Saturday, November 10, 2018

നിലപാടിന്റെ ദാർഢ്യം


"എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത്  ഒന്നുമാത്രം. അത് കേരളത്തെ പുരോഗമനസ്വഭാവത്തിൽ നിലനിർത്തുക എന്നതാണ്

ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സ്വന്തം നിലപാടുകൾ തള്ളിക്കളയുകയും വീൺവാക്കുകളിലാറാടുകയും ചെയ്യുന്ന രാഷ്ട്രീയ പാർടികൾക്കും അവയുടെ നേതാക്കൾക്കും ഒരിക്കലും പറയാൻ   സാധിക്കാത്ത വാക്കുകളാണിവ; എടുക്കാൻ കഴിയാത്ത നിലപാടാണ് ഇത്. ശബരിമലയിലെ സ്ത്രീപ്രവേശത്തിന്മേൽ സുപ്രീംകോടതി വിധി വന്നപ്പോൾ സ്വന്തം നിലപാട് പലകുറി മാറ്റിയ സംഘപരിവാറിനെയും കോൺഗ്രസിനെയും നിസ്സംഗമായി കണ്ടുനിൽക്കുന്നവരിൽ   ഈ  വാക്കുകൾ ഞെട്ടലുണ്ടാക്കും. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ക്രിമിനലുകളെ റിക്രൂട്ട് ചെയ‌്ത‌് ശബരിമലയിലെത്തിച്ച‌് നിയമസമാധാനത്തിന‌് വെല്ലുവിളി മുഴക്കുകയും അക്രമപ്പേക്കൂത്തിന‌് മുതിരുകയും ചെയ്ത സംഘപരിവാറിന് ഈ വാക്കുകൾ നൈരാശ്യമുണ്ടാക്കും. അക്രമസമരത്തിന്റെ പിതൃത്വം "വിശ്വാസികൾക്കാണ്" എന്ന് വ്യാജ പ്രചാരണം നടത്തിയവർക്കും അത് വോട്ടാക്കി മാറ്റാൻ കൊതിച്ചവർക്കും ഈ വാക്കുകൾ മോഹഭംഗമുണ്ടാക്കും. കാരണം, ശരിയായ നിലപാട് എടുക്കുകയും ഏതു കൊടുങ്കാറ്റുവന്നാലും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തോടാണ് കേരള ജനതയുടെ മനസ്സ്. ആ രാഷ്ട്രീയ ആർജവത്തോടാണ് മഹാഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം.

"എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത്  ഒന്നുമാത്രം. അത് കേരളത്തെ പുരോഗമനസ്വഭാവത്തിൽ നിലനിർത്തുക എന്നതാണ്’-

സിപിഐ എം എന്ന പാർടിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരും ശബരിമല വിഷയത്തിൽ ഒരു നിലപാടേ എടുത്തിട്ടുള്ളൂ. മനുഷ്യരെ മനുഷ്യരായി കാണുന്നതും അവർക്കിടയിൽ ഒരുവിധ വേർതിരിവും കൽപ്പിക്കാത്തതുമായ ആധുനികകേരളത്തെ  ബലികൊടുക്കാനാകില്ല എന്ന നിലപാടാണത്. യുവധാരയുടെ യുവ സാഹിത്യപുരസ്‌കാരങ്ങൾ സമർപ്പിക്കുന്ന ചടങ്ങിൽ  പങ്കെടുത്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത് ആ നിലപാടാണ്.

എല്ലാ വെളിച്ചവും തല്ലിക്കെടുത്തി ഇരുട്ടിനെ പ്രത്യാനയിക്കാനും ആ പുനരുജ്ജീവന ശ്രമങ്ങളെ നവോത്ഥാനത്തിന്റെ ഊർജംകൊണ്ടു നേരിടാനുമുള്ള ശ്രമങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന  ഘട്ടത്തിൽ,  കാലത്തെ പിന്നിലേക്കുവലിച്ച് ഇരുട്ടിലാഴ്ത്താൻ ശ്രമിക്കുന്നവർക്കൊപ്പമല്ല,   കാലത്തെ മുമ്പോട്ടുനയിച്ച് കൂടുതൽ വെളിച്ചത്തിലേക്കെത്തിക്കാൻ ശ്രമിക്കുന്നവർക്കൊപ്പമാണ് നിലകൊള്ളേണ്ടത്  എന്ന ആഹ്വാനമാണ് മുഖ്യമന്ത്രി മുഴക്കിയത്. അത് ഏറ്റെടുക്കാനും പ്രാവർത്തികമാക്കാനുമുള്ള സന്നദ്ധത സാഹിത്യകാരന്മാർക്കും സമൂഹത്തിനാകെയും വേണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്. വികാരത്തള്ളിച്ചയ്ക്കുമുന്നിൽ വിവേകം നഷ്ടപ്പെട്ട്, മതനിരപേക്ഷതയുടെയും മുൻ നിലപാടുകളുടെയും ശവക്കുഴി തോണ്ടുന്നവർക്കൊപ്പം ചേരുന്ന കോൺഗ്രസിനു ചിന്തിക്കാനും തിരുത്താനുമുള്ള സന്ദർഭമാണിത് എന്ന ഓർമപ്പെടുത്തൽകൂടിയുണ്ട് ഈ വാക്കുകളിൽ. ഇനി തങ്ങളും ഭരിക്കുന്ന കക്ഷികളും  മാത്രം അവശേഷിക്കും എന്നായിരുന്നു   കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്. അതിനെതിരെ കോൺഗ്രസിൽനിന്നല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയിൽനിന്നാണ് പ്രതികരണമുണ്ടായത്. മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസുകാരെ പിണറായിയാണ് അഭിസംബോധന ചെയ്തത്.

ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതിനിരപേക്ഷവും മതനിരപേക്ഷവുമായ മനസ്സുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണം എന്ന് ഓർമിപ്പിച്ചാണ്  ഇടതുപക്ഷം ഇന്നത്തെ കോലാഹലങ്ങൾ നേരിടുന്നത്. അതിനു ലഭിക്കുന്ന സ്വീകാര്യതയാണ് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രചാരണ യോഗങ്ങളിലേക്കു കുതിച്ചെത്തുന്ന ജനസഞ്ചയം. റിക്രൂട്ട് ചെയ്തു കൂലികൊടുത്ത‌്‌ കൂട്ടിക്കൊണ്ടുപോയി വിശ്വാസിവേഷത്തിൽ അണിനിരത്തിയ അക്രമികളും അവരെ നിയന്ത്രിച്ച സംഘപരിവാറും ഉയർത്തിയ ബഹളത്തിൽ കോൺഗ്രസിന് മുട്ട് വിറച്ചിട്ടുണ്ടാകും.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്ന ഏക പോംവഴി മാത്രം മുന്നിലുള്ള സംസ്ഥാന സർക്കാരിനെയും അതിന്റെ നേതൃത്വത്തെയും കുപ്രചാരണത്തിന്റെ മുൾമുനയിൽ നിർത്താനായിരുന്നു ശ്രമം. സർക്കാരിനെ  വിശ്വാസികൾക്കെതിരായ പക്ഷത്തു സ്ഥാപിക്കാൻ ശ്രമിച്ചവരെ കോൺഗ്രസ‌് അനുകൂലിക്കുകയാണുണ്ടായത്. അത്തരക്കാർക്കൊക്കെ ഉള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.- ഈ നിലപാട് അങ്ങനെ മാറുന്നതല്ല. എത്രതന്നെ കുപ്രചാരണപ്രളയം വന്നാലും അതിന‌് ഇളക്കമില്ല.- കാരണം അത് നാടിനെ രക്ഷിക്കാനുള്ളതാണ് എന്ന ഉറച്ച വാക്കുകൾ. ആ ആർജവത്തിനും സത്യസന്ധതയ്ക്കുമാണ് കേരളത്തിന്റെ ബിഗ് സല്യൂട്ട്.

സ്ത്രീകൾക്കൊരു കൂട്

നഗരങ്ങളിൽ എത്തിച്ചേരുന്ന വനിതകൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ‘എന്റെ കൂടി" പദ്ധതി സംസ്ഥാനവ്യാപകമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രശംസാർഹമാണ്.  ഇതിനകം  കോഴിക്കോട്ടും  തിരുവനന്തപുരത്തും  സ്ത്രീകൾക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.   നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ  സാമൂഹ്യനീതി വകുപ്പാണ്    ‘എന്റെ കൂട്’ പദ്ധതി നടപ്പാക്കുന്നത്.   ഇന്റർവ്യൂവിനും മറ്റാവശ്യങ്ങൾക്കുമായെത്തുന്ന വനിതകൾക്ക് നഗരത്തിൽ സുരക്ഷിതമായി താമസിക്കാൻ പലപ്പോഴും കഴിയാതെവരാറുണ്ട്.    നിർധന  വനിതകൾക്കും കൂടെയുള്ള 12 വയസ്സുവരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മണി മുതൽ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നൽകുന്നതാണ്  പദ്ധതി. 50 പേർക്കു  ഒരേസമയം   താമസിക്കാൻ കഴിയുന്ന സൗകര്യമാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച തുറന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കടന്നാക്രമണങ്ങൾ നിരന്തരം നടക്കുന്ന സമകാലിക സാഹചര്യത്തിൽ അനിവാര്യമായ ഇടപെടലാണിത്. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശമനമുണ്ടാകാൻ പൊലീസിന്റെ ജാഗ്രതമാത്രം പോരാ, ഇത്തരം സൗകര്യങ്ങളും വേണ്ടതുണ്ട് എന്ന ശരിയായ കാഴ്ചപ്പാടാണ് ഈ മാതൃകാപരമായ സംരംഭത്തിന് പിന്നിൽ കാണാനാവുക. എൽഡിഎഫ് സർക്കാരിന്റെ ഈ വഴിയിലുള്ള അനേകം ഇടപെടലുകളിൽ ഒന്നായ "എന്റെ കൂടി"ന‌് വിജയാശംസകൾ.

deshabhimani editorial 091118

ശബരിമല സുപ്രിം കോടതി വിധിയുടെ മലയാളം സംഗ്രഹം


ശബരിമല സംബന്ധിച്ചാണ്

നിങ്ങളെത്ര മാത്രം വ്യത്യസ്തമായ കഥകൾ സുപ്രിം കോടതി വിധിക്ക് ശേഷം വായിച്ചു ,
എത്ര കഥകൾ നിങ്ങൾ പരസ്പരം പറഞ്ഞു! സത്യവും നൂണയും ഒക്കെയായി അതിങ്ങനെ നാട്ടിലൊക്കെ പാട്ടാണ് !

പക്ഷേ നിങ്ങൾ എത്ര പേർ സുപ്രിം കോടതി വിധി വായിച്ചു ⁉️

ശബരിമല ഇഷ്യുവിൽ കോടതിയുടെ മുൻപേ ബി.ജെ.പി നേതാവും ,നിലവിലേ മിസോറാം ഗവർണറുമായ ശ്രീ. കുമ്മനം രാജശേഖരൻ പറഞ്ഞ വസ്തുതകൾ എന്താണെണ് നിങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടോ⁉️

ഈ കേസിനാസ്പതമായി ആദ്യം പരാതിയുമായി മുന്നോട്ട് വന്ന മഹേന്ദ്രന്റെ വാദം എന്തായിരുന്നു എന്ന് വായിച്ചിട്ടുണ്ടോ ⁉️

ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന വിവിധങ്ങളായ വിഷയങ്ങൾ എന്തായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ടോ⁉️

സുപ്രിം കോടതിയിലേക്ക് ശബരിമല ഇഷ്യുവുമായി ബന്ധപ്പെട്ട് വന്ന പുതിയ റിട്ട് ഹർജി എന്തായിരുന്നു⁉️

ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ സ്വികരിച്ച നിലപാടുകൾ എന്തായിരുന്നു⁉️

സന്ദർഭവശാൽ ഈ വിവരങ്ങളടങ്ങിയ ഡോക്യുമെന്റുകൾ എല്ലാം ' തന്നെ ഇംഗ്ലിഷിലായിരുന്നു,,! ഒരു മലയാളം വേർഷൻ ലഭ്യമല്ലാത്ത മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ട പല കഥകളും, അതിന്റെ ഉപ കഥകളും ,വ്യാജ - നുണ പ്രചരണങ്ങളും രംഗം കൊഴുപ്പിച്ചു !

