള്ള വിഭവങ്ങളും ഞാൻ കരുതിയിട്ടുണ്ട്‌’ അപ്പോൾ ഡോക്ടർജി പ്രതിവചിച്ചു. ‘നിങ്ങൾ വിഭവങ്ങൾ പൂർണമായും സമാഹരിച്ചിട്ടുണ്ടെങ്കിൽ രണ്ട്‌ വർഷക്കാലം സംഘിന്‌ വേണ്ടി പ്രവർത്തിക്കാൻ വരിക.’ അതായത്‌ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന്‌.

ജിന്നയ്‌ക്കൊപ്പം ഭരിച്ചു ‘ഭീരു’ സവർക്കർ


ഹിന്ദുത്വ രാഷ്ട്രീയമെന്ന പ്രത്യയശാസ്‌ത്രത്തിന്‌  വിത്തിട്ടത്‌ വി ഡി സവർക്കറായിരുന്നു. സ്വാതന്ത്ര്യ സമര നായകനായാണ്‌ ഹിന്ദുത്വവാദികൾ സവർക്കറെ വാഴ്‌ത്തുന്നത്‌. ഭാരതരത്‌നം നൽകണമെന്നാണ്‌ പുതിയ ആവശ്യം. ബ്രിട്ടനിൽ പഠിക്കുമ്പോൾ കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധനായിരുന്നു സവർക്കർ. അതിന്റെ പേരിൽ ബാരിസ്റ്റർഷിപ്‌ നിഷേധിച്ചു, അറസ്റ്റുചെയ്‌തു. ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച്‌ ബ്രിട്ടനിൽനിന്നും പുറത്താക്കി അൻഡമാൻ ജയിലിലടച്ചു. ജയിൽവാസം നീണ്ടതോടെ ആറുതവണ മാപ്പപേക്ഷ നൽകിയ സവർക്കർ സ്വാതന്ത്ര്യ പോരാട്ടത്തെ  വഞ്ചിച്ചവരിൽ മുമ്പനായി. ‘(ബ്രിട്ടീഷ്)സർക്കാരിനെ അവരാഗ്രഹിക്കുംവിധം സേവിക്കാൻ തയ്യാറാണെന്ന്' എഴുതിക്കൊടുത്ത്   മോചിതനായ ‘ഭീരു’ സവർക്കർ ബിജെപിക്കാർക്ക്‌ ‘വീര സവർക്കർ.’ അക്രമപാത ഉപേക്ഷിക്കുമെന്നും ബ്രിട്ടീഷ്‌ നിയമങ്ങളും ഭരണഘടനയും അംഗീകരിക്കുമെന്നും മൊണ്ടേഗു ചെംസ്‌ഫോർഡ്‌  ഭരണപരിഷ്‌കാരങ്ങൾ  വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും സവർക്കർ എഴുതിയ കത്തിൽ പറയുന്നുണ്ട്‌. (1995 ഏപ്രിൽ ഏഴ്‌ ലക്കം ഫ്രണ്ട്‌ലൈൻ). ഈ മാപ്പപേക്ഷയുടെ ബലത്തിൽ  മോചിതനായ സവർക്കർ ബ്രിട്ടീഷ്‌ തിട്ടൂരമനുസരിച്ച്‌ രത്‌നഗിരി ജില്ലയിൽനിന്ന്‌ പുറത്തുപോകാതെ ജീവിച്ചു. രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ചത്‌ 1937ൽ പ്രവിശ്യകളിൽ കോൺഗ്രസ്‌ ഭരണം വന്നപ്പോൾ മാത്രം. ഹിന്ദു മഹാസഭ പ്രസിഡന്റായി. പിന്നീട്‌  ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിൽ  പങ്കെടുത്തില്ല. ഈ സാമ്രാജ്യത്വ സേവ ക്വിറ്റ് ഇന്ത്യാ സമരകാലത്തെ  നിലപാടുകളിൽ വ്യക്തം. 1942 ആഗസ്‌ത്‌ എട്ടിന്‌ കോൺഗ്രസ്‌ അവതരിപ്പിച്ച ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തിന്‌ ഹിന്ദു മഹാസഭയും ആർഎസ്‌എസും എതിരായിരുന്നു.  ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യുവാക്കളോട് ബ്രിട്ടീഷ് സേനയിൽ ചേരാൻ സവർക്കർ ആവശ്യപ്പെട്ടു. ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യാ മുദ്രാവാക്യം ഉയർത്തിയപ്പോൾ സവർക്കർ പറഞ്ഞു: ‘ഹിന്ദുസംഘടനകളിലുള്ളവരോട്‌ എനിക്കുള്ള നിർദേശം (ബ്രിട്ടീഷ്‌) ഗവർമെന്റിൽ എന്തെങ്കിലും പദവികളിലുള്ളവർ  തുടർന്നും  കൃത്യനിർവഹണം നടത്തണമെന്നാണ്‌’  (എ ജി നൂറാണി, ഫ്രണ്ട്‌ലൈൻ ഡിസംബർ 1, 1995). 1942 ആഗസ്‌ത്‌ 31ന്‌ ഹിന്ദു മഹാസഭ വർക്കിങ്‌ കമ്മിറ്റി പാസാക്കിയ പ്രമേയത്തിലും ഇതാവർത്തിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവിശ്യാ സർക്കാരുകളോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടപ്പോൾ സവർക്കറും ഹിന്ദുമഹാസഭയും അതിനെ എതിർത്തു. മാത്രമല്ല ജിന്നയുടെ മുസ്ലിംലീഗുമായി ചേർന്ന് സിന്ധിലും ബംഗാളിലും സഖ്യസർക്കാരിൽ തുടരുകയും ചെയ്‌തു.  ബംഗാളിൽ ജനസംഘത്തിന്റെ പ്രഥമ അധ്യക്ഷൻ ശ്യാമപ്രസാദ്‌ മുഖർജി തന്നെ അംഗമായിരുന്നു. 1943 ബ്രിട്ടീഷ്‌ ആഭ്യന്തര മന്ത്രാലയം ഇങ്ങനെ എഴുതിവച്ചു: ‘ആർഎസ്‌എസ്‌ ക്രമസമാധാനത്തിന്‌ ഭീഷണി ഉയർത്തുമെന്ന്‌ വാദിക്കുക വിഷമമാണ്‌.’ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭകാലത്തെ അക്രമസംഭവങ്ങൾ പ്രതിപാദിക്കവെ ബോംബെ ആഭ്യന്തരവകുപ്പ്‌ ഇങ്ങനെ കുറിച്ചു: ‘നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിക്കുന്നതിൽ സംഘ്‌  അതീവ ശ്രദ്ധ പുലർത്തി. 1942 ആഗസ്‌തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന്‌ അവർ വിട്ടു നിന്നു.’ രണ്ടംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്‌ പിന്നാലെ കോൺഗ്രസ്‌ പ്രവിശ്യാസർക്കാരുകൾ രാജിവച്ചപ്പോൾ 1939 ഒക്ടോബർ മൂന്നിന്‌ വൈസ്രോയി ലിൻലിത്‌ഗോവിനെ സന്ദർശിച്ച സവർക്കർ ബ്രിട്ടിഷുകാർക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌ ലിൻലിത്‌ഗോ, സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇന്ത്യ, സെറ്റ്‌ലാൻഡ്‌ പ്രഭുവിനയച്ച കത്തിൽ ഇങ്ങനെ എഴുതി ‘ഹിന്ദുയിസവും ഗ്രേറ്റ്‌ ബ്രിട്ടനും ചങ്ങാത്തം സ്ഥാപിക്കേണ്ടത്‌ അനിവാര്യമാണ്‌. ഭൂതകാലവിരോധം ഇനി മാറ്റിവയ്‌ക്കാം’  (ദ ആർഎസ്‌എസ്‌  എ മെനസ്‌ ടു ഇന്ത്യ: എജി നൂറാനി.) ബ്രിട്ടീഷ് സേനയിൽ ചേരാൻ ആഹ്വാനംചെയ്‌തതിനെ പലരും  രൂക്ഷമായി വിമർശിച്ചപ്പോൾ സവർക്കർ പറഞ്ഞത് ഹിന്ദുക്കളെ സൈനികവൽക്കരിക്കാനാണ് താനിത് ചെയ്യുന്നതെന്നാണ്. ‘ഹിന്ദുക്കളെ സൈനികവൽക്കരിക്കുക, രാഷ്ട്രത്തെ ഹിന്ദുവൽക്കരിക്കുക' എന്ന മുദ്രാവക്യമാണ് അന്ന് സവർക്കർ ഏറ്റെടുത്തത്. 

ദ്വിരാഷ്‌ട്രവാദം ഉന്നയിച്ചു

ജിന്നക്ക്‌ മുമ്പ്‌  ദ്വിരാഷ്ട്രവാദം ഉന്നയിച്ചത് സവർക്കറായിരുന്നു. ജിന്ന ഈ വാദം മുന്നോട്ടുവയ്‌ക്കുന്നതിന് രണ്ട് വർഷം മുമ്പ് സവർക്കർ ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചിരുന്നു.1937ൽ അഹമ്മദാബാദിൽ വച്ചാണ് സവർക്കർ ദ്വിരാഷ്ട്രവാദം ഉയർത്തുന്നത്. ‘രണ്ട് രാഷ്‌ട്രങ്ങൾ ചേർന്നതാണ് ഇന്ത്യ. ഹിന്ദുക്കളും മുസ്ലിംങ്ങളും' എന്ന് സവർക്കർ പ്രഖ്യാപിച്ചു.  ഇത് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 1939ലാണ് ജിന്ന ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ബ്രിട്ടനെതിരെ പൊരുതേണ്ടെന്ന്‌ പറഞ്ഞു ഗോൾവാൾക്കർ


ഹിന്ദുരാഷ്ട്രത്തിന്റെ രൂപീകരണം ഉറപ്പു നൽകാത്തതിനാൽ സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ വിട്ടുനിൽക്കുക എന്ന നയമാണ്‌ രണ്ടാം സർസംഘചാലക്‌  എം എസ്‌ ഗോൾവാൾക്കർ  സ്വീകരിച്ചത്‌. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുക എന്നത്‌ ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമല്ലെന്ന്‌ ഗോൾവാൾക്കർ സംശയരഹിതമായി പ്രഖ്യാപിച്ചു. ‘മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലുടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കറിച്ചാണ്‌ നമ്മുടെ പ്രതിജ്ഞയിൽ പറഞ്ഞതെന്ന കാര്യം നാം ഓർമിക്കണം. അതിൽ ബ്രിട്ടീഷുകാരുടെ നിർഗമനത്തെക്കുറിച്ച്‌ ഒരു പരാമർശവുമില്ല.’ (ഗുരുജി സമഗ്ര ദർശനം വാല്യം നാല്‌).  നിസ്സഹകരണ പ്രസ്ഥാനത്തെയും ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തെയും ഗോൾവാൾക്കർ പരസ്യമായി തള്ളിപ്പറഞ്ഞു.  ‘നിസ്സംശയമായും സമരം മോശപ്പെട്ട ഫലങ്ങളുണ്ടാക്കും. 1920–-21ലെ പ്രസ്ഥാനത്തിന്‌ ശേഷം കുട്ടികൾ അനുസരണയില്ലാത്തവരായി തീർന്നിരിക്കുന്നു. ഇതെവിടെയും സമരത്തിനുശേഷം പ്രതീക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണ്‌. ഇതിനെ ശരിയാംവിധം നിയന്ത്രിക്കാൻ നമുക്ക്‌ കഴിഞ്ഞില്ല. 1942ന്‌ ശേഷം നിയമത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്‌ പലപ്പോഴും ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.’ ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ ക്രൂരനിയമങ്ങൾ അനുസരിക്കണമെന്നാണ്‌ ഗോൾവാൾക്കർ പറഞ്ഞത്‌. കൊളോണിയൽ മേധാവിത്വം ഒരനീതിയാണെന്നു പോലും ഗോൾവാൾക്കർ കരുതുന്നില്ല.  ‘ദുർബലരോട്‌ കാണിക്കുന്ന അന്യായത്തിന്‌ പ്രബലനെ കുറ്റപ്പെടുത്തുന്നത്‌ വിഫലമാണ്‌. സംഘിന്‌ അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ ആക്ഷേപിച്ചോ വിമർശിച്ചോ പാഴാക്കേണ്ട ആവശ്യമില്ല. വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുമെന്ന്‌ നമുക്ക്‌ അറിയാമെങ്കിൽ അതിന്‌ വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധഭ്രാന്താണ്‌.’ (ഗുരുജി സമഗ്ര ദർശൻ വാല്യം നാല്‌ )

ത്രിവർണപതാക അവർക്ക്‌ ദുശ്ശകുനം

ദേശീയ പതാകയെ അംഗീകരിക്കാൻ ഹിന്ദുത്വ രാഷ്‌ട്രവാദികൾ തയ്യാറായിരുന്നില്ല.  മൂവർണക്കൊടി  ദുശ്ശകുനമാണെന്നും കാവിപ്പതാകയാണ്‌ വേണ്ടതെന്നുമായിരുന്നു വാദം. ആർഎസ്‌എസിന്റെ ഇംഗ്ലീഷ്‌ മുഖവാരികയായ ‘ഓർഗനൈസറി’ന്റെ മൂന്നാം ലക്കത്തിൽ(1947 ജൂലായ്‌ 17) പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യൻ പതാക കാവിപ്പതാകയാകണമെന്ന്‌ ആവശ്യപ്പെട്ടു. ജൂലായ്‌ 31 ലക്കത്തിൽ രാജ്യത്തിന്റെ പേര്‌ ഹിന്ദുസ്ഥാൻ എന്നാകണമെന്നും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തലേന്ന്‌ ‘കാവിപ്പതാകയ്‌ക്ക്‌ പിറകിലെ നിഗൂഢത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ  ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ്‌ ഉയർത്തേണ്ടത്‌ എന്നാണ്‌ ആവശ്യപ്പെടുന്നത്‌. ‘വിധിയുടെ  (ബ്രിട്ടീഷുകാരുടെ ) പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണപതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അതൊരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കൾ അതിനെ സ്വന്തമെന്ന്‌ വിളിക്കുകയോ ചെയ്യുകയില്ല. മൂന്ന്‌ എന്ന വാക്ക്‌ തന്നെ തിന്മയാണ്‌. മൂന്ന്‌ നിറത്തിലുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും, രാജ്യത്തിന്‌ ക്ഷതമേൽപ്പിക്കും.’(ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം –- ഷംസുൽ ഇസ്ലാം).

കൊന്നു, അഹിംസയുടെ പ്രവാചകനെ

സ്വാതന്ത്ര്യസമരത്തോടുള്ള ഹിന്ദുത്വവാദികളുടെ വെറുപ്പും വിദ്വേഷവും ഗാന്ധിവധത്തിലാണ്‌ കലാശിച്ചത്‌. ആർഎസ്‌എസിന്റെ മുൻ ബൗദ്ധിക്‌ പ്രചാരകും പുണെയിലെ ഹിന്ദുമഹാസഭാ സെക്രട്ടറിയുമായ ഗോഡ്‌സെയാണ്‌ ഗാന്ധിജിയെ വെടിവച്ച്‌ കൊന്നത്‌. മൊറാർജി ദേശായ്‌ ആത്മകഥയിൽ എഴുതി: ‘നാഥുറാം വിനായക്‌ ഗോഡ്‌സെയായിരുന്നു കൊലയാളി. അയാൾ പുണെയിലെ ആർഎസ്‌എസ്‌ പ്രവർത്തകനും പത്രത്തിന്റെ അധിപനുമായിരുന്നു. ‘ശ്യാമപ്രസാദ്‌ മുഖർജിക്കയച്ച കത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ്‌ പട്ടേൽ പറഞ്ഞു:  ‘ഹിന്ദുമഹാസഭയിലെ തീവ്രവാദി വിഭാഗത്തിന്‌  ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ട്‌. ആർഎസ്‌എസ്‌ പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പിന്‌ വ്യക്തമായ ഭീഷണിയായിട്ടുണ്ട്‌’. ഗോൾവാൾക്കറിന്‌  1948 സെപ്‌തംബർ 11ന്‌ എഴുതിയ കത്തിൽ പട്ടേൽ പറഞ്ഞു:  ‘അവരുടെ (ആർഎസ്‌എസ്‌) പ്രസംഗങ്ങളെല്ലാം വർഗീയവിഷം നിറഞ്ഞതാണ്‌.  ഈ വിഷലിപ്‌ത  പ്രചാരണങ്ങളുടെ അന്തിമഫലം ഗാന്ധിജിയുടെ അമൂല്യമായ ജീവിതം രാജ്യത്തിന്‌ നഷ്ടപ്പെട്ടതാണ്‌.’ ഗാന്ധിജിയുടെ മുസ്ലിം പ്രീണനമാണ്‌ പാകിസ്ഥാൻ രൂപീകരണത്തിന്‌ കാരണമെന്ന്‌ കള്ളം പ്രചരിപ്പിച്ചാണ്‌ രാഷ്ട്രപിതാവിനെ അവർ വധിച്ചത്‌. സമൂഹത്തിന്‌ വിനാശം വിതക്കുന്ന രാക്ഷസനെയാണ് വധിച്ചതെന്ന്‌ പറഞ്ഞ്‌ മധുരപലഹാരം വിതരണം ചെയ്യാൻ പോലും സംഘപരിവാർ അംഗങ്ങൾ തയ്യാറായി. ഗാന്ധിജിയെ വധിച്ചതിൽ ഒരു പശ്‌ചാത്താപവും ഗോഡ്‌സെ പ്രകടിപ്പിച്ചിരുന്നില്ല. ഗോഡ്‌സെയുടെ ഉദ്ദേശ്യം നല്ലതായിരുന്നു. മാർഗം പിഴച്ചുപോയി എന്നാണ്‌ ആർഎസ്‌എസ്‌ മേധാവിയായിരുന്ന രാജേന്ദ്ര സിങ് പ്രതികരിച്ചത്‌.

വി ബി പരമേശ്വരൻ

Sunday, May 30, 2021

കുഴൽപ്പണം കടത്തിയയാളെ 
അറിയാമെന്ന്‌ ബിജെപി നേതാവ്

കുഴൽപ്പണക്കേസിലെ പ്രതി ധർമരാജനെ അറിയാമെന്ന്‌ ബിജെപി സംസ്ഥാന  ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷിന്റെ മൊഴി. ശനിയാഴ്‌ചയാണ്‌ ഗിരീഷിനെ ചോദ്യം ചെയ്‌തത്‌. ബിജെപി   സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ  വെള്ളിയാഴ്‌ച ചോദ്യം ചെയ്‌തു. പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ അന്വേഷകസംഘത്തിന്  മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും വിളിപ്പിച്ചത്.

തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തരയോടെ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറിനൊപ്പം കൊടിവച്ച കാറിലാണ്‌  ഗിരീഷ്‌ എത്തിയത്‌. പകൽ ഒന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷകസംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്. കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന്‌ ഇറക്കാൻ കൊണ്ടുവന്നതാണെന്ന വിവരം അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചോദ്യങ്ങൾ. കുഴൽപ്പണവുമായി ബന്ധമില്ലെന്ന്‌ ഗിരീഷ്‌ പറഞ്ഞു. എന്നാൽ,  ധർമരാജനെ അറിയാമെന്ന്‌ സമ്മതിച്ചു.

പണം കർണാടകത്തിലെ ബിജെപി കേന്ദ്രത്തിൽനിന്ന് വന്നതാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  കവർച്ച ചെയ്‌ത പണത്തിൽ ഒരു ഭാഗം ബിജെപി നേതാവ്‌   ബിനാമിയെ ഏൽപ്പിച്ചതായാണ്‌ വിവരം. ഇയാൾ പിടിയിലാവുന്നതോടെ നേതാവും കുടുങ്ങും. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയത് ബിജെപി നേതാക്കളാണെന്ന്‌  ധർമരാജൻ വെളിപ്പെടുത്തി. ജില്ലാകമ്മിറ്റി  ഓഫീസിൽനിന്ന്‌ വിളിച്ചുപറഞ്ഞതു പ്രകാരമാണ്‌ മുറി നൽകിയതെന്ന്‌ ഹോട്ടൽ ജീവനക്കാരനും മൊഴി നൽകി.  ഇതനുസരിച്ച് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെയും ഉടൻ വിളിപ്പിക്കുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു.

ബിജെപിയുടെ കുഴൽപ്പണക്കവർച്ച: ഡിജിറ്റൽ തെളിവുകളുമായി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യും

തൃശൂർ > തെരഞ്ഞെടുപ്പ്‌ ഫണ്ടായെത്തിച്ച കുഴൽപ്പണം കവർന്നകേസിൽ ഡിജിറ്റൽ തെളിവുകളുമായി ബിജെപി ഉന്നതനേതാക്കളെ വീണ്ടും ചോദ്യംചെയ്യും. മൊബൈൽ റെക്കോർഡുകളും  സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയാണ് ഇനിയുള്ള ചോദ്യം ചെയ്യൽ. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളിൽ ഞായറാഴ്ച പരിശോധന നടക്കും.

പണം കടത്താൻ ഇടനിലക്കാരായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരുടെ മൊഴികളാണ് അന്വേഷകസംഘം ഞായറാഴ്ച പരിശോധിക്കുക. കവർച്ചയ്‌ക്ക് തൊട്ടു മുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ധർമരാജനുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ അന്വേഷക സംഘത്തിന് ലഭിച്ചു.  ഇവരെ വീണ്ടും വിളിപ്പിക്കും. പ്രതികളിൽ ചിലരെയും ഈ ആഴ്ച ചോദ്യം ചെയ്‌തേക്കും.

Saturday, May 29, 2021

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ; 80:20 അനുപാതം; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം! യാഥാർത്ഥ്യമെന്താണ്?

ഡോ.കെ.ടി.ജലീൽ എഴുതുന്നു

 ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എന്തൊക്കെ ക്ഷേമ പ്രവർത്തനങ്ങളാണ് നടന്നതെന്ന് ചോദിക്കുന്നവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെയും അതിൻ്റെ അടിസ്ഥാനത്തിൽ പഠിച്ച് സമർപ്പിക്കപ്പെട്ട പാലൊളി കമ്മിറ്റി റിപ്പോർട്ടിലെയും ശുപാർശകൾ ഘട്ടം ഘട്ടമായേ ഏതൊരു സർക്കാരിനും നടപ്പിലാക്കാൻ കഴിയുകയുള്ളൂ. വിവിധ തുറകളിലെ മുസ്ലിം ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കാൻ ബന്ധപ്പെട്ട മേഖലകളിലേക്ക് അവരിലെ നിർധനരെ ആകർഷിക്കാൻ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തണമെന്ന പാലൊളി കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രസക്തമെന്ന് തോന്നുന്ന പദ്ധതികൾ വിഎസ് സർക്കാറിൻ്റെ കാലത്തും അത് കഴിഞ്ഞു വന്ന UDF സർക്കാറിൻ്റെ കാലയളവിലും നടപ്പിലാക്കിയിരുന്നു. തുടർന്നുവന്ന ഒന്നാം പിണറായി സർക്കാരും ആ പാത തന്നെ പിന്തുടർന്നു. വിവിധ സർക്കാർ ഉദ്യോഗ മേഖലയിൽ മുസ്ലിം ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കപ്പെടുന്നത് വരെ ഇത്തരം പ്രത്യേക സ്കീമുകൾ പ്രസക്തമാണ് താനും. ഈയുള്ളവൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യവെ നടപ്പിലാക്കിയ പദ്ധതികളുടെ സംക്ഷിപ്തമാണ് ചുവടെ.

1) 1000 വിധവകൾക്ക് ഭവന പുനരുദ്ധാരണത്തിന് 50000 രൂപ സഹായം നൽകുന്ന ഇമ്പിച്ചിബാവാ വിധവാ ഭവന പുനരുദ്ധാരണ സ്കീം.

2) നഴ്സിംഗിനും പാരാമെഡിക്കലിനും പഠിക്കുന്ന 300 കുട്ടികൾക്ക് 15000 രൂപ വെച്ചുള്ള സ്കോളർഷിപ്പ് പദ്ധതി.

3) പത്ത് മിടുക്കരായ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപയുടെ വിദേശ പഠന സ്കോളർഷിപ്പ്.

4) SSLC, +2, ഫുൾ A+ നേടിയ വിദ്യാർത്ഥികളും 80% മാർക്കോടെ ഡിഗ്രി പാസ്സായവരുമായ 3300 വിദ്യാർത്ഥികൾക്ക് 10,000, 15000 രൂപ വെച്ച് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്.

5) UGC - NET പരിശീലനം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന പദ്ധതി.

6) പ്രീമാരിറ്റൽ കൗൺസിലിംഗ് ഇതിനകം 181 ബാച്ചുകളിലായി 6500 യുവതീയുവാക്കൾക്ക് കൗൺസിലിംഗ്‌ നൽകിയ പദ്ധതി. പ്രസ്തുത പ്രൊജക്ട് ഇപ്പോഴും തുടരുന്നു.

7) പൊന്നാനി ന്യൂനപക്ഷ PSC പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കി.

8) നാഷണൽ ടാലൻ്റ് സർച്ച് പരിശീലനം ഒരു വർഷത്തിൽ 200 പേർക്ക് ഓരോ വർഷവും നൽകുന്ന പ്രോഗ്രാം.

9) ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസ്ഥാന നവീകരണം യാഥാർത്ഥ്യമാക്കി.

10) 10000 ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനത്തിനും കരിയർ വികാസത്തിനുമായുള്ള 'എക്സ്പ്ലോറിംഗ് ഇന്ത്യ' പ്രോഗ്രാം. ഇവരിൽ ഏറ്റവും മിടുക്കരായ 120 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഫ്ലൈറ്റ് യാത്ര ഉൾപ്പടെ ഒരു ഡൽഹി ട്രിപ്പ്. ഫ്ലൈറ്റ് യാത്രക്കുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പുതുതലമുറയിൽ വളരുന്ന അരക്ഷിത ബോധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപകൽപന ചെയ്തത്. ഇതും ഒരു തുടർ പ്രൊജക്ടാണ്.

11) മദ്രസ്സാദ്ധ്യാപക ക്ഷേമനിധി പാലൊളിയുടെ കാലത്ത് രൂപീകരിച്ചിരുന്നെങ്കിലും ആനുകൂല്യങ്ങൾ ഉൾപ്പടെ ഭരണപരവും നയപരവുമായ കാര്യങ്ങൾ തീരുമാനിക്കാൻ മദ്രസ്സകൾ നടത്തുന്ന വിവിധ സംഘടനകളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളെ ഉൾപെടുത്തി നിയമം വഴി മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താൻ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിർവഹണ ബോർഡ് നിയമം വഴി രൂപീകരിച്ചു. തദ്വാരാ കൂടുതൽ ആനുകൂല്യങ്ങൾ മദ്രസ്സാദ്ധ്യാപകർക്ക് നൽകാൻ സാധിച്ചു. അംഗങ്ങളിൽ നിന്നും മദ്രസ്സാ മാനേജ്മെൻ്റുകളിൽ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഏകദേശം 25 കോടിയോളം രൂപ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവൺമെൻ്റ് നൽകുന്ന ഇൻസെൻ്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവിൽ നിന്ന് മദ്രസ്സാദ്ധ്യാപകർക്ക് ആനുകൂല്യമായി നൽകുന്നില്ല. ഞാൻ നിയമ സഭയിൽ പറഞ്ഞു എന്ന വ്യാജേന താഴെ ഇമേജായി നൽകിയ ഒരു വാറോല വ്യാപകമായി തൽപര കക്ഷികൾ പ്രചരിപ്പിക്കുന്നുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ വേണ്ടി മാത്രമാണ് ഈ നുണ പ്രചരണം.

12) 8 പുതിയ ന്യൂനപക്ഷ മൽസര പരീക്ഷാ കേന്ദ്രങ്ങളും (തലശ്ശേരി, പേരാമ്പ്ര, ആലത്തിയൂർ, വളാഞ്ചേരി, പട്ടാമ്പി, മട്ടാഞ്ചേരി, കുണ്ടറ, കായങ്കുളം) 16 ഉപകേന്ദ്രങ്ങളും ആരംഭിച്ചു.

13) ന്യൂനപക്ഷ വിദ്യാർത്ഥികളിൽ ദേശീയേൽഗ്രഥന പ്രധാനമായ വിഷയങ്ങളിൽ ഗവേഷണ ത്വര പ്രോൽസാഹിപ്പിക്കുന്നതിന് അവർക്ക് താമസിച്ച് ഗവേഷണം നടത്താൻ ബൃഹത്തായ ലൈബ്രറി സംവിധാനത്തോടെയുള്ള ഒരു ന്യൂനപക്ഷ പഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കാൻ പദ്ധതിയിടുകയും ഇതിനാവശ്യമായ 5 ഏക്കർ സ്ഥലം രാമനാട്ടുകരയിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരിൽ നിന്ന് സൗജന്യമായി സർക്കാരിലേക്ക് ലഭ്യമാക്കുകയും ചെയ്തു. തൽസംബന്ധമായ MoU ഉടൻ ഒപ്പുവെക്കും.

14) അന്യാധീനപ്പെട്ട് പല മാടമ്പിമാരും സ്വന്തമാക്കി വെച്ച് അനുഭവിച്ചിരുന്ന കണ്ണായ സ്ഥലങ്ങളിലുള്ള വഖഫ് ഭൂമികളും സ്വത്തുവഹകളും സമഗ്ര സർവ്വേ നടത്തി കണ്ടെത്തുകയും അവ വഖഫ് ബോർഡിൻ്റെതാക്കാൻ വഖഫ് സർവ്വേ കമ്മീഷണറെ നിയോഗിക്കുകയും ചെയ്തു. ഓരോ ജില്ലയിലേയും കളക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സർവ്വേ പ്രവൃത്തി 90 ശതമാനവും പൂർത്തിയാക്കി. വരുന്ന ഒരു കൊല്ലത്തിനിടയിൽ സംസ്ഥാന വഖഫ് ബോർഡിൻ്റെ വരുമാനം പതിൻമടങ്ങ് വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കേന്ദ്ര വഖഫ് മന്ത്രാലയത്തിൻ്റെ പ്രശംസ ഇക്കാര്യത്തിൽ ലഭിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.

15) ഹജ്ജ് ഹൗസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മൂന്ന് കോടി രൂപ ചെലവിട്ട് സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക് നിർമ്മിക്കാനുള്ള പ്രവൃത്തിക്ക് തുടക്കമിട്ടു.

16) സംസ്ഥാനത്ത് ആദ്യമായി കരിപ്പൂരും കൊച്ചിയിലുമായി രണ്ട് ഹജ്ജ് എംബാർകേഷൻ പോയിൻ്റുകൾ പ്രയോഗവൽകരിക്കാൻ നേതൃത്വം നൽകി.

17) കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തെ പ്രാപ്തമാക്കി.

2006 - 11 കാലയളവിൽ വിഎസ് ഗവൺമെൻ്റ് നടപ്പിലാക്കിയ പദ്ധതികളും 2011 - 16 കാലത്ത് UDF സർക്കാർ നടപ്പിലാക്കിയ പദ്ധതികളും മുടക്കം കൂടാതെ ഇതിനു പുറമെ നടന്ന് വരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ചുമതല ഞാൻ വഹിച്ചിരുന്ന സമയത്ത് നടപ്പിലാക്കാനായ പദ്ധതികളാണ് മേൽ വിശദീകരിച്ചത്. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിഎസ് സർക്കാരിൻ്റെ കാലത്തും UDF ഭരണ കാലയളവിലും നടപ്പിലാക്കിയ പദ്ധതികളിൽ സ്വീകരിച്ച മുസ്ലിം - കൃസ്ത്യൻ ഗുണഭോക്തൃ അനുപാതം 80:20 ആണെന്ന പോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാർ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ നടപ്പിലാക്കിയ പദ്ധതികളും 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പൊതുവിൽ നൽകപ്പെടുന്ന സ്വയം തൊഴിൽ പദ്ധതികൾക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സ്കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നൽകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളും അർഹതപ്പെട്ട മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർക്കും നൽകി വരുന്നുണ്ട്.

കേരളത്തിലെ ജനസംഖ്യയിൽ 26% വരുന്ന മുസ്ലിങ്ങൾ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കിൽ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ 20% മാത്രമാണ് സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗക്കാർ

(ലത്തീൻ കത്തോലിക്കരും പരിവർത്തിത ക്രൈസ്തവരും). 80% ക്രൈസ്തവ സഹോദരൻമാരും സംവരണാനുകൂല്യം ലഭിക്കാത്ത മുന്നോക്ക വിഭാഗമായാണ് ഗണിക്കപ്പെടുന്നത്.

പാലൊളി കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുമ്പോൾ വരുന്ന ഗുണഭോക്തൃ അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിൻ്റെ വർത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാൻ സച്ചാർ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് നിയമിച്ചത്. പ്രസ്തുത കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ രണ്ടാം പിണറായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കും. അതിൻ്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും.

കഴിഞ്ഞ UDF ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതി ആരും ഉയർത്തിയതായി കേട്ടിട്ടില്ല. സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്ത ഇടതുപക്ഷ സർക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തിൽ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം - ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയത്. ഞാൻ ന്യൂനപക്ഷ വകുപ്പിൻ്റെ ചുമതലക്കാരനായിരുന്നതിനാൽ പരമാവധി എന്നെ മോശക്കാരനാക്കാൻ മുസ്ലിംലീഗും ലീഗനുകൂലികളും മൽസര ബുദ്ധിയോടെ കല്ലുവെച്ച നുണകൾ പ്രചരിപ്പിക്കുന്നതിൽ അത്യാഹ്ലാദം കണ്ടെത്തി. മകൻ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാൻ ആഗ്രഹിച്ച അമ്മായി അമ്മയെപ്പോലെ.

ഒരു വ്യക്തിയോടോ ജനവിഭാഗത്തോടോ അറിഞ്ഞ്കൊണ്ട് ഒരന്യായവും പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിക്കുകയുമില്ല. അർഹതപ്പെട്ടത് എല്ലാവർക്കും ലഭിക്കണം. സാമൂഹ്യനീതി ഉറപ്പുവരുത്താൻ മന്ത്രിയായിരിക്കെ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. നീതി നിർവ്വഹണ വഴിയിൽ ഒരു മുതലാളി സമുദായ നേതാവിൻ്റെ ഉമ്മാക്കി കണ്ടും ഭയപ്പെട്ട് പകച്ചു നിന്നിട്ടില്ല. പിൻമാറിയിട്ടുമില്ല.

പിൻമാറുകയുമില്ല.

മദ്രസാ അധ്യാപകര്‍ക്കുള്ള സഹായത്തിന്റെയും ഗുണഭോക്‌തൃ അനുപാതത്തിന്റെയും പേരില്‍ വ്യാജപ്രചരണം; ഇതാണ് വസ്തുത

കൊച്ചി > ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ പേരില്‍ സോഷ്യല്‍മീഡിയ വഴി വ്യാജപ്രചരണം. മദ്രസാ അധ്യാപകര്‍ക്കുള്ള സഹായം ലഭിക്കുന്നതും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളിലെ ക്രൈസ്തവ-മുസ്ലിം അനുപാതവും സംബന്ധിച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.   ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളും അവയിലെ മാനദണ്ഡവും വ്യക്തമാക്കി  മുന്‍ മന്ത്രി കെ ടി ജലീല്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ ഇക്കാര്യത്തിലെ വാസ്തവം തുറന്നുകാട്ടുന്നു.

ഒരുവര്‍ഷം കേരളത്തിലെ മദ്രസാ അധ്യാപകര്‍ക്കായി പെന്‍ഷനും ശമ്പളവും നല്‍കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 7500 കോടിയിലേറെ തുക ചെലവഴിക്കുന്നുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന്  ജലീല്‍ വ്യക്തമാക്കുന്നു. മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്ന ബില്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. . ഈ ക്ഷേമനിധിയിലെ അംഗങ്ങളില്‍ നിന്നും മദ്രസ്സാ മാനേജ്‌മെന്റുകളില്‍ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് മദ്രസാ അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവണ്‍മെന്റ് നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ഒരുപൈസ പോലും പൊതുഖജനാവില്‍ നിന്ന് മദ്രസ്സാദ്ധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല. ഇതാണ് വാസ്തവം.

ന്യൂനപക്ഷ വിഭാഗത്തിനുള്ള ആനുകൂല്യങ്ങളിലെ അനുപാതം സംബന്ധിച്ചാണ് മറ്റൊരു കുപ്രചരണം. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫ് ഭരണ  കാലയളവിലും നടപ്പിലാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം - കൃസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആയിരുന്നു. അതുപോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പൊതുവില്‍ നല്‍കപ്പെടുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സ്‌കീമുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും അര്‍ഹതപ്പെട്ട മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്.  കേരളത്തിലെ ജനസംഖ്യയില്‍ 26% വരുന്ന മുസ്ലിങ്ങള്‍ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കില്‍ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ 20% മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാര്‍ (ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും).

പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന ഗുണഭോക്‌തൃ  അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിന്റെ വര്‍ത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ചത്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. അതിന്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും. -ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ആരും പരാതിപ്പെട്ടിട്ടില്ല. ഇടതുപക്ഷ സര്‍ക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം - ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

കുഴൽപ്പണം കവർച്ച : ഒഴിഞ്ഞുമാറാനാകാതെ ആർഎസ്‌എസ്‌ ബിജെപി നേതൃത്വം

സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ കുഴൽപ്പണം ഇടപാടിൽ ബിജെപി ഉന്നത നേതാക്കൾക്ക്‌ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ വ്യക്തമായി. സംഘടനാ ജനറൽ സെക്രട്ടറിക്കൊപ്പം സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയെക്കൂടി ശനിയാഴ്‌ച‌ ചോദ്യം ചെയ്യുന്നതോടെ ബിജെപിയുടെ പങ്ക്‌ മറയില്ലാതെ തെളിയുകയാണ്‌.  ബിജെപിയുടെ സംഘടനാ രീതിയനുസരിച്ച്‌ സംസ്ഥാന പ്രസിഡന്റിനു‌ മുകളിലല്ലെങ്കിലും ഏതാണ്ട്‌ തുല്യമായ സ്ഥാനമാണ്‌ സംഘടനാ ജനറൽ സെക്രട്ടറിക്ക്‌.  ആർഎസ്‌എസ്‌ ബിജെപിയെ നിയന്ത്രിക്കുന്നത്  ഈ സംഘടനാ ജനറൽ സെക്രട്ടറിയിലൂടെയാണ്‌.  ബിജെപിയുടെ പണമിടപാട്‌ കൈകാര്യം ചെയ്യുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്നയാളാണ്‌ സംഘടനാ ജനറൽ സെക്രട്ടറി. കുഴൽപ്പണ ഇടപാട്‌ അറിയില്ലെന്നായിരുന്നു ഇതുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പറഞ്ഞിരുന്നത്‌. നിരന്തരം പ്രസ്‌താവനകളും വാർത്താസമ്മേളനങ്ങളും നടത്താറുള്ള ബിജെപി  നേതാക്കളാരുംതന്നെ ഇതിനോട്‌  പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്‌.  സംസ്ഥാന സംഘടനാ  ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ ആർഎസ്‌എസ്‌ ഉൾപ്പെടെയുള്ള സംഘ്‌പരിവാർ നേതൃത്വമാകെ പ്രതിരോധത്തിലായി‌. കെ സുരേന്ദ്രന്റെ  ആവർത്തിച്ചുള്ള  നിഷേധപ്രസ്‌താവനകളെ ആരും  ഗൗരവമായി എടുക്കുന്നുമില്ല.  ഈ വിഷയത്തിൽ കൃഷ്‌ണദാസ്‌ പക്ഷത്തെയും ആർഎസ്എസിനെയും  പ്രതിക്കൂട്ടിലാക്കാനാണ്‌ സുരേന്ദ്രനും മുരളീധരനും ശ്രമിക്കുന്നത്‌.

കേസിൽ ചോദ്യം ചെയ്‌ത ഗണേശനും പരാതിക്കാരനായ ധർമരാജനും ആർഎസ്‌എസുകാരാണ്‌.  സംഭവത്തിൽ ഇടപെട്ട തൃശൂർ ജില്ലാ ഭാരവാഹികളാണെങ്കിൽ കൃഷ്‌ണദാസ്‌ പക്ഷവുമാണ്‌.  പണം കാണാതായിയെന്ന്‌ കേസ്‌ കൊടുപ്പിച്ചത്‌ കെ സുരേന്ദ്രൻ സമ്മർദം ചെലുത്തിയാണെന്ന്‌ പറയുന്നു. മുമ്പ്‌ സമാനമായ  രീതിയിൽ തമിഴ്നാട്ടിൽ വച്ച്‌ കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ട്‌  തട്ടിയ സംഭവമുണ്ടായപ്പോൾ അന്നത്തെ ബിജെപി നേതൃത്വം കേസ്‌ കൊടുക്കാതെ പ്രശ്‌നം ഒതുക്കിയിരുന്നു. ഇത്തവണയും പണം കൊണ്ടുവന്ന ധർമരാജൻ കേസിന്‌ പോകേണ്ടെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ്‌ കൊടുക്കണമെന്ന്‌ നിർബന്ധം പിടിച്ചത്‌ എതിർപക്ഷത്തെ ലക്ഷ്യംവച്ചാണ്‌. എന്നാൽ, സുരേന്ദ്രന്‌ അങ്ങനെ രക്ഷപ്പെടാൻ കഴിയില്ലെന്നാണ്‌ ആർഎസ്‌എസ്‌ പക്ഷം പറയുന്നത്‌. പണം ധർമരാജന്‌ കൈമാറിയ സുനിൽ നായിക്‌ സുരേന്ദ്രന്റെ വിശ്വസ്‌തനാണ്‌.  പണത്തിന്റെ ഉറവിടം സുനിൽ നായിക്കിന്‌ അറിയാം. അതുപോലെ  അഞ്ച്‌ കോടി രൂപയുണ്ടായിരുന്നുവെന്ന്‌ പറയുന്നു. ഇതിൽ ധർമരാജന്റെ കൈവശം മൂന്നരക്കോടിയേ ഉണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. അങ്ങനെയെങ്കിൽ ഒന്നരക്കോടി എവിടെപ്പോയെന്ന ചോദ്യം ബാക്കിയാവുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെക്കൂടി ചോദ്യം ചെയ്‌തതോടെ കുഴൽപ്പണ ഇടപാടിൽ സംഘ്‌പരിവാറിന്‌ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിയായി.  

സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ ബിജെപി നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവും. കേസിൽ അടുത്തത്‌ ആരെയാവും ചോദ്യം ചെയ്യുകയെന്ന ആശങ്കയിലാണ്‌ ബിജെപി നേതൃത്വം.

ഇ എസ്‌ സുഭാഷ് 

കുഴൽപ്പണക്കവർച്ച : എം ഗണേഷ്‌ 
ആർഎസ്‌എസിന്റെ വിശ്വസ്‌തൻ

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കൊണ്ടുവന്ന കുഴൽപ്പണം ബിജെപി നേതാക്കൾതന്നെ കവർന്നകേസിൽ അന്വേഷകസംഘം ചോദ്യംചെയ്‌ത എം ഗണേഷ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ  വിശ്വസ്‌തൻ. ഗണേഷിനെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയാക്കിയതും കുമ്മനമാണ്‌. സംസ്ഥാന പ്രസിഡന്റായപ്പോൾ അന്നത്തെ സംഘടനാ സെക്രട്ടറിമാരായ കെ ഉമാകാന്തൻ, കെ സുഭാഷ് എന്നിവരുമായി കുമ്മനത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേത്തുടർന്ന്‌  കുമ്മനത്തിന്റെ ആവശ്യപ്രകാരമാണ്‌  ഗണേഷ്‌ ഈ പദവിയിലെത്തിയത്‌.

കാഞ്ഞങ്ങാട് ആർഎസ്എസ് പ്രചാരകനായാണ് ഗണേഷിന്റെ തുടക്കം. പാലക്കാട് ജില്ലാ പ്രചാരകനായിരിക്കെ ആരോപണം നേരിട്ടതോടെ പൊതുപ്രവർത്തനത്തിൽനിന്ന്‌ ഒഴിവാക്കി  ആർഎസ്എസ് സംസ്ഥാന ഓഫീസിൽ ഓഫീസ് സെക്രട്ടറിയാക്കി മാറ്റിനിർത്തി.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പാർടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗണേഷാണ്. നരേന്ദ്രമോഡിയടക്കം പങ്കെടുത്ത,  കോഴിക്കോട്ടു നടന്ന നാഷണൽ കൗൺസിൽ യോഗം, ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും സംസ്ഥാന യാത്രകൾ എന്നിവയുടെ മുഴുവൻ ഫണ്ടുകളും കൈകാര്യംചെയ്തത് ഗണേഷായിരുന്നു.

2016ലും പാർടിയുടെ 1.60 കോടി രൂപ സേലത്തുവച്ച് ഇതുപോലെ കവർന്നിരുന്നു. എന്നാൽ പരാതിപ്പെടാൻ പാർടി നേതൃത്വം തയ്യാറായില്ല. ഇതേക്കുറിച്ചും ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കുന്നുണ്ട്‌.

കുഴൽപ്പണക്കവർച്ച: പ്രതിയുടെ അമ്മ 
സ്വർണം ഹാജരാക്കി

തെരഞ്ഞെടുപ്പ്‌ ഫണ്ടായി ബിജെപിയെത്തിച്ച കുഴൽപ്പണം കവർച്ചചെയ്ത്‌ വാങ്ങിയ സ്വർണം പ്രതിയുടെ അമ്മ ഹാജരാക്കി. 110  ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. മുഖ്യപ്രതി മാർട്ടിന്റെ അമ്മയാണ് സ്വർണം അന്വേഷണസംഘത്തിനു കൈമാറിയത്. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ നിന്ന്‌ ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ ഇടപാട് രേഖകളും കണ്ടെടുത്തിരുന്നു.

കുഴൽപ്പണസംഘത്തിന്‌ താമസമൊരുക്കിയത്‌ നേതാക്കൾ ; മുറി ബുക്ക് ചെയ്തത്‌ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്

തെരഞ്ഞെടുപ്പ്‌ ഫണ്ടായി മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കടത്തിയവർക്ക്‌ തൃശൂർ ജില്ലയിൽ താമസം ഏർപ്പാടാക്കിയത്‌ ബിജെപി ജില്ലാ നേതൃത്വം. കുഴൽപ്പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. താമസവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കി തന്നത്‌ ജില്ലാ നേതാക്കളാണെന്നാണ്‌ ധർമരാജൻ മൊഴിനൽകിയത്‌.  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണ്‌ മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാരനും പൊലീസിന്‌ മൊഴി നൽകി.  കേസിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ ആവർത്തിക്കുന്ന ബിജെപി നേതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിന്‌ സമീപത്തെ സ്വകാര്യലോഡ്‌ജിൽ രണ്ട്‌ മുറികളാണ്‌ ബുക്ക്‌ ചെയ്‌തത്‌. മൂന്ന് കിടക്കകളുള്ള 216ാം നമ്പർ മുറിയും 215–-ാം നമ്പർ മുറിയും.  215–--ലായിരുന്നു പണം കൊണ്ടുവന്ന ധർമരാജൻ താമസിച്ചത്‌. രാത്രി പന്ത്രണ്ടിനെത്തിയ സംഘം പുലർച്ചെയാണ്‌ മുറി ഒഴിഞ്ഞത്‌. ലോഡ്‌ജിന്റെ വാടകബിൽ ബിജെപി ഓഫീസിൽ നൽകുമ്പോഴാണ്‌ പണം തരാറുള്ളതെന്നും  ഈ വിവരം പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ചതായും ഹോട്ടൽ ജീവനക്കാരൻ മാധ്യമങ്ങളോടും വ്യക്തമാക്കി. ലോഡ്‌ജിലെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജനെയും ഡ്രൈവർ  ഷംജീറിനെയും വ്യാഴാഴ്‌ചയാണ്‌ തൃശൂർ പൊലീസ് ക്ലബ്ബിൽ വീണ്ടും ചോദ്യംചെയ്‌തത്‌. പറയാനുള്ളതെല്ലാം പൊലീസിനോട്‌ പറഞ്ഞതായി  ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ധർമരാജൻ പറഞ്ഞു. സംഘത്തിന്‌ വാഹനം നൽകിയ ഒരു സ്‌ത്രീയെയും അന്വേഷകസംഘം വ്യാഴാഴ്‌ച വിളിപ്പിച്ചിരുന്നു.

അടുത്തദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി  ഗിരീഷ്  എന്നിവരെയും തുടർന്ന്‌ കർത്തയെയും ധർമരാജിന്‌ പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടുംചോദ്യം ചെയ്യും. നേരത്തേ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ്‌സേനൻ, മധ്യമേഖലാ സംഘടനാ സെക്രട്ടറി  ജി കാശിനാഥൻ എന്നിവരേയും  ചോദ്യംചെയ്‌തിരുന്നു.

കുഴൽപ്പണം : ബിജെപി ബന്ധം സമ്മതിച്ച്‌ മൊഴി ; 19.5 ലക്ഷത്തിന്റെ പണവും 
 രേഖകളുംകൂടി കണ്ടെത്തി

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ കവർന്ന കേസിൽ ബന്ധം സമ്മതിച്ച്‌ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത.  യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശമെന്ന്‌ കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ്‌ കർത്തയെ കുടുക്കിയത്‌. ബുധനാഴ്‌ച  ചോദ്യംചെയ്യലിൽ  ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന്‌ വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ്‌ തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന്‌ സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്  എന്നിവരെ ചോദ്യം ചെയ്യും.

അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന്‌  ലഭിച്ചിട്ടുണ്ട്‌.

അതിനിടെ കേസിൽ  ആറാം പ്രതി മാർട്ടിന്റെ  വീട്ടിൽനിന്ന് ഒമ്പത്‌  ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും  കണ്ടെത്തി.  കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്‌ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ  വാങ്ങിയതായി  കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും  രേഖകളുമാണ് കണ്ടെടുത്തത്.  ഇതോടെ  കേസിൽ പ്രതികളിൽനിന്ന്‌മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌  വിലയിരുത്തൽ.

പാർടി കാറിൽ 
പ്രസിഡന്റിനൊപ്പമെത്തി കർത്ത

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരായത്‌  ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിനൊപ്പം. ആലപ്പുഴ പൊലീസ്‌ ക്ലബിൽ ബുധനാഴ്‌ച രാവിലെ 9.45ന്‌ ആരംഭിച്ച‌ ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു.  കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് കർത്ത മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോടോ മറ്റ് നേതാക്കളോടോ ചോദിക്കണമെന്നും-‌ കർത്ത പറഞ്ഞു.

Friday, May 28, 2021

സേവാഭാരതിയുടെ മരുന്നുവിതരണം 
സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ; ആളുകളില്‍നിന്ന് ആധാറിന്റെ പകര്‍പ്പും 
വാങ്ങുന്നു

കോവിഡ്‌ ബാധിതർക്ക്‌ കേന്ദ്ര ആയുഷ്‌ മന്ത്രാലയം വികസിപ്പിച്ച ‘ആയുഷ്‌ 64’ മരുന്ന്‌ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സേവാഭാരതി വ്യാപകമായി വിതരണം ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട മരുന്നു വിതരണത്തിന്‌ സംസ്ഥാന സർക്കാർ അനുമതി വേണമെന്നിരിക്കെയാണിത്‌. തദ്ദേശ സ്ഥാപനങ്ങൾ, പ്രാദേശിക ആയുർവേദ ഡോക്ടർമാർ എന്നിവരെ ഉൾക്കൊള്ളിച്ച്‌ അവരുടെ അനുമതിയോടെയാണ്‌ മരുന്നുവിതരണം ചെയ്യേണ്ടതെന്ന്‌ കേന്ദ്ര നിർദേശമുണ്ട്‌. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ്‌ വീടുകൾ കയറിയുള്ള മരുന്ന്‌ വിതരണം. മരുന്ന്‌ സ്വന്തം ഇഷ്ടപ്രകാരമാണ്‌ സ്വീകരിക്കുന്നതെന്ന സത്യവാങ്‌മൂലം വീട്ടുകാരിൽനിന്ന്‌ ഇവർ നിർബന്ധിച്ച്‌ ഒപ്പിട്ടു വാങ്ങുന്നുമുണ്ട്‌. ആധാർ കാർഡിന്റെ പകര്‍പ്പും ആവശ്യപ്പെടുന്നു.  ആധാർ കാർഡിന്റെ പകർപ്പ്‌  ഇത്തരത്തിൽ കൈപ്പറ്റുന്നതിനെതിരെ വ്യാപക പരാതിയുണ്ട്‌.

ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗലക്ഷണം മനസ്സിലാക്കി മരുന്ന്‌ നൽകണമെന്ന നിബന്ധന ലംഘിക്കുന്നു. കോവിഡ്‌ ബാധിതരുടെ പട്ടിക ആവശ്യപ്പെട്ട്‌ സേവാഭാരതി പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടായി. മിക്ക പഞ്ചായത്തുകളും പട്ടിക നൽകാൻ തയ്യാറായിട്ടില്ല.

അശാസ്‌ത്രിയ മരുന്നു വിതരണത്തിൽ ആയുർവേദ ഡോക്ടർമാരും എതിർപ്പ്‌ അറിയിച്ചു. സംസ്ഥാനത്ത്‌ സർക്കാർതലത്തിലും സ്വകാര്യമേഖലയിലും മരുന്നു വിതരണത്തിന്‌ മികച്ച സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെയാണ്‌ സംഘപരിവാർ സംഘടനയായ സേവാഭാരതിയെ മരുന്നു വിതരണ ചുമതല കേന്ദ്രസർക്കാർ ഏൽപ്പിച്ചത്‌. മരുന്നു വിതരണത്തിന്‌ സഹായം അഭ്യർഥിച്ച്‌ കേന്ദ്ര ആയുഷ്‌ മന്ത്രാലയം സംസ്ഥാന ചീഫ്‌ സെക്രട്ടറിമാർക്ക്‌ അയച്ച കത്തിൽ വിതരണ ഏജൻസിയായി സേവാഭാരതിയെ നിയോഗിച്ചതായി പറയുന്നില്ല. എന്നാല്‍ ആയുഷ് മന്ത്രാലയം ഇറക്കിയ മറ്റൊരു ഉത്തരവില്‍ സേവാഭാരതിയെ മരുന്നു വിതരണത്തിന് നിയോ​ഗിച്ചതായും പറയുന്നു. മഹാമാരിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

Thursday, May 27, 2021

ലക്ഷദ്വീപിലെ സംഘപരിവാർ അജൻഡകൾ

ജനങ്ങൾ ഭയത്തോടെ മാത്രം ജീവിക്കേണ്ട ഒരു നാടായി മാറുകയാണ് നമ്മുടെ ഇന്ത്യ. ഏവരെയും ഭയപ്പെടുത്തുന്ന ഫാസിസ്റ്റ് അവസ്ഥയുടെ മുന്നറിയിപ്പുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഹിന്ദുവർഗീയ വാദികൾ അയോധ്യയിൽ അഴിഞ്ഞാടിയപ്പോൾമുതൽ ആരംഭിച്ച ഫാസിസ്റ്റ് നീക്കങ്ങൾ ഭ്രാന്തവേഗം കൈക്കൊണ്ടിരിക്കുന്നു. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം ഇതിന്റെ എത്ര ഉദാഹരണം വേണമെങ്കിലും ചൂണ്ടിക്കാട്ടാനാകും. ഏറ്റവുമൊടുവിൽ ഇപ്പോൾ ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒന്നാണ്.