സുപ്രിം കോടതി വിധിയുടെ മലയാളം സംഗ്രഹം ചുവടെ പി.ഡി.എഫ് (PDFഫയൽ ) ആയി നൽകുന്നു,,, വലിയ ഒരളവിൽ തെറ്റിദ്ധാരണകൾ നീക്കാൻ ,സർക്കാരിന്റെ നിലപാടുകൾ അടക്കം ബോധ്യപ്പെടാൻ
കുമ്മനം രാജശേഖരൻ അടങ്ങിയ വ്യക്തികൾ മുന്നോട്ട് വെച്ച വാദങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു,,!👇

ശരി

courtesy: പിങ്കോ ഹ്യുമൻ

PDF File link

Wednesday, November 7, 2018

ഗൂഢതന്ത്രം വീണ്ടും പൊളിച്ചു; നടപ്പാക്കാൻ ശ്രമിച്ചത‌് ശ്രീധരൻപിള്ള പ്രഖ്യാപിച്ച അജൻഡ

തിരുവനന്തപുരം > ശബരിമലയിൽ രണ്ട‌് ദിവസമായി ആർഎസ‌്എസ‌്–-ബിജെപി അക്രമിസംഘം  അഴിഞ്ഞാടിയത‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പ്രഖ്യാപിച്ച അജൻഡയ‌്ക്കനുസരിച്ച‌്. നിലയ‌്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തരുടെ മറവിൽ തമ്പടിച്ചത‌് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ക്രിമിനൽ സംഘവും. യുവമോർച്ചാ യോഗത്തിൽ ശ്രീധരൻപിള്ള വെളിപ്പെടുത്തിയപോലെ ആർഎസ‌്എസിന്റെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥലത്ത‌് ക്യാമ്പ‌് ചെയ‌്താണ‌് അക്രമം ആസൂത്രണംചെയ‌്തത‌്. ഏതെങ്കിലും സ്ഥലത്ത‌് നേരിയ തോതിലെങ്കിലും പൊലീസ‌് ബലപ്രയോഗമുണ്ടായാൽ സംസ്ഥാനത്താകെ കലാപമഴിച്ചുവിടുക എന്നതായിരുന്നു പദ്ധതി. പൊലീസ‌് പരമാവധി സംയമനം പാലിച്ചതിനാൽ ബിജെപി അജൻഡ ഇത്തവണയും ലക്ഷ്യത്തിലെത്തിയില്ല.

ആചാര സംരക്ഷണത്തിന്റെ മറവിലാണ‌് കലാപത്തിന‌് ശ്രമിക്കുന്നതെങ്കിലും സംഘപരിവാർ നേതാക്കൾതന്നെ ആചാരലംഘനം നടത്തുന്നതിനും ശബരിമല ചൊവ്വാഴ‌്ച സാക്ഷ്യംവഹിച്ചു. പരിപാവനമായി കണക്കാക്കുന്ന പതിനെട്ടാം പടിയിൽപോലും ഇരുമുടിക്കെട്ടില്ലാതെ ആർഎസ‌്എസുകാർ കയറിയിറങ്ങി. ഭക്തർ മുന്നോട്ട‌ുമാത്രം ദർശനത്തിനായി നിൽക്കുന്ന ക്ഷേത്രനടയിൽ പുറംതിരിഞ്ഞ‌് നിന്നതും ആചാരലംഘനമാണ‌്. 50ന‌് മുകളിൽ പ്രായമുള്ള സ‌്ത്രീകളെ ദേഹോപദ്രവം ഏൽപ്പിച്ചും അപമാനിച്ചും അവർ അഴിഞ്ഞാടി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നത‌് തടയാനുള്ള തീവ്രശ്രമമാണ‌് സംഘപരിവാർ നേതാക്കൾ നടത്തിയത‌്. ഇത‌് കോടതിയലക്ഷ്യം കൂടിയാണ‌്.

ഇങ്ങനെ നേതാക്കൾ തീവ്രനിലപാട‌് എടുക്കുന്നതിന‌ുപിന്നിൽ ബിജെപിയിലേയും ആർഎസ‌്എസിലേയും ഗ്രൂപ്പ‌് വടംവലിയുമുണ്ട‌്. ആരാണ‌് കൂടുതൽ തീവ്രനിലപാട‌് എടുക്കുന്നതെന്നതിൽ ശ്രീധരൻപിള്ളപക്ഷവും കെ സുരേന്ദ്രൻ പക്ഷവും മത്സരത്തിലാണ‌്. ആർഎസ‌്എസിലെ യുവതീപ്രവേശ അനുകൂല നിലപാടുള്ള വിഭാഗത്തിനെതിരെയാണ‌് വൽസൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം എത്തിയത‌്.
 ബിജെപിയും ആർഎസ‌്എസും കളംനിറഞ്ഞ‌് കളിക്കുന്നത‌് രാഹുൽ ഈശ്വറിനെപ്പോലുള്ള എഎച്ച‌്പിക്കാർ സമരത്തെ ഹൈജാക്ക‌് ചെയ്യുമെന്ന‌് ഭയന്നും. ചുരുക്കത്തിൽ ഇവരുടെയെല്ലാം ലക്ഷ്യം വിശ്വാസ സംരക്ഷണമോ ആചാര സംരക്ഷണമോ അല്ല, വിശ്വാസവും ആചാരവും വച്ചുള്ള മുതലെടുപ്പ‌് രാഷ‌്ട്രീയം മാത്രമാണ‌്.

തന്റെ രഹസ്യപ്രസംഗം പുറത്ത‌ുവിട്ടതിന‌് പിന്നിൽ കെ സുരേന്ദ്രനും കൂട്ടരുമാണെന്ന‌് ശ്രീധരൻപിള്ള സംശയിക്കുന്നു. ശബരിമല സമരത്തിന‌് ആദ്യം മുന്നിട്ടിറങ്ങിയത‌് പിള്ളയായിരുന്നു. ഇത‌് പാർടിയിൽ പിള്ളയ‌്ക്ക‌് നേരിയ മുൻതൂക്കം നൽകിയെന്ന‌് സുരേന്ദ്രൻ കണക്ക‌ുകൂട്ടുന്നു. ഇതോടെയാണ‌് ശബരിമലയിൽ യുവതീപ്രവേശം വേണമെന്ന അഭിപ്രായക്കാരനായിട്ടും സുരേന്ദ്രൻ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത‌്. രണ്ട‌് ഗ്രൂപ്പും ബലാബലം നടത്തുന്നതിനിടെയാണ‌് പിള്ളയുടെ പ്രസംഗം പുറത്ത‌ുവന്നത‌്. തന്നെ നിർവീര്യമാക്കാൻ നടത്തിയ ഗൂഢാലോചനയാണിതെന്നും ശ്രീധരൻപിള്ള കരുതുന്നു.

ബിജെപിയുടെ അടുത്ത അജൻഡ രഥയാത്രയാണ‌്. 8ന‌് കാസർകോട‌് മധൂരിൽ നിന്നാണ‌് യാത്ര തുടങ്ങുന്നത‌്. മണ്ഡലപൂജയ‌്ക്ക‌് നട തുറക്കുന്നതോടെ നാടെങ്ങും കലാപമഴിച്ചുവിടാനാണ‌് പദ്ധതിയെന്നു വ്യക്തം.  ശ്രീധരൻപിള്ള ചൊവ്വാഴ‌്ച പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനവും ഇതിന‌് തെളിവാണ‌്. മുമ്പ‌് പഞ്ചാബിൽ സുവർണക്ഷേത്രത്തിൽ മാത്രമാണ‌് ഇത‌ുപോലെ പൊലീസ‌് ഭീകരത ഉണ്ടായതെന്നാണ‌് പിള്ള പറഞ്ഞത‌്.

ഭിന്ദ്രൻവാല ഉൾപ്പെടെ ഭീകരവാദ നേതാക്കളെ പിടികൂടാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം 1984 ജൂൺ 1 മുതൽ 8 വരെ സുവർണക്ഷേത്രത്തിൽ നടത്തിയ പട്ടാള ഇടപെടലാണ‌് ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന‌് ശേഷം പഞ്ചാബിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും കണ്ട കലാപങ്ങൾക്ക‌് കാലം സാക്ഷിയാണ‌്.
ഭിന്ദ്രൻവാല സുവർണക്ഷേത്രത്തിൽ കയറിയതിന‌് സമാനമാണ‌് ശബരിമലയിൽ കയറി സംഘപരിവാറുകാർ അഴിഞ്ഞാടാൻ ശ്രമിച്ചതും.

എം രഘുനാഥ‌്

ശബരിമലയില്‍ ആചാരം ലംഘിച്ച് സംഘപരിവാര്‍; കൊലവിളിയുമായി അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു


ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ

ശബരിമല > സന്നിധാനത്ത‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാറുകാർ സ‌്ത്രീകൾ ഉൾപ്പടെയുള്ള അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു.  ആർഎസ‌്എസ‌് നേതാവ‌് വത്സൻ തില്ലങ്കേരിയും സംഘവും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി  ആചാരവും ലംഘിച്ചു.   പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുകയും ഇറങ്ങുകയും ചെയ‌്തതു മാത്രമല്ല പടിയിൽ പുറംതിരിഞ്ഞ‌് നിന്ന‌് ഭക്തരെ തടയുകയും ചെയ‌്തു.

അക്രമികളുടെ ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു. സന്നിധാനത്തും പരിസരത്തും തമ്പടിച്ച അക്രമികൾ  സ‌്ത്രീകളെ തടഞ്ഞുനിർത്തി കൊലവിളി മുഴക്കി.  ശബരിമലയിൽ ഇതുവരെയുണ്ടാകാത്ത ആചാരലംഘനമാണ‌് സംഘപരിവാറുകാർ നടത്തിയത‌്. 

തിങ്കളാഴ‌്ച രാവിലെ  തൃശൂരിൽനിന്ന‌് കുട്ടിയുടെ ചൊറൂണിനെത്തിയവരിൽ യുവതികളുണ്ടെന്ന വ്യാജ പ്രചാരണം   നടത്തിയാണ‌് സന്നിധാനത്ത‌് തമ്പടിച്ച അക്രമികൾ പാഞ്ഞടുത്തത‌്.  തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർ വടക്കൂട്ട് വീട്ടിൽ ലളിത രവി(52)യാണ‌്  ആക്രമണത്തിനിരയായത‌്. "അടിച്ചു കൊല്ലെടാ അവളെ.....’ എന്ന ആക്രോശത്തോടെയാണ‌് ലളിതക്കുനേരെ അക്രമികൾ പാഞ്ഞടുത്തത‌്.   കൈയ്യേറ്റത്തിൽ കുഴഞ്ഞുവീണ ലളിതയെ സന്നിധാനം സർക്കാർ ആശുപത്രിയിലേക്ക‌് മാറ്റി.  ലളിതയെ മർദിക്കുന്നതു തടഞ്ഞ  സഹോദരീ പുത്രൻ  മൃദുൽകുമാറി(23)നെ ഓടിച്ചിട്ട‌് തല്ലി. സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.  വധശ്രമം, കോടതി ഉത്തരവ് ലംഘിക്കൽ, അന്യായമായി സംഘം ചേരൽ, അന്യായമായ തടസ്സമുണ്ടാക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾക്കാണ‌്  കേസ‌്.  സന്നിധാനത്തെ അക്രമദൃശ്യങ്ങൾ ചിത്രീകരിച്ച  ദൃശ്യ മാധ്യമ പ്രവർത്തകരെയും കയ്യേറ്റംചെയ‌്തു. കസേരയും വടിയും തേങ്ങയും വലിച്ചെറിഞ്ഞ‌ു. തേങ്ങയേറിൽ ക്യാമറാമാന‌് പരിക്കേറ്റു.

ചൊവ്വാഴ‌്ച രാവിലെ നിലയ‌്ക്കലിലും പമ്പയിലും സംഘപരിവാറുകാർ ബോധപൂർവ്വം കുഴപ്പമുണ്ടാക്കി. നിലയ‌്ക്കൽ ബേസ‌് ക്യാമ്പിൽനിന്ന‌് വാഹനങ്ങൾ പമ്പയിലേക്ക‌് കടത്തിവിടണമെന്ന‌് ആവശ്യപ്പെട്ട‌് പൊലീസിനോട‌് തട്ടിക്കയറി. ബിജെപി നേതാക്കളായ പി കെ കൃഷ‌്ണദാസ‌്, എ എൻ രാധാകൃഷ‌്ണൻ, പി എം വേലായുധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘർഷനീക്കം. പൊലീസ‌് സംയമനം പാലിച്ചതുകൊണ്ടാണ‌് സംഘർഷം ഒഴിവായ‌ത‌്. എങ്ങിനെയെങ്കിലും സംഘർഷമുണ്ടാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.
 ചിത്തിര ആട്ടവിശേഷ പൂജകൾ പൂർത്തിയാക്കി   ചൊവ്വാഴ്ച രാത്രി പത്തിന‌് ശബരിമല നട അടച്ചു. മേൽശാന്തി എ എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന അവസാന ചടങ്ങാണ് ചൊവ്വാഴ്ച നടന്നത്. വൃശ്ചികമാസത്തിൽ മണ്ഡല ഉത്സവത്തിന് പുതിയ മേൽശാന്തിയാണ് നട തുറക്കുക.

എ ആർ സാബു

മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു

സന്നിധാനത്ത‌് സംഘപരിവാർ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട മാതൃഭൂമി ചാനൽ ക്യാമറാമാൻ വിഷ‌്ണു പൊലീസ‌് സ‌്റ്റേഷൻ കെട്ടിടത്തിന്റെ സൺഷേഡിൽ അഭയം തേടിയപ്പോൾ

 ശബരിമല > സന്നിധാനത്ത‌് ചൊവ്വാഴ‌്ച സംഘപരിവാർ പ്രവർത്തകർ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട‌് ആക്രമിച്ചു. ദർശനത്തിനെത്തിയ സ‌്ത്രീകളുൾപ്പെടെയുള്ള കുടുംബത്തെ  ആക്രമിക്കുന്നതിന്റെ  ദൃശ്യങ്ങൾ പകർത്തിയ ചാനൽ റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ തുടങ്ങിയവരാണ‌് ആക്രമണത്തിനിരയായത‌്.

മാധ്യമ പ്രവർത്തകരെ  പിന്തുടർന്ന് ആക്രമിക്കാൻ പ്രത്യേക സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. അമൃത ടിവി ക്യാമറാമാൻ ബിജുവിന്റെ നെറ്റിയിൽ  തേങ്ങകൊണ്ട് അടിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടർമാരായ ബിനോയ്, അനൂപ് എന്നിവരുടെ പുറത്ത‌് പിന്തുടർന്നെത്തിയവർ അടിച്ചു. മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർ ബിജു പങ്കജിനെയും വളഞ്ഞിട്ടാക്രമിച്ചു. ക്യാമറമാൻ വിഷ്ണുവിന‌്  കസേരകൊണ്ട് അടിയേറ്റു. വിഷ്ണു പൊലീസ് സ‌്റ്റേഷന്റെ സൺ ഷെയ്ഡിൽ അഭയംതേടി. ഏറെ സമയത്തിനുശേഷം പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. മനോരമ ചാനലിലെ റിപ്പോർട്ടർ രാജീവ്, ക്യാമറാമാൻ അനൂപ് എന്നിവർക്കും ചവിട്ടേറ്റു.

‘ഞങ്ങൾ പറയുന്നതുപോലെ വാർത്ത കൊടുക്കൂ. ഇല്ലെങ്കിൽ ഇതായിരിക്കും അനുഭവം...’ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലുമ്പോഴും ചീത്തവിളിക്കുമ്പോഴും അവർ ആവർത്തിച്ചു കൊണ്ടിരുന്നത‌് ഇതാണ്.

സന്നിധാനത്ത്‌ മാധ്യമപ്രവർത്തകർക്കുനേരേ സംഘപരിവാർ ആക്രമണം; അക്രമത്തിന്‌ ചുക്കാൻപിടിച്ച്‌ ആർഎസ്‌എസ്‌‐ബിജെപി നേതാക്കൾ

സന്നിധാനത്ത്‌ സംഘപരിവാർ തേങ്ങകൊണ്ട്‌ മർദിച്ച്‌ നെറ്റിക്ക്‌ പരിക്കേൽപ്പിച്ച അമൃത ക്യാമറാമാൻ ബിജു(ഇടത്‌), ഏഷ്യാനെറ്റ്‌ റിപ്പോർട്ടർക്കു നേരേ പാഞ്ഞടുക്കുന്ന ആർഎസ്‌എസ്‌ പ്രവർത്തകർ(വലത്‌)

 പമ്പ > ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക്‌നേരേ വീണ്ടും ആർഎസ്‌എസ്‌ ആക്രമണം. മാതൃഭൂമി ന്യൂസ്‌, മനോരമ ന്യൂസ്‌, അമൃത ചാനൽ എന്നിവയിലെ മാധ്യമപ്രവർത്തകർക്കാണ്‌ മർദ്ദനമേറ്റത്‌.

മാതൃഭൂമി ന്യൂസ്‌ റിപ്പോർട്ടർ ബിജു പങ്കജിനും ക്യാമറാമാനും മർദ്ദനമേറ്റു. മനോരമാ ന്യൂസിന്റെ 2 റിപ്പോർട്ടർമാരെയും ക്യാമറാമാനെയും അമൃതാ ചാനൽ ക്യാമറാമാനെയും ആർഎസ്‌എസ്‌ ക്രിമിനലുകൾ മർദിച്ചു. ആർഎസ്‌എസ്‌‐ബിജെപി നേതാക്കളും പ്രവർത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച്‌ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം തുടരുകയാണ്‌. കണ്ണൂരിലെ ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവർ സന്നിധാനത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ്‌ ഇവർ സ്ത്രീകളെ തടയാൻ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്‌.

ശബരിമലയില്‍ കലാപത്തിനു വത്സന്‍ തില്ലങ്കേരി എത്തിയത് കൊലക്കേസില്‍ വിചാരണ നേരിടുന്നതിനിടയില്‍

കണ്ണൂര്‍> കൊലക്കേസില്‍ മുഖ്യപ്രതിയായി വിചാരണ നേരിടുന്നതിനിടെയാണ് ശബരിമല സന്നിധാനത്ത‌് സുപ്രീം കോടതിവിധിക്കെതിരായ കലാപത്തിനു  നേതൃത്വം നൽകാന്‍  കണ്ണൂർ ജില്ലയിലെ ആർഎസ‌്എസ‌് നേതാവ്  വത്സൻ തില്ലങ്കേരി ചൊവ്വാഴ്ച എത്തിയത്. അക്രമപരിശീലനം നേടിയ ഇരുന്നൂറോളം പേരെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് സ്വാമിവേഷത്തിൽ വത്സനും ആര്‍ എസ്എസും  ശബരിമലയിലെത്തിച്ചിരുന്നു. കൊലക്കേസുകളിലുൾപ്പെടെ പ്രതികളായവരും സംഘത്തിലുണ്ടെന്നാണ‌് പൊലീസ‌് രഹസ്യാന്വേഷണ വിഭാഗത്തിന‌് ലഭിച്ച സൂചന. വത്സൻ തില്ലങ്കേരിക്കായിരുന്നു സന്നിധാനത്തെ ‘ആക‌്ഷൻ’ ചുമതല.

സിപിഐ എം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്ന് യാക്കൂബ് വധകേസില്‍ പ്രതിയാണ് വത്സന്‍. കണ്ണൂരിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെയാണ് വധക്കേസ് വിചാരണ. നവംബര്‍ ഒന്നിനാണ് കേസില്‍ ഒടുവില്‍ വിചാരണയുണ്ടായത്. അന്ന് വത്സന്‍ തില്ലങ്കേരി ഹാജരാവാതെ അവധിയെടുത്തിരുന്നു. ഇതിനുശേഷമാണ്  സ്വാമിവേഷത്തില്‍ സന്നിധാനത്തെത്തിയത്. പ്രതികള്‍ ബോംബും വാളും മഴുവുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് 2006 ജൂണ്‍ 13ന് രാത്രി ഒമ്പതേകാലോടെ സിപിഐ എം പ്രവര്‍ത്തകനായ യാക്കൂബിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പതിനാറ് ആര്‍എസ്എസ്-ബിജെപിക്കാരാണ് പ്രതികള്‍.

അമ്പതുവയസ്സ‌് പിന്നിട്ട തൃശൂർ സ്വദേശിനിയെ ആചാരം ലംഘിച്ചെന്ന ആക്രോശത്തോടെ ആക്രമിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതും കണ്ണൂർ സംഘമാണ‌്. വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറിനിന്ന‌് ആചാരം ലംഘിക്കുകയും അക്രമികൾക്ക്‌ നിർദേശം നൽകുകയും ചെയ്‌തു.

വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിന്ന്‌ അക്രമികൾക്ക്‌ നിർദേശം നൽകുന്നു

വത്സൻ തില്ലങ്കേരിക്ക‌് സമീപം നിലയുറപ്പിച്ചിരുന്ന ചക്കി സൂരജ‌് ചക്കരക്കല്ലിലെ സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസ‌് അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതിയാണ‌്. തലശേരി ടെമ്പിൾഗേറ്റ‌്, മാക്കൂൽ, കതിരൂർ, ഡയമണ്ട‌്മുക്ക‌്, ആറളം, പയ്യന്നൂർ രാമന്തളി, കക്കംപാറ, വെള്ളൂർ, പാനൂർ സെൻട്രൽ പൊയിലൂർ, കമ്പനി മുക്ക‌്, കേളകം വെള്ളൂന്നി, കൊട്ടിയൂർ, മാടായി വെങ്ങര, ചെങ്ങൽ തുടങ്ങി ജില്ലയുടെ മറ്റു പ്രദേശങ്ങളിൽനിന്നുള്ള ആർഎസ‌്എസ‌് ക്രിമിനലുകളും വത്സൻ തില്ലങ്കേരിയുടെ സംഘത്തിലുണ്ടായിരുന്നു.