ജനങ്ങൾ സമാധാനത്തോടെ, സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ, സഹകരണത്തോടെ വസിക്കുന്ന ഒരു മനോഹര പ്രദേശമാണ് ലക്ഷദ്വീപ്. അവിടെ 2020 ഡിസംബറിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതോടെ, ജനങ്ങളുടെ ശാന്തജീവിതം തകർക്കാൻ എല്ലാ നടപടിയും ആരംഭിച്ചിരിക്കുന്നു. സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയാണ് ഈ നടപടികൾക്കു പിന്നിലെ പ്രധാന കാരണം. വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഇവിടെ വസിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗമാണ്.  വർഗീയക്കളിക്കൊപ്പം ടൂറിസത്തിന്റെ മറവിൽ ദ്വീപിനെ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള  ശ്രമവും തിടുക്കത്തിൽ നടന്നുവരുന്നുണ്ട്. 

ലക്ഷദ്വീപിലെ മനോഹരമായ കടൽത്തീരങ്ങൾ  തങ്ങൾക്ക് തുറന്നുതരണമെന്ന് രാജ്യത്തെ കോർപറേറ്റ് മുതലാളിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അതെ, ലക്ഷദ്വീപിൽ കോർപറേറ്റ് സേവയുടെ, ചങ്ങാത്ത മുതലാളിത്തത്തിന്റെ പുതിയ വാതിൽ തുറക്കുകയാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളികളെ നീക്കുന്നതും അവരുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റുന്നതും അവിടെ വൻകിട റിസോർട്ടുകൾ പണിയാൻ വേണ്ടിയാണെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. ഒരേസമയം വർഗീയക്കളിയും കോർപറേറ്റ് സേവയും.

ബിജെപി നേതാവും ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇദ്ദേഹം വന്നതുമുതൽ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികൾക്ക് തിടുക്കത്തിൽ തുടക്കമിടുകയായിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ് ലക്ഷദ്വീപ് ജനതയ്‌ക്ക് നിഷേധിച്ചിരിക്കുന്നത്. ജനങ്ങൾ എന്തു ഭക്ഷണം കഴിക്കണമെന്നുപോലും അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുന്ന സ്ഥിതി. പ്രധാന വകുപ്പിന്റെയെല്ലാം ചുമതല ഏറ്റെടുത്ത ഇദ്ദേഹം ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചു. സർക്കാർ സർവീസിലെ തദ്ദേശീയരായ എല്ലാ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു, ടൂറിസം വകുപ്പിൽ മാത്രം 190 ജീവനക്കാരെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടു. മദ്യോപയോഗം തീരെയില്ലാത്ത ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾ തുറന്നു. ഗോവധ നിരോധനം ഏർപ്പെടുത്തി, സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്ന് മാംസം ഒഴിവാക്കി, കുറ്റകൃത്യങ്ങൾ ഏറ്റവും  കുറവുള്ള ദ്വീപിൽ ഗുണ്ടാനിയമം നടപ്പാക്കി. ആരെയും പിടിച്ച് തടങ്കലിലാക്കാനാണിത്. രണ്ടു മക്കളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി.  അഭിപ്രായങ്ങളും പ്രതിഷേധവും വിമർശവുമെല്ലാം തടയാൻ വാർത്താ പോർട്ടലുകൾ വിലക്കി.  ഇങ്ങനെ എല്ലാ തരത്തിലും പൗരസ്വാതന്ത്ര്യം തടയുന്നതും ദ്വീപിന്റെ സംസ്കാരത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്നതുമാണ് അഞ്ചു മാസത്തിനിടെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിപാടികൾ. ദ്വീപിന്റെ പാരിസ്ഥിതിക, സാമൂഹ്യ ചുറ്റുപാടുകൾ അപ്പാടെ തകർക്കുന്ന നീക്കങ്ങൾ.  കോർപറേറ്റ്–റിയൽ എസ്റ്റേറ്റ് ലോബികളുടെ താൽപ്പര്യം സംരക്ഷിക്കാൻ വികസന അതോറിറ്റിയും രൂപീകരിച്ചു.

ലക്ഷദ്വീപിന് കേരളവുമായുള്ള ദൃഢമായ ബന്ധം തകർക്കാനും ശ്രമമുണ്ടെന്നത് പ്രത്യേകം കാണേണ്ടതുണ്ട്. തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം ദ്വീപ് നിവാസികൾ കേരളത്തെയാണ് ആശ്രയിക്കുന്നത്. അത് തടയാനാണ് നീക്കം. ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതും  ചരക്കുനീക്കം കർണാടകത്തിലെ മംഗളൂരു തുറമുഖം വഴിയാകണമെന്ന് നിർബന്ധിക്കുന്നതും ഇതിന്റെ ഭാഗമായി കാണണം.

കേന്ദ്ര സർക്കാരിന്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ രാജ്യവ്യാപകമായും കേരളത്തിലും ദ്വീപിലും പ്രത്യേകിച്ചും  പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ടെന്നത് പ്രതീക്ഷയ്‌ക്ക് വകനൽകുന്നു.  സിപിഐ എം അടക്കുള്ള രാഷ്ട്രീയ പാർടികളും സിനിമയടക്കുള്ള സാംസ്കാരിക മേഖലയുമെല്ലാം ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യവും ശക്തമാണ്. ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നതെന്ന് ഹൈക്കോടതിയും ചൊവ്വാഴ്ച ഉൽക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ഭരണഘടനയും ജനാധിപത്യവും പൗരാവകാശങ്ങളും മിന്നലാക്രമണം നേരിടുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനിൽപ്പ്‌ ഒന്നുമാത്രമാണ് പോംവഴി. നമ്മുടെ സംസ്കാരത്തിന്റെ സമ്പന്നമായ വൈവിധ്യത്തിൽ അഭിമാനിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആശങ്കയും ഉൽക്കണ്ഠയും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഇവിടെ നാം ചെറുത്തുനിന്നേ പറ്റൂ.

deshabhimani editorial 260521

Tuesday, May 25, 2021

നീലക്കടലിൽ 
അശാന്തി ; ലക്ഷദ്വീപ്‌ 
നോട്ടമിട്ട്‌ 
മോഡി

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി  തിങ്കളാഴ്‌ച ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്താ പോർട്ടലുകൾക്കും നിരോധനമേർപ്പെടുത്തി.  ‘ദ്വീപ്‌ ഡയറി’ എന്ന ചാനലിനാണ്‌ നിരോധനമെങ്കിലും  മറ്റുള്ളവയ്‌ക്കും ഇത്‌ ബാധകമാക്കും. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌.

മീൻപിടിച്ച്‌ ഉപജീവനം നടത്തിയിരുന്ന ലക്ഷദ്വീപിലെ ബോട്ടുകളും മീൻപിടിത്ത ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന  ഷെഡുകളും അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി. കഴിഞ്ഞ മാസം അവസാനത്തോടെ ടൂറിസം പരിഷ്‌കാരങ്ങൾ എന്ന മറവിലാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്‌തനായ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ജനദ്രോഹ നടപടികൾക്ക്‌ തുടക്കമിട്ടത്‌.  അഞ്ചുമാസംമുമ്പ്‌ ചുമതലയേറ്റ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ വർഗീയ, കോർപറേറ്റ്‌ താൽപ്പര്യങ്ങളോടെയാണ്‌ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്‌. ലക്ഷദ്വീപിൽ അശാന്തി വിതച്ച്‌, തനത്‌ ജീവിതരീതികളെയും സംസ്‌കാരത്തെയും അട്ടിമറിക്കാനുള്ള നടപടികൾക്കെതിരെ രാഷ്‌ട്രീയ ഭേദമന്യേ യോജിച്ച പ്രതിഷേധമാണുയരുന്നത്‌. 

ലക്ഷദ്വീപ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ (എൽഎസ്‌എ) നേതൃത്വത്തിൽ ‘വിദ്യാർഥി വിപ്ലവം  വീട്ടുപടിക്കൽ’ എന്ന പേരിൽ ദ്വീപുനിവാസികളെയാകെ അണിനിരത്തിയുള്ള പ്രക്ഷോഭം നാലുദിവസം പിന്നിട്ടു. തദ്ദേശീയ ക്ഷീരവ്യവസായത്തെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ജനങ്ങളേറ്റെടുത്തു. സിനിമാതാരം പൃഥ്വിരാജ്‌ മുതൽ സംവിധായകൻ സലാം ബാപ്പുവരെ നിരവധിപേരാണ്‌ ദ്വീപിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌.  അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം രാഷ്‌ട്രപതിക്ക്‌ കത്ത്‌ നൽകി.

കുറ്റകൃത്യങ്ങൾ കാര്യമായി റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത ലക്ഷദ്വീപിൽ ജനദ്രോഹകരമായ ഗുണ്ടാനിയമം നടപ്പാക്കിയാണ്‌ പ്രഫുൽ പട്ടേൽ കഴിഞ്ഞ ഡിസംബറിൽ അഡ്‌മിനിസ്‌ട്രേറ്റർ ഭരണമാരംഭിച്ചത്‌. മത്സ്യത്തൊഴിലാളികൾ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ   പൊളിച്ചുനീക്കി. സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസംവകുപ്പിൽനിന്നുമാത്രം പുറത്തായത്‌ 190 പേരാണ്‌.  ദ്വീപുഭരണവിഭാഗത്തിലെ തദ്ദേശവാസികളായ വകുപ്പുതലവന്മാരെ ഒറ്റയടിക്ക്‌ നീക്കി. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. 38 അങ്കണവാടികൾ അടച്ചുപൂട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് രണ്ടിൽകൂടുതൽ കുട്ടികൾ പാടില്ലെന്ന വിചിത്ര ഉത്തരവുമിറക്കി.  

മദ്യനിരോധം നീക്കിയതാണ്‌ മറ്റൊരു നടപടി.  ബീഫ്‌ നിരോധിച്ചു.  ഭൂമിശാസ്‌ത്രപരമായ പ്രത്യേകത കണക്കിലെടുക്കാതെ ഹൈവേ നിർമിക്കാനും നിർബന്ധപൂർവം കിടപ്പാടങ്ങൾ ഒഴിപ്പിച്ച്‌ സ്ഥലമേറ്റെടുക്കാനും നീക്കം നടക്കുന്നു.  ചരക്കുഗതാഗതത്തിന്‌ കൊച്ചി തുറമുഖത്തെ ഒഴിവാക്കി മംഗളൂരുവിനെ ആശ്രയിക്കാനും നിർദേശിച്ചു.  പ്രാദേശിക വാർത്താപോർട്ടലുകളെയും നിരോധിച്ചിട്ടുണ്ട്‌.

99 ശതമാനം മുസ്ലിങ്ങളുള്ള ദ്വീപിനെ വർഗീയ ലക്ഷ്യത്തോടെ വരുതിയിലാക്കുക എന്നതാണ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ലക്ഷ്യം. തീവ്രവാദപ്രവർത്തനങ്ങൾ ആരോപിച്ച്‌ തദ്ദേശീയരുടെ സ്വൈരജീവിതം തകർക്കലാണ്‌ പ്രധാനം. തദ്ദേശീയരെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌ ടൂറിസത്തിന്റെപേരിൽ വൻകിട കോർപറേറ്റുകൾക്ക്‌ ദ്വീപ്‌ കൈമാറാനുമാകും.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, കോവിഡിൽ മുങ്ങി ദ്വീപ്‌

രാജ്യമാകെ കോവിഡ്‌ പടർന്നുപിടിച്ചപ്പോഴും ആ ഭീഷണിയേൽക്കാതെ നിന്ന പച്ചത്തുരുത്തായിരുന്നു ലക്ഷദ്വീപ്‌. എന്നാലിന്ന്‌ പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത്‌ ഒന്നാമതെത്തുന്ന സ്ഥിതി. മുൻ അഡ്‌മിനിസ്‌ട്രേറ്റർ ദിനേശ്‌ ശർമയുടെ നേതൃത്വത്തിൽ  മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ്‌ ദ്വീപ്‌ നിവാസികൾ കോവിഡിനോട്‌ അകന്നുനിന്നത്‌. ‌പ്രഫുൽ കെ പട്ടേൽ എത്തിയതോടെ ഇതെല്ലാം  തകിടംമറിച്ചു. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്‌.

എഴുപതിനായിരത്തിൽ താഴെമാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ 10 ശതമാനത്തോളം പേർ രോഗബാധിതരായി. മെയ് 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ 66.7 ശതമാനമാണ് ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും ഉയരുകയാണ്‌. കവരത്തി, ആന്ത്രോത്ത്‌, അമിനി, കൽപ്പേനി എന്നിവിടങ്ങളിൽ പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങളിൽ  ഇളവ് വരുത്തിയതാണ് രോഗികൾ വർധിക്കാൻ കാരണമെന്ന്  ദ്വീപുകാർ പറയുന്നു. നേരത്തെ കൊച്ചിയിൽനിന്നുള്ള യാത്രക്കാർ ലക്ഷദ്വീപ് ഭരണകേന്ദ്രം നടത്തുന്ന ഗസ്റ്റ് ഹൗസുകളിലോ ഹോസ്റ്റലുകളിലോ ഒരാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടിയിരുന്നു. പരിശോധനാഫലം നെഗറ്റീവായാലേ കപ്പലിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. മംഗളുരു, ബേപ്പൂർ തുറമുഖങ്ങളിൽനിന്നുള്ളവർക്കും ഈ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഡിസംബർ 28നാണ്‌ ഈ നിബന്ധന എടുത്ത്‌ മാറ്റിയത്‌. ജനങ്ങൾക്ക്‌ ആശ്വാസം പകരാനും ആവശ്യമായ ഭക്ഷണം എത്തിക്കാനും കഴിയുന്നില്ല.  പ്രഫുൽ കെ പട്ടേലിന്റെ വരവോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥലോബി ഭരണത്തിൽ പിടിമുറുക്കി.

ഭീതിദൃശ്യങ്ങളുടെ ലക്ഷദ്വീപ്‌

മത്സ്യബന്ധനത്തിലെ വരുമാനം കൊണ്ട്‌ നിത്യവൃത്തി കഴിച്ചിരുന്നവരുടെ ജിവിതത്തിന്‌ മുകളിലേക്കാണ്‌ കഴിഞ്ഞ മാസമവസാനം ഫാസിസത്തിന്റെ ബുൾഡോസറുകൾ ഇരമ്പിക്കയറിയത്‌. കടലിൽ പോകാനുള്ള ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്ന കടൽക്കരയിലെ ഷെഡുകൾ   പൊളിച്ചുനീക്കി.

കുറ്റകൃത്യം റിപ്പോർട്ട്‌ ചെയ്യാത്ത ദ്വീപ സമൂഹത്തിൽ നിന്ന്‌ എത്തുന്നത്‌   അശാന്തിയുടെ വാർത്തകൾ മാത്രം. കണ്ണുകളെ കുളിരണിയിച്ച ദ്വീപിലെ ഇന്നത്തെ കാഴ്‌ചകളാകട്ടെ ഭീതി നിറയ്‌ക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്‌തൻ പ്രഫുൽ കെ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായതോടെയാണ്‌ ദ്വീപിൽ അശാന്തിയുടെ സുര്യനുദിച്ചത്‌. ബഹുഭൂരിഭാഗവും മുസ്ലീംവിഭാഗം തിങ്ങിപ്പാർക്കുന്ന ദ്വീപിൽ അവരുടെ മതവിശ്വാസങ്ങൾ വ്രണപ്പെടുത്തിയും വികസനത്തിന്റെ പേരിൽ ജീവിതമാർഗങ്ങൾ തച്ചുടച്ചുമാണ്‌ മോദിയുടെ വിശ്വസ്തന്റെ പരിഷ്‌കാരങ്ങൾ.

പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ സിപിഐ എം പ്രവർത്തകരായ അസ്‌ഹർ അലി, റഹീം എന്നിവരടക്കമുള്ളവരെ ജയിലിലടച്ചായിരുന്നു അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ വിദ്വേഷത്തിന്റെ വിത്ത്‌ പാകിയത്‌. വിമർശകരുടെ വായടിപ്പിക്കുന്നതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമായി തിങ്കളാഴ്‌ച ഓൺലൈൻ ചാനലായ ദ്വീപ്‌ ഡയറി  നിരോധിച്ചു. 

ടൂറിസം വികസനത്തിന്റെ പേരിലാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ ലക്ഷദ്വീപ്‌ നിവാസികൾക്കെതിരായ നടപടികൾ സ്വീകരിക്കുന്നതെന്ന്‌ സിപിഐ എം ലക്ഷദ്വീപ്‌ ലോക്കൽ സെക്രട്ടറി ലുഖ്‌മാനുൽ ഹക്കീം പറയുന്നു. ടൂറിസത്തിന്റെ പേര്‌ പറയുമെങ്കിലും മുസ്ലീംവിഭാഗത്തിന്റെ മതാചാരങ്ങളെയും ഭക്ഷണരീതികളെയും ഇല്ലാതാക്കുകയാണ്‌.  കോവിഡ്‌ മൂലം വലയുന്ന ദ്വീപ്‌ നിവാസികൾക്ക്‌ ഭക്ഷ്യക്കിറ്റ്‌ നൽകാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. ടൗട്ടെ ചുഴലിക്കാറ്റ്‌ ദ്വീപിൽ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്‌. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ്‌ ലഭിക്കാതിരുന്നതിനാൽ പല തൊഴിലാളികളും കടലിൽപോയി. ഇതാണ്‌ കൂടുതൽ ബോട്ടുകൾ നശിക്കാനിടയാക്കിയത്‌. ബോട്ടുകൾ സൂക്ഷിച്ചിരുന്ന ഷെഡുകൾ പൊളിച്ചുനീക്കിയതും നാശനഷ്ടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചെന്നും ലുഖ്‌മാനുൽ ഹക്കീം പറയുന്നു. 