പുന്നാട്ട് എന്‍ഡിഎഫ് പ്രവർത്തകൻ മുഹമ്മദ്‌, വിളക്കോട്ട് സിപിഐ എം  നേതാവ് മുഹമ്മദ് ഇസ്മയിൽ, പുന്നാട്ട് കോട്ടത്തെക്കുന്നിൽ സിപിഐ എം പ്രവർത്തകൻ കെ കെ യാക്കൂബ് എന്നിവർ അരുംകൊല ചെയ്യപ്പെട്ട കുരുതിക്കാലവും വത്സന്റെ വളർച്ചാ ഘട്ടവും ഒന്നിച്ചായിരുന്നു. കണ്ണൂരിലെ അക്രമവാഴ്ചയുടെ തിരക്കഥാ ത്രെഡ് എവിടെ രൂപപ്പെട്ടതാണെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാം. ഹിന്ദു ഐക്യവേദി സംസ്ഥാന കൺവീനർ, അധ്യാപകൻ, പ്രഭാഷണ രംഗത്ത് വത്സനെ കടത്തിവെട്ടുന്ന ഗാംഭീര്യമാർന്നയാൾ എന്നീ നിലകളില്‍ പ്രമുഖനായി മാറിയ അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ ബസ് തടഞ്ഞ് എന്‍ഡിഎഫ് സംഘം വെട്ടിക്കൊന്നതും ഇക്കാലത്താണ്. ഈ കൊലപാതകത്തെ ആര്‍എസ്എസിന് സമ്പത്ത് സമാഹരിക്കാനുള്ള വഴിയാക്കി. കലാപമഴിച്ചുവിട്ട് വീടുകൾ തകർത്ത് കൊള്ളയടിച്ച് അവർ ന്യൂനപക്ഷങ്ങളെ ആട്ടിയോടിച്ചു. കേസുകൾ അനേകമുണ്ടായി. എല്ലാം എന്‍ഡിഎഫുമായി ചേർന്ന് ഒത്തുതീർത്ത് കൊള്ളപ്പണം വീതംവെച്ചതായി ഇരു സംഘടനകള്‍ക്കുള്ളിലും ആക്ഷേപം ഉയര്‍ന്നിരുന്നു.

കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ മുന്‍ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി > ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം ഗുരുതര ഭരണഘടനാ ലംഘനമാണെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. പരാമര്‍ശം ഭരണഘടനാവിരുദ്ധമാണെന്ന് വിരമിച്ച അമ്പതോളം ഉന്നത ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിവാദ പരാമര്‍ശം ശ്രദ്ധയിലെടുത്ത് രാഷ്ട്രപതിയും സുപ്രീംകോടതിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് കമീഷനും ഇടപെടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബിജെപിയോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടുകയും ഭരണഘടനയുടെ വിശുദ്ധി സംരക്ഷിക്കുംവിധം തുടര്‍നടപടി കൈക്കൊള്ളുകയുംവേണം.

സര്‍ക്കാരിനെ നയിക്കുന്ന വ്യക്തിയെന്ന നിലയില്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ടിയുടെ അധ്യക്ഷന് ഉപദേശം നല്‍കണം. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഭരണസംവിധാനത്തിന്റെ പിന്തുണയുണ്ടാവില്ലെന്ന് വ്യക്തമാക്കണം. പൊതുവേദിയില്‍ നടത്തിയ ഗുരുതര കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വയമേവ നടപടിയെടുക്കണം. ഭരണഘടനാപരമായ അന്തസ്സ് പുലര്‍ത്താന്‍ രാഷ്ട്രപതി ഉപദേശിക്കുകയും ശരിയായ ഭരണനടപടി ഉറപ്പുവരുത്തുകയും വേണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശ സെക്രട്ടറിയുമായ ശിവ്ശങ്കര്‍ മേനോന്‍, നയതന്ത്രജ്ഞരായ കെ പി ഫാബിയാന്‍, സുശീല്‍ ദുബെ, വിനോദ് സി ഖന്ന, പി എം എസ് മല്ലിക്, ദേബ് മുഖര്‍ജി, അഫ്താബ് സേത്ത്, അശോക്കുമാര്‍ ശര്‍മ, മുന്‍ വിവരാവകാശ കമീഷണര്‍ വജാഹത്ത് ഹബീബുള്ള, ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന എസ് പി അംബ്രോസ്, എന്‍ ബാലഭാസ്‌കര്‍, ജി ബാലചന്ദ്രന്‍, വി ബാലചന്ദ്രന്‍, ജി ബാലഗോപാല്‍, സി ബാലകൃഷ്ണന്‍, ആര്‍ ചന്ദ്രമോഹന്‍, കല്യാണി ചൗധരി, അന്നാ ദാനി, വിഭ പുരിദാസ്, നിതിന്‍ ദേശായ്, നൂര്‍ മുഹമദ്, ബ്രജേഷ് കുമാര്‍, സൊണാലിനി മിര്‍ചന്ദാനി, നിരഞ്ജന്‍ പന്ത്, ജൂലിയോ റിബേറോ, ശോഭാ നമ്പീശന്‍, സജ്ജാദ് ഹസന്‍, എന്‍ ഗോവിന്ദരാജന്‍, പി ആര്‍ പാര്‍ത്ഥസാരഥി, തിര്‍ലോചന്‍ സിങ്, നരേന്ദ്ര സിസോദിയ, അഭിജിത്ത് സെന്‍ഗുപ്ത തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

അമിത് ഷായുടെ കണ്ണൂരിലെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിയമപരമായ അധികാരത്തെ ചോദ്യംചെയ്യുന്നതും കോടതിക്ക് മേല്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതുമാണ്. സ്വീകാര്യമല്ലാത്ത കോടതിവിധി മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അതല്ലാതെ തെരുവു പ്രക്ഷോഭങ്ങളിലൂടെയും രാഷ്ട്രീയ നടപടിയിലൂടെയും ഭരണഘടനാ പ്രക്രിയയെ അട്ടിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇവിടെ ഭരണകക്ഷിയുടെ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വാഗണ്‍ ട്രാജഡി ചുമര്‍ ചിത്രം നീക്കിയ നടപടി അത്യന്തം ഹീനം

സംഘപരിവാര്‍ ഇത്രയും വിറളിപിടിക്കുന്നതെന്തുകൊണ്ടെന്ന് നാം തിരിച്ചറിയണം: മുഖ്യമന്ത്രി

തിരുര്‍> ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വെ സ്റ്റേഷനുകള്‍ ഭംഗിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ദേശീയതലത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡിയുടെ ചുവര്‍ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചിരുന്നു

എന്നാല്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിക്കുകയാണുണ്ടായത്. വാഗണ്‍ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ക്കെതിരെ 1921-ല്‍ നടന്ന മലബാര്‍ കലാപത്തില്‍ പങ്കെടുത്ത നൂറോളം പേരെ തടവുകാരായി പിടിച്ചശേഷം ഗൂഡ്‌സ് വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂര്‍ ജയിലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.

 പോത്തന്നൂരില്‍ എത്തിയപ്പോള്‍ ജയിലില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അടച്ചുമൂടിയ വാഗണില്‍ ശ്വാസം കിട്ടാതെ 67 പേരാണ് മരിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു ജാലിയന്‍ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗണ്‍ ട്രാജഡി.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരം എന്ന് കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നത് ചരിത്ര സത്യമാണ്. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിനുളളത്.

ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ. ഈ നടപടി തിരുത്തണമെന്ന് റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒ രാജഗോപാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടു; നിലപാടുമാറ്റത്തിന്റെ തെളിവുമായി രേഖ പുറത്ത്

 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന ശക്തമായ ആവശ്യമുയര്‍ത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ 19 കൊല്ലം മുമ്പെഴുതിയ ലേഖനം പുറത്ത്. മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ  സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നാണ് . ''ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌.''-രാജഗോപാല്‍ വാദിക്കുന്നു.

ഓ രാജഗോപാലിന്റെ ലേഖനത്തിൽനിന്ന്‌

എന്നാൽ എനിക്ക്‌ മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട്‌ അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്നകാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന്‌ ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്‌ത്രീകളെ അകറ്റി നിർത്താൻ കാരണമെങ്കിൽ സ്‌ത്രീകൾക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്‌. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ അത്‌ ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്‌ക്കുപകരം പരിശുദ്ധിയോടെ സ്‌ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ്‌ വേണ്ടത്‌. ''-രാജഗോപാല്‍ എഴുതുന്നു.

ആദ്ധ്യാത്മിക കാര്യങ്ങളിൽ സ്‌ത്രീകൾ ആരുടെയും പിന്നിലല്ല എന്നത്‌ തെളിയിക്കപ്പട്ട കാര്യമാണ്‌. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത്‌ കേരളീയ വനിതയായ സദ്‌ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്‌.

ഇന്നലെവരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്‌ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന്‌ സ്ഥിതി മാറിയിരിക്കുകയാണ്‌. അമ്മയുടെ നേതൃത്വത്തിലും നിർദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്‌. ഭക്തജനങ്ങൾ അത്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌. ‐ -രാജഗോപാല്‍ സമര്‍ത്ഥിയ്ക്കുന്നു.

സുപ്രീം കോടതി വിധിവരുംവരെയും വന്നതിനു തൊട്ടുപിന്നാലെയും വരെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്ന ആര്‍ എസ്എസ്-‐ബിജെപി നേതാക്കള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ചുവടുമാറ്റമാണ് ഇപ്പോഴത്തെ നിലപാടെന്ന് കൂടുതല്‍ വ്യതമാക്കുന്നതാണ് ഈ ലേഖനം.

ലേഖനത്തിന്റെ പൂർണരൂപം 1

ലേഖനത്തിന്റെ പൂർണരൂപം (ഭാഗം 2)

ശബരിമല സ്ത്രീ പ്രവേശനം: മരിച്ചവരുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍

കൊച്ചി > സന്നിധാനത്ത്‌ പൊലീസിനെ കുത്തിനിറച്ചുവെന്ന തരത്തിലുള്ള സംഘപരിവാർ പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്. സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുള്ള പൊലീസ് വ്യൂഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യക്തമായ അജണ്ടയോടെ സംഘപരിവാർ വ്യാജപ്രചരണം കൊഴുപ്പിക്കുന്നത്‌. ഈ രണ്ട്‌ ചിത്രങ്ങളും പഴയതാണെന്ന് തെളിവു സഹിതം വ്യക്തമാക്കുന്നതാണ്‌ പി രാജീവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വിന്യസിച്ച പൊലീസ് വ്യൂഹം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോകളില്‍ ഒന്ന് 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ സുരക്ഷ ശക്തമാക്കിയ ഘട്ടത്തിൽ ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ചതാണെന്ന്‌ പോസ്റ്റിൽ പറയുന്നു. രണ്ടാമത്തെ ഫോട്ടോ 2016 ജനുവരിയിൽ പുതിയ ബാച്ച് പൊലീസ്‌ ശബരിമലയുടെ സുരക്ഷ ഏറ്റെടുത്ത ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട്‌ ചിത്രങ്ങളും ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ ചേർത്തിട്ടുണ്ട്‌.

പി രാജീവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്നു കാണിച്ച്‌ വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട്‌ ഫോട്ടോകളാണിവ. ഇവ രണ്ടും ശബരിമലയിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണോ?

1) 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാർത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണു ആദ്യത്തേത്‌. ( വാർത്ത ലിങ്ക്‌ ചേർക്കുന്നു)
https://www.thehindu.com/…/Tight-securi…/article16739103.ece

2) 2016 ജനുവരിയിൽ പുതിയ ബാച്‌ പോലീസ്‌ ശബരി മലയുടെ സുരക്ഷ ഏറ്റെടുത്ത വാർത്തയുമായി ബന്ധപ്പെട്ട്‌ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണു രണ്ടാമത്തേത്‌.

https://www.thehindu.com/…/New-batch-of…/article13991000.ece

ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ!

‘പ്രതികരണ’ങ്ങളിലെ ചാനൽ ചതി വീണ്ടും; ആ ക്ലിപ്പിലുള്ളത് തമിഴകത്തെ ശോഭാ സുരേന്ദ്രൻ

ശബരിമലയിൽ സംഘപരിവാർ അക്രമികൾ ഇന്നലെ ആക്രമിച്ച തൃശൂർ സ്വദേശിനി ലളിതയുടെ കൂടെ നിന്ന്‌ ചാനലുകളിൽ ‘പ്രതികരണം’ നൽകിയത്  തമിഴ്‌നാട്ടിലെ  ബിജെപി നേതാവ്. ഭക്ത എന്ന നിലയിലും മര്‍ദ്ദനമേറ്റ ലളിതയുടെ ഒപ്പമുള്ളയാള്‍ എന്ന നിലയിലുമാണ് ഇവരെ ചാനലുകള്‍ അവതരിപ്പിച്ചത് എന്നാല്‍ ആ ചാനൽ ക്ലിപ്പുകളിലുള്ളത്‌ തമിഴകത്തെ ശോഭാ സുരേന്ദ്രനാണ്‌. ആ ‘തമിഴ്‌ ഭക്‌ത ’തമിഴ്‌നാട്ടിലെ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് . ശബരിമലയിൽ സ്‌ത്രീകളെ തടയാൻ  ശശികലയും വത്സൻ തില്ലങ്കേരിയും  കെ സുരേന്ദ്രനും എം ടി രമേശുമൊക്കെ വന്നത് പോലെ വന്നതാണവരും. മർദ്ദിക്കപ്പെട്ട സ്‌ത്രീയുടെ അടുത്ത്‌ നിർത്തി ‘‘പ്രതികരണം’’ നടത്തിച്ചത്‌ രാജീവ്‌ ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റും. അപ്പോൾ ചിത്രവും ലക്ഷ്യവും  കൂടുതൽ വ്യക്‌തമാണെന്ന്‌ രാധാകൃഷ്‌ണൻ ജി ചേർത്തല എഴുതുന്നു.


പോസ്‌റ്റ്‌ ചുവടെ

എത്ര സമർത്ഥമായാണ് സംഘപരിവാറും ബി ജെ പി എം പിയായ രാജീവ് ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്ന് ഇതോടൊപ്പമുള്ള രണ്ട് വീഡിയോ ക്ലിപ്പുകൾ കണ്ടാൽ മനസ്സിലാക്കാം.

ഒന്നാമത്തെ വീഡിയോ ക്ലിപ്പിൽ "ശബരിമലയിലെ സ്ത്രീ തീർത്ഥാടകർക്ക് സംസ്ഥാന സർക്കാർ യാതൊരു സൗകര്യവുമൊരുക്കിയിട്ടില്ല" എന്ന രീതിയിലുള്ള ഒരു തമിഴ് സ്ത്രീയുടെ പ്രതികരണം ഏഷ്യാനെറ്റ് കാണിക്കുന്നു. ഒരു സാധാരണ തമിഴ് തീർത്ഥാടകയുടെ സ്വാഭാവികമായ സത്യസന്ധമായ പ്രതികരണമായേ പ്രേക്ഷകർ കരുതൂ.

രണ്ടാമത്തെ വീഡിയോ ക്ലിപ്പിൽ മർദ്ദനമേറ്റ തൃശൂർ സ്വദേശിനിക്കൊപ്പവും ഇവരെ കാണാം.

ശബരിമലയിൽ സൗകര്യങ്ങളില്ലെന്ന്‌ പ്രതികരിക്കുന്ന അനു ചന്ദ്രമൗലി

''മർദ്ദനമേറ്റ സ്ത്രീയുടെ ഭാഗത്തും പ്രശ്നമുണ്ട്. അവർ തെറ്റായ വഴിയിലൂടെ പോയതാണ് 'ഭക്ത'രെ പ്രകോപിപ്പിച്ച''തെന്ന് അവർ മർദ്ദനമേറ്റ സ്ത്രീയുടെ കൂടെ നിന്ന് പറയുന്നതാണ് പ്രസ്തുത വീഡിയോ.

ആ വീഡിയോ ക്ലിപ്പ് കാണുന്നവർ സ്വാഭാവികമായും കരുതും മർദ്ദനമേറ്റ സ്ത്രീയുടെ ഒപ്പം മല കയറിയവർത്തന്നെ അങ്ങനെ സമ്മതിക്കുന്നുണ്ടല്ലോ എന്ന്.. !

ഈ "തമിഴ് ഭക്ത" ആരാണെന്ന് അറിയാമോ ?

തമിഴ് നാട്ടിലെ ബി ജെ പിയുടെ സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് രണ്ട് വീഡിയോകളിലുമുള്ള "ഭക്ത". ബി ജെ പി കേരള സംസ്ഥാന കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ വഹിക്കുന്നത് പോലുള്ള പദവി.

https://www.facebook.com/anu.chandramouli.18

മർദ്ദനമേറ്റ ഭക്‌തക്കൊപ്പം നിന്ന്‌ പ്രതികരണം നടത്തുന്ന അനു ചന്ദ്രമൗലി

ശശികലയും വത്സനും കെ സുരേന്ദ്രനും എം ടി രമേശുമൊക്കെ വന്നത് പോലെ, അതേ ലക്ഷ്യത്തിന് തന്നെയാണ് ഇവരും ഇരുമുടിക്കെട്ടുമായി ശബരിമലയിൽ എത്തിയിരുന്നത്.

ഇവരുടെ രാഷ്ട്രീയമെന്തെന്ന് വെളിപ്പെടുത്താതെ, എന്തിനാണ് ഇവർ ശബരിമലയിൽ വന്നതെന്ന് പറയാതെ ഇവരുടെ "പ്രതികരണമടങ്ങുന്ന" വീഡിയോ ക്ലിപ്പുകൾ സന്ദർഭത്തിന് യോജിക്കുന്ന വിധം തലക്കെട്ട് ചേർത്ത് ഫേസ്ബുക്കിലും വാട്സാപ്പിലും സംഘപരിവാർ പ്രചരിപ്പിക്കുന്നുണ്ട്.

(http://www.deshabhimani.com/from-the-net/sabarimala-bjp-anuchandramouli/762525)

Tuesday, November 6, 2018

ഫോട്ടോഷോപ്പിനുശേഷം ‘ഫോട്ടോ ഷൂട്ടു’മായി സംഘപരിവാർ: കേരളത്തിൽ പൊളിഞ്ഞപ്പോൾ ഉത്തരേന്ത്യയിൽ പയറ്റുന്നു

കൊച്ചി > ശബരിമലയിൽ അയ്യപ്പ ഭക്തർക്കെതിരെ പൊലീസ്‌ അതിക്രമം എന്ന വ്യാജപ്രചരണത്തിനായി ആർഎസ്‌എസ്‌ പ്രവർത്തകനെ വേഷമിടീച്ച്‌ ചിത്രീകരിച്ച ഫോട്ടോകൾ ട്വീറ്റ്‌ ചെയ്‌ത്‌ ബിജെപി നേതാക്കൾ. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുറുപ്പ് എന്നയാളെ അയ്യപ്പ ഭക്തന്റെ വേഷമിടീച്ച്‌ പൊലീസ്‌ വേഷമിട്ടയാൾ നിലത്തിട്ട്‌ ചവിട്ടുന്നതായും അടിക്കാൻ ലാത്തിയോങ്ങുന്നതുമായ ചിത്രങ്ങളാണ്‌ ആർഎസ്‌എസ്‌ വ്യാജപ്രചാരണത്തിനായി ചിത്രീകരിച്ചത്‌. ഈ ചിത്രങ്ങൾ ട്വീറ്റ്‌ ചെയ്‌ത്‌ ഡൽഹിയിലെ ആം ആദ്മി പാർടിയുടെ വിമത എംഎൽഎ കപിൽ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയവർ രംഗത്തെത്തി. അടുത്തകാലത്തായി സംഘപരിവാർ അനുകൂല സമീപനം സ്വീകരിക്കുന്നയാളാണ്‌ കപിൽ മിശ്ര.

മാവേലിക്കര സ്വദേശിയായ രാജേഷ്‌ കുറുപ്പ്‌ അയ്യപ്പവിഗ്രഹത്തിന്റെ മാതൃകയും കൈയിലേന്തി നിൽക്കുമ്പോൾ മറ്റൊരാൾ അരിവാൾ കഴുത്തിൽ വച്ച്‌ ഭീഷണിപ്പെടുത്തുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിലയ്ക്കലിൽ കലാപമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കം പൊളിഞ്ഞതിനു ശേഷമാണ്‌ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമെടുത്തത്. ഇത്‌ ഫോട്ടോയ്ക്ക് വേണ്ടി വേഷമിട്ട്‌ ചിത്രീകരിച്ചതാണെന്ന്‌ ഫോട്ടോഗ്രാഫർ മിഥുന്‍ കൃഷ്ണന്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ വേഷമിട്ട്‌ ചിത്രീകരിച്ചതെന്ന്‌ മനസിലാകുന്ന ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഘപരിവാർ നുണയെ പരിഹസിച്ച്‌ നിരവധിപേർ ഫേസ്‌ബുക്കിൽ രംഗത്തെത്തി. നിരവധി ട്രോളുകൾക്കും ഇത്‌ വിഷയമായി.

രാജേഷ്‌ കുറുപ്പ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളക്കും ബിജെപി നേതാവ്‌ എം ടി രമേശിനുമൊപ്പം

ഈ ചിത്രങ്ങളിൽ അയ്യപ്പ ഭക്തനായി അഭിനയിച്ച രാജേഷ് കുറുപ്പിന്‌ സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇയാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികലയ്‌ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

സാമൂഹ്യമാധ്യമങ്ങളിലെ മലയാളികൾക്ക്‌ കാര്യം മനസിലായെങ്കിലും ഇതേ വ്യാജചിത്രങ്ങളുപയോഗിച്ച് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചരണം തുടരുകയാണ്. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി, ഡല്‍ഹിയിലെ വിമത എംഎല്‍എ കപില്‍ മിശ്ര  തുടങ്ങിയവര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ഈ ചിത്രങ്ങൾ ശരിയാണെന്ന മട്ടിൽ നിരവധി ഉത്തരേന്ത്യക്കാർ പ്രചരണം ഏഴറ്റടുത്തിട്ടുണ്ട്‌. ‘ഈ യഥാര്‍ത്ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല’ എന്നാണ് കപില്‍ മിശ്ര ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 1600ഓളം റീട്വീറ്റുകളാണ്‌ കപില്‍ മിശ്രയുടെ ഈ ട്വീറ്റിന്‌ മാത്രമുള്ളത്‌. 3200 പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലക്കും കുമ്മനം രാജശേഖരനും ഒപ്പമുള്ള ചിത്രങ്ങൾ രാജേഷ്‌ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തത്‌

പന്തളത്ത്‌ മരിച്ച ശിവദാസന്റേത്‌ എന്ന പേരിൽ മറ്റൊരു വ്യാജ വീഡിയോയും കപിൽ മിശ്ര ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. 16, 17, തീയതികളിൽ പൊലീസ്‌ അക്രമികളെ നേരിടുന്നതിന്റെ ദൃശ്യമാണിത്‌. 18ാം തീയതി ശബരിമലയിലേക്ക്‌ പോയ ശിവദാസൻ 19ാം തീയതി വീട്ടിലേക്ക്‌ വിളിച്ചതായും ഭാര്യയും മകനും പൊലീസിൽ മൊഴിനൽകിയിരുന്നു.