ടൂറിസമാണ്‌ ദ്വീപിന്റെ പ്രധാന വരുമാന മാർഗം. കോവിഡ്‌ പടർന്നതോടെ ഈ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ്‌ ഉടലെടുത്തത്‌. അതിനിടെ ടൂറിസം മേഖല നഷ്ടത്തിലെന്ന്‌ പറഞ്ഞ്‌ 199 തൊഴിലാളികളെയാണ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം പിരിച്ചുവിട്ടത്‌. അൻപതോളം ആളുകളെ അടുത്തദിവസം പിരിച്ചുവിട്ടേക്കും. കൊച്ചിയിലുണ്ടായിരുന്ന ഗസ്‌റ്റ്‌ഹൗസിന്റെ നടത്തിപ്പ്‌ സ്വകാര്യ കമ്പനിക്ക്‌ നൽകിയതോടെ ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾക്കും ജോലിയില്ലാതായി.  തങ്ങളുടെ തൊഴിലില്ലാതാക്കി പട്ടിണിയിലാക്കരുതെന്ന ദ്വീപ്‌ നിവാസികളുടെ പരിവേദനത്തിന്‌ അധികൃതർ വിലകൽപ്പിക്കുന്നുമില്ല

സുജിത്‌ ബേബി 

ആരാണ്‌ ഈ അഡ്‌മിനിസ്‌ട്രേറ്റർ?

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കോദ പട്ടേൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും സംഘപരിവാറിന്റെയും വിശ്വസ്‌തൻ. വ്യാജഏറ്റുമുട്ടൽ കേസിൽ പ്രതിയായ അമിത്‌ ഷായ്‌ക്ക്‌ 2010ൽ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നപ്പോൾ പകരക്കാരനായി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി കണ്ടെത്തിയത്‌ പ്രഫുൽ പട്ടേലിനെ. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും പട്ടേൽ മോഡിക്ക്‌ പ്രിയങ്കരനായി തുടർന്നു.

കേന്ദ്രത്തിൽ എൻഡിഎ വന്നശേഷം 2016ൽ  ദാദ്ര, നഗർ ഹവേലി, ദാമൻ–-ദിയു എന്നിവിടങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചു. അതിനുമുമ്പ്‌ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ ചുമതല ഐഎസ്‌എസ്‌ ഉദ്യോഗസ്ഥർക്ക്‌ മാത്രമാണ്‌ നൽകിയിരുന്നത്‌. ഗുജറാത്തിനും മഹാരാഷ്ട്രയ്‌ക്കും മധ്യേയുള്ള തന്ത്രപ്രധാന പ്രദേശമാണ്‌ ദാദ്ര, നഗർ ഹവേലി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ പേരിൽ,  ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥനെ പട്ടേൽ ഭീഷണിപ്പെടുത്തി. കണ്ണൻ ഗോപിനാഥൻ പരാതി നൽകിയതിനെ തുടർന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ പട്ടേലിനെ താക്കീത്‌ ചെയ്‌തു.  നോട്ടീസ്‌ പിൻവലിക്കാൻ പട്ടേലിനോട്‌ കമീഷൻ ആവശ്യപ്പെട്ടു.

ദാദ്ര, നഗർ ഹവേലിയിൽനിന്നുള്ള സ്വതന്ത്ര എംപിയായിരുന്ന മോഹൻ ദേൽക്കർ  ഇക്കൊല്ലം ഫെബ്രുവരി 22ന്‌ മുംബൈ ഹോട്ടലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടേൽ അന്വേഷണം നേരിടുകയാണ്‌. 25 കോടി രൂപ ആവശ്യപ്പെട്ട്‌ പട്ടേൽ ഭീഷണിപ്പെടുത്തിയിരുന്നതായി ദേൽക്കർ ആത്മഹത്യാകുറിപ്പ്‌ എഴുതിവച്ചിരുന്നു. ദേൽക്കറുടെ മകൻ അഭിനവിന്റെ പരാതിയില്‍ മഹാരാഷ്ട്ര പൊലീസ്‌ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തുന്നു. ദിനേശ്വർ ശർമയുടെ നിര്യാണത്തെ തുടർന്ന്‌ പട്ടേലിന്‌ കഴിഞ്ഞ ഡിസംബറിൽ ലക്ഷദ്വീപിന്റെ അധിക ചുമതല നൽകി.

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: ഐ എൻ എൽ

കോഴിക്കോട്‌> ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ   തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഐ എൻ എൽ പ്രതിഷേധ കാമ്പയിൻ ആരംഭിച്ചു.

പ്രധാനമന്ത്രി മോഡിയുടെ ആശ്രിതനും  മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ  പട്ടേൽ ഹിന്ദുത്വ വർഗീയ അജണ്ട നടപ്പാക്കാനുള്ള ഗൂഢനീക്കങ്ങളാണ് തുടരുന്നത്‌. ഗോ മാംസ നിരോധവും വ്യാപക അറസ്റ്റും കുടിയിറക്കലും കടുത്ത നിയന്ത്രണങ്ങളും   ദ്വീപിനെ നശിപ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്.  

അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനത്തെ  എം പിമാർ  ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങണമെന്നും സംസ്ഥാന സർക്കാർ  ഇടപെടണമെന്നും ഐ എൻ എൽ സംസ്ഥാന  ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ്: വിശ്വാസവും സംസ്‌കാരവും തകര്‍ക്കരുത്– സമസ്ത

കോഴിക്കോട്‌> ലക്ഷദ്വീപിന്റെ ജനജീവിതവും ഉപജീവന മാർഗവും തടയുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ  ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന്‌  സമസ്ത  കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്  ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരും പറഞ്ഞു. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് പല നടപടികളും.  ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാരും അഡ്മിനിസ്ട്രേറ്ററും പിന്മാറണം.

 ടൂറിസത്തിന്റെ പേരുപറഞ്ഞ് ദ്വീപിൽ മദ്യശാലകൾക്ക് അനുമതികൊടുത്തു. സ്‌കൂൾ വിദ്യാർത്ഥികളുടെ  മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്താനും നീക്കമുണ്ട്. ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകർക്കാനുള്ള നീക്കത്തിൽ നിന്ന് ഭരണകേന്ദ്രം പിന്മാറണമെന്ന്‌ സമസ്‌ത നേതാക്കൾ ആവശ്യപ്പെട്ടു.

ഹിന്ദുത്വാധികാരത്തിന്റെ അധിനിവേശ ഭീകരതയിൽ പിടയുന്ന ലക്ഷദ്വീപ്

കേന്ദ്ര ഭരണപ്രദേശമെന്ന നിലയിൽ ഭരണഘടനാനുസൃതമായ ലക്ഷദ്വീപിൻ്റെ പ്രത്യേക അവകാശങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വ അധികാരത്തിൻ്റെ ഒരു കോളനിയാക്കി അറബിക്കടലിലെ 36 ഓളം വരുന്ന ദ്വീപു സമൂഹളെ മാറ്റിയെടുക്കാനുള്ള നീക്കങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ആരംഭിച്ചിരിക്കുന്നത്.

അറബിക്കടലിലെ ഈ പവിഴദ്വീപുകൾ കയ്യടക്കാനുള്ള ടൂറിസം കുത്തകകളുടെയും ഗുജറാത്തു കേന്ദ്രമായി പ്രവർത്തിക്കുന്ന റിയൽഎസ്റ്റേറ്റ് ലോബിയുടെയും വ്യവസായ കുത്തകകളുടെയും താല്പര്യങ്ങളാണ് പ്രഫുൽ പട്ടേലിൻ്റെ നീക്കങ്ങൾക്ക് പിറകിലെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്. കാശ്മീരിൻ്റെ പദവി എടുത്ത് കളഞ്ഞു ആ സംസ്ഥാനത്തെ മൂന്നായി വിഭജിച്ച് തദ്ദേശീയരുടെ ഭൂമി സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയെല്ലാം എടുത്തുകളഞ്ഞ് ആഗോള ടൂറിസം കുത്തകകൾക്ക് കാശ്മീരിനെ വിട്ടു കൊടുത്തത് പോലെ ലക്ഷദ്വീപിനെ തകർക്കുകയാണ് മോഡിയുടെയും അമിത് ഷായുടെയും കയ്യാളായ പ്രഫുൽ പട്ടേൽ .

മത്സ്യബന്ധന ഷെഡുകൾ പൊളിച്ചുമാറ്റിയും ഡയറിഫാമുകൾ അടച്ചു പൂട്ടിയും പശുവളർത്തൽ തടഞ്ഞും ദ്വീപ് നിവാസികളുടെ ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതാക്കുകയാണ്. തദ്ദേശീയ ക്ഷീര വ്യവസായത്തെ തകർത്ത് ഗുജറാത്തിൽ നിന്നുള്ള അമൂൽ ഉല്പന്നങ്ങൾക്ക് വിപണി ഉറപ്പിക്കുവാനുള്ള നീക്കങ്ങൾക്കെതിരെ ലക്ഷദ്വീപ് നിവാസികൾ അമൂൽ ഉല്പന്നങ്ങൾ ബഹിഷ്ക്കരിച്ച് കൊണ്ട് പ്രതിരോധമാരംഭിച്ചിരിക്കുകയാണ്.

മലയാളിയായ വർഗീസ് കുര്യൻ പടുത്തുയർത്തിയ അമുൽ പ്രസ്ഥാനത്തെ സ്വകാര്യ കോർപ്പറേറ്റ്കൾക്ക് അടിയറ വെച്ചവർ കോർപ്പറേറ്റ് ലാഭ മോഹങ്ങൾക്കായി ലക്ഷദ്വീപ് ജനതയുടെ തദ്ദേശീയമായ ക്ഷീര വ്യവസായങ്ങളെ തകർക്കുകയാണ്. കോർപ്പറേറ്റ് താല്പര്യങ്ങളും ഹിന്ദുത്വവും ചേർന്ന അധിനിവേശ ഭീകരതയാണ് ലക്ഷദ്വീപിലിപ്പോൾ നടമാടുന്നത്.

ഭരണഘടനാ ബാധ്യതകൾ മറന്ന് ലക്ഷദ്വീപ് നിവാസികൾക്ക് മേൽ ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കുകയാണ്... തദ്ദേശവാസികളായ ജീവനക്കാരെ ടൂറിസമടക്കമുള്ള വിവിധ സർക്കാർ സർവീസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്നു.

വർഗീയ ലക്ഷ്യത്തോടെ ദ്വീപിനെ വരുതിയിലാക്കാനുള്ള നിഷ്ഠൂരമായ അധിനിവേശനീക്കങ്ങളാണ് പ്രഫുൽപട്ടേൽ നടത്തി കൊണ്ടിരിക്കുന്നത്.

കോവിഡു മഹാമാരിയിലും സംഘപരിവാർ ഭരണാധികാരികൾ തങ്ങളുടെ ഹിന്ദുത്വഅജണ്ടകൾ ഒരൊന്നായി പുറത്തെടുക്കുകയാണ്. ബാബരി ബസ്ജിദിന് പിറകെ കാശിയിലെ ഗ്യാങ്ങ് മാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള നീക്കവും രാജ്യമാകെ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ വിരാമമില്ലാതെ തുടരുന്നു.സ്ത്രീകൾ ക്രൂരമായി ലൈംഗികാക്രമണങ്ങൾക്ക് ഇരയാവുന്നു. വിമർശകരായ ബുദ്ധിജീവികളെ യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ചു തടവറകളിലിട്ട് പീഢിപ്പിക്കുന്നു.

അപരമത വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ബലം പ്രയോഗിച്ചു ഇല്ലാതാക്കാനും തങ്ങളുടെ സാംസ്കാരിക ദേശീയതയുടെ അടിമകളാക്കി അടിച്ചമർത്താനുമുള്ള ആസൂത്രിതമായ ഫാസിസ്റ്റാക്രമണങ്ങൾ ശക്തിപ്പെടുത്തിയിരിക്കുന്നു.

ലക്ഷദ്വീപിൽ ഹിന്ദുത്വാധികാരത്തിൻ്റെ ബല പ്രയോഗങ്ങൾ ആരംഭിച്ചിരിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. സംസ്കാരസംഘർഷങ്ങളുടേതായരാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും ഭരണ നടപടികളിലൂടെയുമാണ് നവഫാസിസ്റ്റുകൾ ലോകമാകെ തങ്ങൾനഭിമതരായ ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ വികസിപ്പിച്ചെടുക്കുന്നത്.

വളരെ ഉൽകണ്ഠാകുലമായ വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തോട് ചേർന്നു കിടക്കുന്ന ലക്ഷദ്വീപിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത് .

നമ്മുടെ സംസ്കാരവും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്ക്കുന്ന ദ്വീപു സമൂഹമാണ് ലക്ഷദ്വീപ് ..

ഒരർത്ഥിൽ മലയാളിയുടെ ഭാഷയുടെയും സംസ്ക്കാരത്തിൻ്റെയും വിശ്വാസങ്ങളുടെയും തുടർച്ചയാണ് അറബിക്കടലിൽ ചിതറിക്കിടക്കുന്ന ഈ ദ്വീപ് സമൂഹങ്ങൾ.ഇതിൽ മിനിക്കോയി ഒഴികെ മറ്റെല്ലായിടങ്ങളിലും മലയാളമാണ് സംസാരിക്കുന്നത്. മിനിക്കോയിയിൽ മഹൽ ഭാഷയും. ഒരേ ചരിത്രത്തിൻ്റെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്തുടർച്ചക്കാരാണ് കേരളീയരും ദ്വീപ് നിവാസികളും .സൂഫി വിശ്വാസ പാരമ്പര്യത്തെയും സംസ്കാരത്തെ പിന്തുടരുന്ന മുസ്ലിം മത വിശ്വാസികളാണ്ഭൂരിപക്ഷം വരുന്ന ദ്വീപ് നിവാസികളും .ഇന്നിപ്പോൾ അവിടുത്തെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ ഹിന്ദുത്വവൽക്കരണത്തിനാവശ്യമായ കടന്നാക്രമണങ്ങളും തീവ്രമാകുന്ന കോവിഡു മഹാമാരിയും ദ്വീപ്ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്... ബലപ്രയോഗങ്ങളും അറസ്റ്റും കേസും ജയിലും കൊണ്ട് ദ്വീപിലെ എല്ലാ വിധ ജനാധിപത്യ സാധ്യതകളെയും തകർക്കുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ വൈറസ് വ്യാപനത്തിന് എറിഞ്ഞു കൊടുക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷദ്വീപ് ജനങ്ങളുയർത്തിയ പ്രതിഷേധങ്ങളാണ് വംശീയാധിഷ്ടിതമായ പ്രതികാര നടപടിയെന്ന പോലെ ഇപ്പോഴത്തെ അടിച്ചമർത്തലുകൾക്ക് കാരണമായത്.ഒരു ജനതയടെ സാംസ്കാരിക സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ലക്ഷദ്വീപ് നിവാസികൾക്ക് നേരെ നടക്കുന്നത്.99 % ഓളം മുസ്ലിംജനസംഖ്യയുള്ള ലക്ഷദ്വീപിൻ്റെ സ്വത്വത്തെയും സംസ്കാരത്തെയും കടന്നാക്രമിക്കുകയാണ് ബി ജെ പി ക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർഭരണം.

മുസ്ലിം വേട്ടയിലും ഉപജാപരാഷ്ട്രീയത്തിലും വളരെ കുപ്രസിദ്ധനാണ് കഴിഞ്ഞ വർഷം അവിടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ പ്രഫുൽ ഘോഡ പട്ടേൽ.ഈ ഗുജറാത്തി സംഘി ലക്ഷദ്വീപിൻ്റെ സംസ്കാരത്തെയും ജനങ്ങളുടെ വിശ്വാസങ്ങളെയും സ്വാതന്ത്ര്യത്തെയും തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹുത്വത്തെയാകെ ഹിന്ദുത്വമെന്ന സംസ്കാരിക ദേശീയതയിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആസൂത്രിത പദ്ധതികളാണ് ദേശീയാധികാരം ഉപയോഗിച്ച് രാജ്യമെമ്പാടും ആർ എസ് എസ് നടത്തി കൊണ്ടിരിക്കുന്നത്.

കേന്ദ്രഭരണത്തെ ഉപയോഗിച്ച്അതിനാവശ്യമായ ഓപ്പറേഷനുകളും തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങളുമാണ് പ്ലാൻ ചെയ്തു നടപ്പാക്കിണ്ടിരിക്കുന്നത്.ലക്ഷദ്വീപിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രചരണങ്ങളെയാകെ തടഞ്ഞിരിക്കുന്നു. ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കേസ്സെടുത്തിരിക്കുന്നു. ഹോട്ടലുകളിൽ ബീഫ് നിരോധിക്കുകയും ടൂറിസം വികസനത്തിന് മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത് വ്യാപകമാക്കിയിരിക്കുന്നു. സ്ക്കുളുകളിലും അംഗൻവാടികളിലും മാംസഭക്ഷണത്തിന് വിലക്കേർപ്പെടുത്തുകയും ലക്ഷദ്വീപിൻ്റെ സംസ്കാരത്തെയും വിശ്വാസങ്ങളെയും അധമവും നമ്മുടെ ദേശീയതക്ക് അഭിമ തമല്ലെന്ന രീതിയിലുള്ള പ്രചാരണ ബോധന പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് നമ്മുടെ രാജ്യത്തിൻ്റെ ഭിന്ന സംസ്കാരങ്ങളെ ബലപ്രയോഗങ്ങളിലൂടെ ഉദ്ഗ്രഫിച്ചെടുക്കാനുള്ള ആർ എസ് എസ് അജണ്ടയുടെ പ്രയോഗവൽക്കരണമാണ് ലക്ഷദ്വീപിൽ നടക്കുന്നത് .. ഗോവധ നിരോധന പ്രസ്ഥാനം ഹിന്ദു രാഷ്ട്രവാദത്തിൻ്റെ പ്രത്യയശാസ്പ്രയോഗ പദ്ധതിയായാണ് ആവിഷ്ക്കറിപ്പെടുന്നത്. ഹിന്ദുത്വവും പശുരാഷ്ടീയവും ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ പിന്തുണ ലയാടെ ജന്മമെടുത്ത രാജ്യദ്രോഹ രാഷ്ട്രീയ പദ്ധതിയാണ്. പശുമാംസം ഭക്ഷിക്കുന്നത് മീറ്റ് ജിഹാദാണെന്ന് പ്രചരിച്ചിച്ച് മനുഷ്യരുടെ ഭക്ഷണ സംസ്കാരത്തെയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെയും ബലം പ്രയോഗിച്ച് അടിച്ചമർത്തുകയാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേഷൻ അധികാരികൾ

സംഘ പരിവാറിൻ്റെ വംശഹത്യ രാഷ്ടീയത്തിൻ്റെ പരീക്ഷണ ഭൂമിയായിരുന്ന ഗുജറാത്തിൽ നിന്നുള്ള ബി ജെ പി നേതാവാണ് പ്രഫുൽ പട്ടേൽ.മോഡിയുടെയും അമിത്ഷായുടെയും ഫാസിസ്റ്റ് കേന്ദ്രസംഘത്തിലെ പ്രധാനിയാണ് ഈ ഗുജറാത്തി സംഘി നേതാവായ പ്രഫുൽ പട്ടേൽ.രാഷ്ടീയ ഔദ്യോഗിക ജീവിതത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആർ എസ് എസുകാരൻ.സൊറാബുദിൻ ഷെയ്ക്കിൻ്റെ ഏറ്റുമുട്ടൽ മരണക്കേസിലെ വിധിയെ തുടർന്ന് മോഡി സർക്കാറിൽ നിന്നും അമിത് ഷാ ഒഴിയേണ്ടിവന്നപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിതനായ ആളാണ് പ്രഫുൽ പട്ടേൽ.ദാദ്രനാഗർ ഹവേലി അഡ്മിനിസ്ര്ട്രേറ്റർ എന്ന നിലയിൽ അവിടുത്തെ സ്വതന്ത്ര എം പി യായിരുന്ന മോഹൻ ദെൽക്കറുടെ ആത്മഹത്യക്കേസ്സിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എഫ് ഐആറിൽ പേര് ചേർത്ത റിയൽ എസ്റ്റേറ്റുകാരുടെ സഹായിയായിരുന്നു ഈ പട്ടേൽ ..