 നാണംകെട്ട വിഷപ്രചരണവുമായി വീണ്ടും ജനം ടിവി; സിപിഐ എം വനിതാ നേതാവ് ശബരിമലയിലേക്കെന്ന് വ്യാജവാര്‍ത്ത

കൊച്ചി > ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിഷപ്രചരണങ്ങളുമായി വീണ്ടും ബിജെപി ചാനലായ 'ജനം ടിവി'. സിപിഐ എം നേതാവും മരുമകളും മലകയറാന്‍ എത്തുന്നുവെന്നാണ് പുതിയ നുണപ്രചണം. ആലുവ സ്വദേശിയും മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ശശികല റഹീമിനെയും ഇളയ മകന്റെ ഭാര്യയായ സുമേഖാ തോമസിനെയും പേരടക്കം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കരുതിക്കൂട്ടി വ്യാജവാര്‍ത്ത പടച്ചുവിട്ടത്.

സുമേഖ തോമസും മൂന്നു പേരും മലകയറാന്‍ പോകുകയാണെന്നും അവരെ സ്വീകരിക്കാന്‍ ശശികല റഹീം പുറപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ക്കെല്ലാം സിപിഐ എമ്മിന്റെ പിന്തുണ ഉണ്ടെന്നുമെല്ലാം 'ജനം ടിവി' വാര്‍ത്ത നല്‍കി. ഇതോടെ സംഘപരിവാര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പൂകളിലാകെ ഇവര്‍ക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവും നിറഞ്ഞു. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചും മറ്റ് ഗ്രൂപ്പുകളില്‍ ലോഗോ മറച്ചുവെച്ചുമാണ് പ്രചരണം.

ജനം ടിവില്‍ വന്ന വ്യാജവാര്‍ത്ത

എന്നാല്‍ സത്യാവസ്ഥ അറിയാന്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ശശികല റഹീം സംഭവമറിയുന്നത്. നട്ടെല്ലിന് തേയ്‌മാനം ആയിട്ട് 2 വര്‍ഷമായി ചികിത്സയില്‍ ഇരിക്കുന്ന ആളാണ് ശശികല റഹീം. പരസഹായമില്ലാതെ പുറത്തു പോകാന്‍ പോലും കഴിയാത്ത ആളെക്കുറിച്ചാണ് സംഘപരിവാര്‍ ചാനലും വര്‍ഗീയവാദികളും നുണപ്രചരണം അഴിച്ചുവിട്ടത്. ഇതോടെ ശശികല റഹീം ഫേസ്‌‌‌ബുക്ക് ലൈവില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കി. വാര്‍ത്ത പുറത്തു വന്നതോടെ മരുമകള്‍ സുമേഖ തോമസിനെ വിളിച്ച് കാര്യമന്വേഷിച്ചപ്പോള്‍ അവരും ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന് ശശികല റഹീം പറഞ്ഞു.

'ആരോഗ്യ പ്രശ്‌‌‌‌നങ്ങള്‍ മൂലം പാര്‍ടി ചുമതലകളില്‍ നിന്നടക്കം ഒഴിവായിരിക്കുകയാണ് താന്‍. പരസഹായമില്ലാതെ വീടിന്റെ പടി പോലും ഇറങ്ങാന്‍ പറ്റില്ല. താനൊരു വിശ്വാസിയല്ല. ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുമല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല.' - ശശികല റഹീം വ്യക്തമാക്കി.

എന്നിട്ടും വാര്‍ത്ത പിന്‍വലിക്കാനോ നുണപ്രചരണം അവസാനിപ്പിക്കാനോ സംഘപരിവാര്‍ തയ്യാറായിട്ടില്

ശബരിമല സ്ത്രീ പ്രവേശനം: മരിച്ചവരുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍

 കൊച്ചി > വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയവരുടെ പേരില്‍ പോലും വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം. പന്തളം കൊട്ടാരത്തിലെ അംബ തമ്പുരാട്ടിയുടേതെന്ന പേരിലാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി  ചിത്രവും വാര്‍ത്തയും  പ്രചരിക്കുന്നത്.പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ അംബ തമ്പുരാട്ടി 2017 നവംബറിലാണ് മരണപ്പെട്ടത്.

2017 നവംബറില്‍ മരിച്ചുപോയ വ്യക്തിയുടെ ഫോട്ടോ വെച്ചാണ് 2018 ഒക്ടോബറില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച്  വര്‍ഗീയത പടര്‍ത്താന്‍  ശ്രമിക്കുന്നത്. പുണ്യസ്ഥാനം  കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഗതിപിടിക്കാതെ പോകട്ടെ എന്ന തരത്തില്‍ അംബ തമ്പുരാട്ടി  ശബരിമല വിഷയത്തില്‍ പ്രതികരിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.ഒരു നുണ നൂറാവര്‍ത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ രീതിയാണ് സംഘപരിവാര്‍ ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിരന്തരം പയറ്റുന്നത്

ലിങ്ക്  വായിക്കുക

www.thehindu.com/…/temple-shut-…/article20946512.ece

m.facebook.com/story.php

www.facebook.com/377848558914479/posts/2152324354800215/

Read more: http://www.deshabhimani.com/news/kerala/fake-news-sabarimala-sangh-parivar/760377

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെന്ന് സംഘപരിവാര്‍; പുതിയ കുപ്രചരണവും പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

വ്യാജ തലക്കെട്ടോടു കൂടി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം (ഇടത്), ആഷിഖ് സഹപ്രവര്‍ത്തകരോടോപ്പം സന്നിധാനത്ത് (വലത്)

കൊച്ചി > ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ പടച്ചുവിട്ടിരുന്ന മറ്റൊരു വ്യാജപ്രചരണവും  പൊളിയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെത്തി ഭക്തരെ തല്ലുന്നു  എന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്ന ഫോട്ടോയുടെ സത്യാവസ്ഥയാണ് സോഷ്യല്‍മീഡിയ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ സംഘപരിവാറിന്റെ മറ്റൊരു കുപ്രചരണം കൂടി പൊളിഞ്ഞിരിക്കുകയാണ്.

ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമത്തെ പൊലീസ് സമചിത്തതയോടെ നേരിട്ടിരുന്നു. പ്രകോപനപരമായ സമീപനം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുപോലും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത്. ഇതിനെതുടര്‍ന്നാണ് പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ കുപ്രചരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 'ആര്യനാടുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വല്ലഭ ദാസ് പൊലീസ് വേഷത്തില്‍ ശബരിമലയില്‍ ഭക്തരെ തല്ലിചതയ്ക്കുന്നു' എന്ന തലക്കെട്ടില്‍ ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തൊടുപുഴ സ്വദേശിയും കേരള ആര്‍മ്ഡ് പൊലീസ് അഞ്ചാം ബെറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ആഷിഖിന്റെ (Ashik Jafar Maleparambil) ഫോട്ടോയാണ് ആര്യനാടുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന വ്യാജേന പ്രചരിപ്പിച്ചത്. സംഘപരിവാറിന്റെ കുപ്രചരണം മിനുട്ടുകള്‍ക്ക് അകംതന്നെ സോഷ്യല്‍ മീഡിയ പൊളിച്ചു.

ആഷിഖിന്റെ ഫേസ്‌ബുക്ക് പേജ് ലിങ്ക്
www.facebook.com/ashik.jafar.9

ശബരിമല വിഷയത്തില്‍ കലാപത്തിനായി കോപ്പുകൂട്ടുന്ന സംഘപരിവാന്റെ ഇപ്പോഴത്തെ ശ്രമം പൊലീസുകാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ്  ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി രാവും പകലുമെില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയനടപടി കൈക്കൊള്ളുമെന്ന് പൊലീസ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

സി കേശവൻ മുഴക്കി, ഐക്യകേരളത്തിന്റെ കാഹളം

935 ജൂൺ ഏഴിന‌്  ആലപ്പുഴ കിടങ്ങാംപറമ്പ‌്  ക്ഷേത്ര മൈതാനത്തു വച്ച‌്  ദിവാൻ സി പിയുടെ പൊലീസ‌് ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായ  ഒരു നിരീശ്വരവാദിയെ അറസ‌്റ്റുചെയ‌്തു. പേര‌് സി  കേശവൻ. കുറ്റം രാജ്യദ്രോഹം. 

അതേവർഷം മെയ‌് 11ന‌്  നടത്തിയ, ഐക്യകേരളത്തിന്റെ  കാഹളമെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ‌്റ്റ‌്. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, എല്ലാവർക്കും സർക്കാർജോലി തുടങ്ങിയ പൗരാവകാശങ്ങൾ  ഈഴവർക്കും മറ്റു പിന്നോക്കക്കാർക്കും നിഷേധിച്ചു സവർണഭരണം നടത്തിയ ദിവാനെതിരെ ‘സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’  എന്നു പറഞ്ഞു നടത്തിയ പ്രസംഗമായിരുന്നു പ്രകോപനം. ക്രൈസ്തവ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ ചേർന്ന ക്രൈസ്തവ ഈഴവ മുസ്‌ലീം രാഷ്‌ട്രീയ സമ്മേളനമായിരുന്നു വേദി.

സി പി യുടെ ചോറ്റുപട്ടാളത്തെ വെല്ലുവിളിച്ച‌്  ‘അന്ധകാരമയമായ ഇൗ സമയത്ത‌്’ എന്നുതുടങ്ങുന്ന  ആ പ്രസംഗം, പിറക്കാൻ പോകുന്ന ഐക്യകേരളം ഏതുതരത്തിലുള്ളതാകണമെന്ന വ്യക്തമായ കാഴ‌്ചപ്പാടായിരുന്നു. സവർണ മേൽക്കോയ‌്മയും ഉച്ചനീചത്വങ്ങളും ഇല്ലാത്തതും അന്ധവിശ്വാസമുക്തവും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ കേരളത്തെയാണ‌് കോഴഞ്ചേരി പ്രസംഗത്തിൽ സി കേശവൻ വിഭാവനം ചെയ‌്തത‌്. ആ പ്രസംഗം നിവേദനങ്ങളും പ്രമേയങ്ങളുമായി ഒതുങ്ങിനിന്നിരുന്ന നിവർത്തനപ്രക്ഷോഭത്തെ രാജവാഴചയ‌്ക്കും ദിവാൻഭരണത്തിനുമെതിരായ പ്രത്യക്ഷസമരത്തിന്റെ കുത്തൊഴുക്കിനു വഴിതുറന്നുകൊടുത്തു.

വസ്തുക്കരം വോട്ടവകാശത്തിനു മാനദണ്ഡമാക്കിയ 1932 ലെ ഭരണപരിഷ്‌കാര വിളംബരത്തിനു ശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനിക്കും ഈഴവനും മുസ്ലീമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവർ കരം ഒടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം.

സവർണർക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്ന വാദം ദിവാന്റെ  ഭരണകാലഘട്ടത്തിൽ മേൽക്കൈ നേടിയിരുന്നു.  ഉദ്യോഗം നോക്കുന്നതിനു തങ്ങൾക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്നും  തങ്ങൾക്കു ഉദ്യോഗം തന്നില്ലെങ്കിൽ തങ്ങൾ പടവെട്ടിയവരും വാളിന്റെ തുമ്പത്ത്‌ രാജ്യം പിടിച്ചവരുമാണെന്ന‌് ഓർമ വേണമെന്നുമൊക്കെ ഉയർത്തിയ വീരവാദത്തെ അദ്ദേഹം സവിസ‌്തരം ഖണ്ഡിക്കുന്നുണ്ട‌് പ്രസംഗത്തിൽ. കൊല്ലം സെഷൻസ‌് കോടതി കോഴഞ്ചേരി  പ്രസംഗത്തിന്റെ പേരിൽ സി കേശവനെ ഒരവർഷം  കഠിനതടവിനു ശിക്ഷിച്ചു.  ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ ശിക്ഷ രണ്ടു വർഷമായി വർധിപ്പിക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ഒരു സാധാരണ ഈഴവകുടുംബത്തിൽ സി കേശവൻ ജനിച്ചത്. 1933ൽ എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി.  തിരു– കൊച്ചി സംസ്ഥാനത്ത‌് പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം അംഗമായി. 1951ൽ തിരു– കൊച്ചി മുഖ്യമന്ത്രിയും. 1969 ജൂലൈ ഏഴിന‌് അന്തരിച്ചു.

ലെനി ജോസഫ്

ക്ഷേത്രപ്രവേശനവും മന്നത്ത‌് പത്മനാഭനും

ശബരിമല ക്ഷേത്രത്തിൽ ഏത് പ്രായത്തിലുള്ള സ്ത്രീയെയും വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധി വലിയ ചർച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കിൽ  എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നത് ഭൂതകാലാനുഭവത്തിന്റെ സഹായത്താൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. സമുദായവ്യത്യാസമില്ലാതെ ഒരു ജനത നടത്തിയ കൂട്ടായ പോരാട്ടമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത്. അതിൽ എൻഎസ്എസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ മന്നത്ത് പത്മനാഭനും സ്ഥാപക പ്രസിഡന്റായ കെ കേളപ്പനും പ്രമുഖ സ്ഥാനം വഹിച്ചവരാണ്. അവരിരുവരും ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ സമരത്തിലെ പ്രധാനികളായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോഴും കേളപ്പന്റെയും മന്നത്തിന്റെയും നവോത്ഥാനസമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടുന്നില്ല.

അക്കാലത്തെ നായർ തറവാടുകളിലെ മനുഷ്യർ നമ്പൂതിരിമാരുടെ ദാസ്യവേലക്കാരെപോലെയാണ് പരിഗണിക്കപ്പെട്ടത്. നമ്പൂതിരിമാരുടെ താൽപ്പര്യസംരക്ഷണത്തിനായി ഉണ്ടാക്കിയ പലവിധ ആചാരാനുഷ്ഠാനങ്ങൾക്കൊത്താണ് നായർ വിഭാഗത്തിൽപ്പെട്ടവർ ജീവിക്കേണ്ടിവന്നത്. അജ്ഞതയുടെ ഇരുൾ മൂടിയതും സാമൂഹ്യതിന്മകൾ പ്രബലവുമായ അന്തരീക്ഷത്തിലാണ് വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ അതിനെതിരായൊരു പ്രതികരണം ഉയർന്നുവരുന്നത്. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, വി ടി, ഇ എം എസ് തുടങ്ങിയവരെല്ലാമതിന്റെ മുന്നിൽത്തന്നെ നിലയുറപ്പിച്ചവരായിരുന്നു. സമുദായോദ്ധാരണമെന്നത് അന്നത്തെ കാലത്ത് അവരുയർത്തിയ വലിയ പരിഷ്കരണ മുദ്രാവാക്യമായിരുന്നു.

താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്

നായർ സമുദായത്തിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്കാണ് മന്നത്ത് പത്മനാഭൻ പ്രധാനമായും നേതൃത്വം നൽകിയത്. എന്നാലത് കേവലമായ നായർ സമുദായത്തിൽ മാത്രമായി ഒതുങ്ങിയിരുന്നുമില്ല. നായർ കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണം താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട് എന്നിങ്ങനെയുള്ള നാലുകെട്ടുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. താലികെട്ടെന്നാൽ ഇന്നത്തെ വിവാഹങ്ങളായിരുന്നില്ല. പടുവൃദ്ധന്മാരായ നമ്പൂതിരിമാർ നായർ പെൺകുട്ടികളുടെ കഴുത്തിൽ താലികെട്ടുന്ന ചടങ്ങാണത്. പലപ്പോഴും പെൺകുട്ടികൾ താലികെട്ടുവേളയിൽ അമ്മമാരുടെ മടിയിലിരിക്കുന്നത്രയും ചെറുതായിരിക്കും. നമ്പൂതിരിമാർ ശൂദ്രന്മാരായിക്കാണുന്ന നായന്മാരെ വേളി കഴിക്കാറില്ല. നായർ സ്ത്രീകളുമായി സംബന്ധം മാത്രമാണുണ്ടാകുക. താലികെട്ടിന്റെ ഭാഗമായി നായർ തറവാട്ടുകാർ കരക്കാരെ മുഴുവൻ വിളിച്ച് നാലുദിവസം തുടർച്ചയായി സദ്യകൊടുക്കണമായിരുന്നു. അതിലൂടെ പല കുടുംബങ്ങളും വലിയ കടക്കാരായ് മാറിയിട്ടുണ്ടത്രെ. കാളയുടെയും കുതിരയുടെയും വലിയ രൂപങ്ങൾ മരത്തിലുണ്ടാക്കി ആളുകൾ തോളുകളിലെടുത്തും രഥത്തിൽവച്ച് വലിച്ചും കൊണ്ടുപോകുന്നതാണ് കുതിരകെട്ട് അല്ലെങ്കിൽ കെട്ടുകാഴ്ച. അതിന് വലിയ പണച്ചെലവ് വരുമായിരുന്നു. ഉത്സവകാലത്ത് കരക്കാർതമ്മിൽ മത്സരിച്ച് വെടിക്കെട്ടിനുവേണ്ടിയും ധാരാളം പണം ചെലവാക്കിയിരുന്നു. തറവാട്ടുകാർ തമ്മിലുള്ള കോടതി കേസുകളായിരുന്നു മറ്റൊന്ന്. കേസുകെട്ടുകളെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതൊക്കെയാണ് മന്നം വിശേഷിപ്പിച്ച നാലുകെട്ടുകൾ.

നമ്പൂതിരി മേധാവിത്വം

നമ്പൂതിരിയായ അച്ഛനെ നായർസ്ത്രീയിലെ മക്കൾ തൊടുന്നത് അശുദ്ധിയായി കണ്ടിരുന്നതാണ് നായർ തറവാടുകളിലെ ഭൂതകാലം. കാമപൂർത്തീകരണത്തിനായിമാത്രം നായർ വീടുകളിലെത്തുന്ന നമ്പൂതിരിമാർ അവർക്ക് പിറക്കുന്ന മക്കളോട് ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. മകന് നമ്പൂതിരിയായ അച്ഛനെ അച്ഛനെന്ന് വിളിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല, അച്ഛനെ തമ്പുരാനെന്ന് വിളിക്കേണ്ടിയിരുന്നു.  അത്തരം ആചാരങ്ങൾക്കെതിരായ പ്രതികരണം ഉയർന്നതിനെക്കുറിച്ച് മന്നം എഴുതിയതിങ്ങനെയാണ്, “നായന്മാർക്ക് വിവാഹബന്ധമില്ലെന്നും അവരുടെ അച്ഛൻ ആരാണെന്ന് നിശ്ചയമില്ലെന്നും അവർ വേശ്യാപുത്രന്മാരാണെന്നും അവരുടെ സന്തതികൾക്ക് അച്ഛനിൽനിന്ന് സംരക്ഷണം ആഗ്രഹിക്കാൻ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണ ജഡ്ജിമാരിൽ ചിലർ വിധിയെഴുതിയ വസ്തുത ജനസാമാന്യം ഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവരുടെ തണുത്ത രക്തത്തിലും ചൂടുകേറാതിരുന്നില്ല’’. മന്നത്ത് പത്മനാഭന്റെ അച്ഛൻ സമ്പന്നകുടുംബത്തിൽനിന്നുള്ള നമ്പൂതിരിയായിരുന്നു. പക്ഷേ മന്നത്ത് വളർന്നതാകട്ടെ പ്രയാസകരമായ ചുറ്റുപാടിലായിരുന്നു.

നമ്പൂതിരിമേധാവിത്വത്തിന്റെ ദുരിതങ്ങൾ ചെറുപ്രായത്തിൽത്തന്നെ അനുഭവിക്കേണ്ടിവന്ന അനേകായിരങ്ങളിൽ ഒരാളായിരുന്നു മന്നത്ത് പത്മനാഭനും. അതുകൊണ്ടുകൂടിയാകാം നമ്പൂതിരിമാരുടെ മേധാവിത്വത്തിനെതിരെ ശക്തമായ ഭാഷാപ്രയോഗങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായത്. അദ്ദേഹം പറഞ്ഞത് നായർ നമ്പൂതിരിയെക്കാൾ താണവനല്ലെന്നും പുലയനെക്കാൾ ഉയർന്നവനല്ലെന്നുമായിരുന്നു.  “എനിക്ക് പൂണൂലിനെ വലിയ ഭയവും വെറുപ്പുമാണ്. ഈ പൂണൂലാണ് ഭാരതഭൂമിയെ ജാതി സങ്കുലമാക്കിത്തീർത്ത ഭയങ്കര വസ്തു’’ എന്ന് വിളിച്ചുപറഞ്ഞ അക്കാലത്തെ അപൂർവമാളുകളിലൊരാളായും മന്നത്ത് പത്മനാഭൻ മാറുകയുണ്ടായി. ക്ഷേത്രാചാരങ്ങൾ ലഘിക്കുന്നതിൽ മന്നത്തിനൊരു പ്രത്യേക ഉത്സാഹംതന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയമ്മാവനായ ചിറമുറ്റത്ത് വേലുപ്പിള്ള മരിച്ചപ്പോൾ പുലമാറാതെ പെരുന്നയിൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ കയറിയെന്നപേരിൽ മന്നത്തിനെതിരെ നമ്പൂതിരിമാർ മഹാരാജാവിന് പരാതികൊടുത്തിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമുയർന്നത്. അദ്ദേഹം ചോദിച്ചു, “നികൃഷ്ട ജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികൾക്കും പൂച്ചകൾക്കും മതിലിനകത്തും നാലമ്പലത്തിലും പ്രവേശനമുണ്ട്...തീണ്ടൽ ആർക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാൻ സാധ്യമല്ല. മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്നതിൽപ്പരം ഒരു പാപം ഉണ്ടെന്ന് തോന്നുന്നില്ല.’’  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളോടെയായിരുന്നു 1922ൽ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം പ്രസംഗിച്ചത്. ക്ഷേത്രഭരണത്തിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദിച്ചവരിലൊരാളായിരുന്നു മന്നമെന്നത് വിസ്മരിക്കരുത്.

വൈക്കം സത്യഗ്രഹം

വൈക്കം ക്ഷേത്രത്തിന്റെ വഴിയിലൂടെ താണജാതിക്കാർക്ക് നടക്കുന്നതിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം. അസ്പൃഷ്ടരെന്ന് വിളിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ക്ഷേത്രപരിസരത്തുകൂടി സഞ്ചരിക്കുന്നതിന് അക്കാലത്ത് വിലക്കായിരുന്നു. അതിനെതിരായി ശ്രീനാരായണഗുരുവുൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണ് സമരം നടന്നത്. വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽപലകയ്ക്കപ്പുറത്തേക്ക് യാത്രചെയ്യാൻ ജാതിശ്രേണിക്ക് പുറത്തുള്ള, നമ്പൂതിരിമാർ നികൃഷ്ടജന്മങ്ങളായ് കരുതുന്ന, ഈഴവർ, തീയർ, പുലയർ തുടങ്ങിയവർക്ക്  സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനെതിരായി കൈപിടിക്കുന്നവർക്ക് നേതൃത്വം നൽകാൻ മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.  ഇരുപത് മാസം  നീണ്ടുനിന്ന വൈക്കം സമരത്തിന്റെ ഫലമായാണ് ക്ഷേത്രത്തിന് സമീപത്തെ വഴികളിൽനിന്ന് തീണ്ടൽ പലകകൾ എടുത്തുമാറ്റപ്പെടുന്നത്. എന്നിട്ടും അതുവഴി നടക്കാൻ അവർണവിഭാഗത്തിൽപ്പെട്ടവർ ഭയപ്പെട്ടിരുന്നു. നമ്പൂതിരിമാരുടെ ഗുണ്ടകളുടെ ആക്രമണത്തെയെന്നപോലെ ദൈവകോപമുണ്ടാകുമെന്ന ഭയവും അവരിലുണ്ടായിരുന്നു.