രാജ്യത്ത് തുടരുന്ന ബീഫീൻ്റെ പേരിലുള്ള ആൾക്കൂട്ടക്കൊലകളും ദളിത് വേട്ടകളും ബാരാബങ്കിയിലെ പള്ളിത്തകർക്കലും ലക്ഷദ്വീപിൻ്റെ സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ഹിന്ദു രാഷ്ട്രം ലക്ഷ്യവെച്ചുള്ള ഫാസിസ്റ്റധികാരപ്രയോഗങ്ങളാണ്.. ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർത്തിയെ രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യവും ബഹുസ്വരതയും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനാവുമെന്ന് മതനിരപേക്ഷ ശക്തികൾ തിരിച്ചറിയണം ശക്തമായ ഇടപെടലുകൾ ഉണ്ടാവണം.ലക്ഷദ്വീപിൻ്റെ സംസ്കാരവും ജീവിതവും തകർക്കാനുള്ള ഗൂഢാേലോചനപരമായ നീക്കങ്ങളാണ് നടക്കുന്നത്. കേരളവുമായുള്ള അവരുടെ ബന്ധത്തെ തകർക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്ത് നിന്നുംബേപ്പൂർ തുറമുഖത്ത് നിന്നുംചരക്കുകകൾ വാങ്ങി കൊണ്ടു പോകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു.

ലക്ഷദ്വീപിൻ്റെ ചരക്ക് വ്യാപാരം മംഗലാപുരം തുറമുഖത്തിൽ നിന്നേ പാടുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റർ ഉത്തരവ് ഇറക്കുകയും കേരളവുമായുള്ള ലക്ഷദ്വീപുകാരുടെ ചരിത്രപരമായ ബന്ധത്തെ തടയാനുള്ള ആസൂത്രിതമായ നീക്കങ്ങളാരംഭിക്കുകയും ചെയ്തിരിക്കുന്നു.

കെ ടി കുഞ്ഞിക്കണ്ണൻ 

Wednesday, May 5, 2021

ബിജെപി ജഡമായി, വിവരമുള്ള നേതാക്കളില്ല; വിമർശനവുമായി ആർഎസ്‌എസ്‌ ബൗദ്ധിക്‌ പ്രമുഖ്‌

കോഴിക്കോട്‌ > സംസ്ഥാനത്ത്‌ ബിജെപി ജഡമായെന്നും  രാഷ്ട്രീയ വിദ്യാഭ്യാസവും ബോധ്യവുമില്ലാത്ത നേതാക്കളാണ്‌ ഇവിടെയുള്ളതെന്നും  ആർഎസ്എസ് സംസ്ഥാന മുൻ ബൗദ്ധിക് പ്രമുഖ് ടി ആർ സോമശേഖരൻ. ജനതാൽപ്പര്യമല്ല ആചാരസംരക്ഷണമാണ്‌ നേതാക്കൾക്ക്‌ പ്രധാനമെന്നും സോമശേഖരൻ വിമർശിച്ചു. ഫേസ് ബുക്ക് കുറിപ്പിലാണ് ഭാരതീയ വിചാരകേന്ദ്ര മുൻ സെക്രട്ടറി കൂടിയായ സോമശേഖരൻ ബിജെപി നേതൃത്വത്തിനെതിരേ തുറന്നടിച്ചത്‌.

കേരള ബിജെപിയിൽ വിവരമുള്ള നേതാക്കൾ ഇല്ലെന്ന്‌ കുറ്റപ്പെടുത്തിയ സോമശേഖരൻ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ബിജെപി ചർച്ച ചെയ്തില്ലെന്നും ആചാര സംരക്ഷണം മാത്രം പ്രചരിപ്പിച്ചാൽ വോട്ട് കിട്ടില്ലെന്നും വ്യക്തമാക്കി.

‘‘ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല,  കാരണം, ബിജെപി മത്സരിച്ചിട്ടില്ല. പാർടിയെന്നാൽ നേതാക്കന്മാരും അണികളും മാത്രമല്ല. ഇവ രണ്ടും ശരീരം മാത്രമാണ്‌. അതിന്‌ ആത്മാവുണ്ട്‌ . ആശയാദർശങ്ങൾ, നയങ്ങൾ, പരിപാടി, ഭരണനേട്ടങ്ങൾ ഇവയെല്ലാമുൾപ്പെടുന്ന പാർടിജീവിതം രംഗത്തു വന്നിട്ടില്ല.

കേരളത്തിന്റെ വികസനത്തിന്‌ എന്താണു പദ്ധതി,  കഴിഞ്ഞ അഞ്ചു വർഷത്തെ കേരള ഭരണത്തിന്റെ ദോഷങ്ങളെന്തൊക്കെ – ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചിന്താവിഷയമാക്കാൻ ശ്രമമുണ്ടായില്ല. ജീവിതഗന്ധിയായ രാഷ്ട്രീയത്തിനേ വോട്ടു കിട്ടൂ.  ഇവിടെ തെരഞ്ഞെടുപ്പിനിറങ്ങിയതു പാർടിയായിരുന്നില്ല. പാർടിക്കാരുടെ മതമായിരുന്നു.  ആ മതമാണ്‌ തോറ്റത്‌ . ജനതാൽപ്പര്യ സംരക്ഷണമായിരുന്നില്ല ലക്ഷ്യമായി പ്രചരിപ്പിച്ചത്‌, ആചാരസംരക്ഷണമായിരുന്നു. ജനക്ഷേമകരമായ ഭരണത്തിലേക്ക്‌ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷക്കു വക നൽകുന്ന ഒന്നും പ്രചാരണത്തിലുണ്ടായില്ല. കേരളത്തിൽ ബിജെപി വളരണമെങ്കിൽ   ഉന്നത  നേതാവുമുതൽ താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയ വിദ്യാഭ്യാസം കൊടുക്കണം. ഇവിടെ വിദ്യ കിട്ടേണ്ടവരേയുള്ളൂ, കൊടുക്കാൻ പ്രാപ്‌തിയുള്ളവരില്ലെന്നും സോമശേഖരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കേരളത്തിൽ ഇനി ബിജെപി 
മുന്നേറില്ല: സി കെ പത്മനാഭൻ

കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായി മുൻ സംസ്ഥാന പ്രസിഡന്റും ധർമടത്തെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന സി കെ പത്മനാഭൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്നുമാത്രമല്ല, തിരിച്ചടിയുമുണ്ടായി. പരാജയത്തെക്കുറിച്ച്‌ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണമെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാന  പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രണ്ടിടത്ത്‌ മത്സരിച്ചത് കൂടിയാലോചനയില്ലാതെയാണ്‌. ഈ പരീക്ഷണം പരാജയപ്പെട്ടു. ഉത്തരേന്ത്യയിലേതുപോലെ ഹെലികോപ്‌ടർ രാഷ്‌ട്രീയം കേരളത്തിൽ ചെലവാകില്ല.  കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കുന്ന പരിപാടിയുമായി മുന്നോട്ടുപോകാനാവില്ല.

തുടർഭരണം 
കേരളത്തിന്റെ സ്വപ്‌നം

തുടർഭരണമെന്നത്‌  കേരളജനത താലോലിച്ച സ്വപ്‌നമാണ്‌. ഈ  സ്വപ്ന സാക്ഷാൽക്കാരത്തിന്‌ പിണറായി വിജയന്‌ ജനം ഉറച്ച പിന്തുണ നൽകി.പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച് പ്രതിപക്ഷം കുറ്റംമാത്രം തെരഞ്ഞു. കോവിഡ്‌  പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം കാര്യക്ഷമത  കാട്ടി. പിണറായി ഭരണത്തിൽ തുടരുന്നതിൽ ഒരുതെറ്റും കാണുന്നില്ല.

പല കോണുകളിൽനിന്ന്‌ അതിശക്തമായ എതിർപ്പുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നെഞ്ചുവിരിച്ചാണ്‌ നേരിട്ടത്‌. ഭംഗിവാക്കുകൂടാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയുകയും പ്രവർത്തിക്കുകയുംചെയ്യുന്ന നേതാവാണ്‌ പിണറായി. ഇപ്പോഴല്ല, മുമ്പും അങ്ങനെയാണ്‌.  പിണറായിയുടെ വ്യക്തിപ്രഭാവം എൽഡിഎഫ്‌ തുടർ ഭരണത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നും സി കെ പത്മനാഭൻ പറഞ്ഞു.

അബ്ദുള്ളക്കുട്ടി 
ഗുണമായില്ല

എ പി അബ്ദുള്ളക്കുട്ടി വന്നതുകൊണ്ട് ബിജെപിക്ക് ഗുണമൊന്നുമുണ്ടായില്ല. പുതിയവർ വരുമ്പോൾ അവരുടെ മുൻകാല ചരിത്രം നോക്കണം. അവർക്ക് സ്ഥാനം നൽകുന്നത് പ്രവർത്തകരെ അപമാനിക്കലാണ്. പ്രവർത്തകരെ കൂടെനിർത്തിയാലേ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകൂ. പാർടിയുടെ നട്ടെല്ലായ പ്രവർത്തകർക്ക്  മാന്യതയും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുണ്ട്.

സൂപ്പർ പ്രസിഡന്റും ശിങ്കിടികളും  രാജിവെക്കണമെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ‘സൂപ്പർ പ്രസിഡന്റ്‌’ മുതൽ മുഴുവൻ നേതാക്കളും രാജിവെക്കണമെന്ന്‌  എറണാകുളം ജില്ലാ ആർഎസ്‌എസ്‌ പ്രചാരകായിരുന്ന പി പുരുഷോത്തമൻ

(പുരുഷു പി ദേവരാഗം) ആവശ്യപ്പെട്ടു. മുരളീധരൻ സൂപ്പർ പ്രസിഡന്റും സുരേന്ദ്രൻ പ്രസിഡന്റും താഴേക്കുള്ളവർ ശിങ്കിടികളുമായുള്ള സ്ഥിതി മാറണം. കോർകമ്മിറ്റി അന്വേഷിച്ച്‌ തോൽവിയുടെ ഉത്തരവാദിത്തം നേതാക്കൾക്കല്ല എന്ന്‌ കണ്ടെത്തുന്ന സ്ഥിരം കലാപരിപാടി നിർത്തണം–- പുരുഷോത്തമൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ ആവശ്യപ്പെട്ടു.

പാലായിലെ ബിജെപി വോട്ട് കച്ചവടം അന്വേഷിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. പ്രമീളാദേവി

പാലാ > നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ബിജെപി വോട്ട് കച്ചവടത്തെ കുറിച്ച് അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പ്രമീളാദേവി രംഗത്ത്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ച് നൽകിയതായുള്ള ആക്ഷേപം ശക്തമാകുകയും ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണ ആവശ്യം പ്രമീളാദേവി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ബിജെപിയുടെ വോട്ട്  വൻതോതിൽ ചോർന്നത് വിവാദമായ സാഹചര്യത്തിൽ  ഇത് സംബന്ധിച്ച്  പാർടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അന്വേഷിക്കണമെന്നാണ് കുറിപ്പിലെ ആവശ്യം. 2016 ലെ തെരഞ്ഞെടുപ്പിൽ  ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരി മത്സരിച്ചപ്പോൾ ലഭിച്ച 24821 വോട്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ ഇത്തവണ 10826 ആയി കുറഞ്ഞതാണ് വ്യാപക ചർച്ചയായത്. ബിജെപിയുടെ  13952 വോട്ടാണ് കുറഞ്ഞത്. ഈ വോട്ട് ഉൾപ്പെടെ നേടിയാണ് പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ്റെ വിജയമെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് പി സി തോമസിനെ പാലായിൽ സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം.

പി സി തോമസ് മത്സരത്തിന് തയ്യാറായിലെങ്കിൽ ബിജെപി സീറ്റ് ഏറ്റെടുത്ത് മണ്ഡലത്തിൽനിന്നുള്ള പാർടി സംസ്ഥാന വക്താവ് എൻ കെ നാരായണൻ നമ്പൂതിരി, പാലാ മണ്ഡലം പ്രസിഡൻ്റും ബിജെപി ഭരണം പിടിച്ച മുത്തോലി പഞ്ചായത്ത് പ്രസിൻ്റുകൂടിയായ രഞ്ജിത്ത് ഇവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കാനായിന്നു തീരുമാനം. അവസാന നിമിഷം ഈ തീരുമാനം അട്ടിമറിച്ച് മണ്ഡലത്തിന് പുറമെ നിന്നുള്ള പ്രമീളാദേവിയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ യുഡിഎഫിന് വോട്ട് മറിക്കാൻ  ലക്ഷ്യമിട്ട് ബിജെപി നേതൃത്വത്തിൻ്റെ അറിവോടെ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയതായും ആക്ഷേപമുണ്ട്. ഇതിൻ്റെ ഭാഗമായി അവസാന നിമിഷത്തിൽ ഏറെ വൈകിയാണ് പാലായിലെ ബിജെപി സ്ഥാനാർഥിയായി പ്രമീളാദേവിയെ രംഗത്തിറക്കിയത്.

താൻ എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ച പാലാ നിയോജക മണ്ഡലത്തിൽ ബിജെപി വോട്ട്കച്ചവടം നടത്തിയെന്ന ആരോപണം  എതിർ സ്ഥാനാർഥികളിലൊരാൾ ഉയർത്തുകയും ഇതേ ആരോപണം വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിയും ആവർത്തിച്ച സാഹചര്യത്തിലാണ് വോട്ട് കച്ചവടം അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സ്ഥാനാർഥി തന്നെ രംഗത്ത് എത്തിയത്.   ആരോപണം വ്യാപകമാവുകയും ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ഥാനാർഥിയെന്ന നിലയിൽ എനിക്ക് നിശബ്ദത പാലിക്കാനാവില്ലന്നും പ്രമീളാദേവി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Monday, March 8, 2021

സ്വര്‍ണക്കടത്ത് അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്തിന്; അമിത് ഷായോട് മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍

കണ്ണൂര്‍> സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അമിത് ഷായോട്  ചോദ്യങ്ങള്‍ ചോദിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ്  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന് തുടക്കം കുറിച്ച്  കണ്ണൂര്‍ പിണറായിയില്‍  നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താങ്കളുടെ മന്ത്രിസഭയിലെ അംഗം പെട്ടുപോകുമെന്ന് വന്നപ്പോഴല്ലെ അന്വേഷണം  വഴിതിരിച്ചു വിട്ടതെന്ന് മുഖ്യമന്ത്രി  അമിത് ഷായോട്  ചോദിച്ചു.  അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലേയെന്നും പിണറായി ചോദിച്ചു

അമിത് ഷായോട് പത്ത് ചോദ്യങ്ങള്‍

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് പിന്നിലെ  പ്രധാനി സംഘപരിവാറുകാരനല്ലെ?

 സ്വര്‍ണ്ണക്കള്ളക്കടത്ത് തടയേണ്ടതിന്റെ  പൂര്‍ണ ഉത്തരവാദിത്തം കസ്റ്റംസിനല്ലെ?

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലല്ലെ?

  നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ ചാനലിന്റെ  മേധാവിയല്ലെ?

താങ്കളുടെ മന്ത്രിസഭയിലെ അംഗം പെട്ടേക്കുമെന്ന് വന്നപ്പോഴല്ലെ അന്വേഷണം  വഴിതിരിച്ചു വിട്ടത്?

 അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിന്?

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലെ?

 അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചതാരാണ്?

 കള്ളക്കടത്ത് കൂടിയത് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമല്ലെ?

സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായിട്ടും ചോദ്യം ചെയ്‌തോ?

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട: മുഖ്യമന്ത്രി

കണ്ണൂര്‍(പിണറായി) > നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ്  ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്  കണ്ണൂര്‍ പിണറായയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളുമാണ് ഷാ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് വംശഹത്യ നടന്നപ്പോള്‍ പത്രപ്രവര്‍ത്തകനായ രാജീവ് ഷാ, അമിത് ഷായില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് എഴുതിയിരുന്നു.  കലാപത്തെ കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറയുന്നു

 ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലീമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും  അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്ന് പറഞ്ഞു.

വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ്  കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വര്‍ഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആര്‍എസ്എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്.

അങ്ങനത്തെ പാര്‍ട്ടിയുടെ വലിയ നേതാവാണ് ഇവിടെ വന്ന് ഉറഞ്ഞുതുള്ളിയത്.  എന്നോട് ചില ചോദ്യവും ചോദിച്ചു. ഞാനേതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല എന്നാണ് ഇതിന് മറുപടി പറയാനുള്ളത്.ഏതോ ഒരു സംശയാസ്പദമായ മരണത്തെ കുറിച്ച്  അദ്ദേഹം പറയുന്നു. ഏതാണെന്ന്  പറയട്ടെ,  എന്താണെന്ന് അന്വേഷിക്കാന്‍ തയ്യാറാകും. പുകമറ സൃഷ്ടിക്കരുത്.

 ദുരൂഹ മരണത്തെക്കുറിച്ച് പറയുമ്പോള്‍ സൊറാബുദ്ദീന്‍ ഷെയ്ക്ക്, കൗസര്‍ ബീ, തുള്‍സീറാം പ്രജാപതി എന്നിങ്ങനെയുള്ളവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ അന്നത്തെ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളുടെ പേര് അമിത് ഷാ എന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വന്ന്  നീതിബോധം പഠിപ്പിക്കണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി  

Monday, February 1, 2021

മാധ്യമ'ത്തിലേത്‌ അവിഹിത കൂട്ടുകെട്ടിന്റെ മറനീക്കുന്ന വെളിപ്പെടുത്തൽ: എ വിജയരാഘവൻ

കൊച്ചി> ജമാഅത്തെ ഇസ്ലാമി‐കോൺഗ്രസ്‌ അവിഹിത കൂട്ടുകെട്ടിന്റെ മറനീക്കുന്ന വെളിപ്പെടുത്തലാണ്‌ മാധ്യമത്തിന്റെ എഡിറ്റർ ഒ അബ്ദുറഹിമാൻഎഴുതിയ ലേഖനമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ്‌ വിജയരാഘവൻ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌.

ലേഖനത്തിൽ നിന്ന്‌:

ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളിൽ അംഗവുമായ ഒ അബ്ദുറഹിമാൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത്‌ കള്ളനെ കൈയോടെ പിടിക്കാൻ സഹായിക്കും.‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ (2019) മാസങ്ങൾക്കുമുമ്പ്‌ ‌എം ഐ ഷാനവാസ്‌ എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക്‌ ക്ഷണിച്ച്‌ കോൺഗ്രസ്‌ നേതൃത്വവുമായി ചർച്ചയ്‌ക്ക്‌ ഏർപ്പാട്‌ ചെയ്‌തു. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, ഷാനവാസ്‌ എന്നീ നേതാക്കൾ യുഡിഎഫിനെയും എം ഐ അബ്ദുൽ അസീസ്‌, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തുടങ്ങിവർ ജമാഅത്തിനെയും പ്രതിനിധാനം ചെയ്‌തു. ചർച്ചകളിൽ ഞാനുമുണ്ടായിരുന്നു. നിങ്ങൾ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. അതനുസരിച്ച്‌ വെൽഫെയർ പാർടി യുഡിഎഫിനൊപ്പം നിന്നു, മുഴുവൻ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത്‌ ജമാഅത്തിന്റെ മൗലിക നിലപാടാണ്‌. ഷാനവാസ്‌ വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചർച്ചകൾ തുടർന്നു''

ജമാഅത്തെ ഇസ്ലാമിക്ക്‌ ഇപ്പോൾ കോൺഗ്രസിനോട്‌ ഒരു പരാതിയുണ്ട്‌ അതു വ്യക്തമാക്കാനാണ്‌ അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്‌, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌ മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കാര്യങ്ങൾ തുറന്നുപറയാൻ ആർജവം കാണിച്ചില്ല. കാര്യങ്ങൾ ഇതിൽനിന്ന്‌ പകൽപോലെ വ്യക്തമാണ്‌. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ല.  തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന്‌ അബ്ദുറഹിമാൻ പറയുന്നുണ്ട്‌. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന്‌ ജനങ്ങളോടു പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ട്‌. ഏതായാലും അബ്ദുറഹിമാനോട്‌ നന്ദിയുണ്ട്‌. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സഹായിച്ചിട്ടുണ്ട്‌-.വിജയരാഘവൻ പറയുന്നു.


ലേഖനം പൂർണ്ണരൂപം താഴെ:

വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും

തെരഞ്ഞെടുപ്പ്‌ ലാഭത്തിനുവേണ്ടി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ  രൂപപ്പെടുത്തുന്ന ശൈലിയാണ്‌ കേരളത്തിലെ കോൺഗ്രസിനുള്ളത്‌. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അവർ ഫലപ്രദമായി ഉപയോഗിച്ചാണ്‌ വിജയം നേടിയത്‌. എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന്‌ അവർ പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്ക്‌ പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്‌തു. ഇത്‌ രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ മേധാവിത്വം നൽകി.

ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കുന്നതിലും സംസ്ഥാന പദവികളെടുത്തുകളഞ്ഞതിലും മുസ്ലിം വിരുദ്ധതയാണ്‌ പ്രകടമായത്‌. അയോധ്യയിലെ ക്ഷേത്രനിർമാണനേതൃത്വം കേന്ദ്ര ഗവൺമെന്റ്‌ തന്നെ ഏറ്റെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടും അത്‌ നടപ്പാക്കുമെന്നു തന്നെയാണ്‌ കേന്ദ്രം പറയുന്നത്‌. യുപിയിലെ ബിജെപി സംസ്ഥാന സർക്കാർ ലൗജിഹാദിന്റെ പേരിൽ ഒരു മുസ്ലിംവിരുദ്ധ നിയമംതന്നെ പാസാക്കിയിരിക്കുകയാണ്‌. അയോധ്യാക്ഷേത്ര നിർമാണത്തിനുള്ള നിർബന്ധപിരിവും അവിടെ നടക്കുന്നു. സ്വാഭാവികമായും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനോടുള്ള ഓരോ പാർടിയുടെയും നിലപാടും പ്രസക്തമാണ്‌.

ആർഎസ്‌എസ്‌ പിന്നിൽനിന്നു നിയന്ത്രിക്കുന്ന  മോഡി ഭരണത്തിന്റെ തീവ്രഹിന്ദുത്വ നിലപാടിനെ സിപിഐ എം  ചാഞ്ചാട്ടമില്ലാതെ എതിർക്കുകയാണ്‌ ‌. പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധതയ്‌ക്കെതിരെ മുഴുവൻ മതനിരപേക്ഷവാദികളെയും ഒന്നിപ്പിച്ച്‌ എതിർക്കാനും നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ പരസ്യമായി പറയാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി. എൽഡിഎഫ്‌ സംസ്ഥാനത്ത്‌ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അയോധ്യാക്ഷേത്ര നിർമാണത്തിൽ കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യുന്നതിനെയും യുപി സർക്കാരിന്റെ നിർബന്ധിത പിരിവിനെയും ആദ്യം എതിർത്തത്‌ സിപിഐ എം ആയിരുന്നു. എന്നാൽ, അയോധ്യയിലേക്ക്‌ വെള്ളി ഇഷ്ടിക കൊടുത്തയക്കുകയാണ്‌ മധ്യപ്രദേശ്‌ കോൺഗ്രസ്‌‌ മുഖ്യമന്ത്രിയായിരുന്ന കമൽനാഥ്‌ ചെയ്‌തത്‌. ശിലാസ്ഥാപനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ എതിർക്കാതെ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന പരാതിയാണ്‌ അവർ ‌നടത്തിയത്‌. കശ്‌മീർ വിഷയത്തിലും കേന്ദ്ര നിലപാടിനെ പൂർണമായി എതിർക്കാൻ അവർ‌ തയ്യാറായില്ല. ഇതിൽനിന്ന്‌ വ്യക്തമാകുന്ന വസ്‌തുത ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡയെ എതിർക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ രാഷ്‌ട്രീയ അവസരവാദനിലപാടാണ്‌ കോൺഗ്രസിനുള്ളത്‌ എന്നാണ്‌.

ഈ പശ്ചാത്തലത്തിൽ വേണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അനുഭവങ്ങളെ കാണാൻ. പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ വർഗീയ കൂട്ടുകെട്ടിനെ കൂടുതൽ വിപുലീകരിക്കാൻ യുഡിഎഫ്‌ തയ്യാറായി. ജമാഅത്തെ ഇസ്ലാമിയെക്കൂടി മുന്നണിയിൽ ചേർത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക്‌ കനത്ത തിരിച്ചടിയാണ്‌ ജനങ്ങൾ നൽകിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ എത്തിനിൽക്കെ കോൺഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യത്തിന്‌ ഉത്തരം പറയാതെ, സിപിഐ എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ്‌ അവർ നടത്തിയത്‌. എന്നാൽ, കോൺഗ്രസ്‌–-‌ ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പിന്നാമ്പുറക്കഥകൾ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കാർ മാധ്യമം ദിനപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്‌.

കോൺഗ്രസ്‌–-‌ ജമാഅത്തെ ഇസ്ലാമി ബന്ധം

ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളിൽ അംഗവുമായ ഒ അബ്ദുറഹിമാൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത്‌ കള്ളനെ കൈയോടെ പിടിക്കാൻ സഹായിക്കും.‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ (2019) മാസങ്ങൾക്കുമുമ്പ്‌ ‌എം ഐ ഷാനവാസ്‌ എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക്‌ ക്ഷണിച്ച്‌ കോൺഗ്രസ്‌ നേതൃത്വവുമായി ചർച്ചയ്‌ക്ക്‌ ഏർപ്പാട്‌ ചെയ്‌തു. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, ഷാനവാസ്‌ എന്നീ നേതാക്കൾ യുഡിഎഫിനെയും എം ഐ അബ്ദുൽ അസീസ്‌, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തുടങ്ങിവർ ജമാഅത്തിനെയും പ്രതിനിധാനം ചെയ്‌തു. ചർച്ചകളിൽ ഞാനുമുണ്ടായിരുന്നു. നിങ്ങൾ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. അതനുസരിച്ച്‌ വെൽഫെയർ പാർടി യുഡിഎഫിനൊപ്പം നിന്നു, മുഴുവൻ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത്‌ ജമാഅത്തിന്റെ മൗലിക നിലപാടാണ്‌. ഷാനവാസ്‌ വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചർച്ചകൾ തുടർന്നു''

ജമാഅത്തെ ഇസ്ലാമിക്ക്‌ ഇപ്പോൾ കോൺഗ്രസിനോട്‌ ഒരു പരാതിയുണ്ട്‌ അതു വ്യക്തമാക്കാനാണ്‌ അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്‌, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌ മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കാര്യങ്ങൾ തുറന്നുപറയാൻ ആർജവം കാണിച്ചില്ല. കാര്യങ്ങൾ ഇതിൽനിന്ന്‌ പകൽപോലെ വ്യക്തമാണ്‌. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ല.  തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന്‌ അബ്ദുറഹിമാൻ പറയുന്നുണ്ട്‌. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന്‌ ജനങ്ങളോടു പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ട്‌. ഏതായാലും അബ്ദുറഹിമാനോട്‌ നന്ദിയുണ്ട്‌. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സഹായിച്ചിട്ടുണ്ട്‌.

ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽനിന്ന്‌ കോൺഗ്രസ്‌ അകലുക മാത്രമല്ല ഉണ്ടായത്‌. മതനിരപേക്ഷനയങ്ങൾ വലിച്ചെറിഞ്ഞ്‌ അധികാരത്തിനുവേണ്ടി ഏതു വർഗീയപ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക്‌ ആ പാർടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിന്റെ നിലപാട്‌ രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്‌ക്ക്‌ പോറലുണ്ടാക്കുമെന്നാണ്‌ നെഹ്‌റു രാഷ്‌ട്രപതിക്ക്‌ എഴുതിയ കത്തിൽ അന്ന്‌ പറയാൻ ശ്രമിച്ചത്‌.

ഈ നിലപാടിൽനിന്നുള്ള പൂർണമായ പിന്മാറ്റമാണ്‌ വർഗീയതയുമായി ബന്ധപ്പെട്ട്‌ ഇന്നത്തെ കോൺഗ്രസിനുള്ളത്‌. ‌ കോൺഗ്രസ്‌‌ അവസരവാദ നിലപാടുകൾ സ്വീകരിച്ച്‌ ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്‌‌. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചത്‌ ഈ മൃദുഹിന്ദുത്വമാണ്‌. കൂട്ടത്തോടെയാണ്‌ കോൺഗ്രസ്‌ എംഎൽഎമാരും മന്ത്രിമാരും ബിജെപിയിലേക്ക്‌ ഓടിക്കയറുന്നത്‌. മധ്യപ്രദേശ്‌ ബിജെപിയുടെ കീഴിലായി. കർണാടകത്തിലും ഈ മൊത്തക്കച്ചവടം ഭംഗിയായി നടത്തി. അതിനുമുമ്പ്‌ ഗോവയിലും ഇതുകണ്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പുതുച്ചേരിയിൽ മന്ത്രിയും എംഎൽഎയുമടക്കം കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരിക്കുന്നു. കേരളത്തിൽ ഇതു സംഭവിക്കില്ലെന്നു പറയാൻ കഴിയുമോ? മൃദുഹിന്ദുത്വവും ഹിന്ദുവർഗീയതയ്‌ക്ക്‌ വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കിൽ എവിടെയും ഇതു സംഭവിക്കാം.

ന്യൂനപക്ഷ വർഗീയത തലപൊക്കുന്നതും വളരുന്നതും ബിജെപിയുടെ ആവശ്യമാണെന്ന്‌ കോൺഗ്രസ്‌‌ ഇനി എന്നാണ്‌ തിരിച്ചറിയുക. ന്യൂനപക്ഷ വർഗീയത ചൂണ്ടിക്കാണിച്ചാണ്‌ ഹിന്ദുവർഗീയത ബിജെപി വളർത്തുന്നത്‌. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജപി എങ്ങനെയാണ്‌ ഉപയോഗിച്ചതെന്ന്‌ നമുക്കറിയാം. ഇതുപോലെ ഓരോ സംസ്ഥാനത്തും അവിടേക്കു പറ്റിയ തന്ത്രങ്ങൾ ബിജെപി ഉപയോഗിക്കുന്നു. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ്‌ വളമാകുന്നത്‌. ജമാഅത്തെ ഇസ്ലാമിയോടുള്ള സിപിഐ എം നിലപാട്‌ മുമ്പേ വ്യക്തമാക്കിയതാണ്‌. എങ്കിലും ആവർത്തിക്കാം. ആർഎസ്‌എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന്‌ ബദൽ എന്നോണം മുസ്ലിം രാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനമാണ്‌ അത്‌. അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ല.

വർഗീയ ശക്തികൾക്കുവേണ്ടി കോൺഗ്രസ്‌‌ സ്വന്തം നയത്തിൽ വെള്ളം ചേർക്കുന്നുവെന്ന ഞങ്ങളുടെ വിമർശനം സത്യസന്ധമാണ്‌. വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്‌. അതിൽ പാർടി ഉറച്ചുനിൽക്കുകയാണ്‌. അടുത്തകാലത്തുണ്ടായ രണ്ട്‌ രാഷ്ട്രീയ സംഭവ വികാസങ്ങൾ വിലയിരുത്തിയാൽ സിപിഐ എം വിമർശം നൂറുശതമാനം ശരിയാണെന്ന്‌ വ്യക്തമാകും. വെൽഫെയർ പാർടിയുമായി ബന്ധം പാടില്ലെന്ന്‌ എഐസിസി  തീരുമാനിച്ചതായി ജനറൽ സെക്രട്ടറി കെ സി  വേണുഗോപാൽ പ്രഖ്യാപിച്ചതല്ലേ. കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രൻ അതു ആവർത്തിച്ചു. പക്ഷേ, നടപ്പായത്‌ വർഗീയതയ്‌ക്ക്‌ കീഴ്‌പ്പെടലാണ്‌. സംസ്ഥാനത്താകെ വെൽഫെയർ പാർടിയുമായി യുഡിഎഫ്‌ സഖ്യമുണ്ടാക്കി. എതിർത്ത മുല്ലപ്പള്ളി രാമചന്ദ്രൻപോലും പിന്നീട്‌  വഴങ്ങി.

രണ്ടാമത്തെ കാര്യം, സംവരണമില്ലാത്ത വിഭാഗങ്ങൾക്ക്‌ പത്തുശതമാനം സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ്‌. സംവരണേതര വിഭാഗങ്ങൾക്ക്‌ 10 ശതമാനം സംവരണമെന്നത്‌ സിപിഐ എമ്മിന്റെ പ്രഖ്യാപിത നയമാണ്‌. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം. അടുത്തകാലത്ത്‌ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി ചെയ്‌തു. കേരളത്തിൽ സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക്‌ ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ്‌ ഇതു നടപ്പാക്കുന്നത്‌. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ്‌ നേതാക്കൾ പ്രഖ്യാപിച്ചത്‌. യുഡിഎഫ്‌ പ്രകടനപത്രികയിൽ അങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിനു കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെയും എൽഡിഎഫ്‌ സർക്കാരിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത തീവ്രഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ വെളിച്ചമുള്ളതുകൊണ്ടാണ്‌ കേരളത്തിൽ ബിജെപിക്ക്‌ കടന്നുകയറാൻ കഴിയാത്തതെന്ന്‌ മതനിരപേക്ഷ സമൂഹത്തിനറിയാം. എല്ലാത്തരം വർഗീയതകൾക്കും മതമൗലിക വാദത്തിനും എതിരായ പോരാട്ടവുമായി സിപിഐ എം മുന്നോട്ടുപോകും.

നാടിന്റെ ഭാവിയാണ്‌ പ്രധാനം

തീവ്രഹിന്ദുത്വ വർഗീയതയ്‌ക്കും മോഡി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ്‌ എന്നതാണ്‌ സിപിഐ എം നിലപാട്‌. ഹിന്ദുവർഗീയതയെ എതിർക്കാനെന്നപേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത്‌ ഹിന്ദുത്വശക്തികൾക്ക്‌ കരുത്തുപകരുന്ന നിലപാടാണ്‌. അതുകൊണ്ടാണ്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ഉണ്ടാക്കിയ വർഗീയ രാഷ്‌ട്രീയ ബന്ധങ്ങൾ തുടരുമോ എന്ന ചോദ്യം സിപിഐ എം ഉന്നയിച്ചത്‌. ഈ ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നൽകാൻ കഴിയാതെ ചോദ്യംചോദിച്ചവരെ വർഗീയവാദികളായി കോൺഗ്രസ്‌‌ മുദ്രകുത്തുന്നു.

ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത്‌ ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത്‌ മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവർഗീയത ശക്തിപ്പെടുത്തുമ്പോൾ ന്യൂനപക്ഷവർഗീയത ശക്തിപ്പെടുത്താനാണ്‌ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്‌. ഈ നിലപാട്‌ കൂടുതൽ വിപുലപ്പെടുത്തുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങൾ മതനിരപേക്ഷ ചേരിയോട്‌ അടുക്കാതിരിക്കാൻ ന്യൂനപക്ഷ വർഗീയ ചേരിയുണ്ടാക്കുമെന്നാണ്‌ അവർ പറയുന്നത്‌. ബിജെപിയെ സഹായിക്കുന്ന അത്യന്തം അപകടകരമായ നിലപാടാണ്‌ ഇത്‌. സമൂഹത്തിൽ കൂടുതൽ മതാത്മക രാഷ്‌ട്രീയ ചേരിതിരിവ്‌ രൂപപ്പെടുത്തുന്നതിനെയാണ്‌ സിപിഐ എം  വിമർശിക്കുന്നത്‌. അത്‌ ‘വർഗീയയവാദ'മാണെന്ന്‌ വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെയാണ്‌ പുച്ഛിക്കുന്നത്‌.

Saturday, January 30, 2021

ഗാന്ധിജി: രക്തസാക്ഷിത്വത്തിന്റെ അര്‍ഥം - സുനിൽ പി ഇളയിടം എഴുതുന്നു

1948 ജനുവരി 30ന് വൈകിട്ട്‌ അഞ്ചിനുള്ള പ്രാർഥനായോഗത്തിലേക്ക് ഗാന്ധിജി കുറച്ചു വൈകിയാണ് പുറപ്പെട്ടത്. പട്ടേലുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം അഞ്ചു കഴിഞ്ഞ് പത്തുമിനിറ്റോളം നീണ്ടു. തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിയപ്പോൾ കത്തിയവാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ ഗാന്ധിജിയെ കാണാൻ സമയം ചോദിച്ച് നിൽക്കുന്നുണ്ടെന്ന് സഹായികളിലൊരാൾ പറഞ്ഞു. അവരോട് പ്രാർഥനയ്ക്കുശേഷം വരാൻ പറയാൻ ഗാന്ധിജി നിർദേശിച്ചു. ""ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാനവരെ അപ്പോൾ കാണാം''. പ്രാർഥനായോഗത്തിലേക്ക് നടന്നുതുടങ്ങുംമുമ്പ് ഗാന്ധിജി പറഞ്ഞു.

പ്രാർഥനാവേദിയിലേക്കുള്ള വഴിയിൽ ഗാന്ധി മിക്കവാറും നിശ്ശബ്ദനായിരുന്നു. അദ്ദേഹം ""വൈകുന്നത് ഞാൻ വെറുക്കുന്നു'' എന്നു മനുവിനോടും ആഭയോടുംപറഞ്ഞ് അദ്ദേഹം മൗനത്തിലാഴ്ന്നു. അൽപ്പം ചുവടുകൾക്കപ്പുറം ഗോഡ്സെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മനുവിനെ തള്ളിമാറ്റി അയാൾ ഗാന്ധിജിയെ വണങ്ങാൻ എന്ന വ്യാജേന കുനിഞ്ഞുനിവർന്നു. ഹൈന്ദവ വർഗീയതയുടെ കൈത്തോക്കിൽനിന്ന് പുറപ്പെട്ട മൂന്ന് വെടിയുണ്ട ഗാന്ധിജിയുടെ മാറുപിളർന്നു. മതരാഷ്ട്രവാദത്തിനെതിരായ എക്കാലത്തെയും വലുതും മഹനീയവുമായ ആ സമരമുഖം നിശ്ചലമായി.

1947 ഫെബ്രുവരി 21ന് ചേർന്ന പ്രാർഥനായോഗത്തിലാണ് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ ഖണ്ഡിതമായ വീക്ഷണം ഗാന്ധിജി അവതരിപ്പിച്ചത്. "ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഒരു മതത്തിൽ വിശ്വസിക്കുന്നവരായാൽപോലും രാഷ്ട്രമതം (സ്‌റ്റേറ്റ്‌ റിലിജ്യൻ) ആവശ്യമില്ലെ'ന്ന് അദ്ദേഹമന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ ഒരു ഹിന്ദുരാജ്യമായിരിക്കില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭൂരിപക്ഷത്തെ അടിസ്ഥാനമായി സ്വീകരിക്കാത്ത ഇന്ത്യൻരാജ് ആയിരിക്കും അതെന്നും ഗാന്ധിജി അതിനുമേറെ മുമ്പേ (09.08.1942) പ്രസ്താവിച്ചിരുന്നു. മതം തീർത്തും വ്യക്തിപരമായ കാര്യമാണ്.

മതത്തെ വ്യക്തിപരമായ തലത്തിൽ ഒതുക്കിനിർത്താൻ കഴിഞ്ഞാൽ നമ്മുടെ രാഷ്ട്രജീവിതത്തിൽ എല്ലാം ഭദ്രമായിരിക്കുമെന്ന് ഒന്നാം സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച കഴിഞ്ഞ് (1947 ആഗസ്ത്‌ 22) കൽക്കത്തയിലെ ദേശബന്ധു പാർക്കിൽ ചേർന്ന പ്രാർഥനായോഗത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നുണ്ട്. രാഷ്ട്രജീവിതത്തിൽ മതത്തിന് ഒരു ഇടവുമില്ലാത്ത ഒരു മതനിരപേക്ഷ ഭരണകൂടം സൃഷ്ടിക്കുന്ന ഉത്തരവാദിത്തം ഭരണാധികാരികൾ ഏറ്റെടുത്താൽ ലോകത്തിനുതന്നെ ശോഭയായിത്തീരുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.

സ്വാതന്ത്ര്യപ്രാപ്തിയും വിഭജനവും ആസന്നമായതോടെ രാഷ്ട്ര ജീവിതത്തിൽ മതത്തിന് നിർവഹിക്കാനുണ്ടെന്ന് കരുതിയ തന്റെ ആദർശാത്മക ബോധ്യങ്ങളെ ഗാന്ധിജി  കൈയൊഴിയുന്നത് കാണാം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിലോ ഭരണനിർവഹണത്തിലോ ഒരു പങ്കും ഉണ്ടാകരുതെന്നും ഇക്കാലത്ത് ഗാന്ധിജി നിരന്തരം പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ്‌ ഗാന്ധിജി കൈക്കൊണ്ട നിലപാടിന് വിപരീതമായ ഒന്നാണിത്. മതം രാഷ്ട്രീയത്തിൽനിന്ന് വേർപിരിയരുത് എന്നായിരുന്നു 1910–-30 കാലയളവിൽ ഗാന്ധിജി ആവർത്തിച്ചുകൊണ്ടിരുന്നത്. മതത്തിൽനിന്ന് വേർപിരിഞ്ഞ രാഷ്ട്രീയം തരംതാണതായിരിക്കും എന്നദ്ദേഹം അക്കാലത്ത് ഉറച്ച് വിശ്വസിച്ചിരുന്നു. ആധുനിക നാഗരികതയും സംസ്കാരവും അത്തരം തരംതാണ രാഷ്ട്രീയമാണ്. അത് സംസ്കരിക്കാൻമാത്രം യോഗ്യമായ മൃതദേഹത്തെപ്പോലെയാണെന്നുവരെ ഗാന്ധിജി എഴുതിയിട്ടുണ്ട് (21.06.1919). താൻ മതത്തെ രാഷ്ട്രീയത്തിലേക്ക് ആനയിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഗാന്ധിയുടെ അപ്പോഴത്തെ നിലപാട്. മനുഷ്യജീവിതത്തിലെ ഏതെങ്കിലും ഒരു ഘടകം മതമുക്തമായിരിക്കരുതെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇവിടെനിന്ന് വർഗീയവാദികൾക്കും മതരാഷ്ട്രവാദികൾക്കും പ്രിയങ്കരമാകാവുന്ന വിധത്തിൽ, ഒരാളുടെ യഥാർഥ രാജ്യതാൽപ്പര്യവും അവരുടെ മതതാൽപ്പര്യവും തമ്മിൽ ഒരു വൈരുധ്യവുമില്ലെന്നുവരെ ഇക്കാലത്ത് ഗാന്ധിജി അഭിപ്രായപ്പെടുന്നത് കാണാം (09.01.1930).

രണ്ടു പതിറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയജീവിതം ഗാന്ധിജിയുടെ ആദ്യകാല ബോധ്യങ്ങളെ പുതുക്കിപ്പണിതു. ഇവിടെ ഗാന്ധിജി മതമായി പരിഗണിക്കുന്നത് സ്ഥാപനപരവും ആചാരബദ്ധവുമായ പാരമ്പര്യ മതത്തെയല്ല എന്ന കാര്യം നാം ശ്രദ്ധിക്കണം. അദ്ദേഹത്തിന് മതം ഒരു ധാർമിക പ്രേരണയായിരുന്നു. സഹിഷ്ണുതയുടെയും സാഹോദര്യഭാവനയുടെയും അടിത്തറയായ നൈതികശക്തിയായാണ് മതത്തെ കണ്ടത്. 1940 ഫെബ്രുവരി 10ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ മതബോധം എന്നത് പ്രപഞ്ചത്തിന്റെ ക്രമീകൃതമായ ധാർമികഭരണത്തിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അത് ഹിന്ദുമതം, ഇസ്ലാംമതം, സിഖ്മതം, ക്രിസ്തുമതം തുടങ്ങിയ വിഭജനങ്ങളെയെല്ലാം അതിവർത്തിക്കുമെന്നും ഗാന്ധിജി എഴുതുന്നുണ്ട്. മതം ഇവയെയെല്ലാം ലയാത്മകമായി സംയോജിപ്പിച്ച് അതിന് യാഥാർഥ്യം നൽകുന്ന ഒന്നാണെന്നായിരുന്നു ഗാന്ധിജിയുടെ ബോധ്യം. തന്റെ രാഷ്ട്രീയം താൻ നിർധാരണം ചെയ്യുന്നത് മതത്തിൽനിന്നും നൈതികതയിൽനിന്നുമാണെന്ന് പറയുന്നത് മതത്തെക്കുറിച്ചുള്ള ഇത്തരമൊരു വിപുലവീക്ഷണത്തെ മുൻനിർത്തിയാണ്.

ഇന്ത്യ മതപരമായി വിഭജിതമാകുന്നതിന്റെ വിത്തുകൾ ഇന്ത്യയുടെ ചരിത്രത്തിലല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കുമേൽ വന്നുവീണ വിദേശാധിപത്യംമൂലമാണ് മതപരമായി വിഭജിതമാകുക എന്ന അസ്വാഭാവികസ്ഥിതി ഇവിടെ സംജാതമായതെന്ന് അദ്ദേഹം എഴുതി. 1944 സെപ്തംബർ 15ന് ജിന്നയ്ക്ക് എഴുതിയ കത്തിൽ നമ്മുടെ രാഷ്ട്രസ്വത്വത്തിന്റെ യഥാർഥ പരിശോധന നമ്മുടെ പൊതുവായ രാഷ്ട്രീയാടിമത്തത്തിലും അതിനെതിരായ സമരത്തിലും നിന്നാണ് ഉരുത്തിരിയുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്. മതം ദേശീയതയുടെയോ ദേശസ്വത്വത്തിന്റെയോ അടിസ്ഥാനമല്ലെന്ന തന്റെ ഖണ്ഡിതമായ ബോധ്യമാണ് ഗാന്ധിജി ഇവിടെ പങ്കുവയ്ക്കുന്നത്. മതം തീർത്തും വ്യക്തിപരമായ കാര്യമായിരിക്കണമെന്ന തത്വം ഇന്ത്യക്കെന്നപോലെ പാകിസ്ഥാനും ബാധകമാണെന്നും  അദ്ദേഹം അക്കാലത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതത്തെ ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായി പരിഗണിക്കാനുള്ള ശ്രമങ്ങളോട് ഗാന്ധിജി ഇക്കാലത്ത് പ്രത്യക്ഷമായി വിയോജിക്കുന്നുണ്ട്. മധ്യകാല ഇന്ത്യാചരിത്രത്തെ മതാടിസ്ഥാനത്തിൽ വിഭജിതമായ നിലയിൽ അവതരിപ്പിക്കുന്നതിനെ അദ്ദേഹം എതിർത്തു. തീർത്തും ചരിത്രവിരുദ്ധമായ നിലപാടായാണ് അദ്ദേഹം അതിനെ കണ്ടത്. മുസ്ലിം ഭരണകൂടങ്ങൾ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചിട്ടില്ലെന്ന് 1939 നവംബർ 11ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്.  അക്ബർ മുതലുള്ള പല ഭരണാധികാരികളും മതപരമായ സംയോജനത്തിനാണ് ശ്രമിച്ചതെന്ന കാര്യവും അവിടെ എടുത്തുപറഞ്ഞു. ഹൈന്ദവ വർഗീയവാദം ഇന്ത്യാചരിത്രത്തിനുമേൽ കെട്ടിപ്പൊക്കിയ ഏറ്റവും വലിയ വ്യാജങ്ങളിലൊന്നിനെയാണ് ഗാന്ധിജി ഇവിടെ സമ്പൂർണമായി തിരസ്കരിക്കുന്നത്.

വിഭജനവാദവും ഹൈന്ദവവർഗീയതയുടെ അക്രമണോത്സുകമായ പടയോട്ടവും ശക്തിപ്പെട്ടതോടെ മതത്തെ രാഷ്ട്രജീവിതത്തിൽനിന്ന്‌ പൂർണമായി ഒഴിച്ചുനിർത്തുക എന്ന നിലപാട് ഗാന്ധിജിക്ക് പരമപ്രധാനമായിത്തീർന്നു. 1940കളിൽ മറ്റു പല വിഷയങ്ങളിലും അദ്ദേഹം കൈക്കൊണ്ട, അത്യന്തം വിപ്ലവകരമായ സമീപനങ്ങൾക്ക് സമാനമായ കാഴ്ചപ്പാട് ഇക്കാര്യത്തിലും ഗാന്ധിജി സ്വീകരിക്കുന്നത് കാണാം. 1946 സെപ്തംബർ 16ന് ഒരു ക്രൈസ്തവ മിഷനറിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഈ പ്രകരണത്തിൽ ഏറെ ശ്രദ്ധേയമാണ്. താനൊരു ഏകാധിപതിയാണെങ്കിൽ, മതവും ഭരണകൂടവും പരിപൂർണമായി വേർപെട്ടിരിക്കും എന്നദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധനാണ്. ഞാനതിനുവേണ്ടി മരിക്കും. പക്ഷേ, അതെന്റെ വ്യക്തിപരമായ കാര്യമാണ്. ഭരണകൂടത്തിന് അതിൽ ഒരു പങ്കുമില്ല.' ഗാന്ധിജി ആ സംഭാഷണത്തിൽ വ്യക്തമാക്കി. മതത്തെ വിഭാഗീയവും അക്രമണോത്സുകവുമായ രാഷ്ട്രീയ യുക്തിയായി ഉപയോഗിക്കുന്നതിനെതിരായ ഗാന്ധിജിയുടെ ഏറ്റവും പ്രകടമായ പ്രഖ്യാപനമായിരുന്നു അത്.

ഗാന്ധിജിയുടെ മതവിചാരങ്ങളിലെ ഈ പരിവർത്തനങ്ങളെയാകെ മറച്ചുപിടിച്ചുകൊണ്ട് തങ്ങളുടെ മതരാഷ്ട്രവാദത്തിന്റെ സാധൂകരണമായി അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന വ്യാജം അവർ നിരന്തരം പ്രചരിപ്പിച്ചുപോരുന്നു. (ഗാന്ധിജി മതവർഗീയവാദിയാണെന്നും പ്രചരിപ്പിക്കുന്ന ചില താർക്കികപണ്ഡിതർ അവർക്ക് തുണയായി നിലകൊള്ളുന്നുമുണ്ട്.) ഇതിൽ രണ്ടു വലിയ തട്ടിപ്പുണ്ട്. ഒന്നാമതായി, ഗാന്ധിജിയുടെ മതം ഇവർ പറഞ്ഞ മതമല്ല എന്ന കാര്യം. ഹൈന്ദവ വർഗീയവാദികളുടെ രക്താഭിഷിക്തവും വിദ്വേഷനിർഭരവുമായ മതസങ്കൽപ്പവുമായി ഗാന്ധിജിയുടെ മതസങ്കൽപ്പത്തിന് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് അതൊരു ധാർമികാദർശമായിരുന്നു. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ ഗാന്ധിജി വലിയതോതിലുള്ള പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിൽ ഒരു പങ്കും ഉണ്ടാകരുത് എന്നുമുള്ള നിലപാടിലേക്ക് ഗാന്ധിജി എത്തിയിരുന്നു. ഈ ഇരുനിലപാടിനെയും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വഫാസിസ്റ്റുകൾ ഗാന്ധിജിയുടെ പാരമ്പര്യത്തെ സ്വാംശീകരിച്ചവരായി തങ്ങളെ അവതരിപ്പിക്കുന്നത്. അസത്യത്തിലും അപവാദപ്രചാരണത്തിലും ഹിംസയിലും വേരാഴ്ത്തിനിൽക്കുന്ന വർഗീയഫാസിസത്തിന്റെ അത്തരം പ്രചാരണങ്ങളിൽ വാസ്തവത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഫാസിസത്തിന്റെ ജനിതകംതന്നെ അത്തരം വഞ്ചനകളാൽ പണിതെടുത്തതാണ്.

ആധുനിക നാഗരികത എന്ന് ഔപചാരികമായി വിവരിക്കപ്പെട്ടുപോരുന്ന മുതലാളിത്ത ആധുനികതയോടും അതിന്റെ വ്യക്തി ഭരണകൂട സങ്കൽപ്പത്തോടുമുള്ള ഗാഢമായ വിയോജിപ്പിൽനിന്നാണ് ഗാന്ധിജിയുടെ വീക്ഷണങ്ങൾ പലതും ഉയർന്നുവന്നത്. പാശ്ചാത്യ നാഗരികത സ്വാർഥത്തിലും ഹിംസയിലും അധിഷ്ഠിതമായ ഒന്നാണെന്ന വിമർശമാണ് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. മതത്തിന്റെ നൈതികാടിസ്ഥാനംകൊണ്ട് അതിനെ മറികടക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഔപചാരികമായ മതാതിർത്തികളെ മറികടക്കുന്ന, മതനിരപേക്ഷവും ധാർമികവുമായ മൂല്യക്രമമായാണ് ഗാന്ധിജി മതത്തെ കണ്ടത്. സഹിഷ്ണുതയും സാഹോദര്യവുമായിരുന്നു അതിന്റെ അടിപ്പടവ്. നിശ്ചയമായും അദ്ദേഹത്തിന്റെ ഈ നിലപാടിനോട് നമുക്ക് വിയോജിക്കാം. പക്ഷേ, തന്റെ അത്തരം ആലോചനകൾ ഗാന്ധിജിയെ ഏതെങ്കിലും നിലയിൽ മതരാഷ്ട്ര സങ്കൽപ്പത്തിലേക്ക് കൊണ്ടുപോയില്ല എന്ന കാര്യം ഒരുനിമിഷംപോലും നാം വിസ്മരിച്ചുകൂടാ. ഹൈന്ദവ ഫാസിസ്റ്റുകൾ അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തിയതും അതുകൊണ്ടാണ്. മതരാഷ്ട്രവാദത്തിനും വർഗീയരാഷ്ട്രീയത്തിനും എതിരായ ഇന്ത്യയിലെ ഏറ്റവും വലിയ ഊർജസ്രോതസ്സായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ പരമമായ അർഥവും അതുതന്നെയാണ്.

സുനിൽ പി ഇളയിടം