സമരാനന്തരം വഴിനടക്കാനുള്ള അവകാശം ലഭിച്ചതോടെ മന്നത്ത് പത്മനാഭൻ സംതൃപ്തനായിരുന്നില്ല. ഏതാനും മുഴം റോഡ് തുറന്നുകിട്ടാനുള്ള അവകാശത്തിനല്ല സത്യഗ്രഹം ആരംഭിച്ചതെന്നും തീണ്ടലിനെയും തൊടീലിനെയും ഈ രാജ്യത്തുനിന്ന് ബഹിഷ്കരിക്കാനും പ്രാഥമിക പൗരാവകാശസമത്വമെങ്കിലും സ്ഥാപിക്കാനുംവേണ്ടിയായിരുന്നു സമരമെന്നും നായർ സർവീസ് സൊസൈറ്റിയുടെ സർവീസ് മാസികയിൽ അദ്ദേഹം എഴുതുകയുണ്ടായി. ഗുരുവായൂർ ക്ഷേത്രപ്രവേശനസമരത്തിന്റെ  പ്രധാന നേതാക്കളായിരുന്നു കെ  കേളപ്പൻ, എ കെ ജി, കൃഷ്ണപിള്ള, മന്നത്ത് പത്മനാഭനുമുൾപ്പെടെയുള്ളവർ. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ പ്രചാരണാർഥം എ കെ ജിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്കുണ്ടായ ജാഥയിൽ പലയിടത്തും മന്നം പ്രസംഗിക്കുകയുണ്ടായി.

നമ്പൂതിരിമാർ നായന്മാരെ ശൂദ്രരായാണ് കണ്ടിരുന്നത്. കേരളത്തിലെ ആദ്യകാല സർക്കാർ രേഖകളിൽ നായർ എന്ന പദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്, മലയാള ശൂദ്രർ എന്നായിരുന്നു. ഭൃത്യപണിക്കാർ എന്നർഥമുള്ള ശൂദ്രരെന്ന പദത്താൽ തങ്ങളെ വിളിക്കരുതെന്നത് കേരളത്തിലെ നായർ സമുദായക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. നീണ്ടകാലത്തിനുശേഷമാണ് പ്രസ്തുതയാവശ്യം അനുവദിക്കപ്പെട്ടത്. പേരിലും ആചാരത്തിലും മനുഷ്യർ അപമാനിക്കപ്പെടരുതെന്ന ചിന്തയാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ നയിച്ചിരുന്നത്. അത് മന്നത്ത് പത്മനാഭന്റെ പ്രവൃത്തികളിൽ കാണാനാകും. അന്ധമായി അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങൾക്കെതിരായി ദേശീയ പ്രസ്ഥാനത്തിന്റെ നാളുകളിൽ നിരന്തരപ്രവർത്തനം അദ്ദേഹം ഏറ്റെടുത്തിരുന്നു. വൈക്കത്തെ പെരുമശ്ശേരി കാവിലെ കുളത്തിൽ കുളിച്ച സത്യഗ്രഹികളെ അയിത്തജാതിക്കാരെന്നാക്ഷേപിച്ച് ആക്രമിക്കാൻ നോക്കിയപ്പോൾ ക്ഷേത്രഭാരവാഹികൾക്കെതിരെ മടിയേതുമില്ലാതെ ശബ്ദിച്ചവരിലൊരാൾ മന്നമായിരുന്നു.  പല ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളിലെ പലയിടത്തും ഇപ്പോഴും നമ്പൂതിരിമാർക്ക് മാത്രമേ പ്രവേശനമുള്ളൂ. വൈദിക ബ്രാഹ്മണ്യത്തിന്റെ ആലകുഴിയിൽ ആണ്ടിരിക്കുന്നവർ അക്കാലത്തെ മന്നത്തിന്റെ വാക്കുകൾ ഇക്കാലത്തെ സംഭവങ്ങളുമായി ചേർത്തുവച്ചുനോക്കുക, “മണിയടിച്ച് തൊഴാനോ മണ്ഡപത്തിൽ കയറിയിരുന്ന് ഈശ്വരഭജനം ചെയ്യാനോ  അവകാശമുണ്ടെന്ന് വിചാരിക്കുന്നതുപോലും പാപമാണെന്ന് വിശ്വസിക്കുന്നകൂട്ടർക്ക് ബ്രാഹ്മണരെപോലെ ഈശ്വരനെ നേരിട്ട് പൂജിക്കണമെന്ന് തോന്നാത്തതിൽ അത്ഭുതമില്ല.’’

സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടം
നവോത്ഥാനപ്രസ്ഥാനങ്ങളുടെ ചരിത്രവും വർത്തമാനവും ഇന്നത്തെ കേരളീയസമൂഹത്തിൽ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. ജാതി‐ജന്മി‐നാടുവാഴി മേധാവിത്വത്തിനെതിരായി കേരളത്തിൽ ഉയർന്നുവന്ന പ്രതിഷേധപ്രസ്ഥാനങ്ങൾക്ക് പലരൂപങ്ങളുണ്ടായിരുന്നു. സമുദായ പ്രസ്ഥാനങ്ങളിൽപ്പെട്ടവരിൽ പലർക്കും ജാതിചൂഷണങ്ങളിലെ വർഗപരമായ കാരണങ്ങൾ തിരിച്ചറിയാനായില്ല. വർഗപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരിലൊരുകൂട്ടർ ജാതിചൂഷണത്തെയും അതിന്റെ വർഗപരമായ ബന്ധങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. അതാകട്ടെ പിൽക്കാലത്തെ കേരളീയ സാമൂഹ്യമുന്നേറ്റത്തിനായുള്ള പോരാട്ടങ്ങളുടെ ശക്തിയെ പരിമിതപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തിന്റെ മുന്നേറ്റത്തിൽ സാമ്പത്തീക അസമത്വങ്ങൾക്കെതിരായ സമരങ്ങൾക്കെന്നപോലെ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കും വലിയ പങ്കാണുള്ളത്. ഒന്നിനെ മറ്റൊന്നിൽനിന്ന് അടർത്തി മാറ്റി പരിശോധിക്കുകയെന്നത് അസാധ്യമാണ്. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി സുപ്രധാന സംഭവമായാണ് ചരിത്രം വിലയിരുത്തുക. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവർ തീർച്ചയായും മന്നത്ത് പത്മനാഭനെപോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

ഡോ. വി ശിവദാസൻ

(http://www.deshabhimani.com/articles/temple-entry-proclamation-and-mannathu-padmanabhan/761966)

നിലയ്‌ക്കൽ മോഡൽ വീണ്ടും; ചോരക്കളിക്കായി, ബിജെപി അജൻഡ

തിരുവനന്തപുരം >  ഇത‌് സുവർണാവസരം, നമ്മൾ മുന്നോട്ട‌ുവച്ച അജൻഡയിൽ ഓരോരുത്തരായി അടിയറവ‌് പറഞ്ഞു–-ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയുടെ ഈ വാക്കുകളിൽ എല്ലാമുണ്ട‌്.  1983ൽ തന്റെ മുൻഗാമി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നിലയ‌്ക്കൽ പ്രക്ഷോഭത്തിന്റെ മറവിൽ വർഗീയ കലാപമഴിച്ചുവിട്ട‌് ചോരപ്പുഴയൊഴുക്കാൻ നടത്തിയ ഗൂഢാലോചനയുടെ തനിയാവർത്തനമാണ‌് പിള്ള വെളിപ്പെടുത്തിയ ഈ അജൻഡയും.

അന്ന‌് ക്രിസ‌്തീയ ദേവാലയത്തിന‌് ഭൂമി അനുവദിച്ചതിന്റെ പേരിലാണെങ്കിൽ ഇപ്പോൾ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ മറവിൽ എന്ന വ്യത്യാസം മാത്രം.
 മതസൗഹാർദത്തിന്റേയും ഉയർന്ന മാനവികതയുടേയും പ്രതീകമായ ശബരിമലയുടെ പേരിൽ വർഗീയകലാപം അഴിച്ചുവിട്ട‌് നടത്താൻ ലക്ഷ്യമിട്ട ചോരക്കളിയെക്കുറിച്ചുള്ള സ‌്ഫോടനാത‌്മക വിവരമാണ‌് പുറത്തുവന്നത‌്.

നടന്നതെല്ലാം രാഷ്ട്രീയക്കളി

പരമോന്നത നീതിപീഠം പുറപ്പെടുവിച്ച  വിധി നടപ്പാക്കാനുള്ള ബാധ്യതയുള്ള സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയും പതിനായിരക്കണക്കിന‌് അയ്യപ്പഭക്തരുടെ വിശ്വാസത്തെ മറയാക്കിയുമാണ‌് ബിജെപി തീക്കളിക്ക‌് തുടക്കമിട്ടത‌്. 16നും 17നും പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും സൃഷ്ടിച്ച സംഘർഷങ്ങൾക്കൊപ്പം സംസ്ഥാനത്ത‌് പലയിടത്തും അഴിഞ്ഞാടിയതും  രാഷ്ട്രീയക്കളി മാത്രമെന്നും പിള്ള പറയാതെ പറഞ്ഞിരിക്കുന്നു. ശബരിമലയിലെ സമരം ബിജെപിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറൽ സെക്രട്ടറിമാർ അത് വിജയകരമായി നടപ്പാക്കിയെന്ന‌് പറഞ്ഞതിൽ ഇത‌് വ്യക്തമാണ‌്. തങ്ങളുടെ അജൻഡയിൽ മറ്റുള്ളവരും വീണിരിക്കുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട‌്. ഇൗ മറ്റുള്ളവർ കോൺഗ്രസും യുഡിഎഫുമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ബിജെപിയുടെ പിന്നാലെ അതേ വാശിയോടെ വിശ്വാസികളെ തെരുവിലിറക്കാൻ ശ്രമിച്ചത‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ നേതൃത്വത്തിലാണ‌്. ഇപ്പോഴിതാ പിള്ളയുടെ വെളിപ്പെടുത്തലോടെ യുഡിഎഫിന്റെ രാഷ‌്ട്രീയ അജൻഡയുമാണ‌് വെളിച്ചത്തായത‌്.

സുവർണാവസരം കലാപത്തിന‌്

സുപ്രീംകോടതി വിധിയെ തുടർന്നുള്ള സംഭവവികാസങ്ങൾ തങ്ങൾക്ക‌്  സുവർണാവസരമെന്ന‌് പറയുന്നത‌് വിശ്വാസികളുടെ പാർടിയെന്ന‌് പറയുന്ന ബിജെപിയുടെ നേതാവാണ‌്.  ബിജെപിക്കും ആർഎസ‌്എസിനും മറ്റ‌് സംഘപരിവാർ ശക്തികൾക്കും ഭക്തിയും വിശ്വാസവുമല്ല, രാഷ്ട്രീയ മുതലെടുപ്പ‌് മാത്രമാണ‌് ഉന്നമെന്നും വ്യക്തമായിരിക്കുന്നു. ചിത്തിര ആട്ടത്തിരുനാൾ പൂജയുടെ ഭാഗമായി തിങ്കളാഴ‌്ച നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയവരിൽ വിശ്വാസികൾ പത്ത‌് ശതമാനത്തോളം മാത്രമാണ‌്. അവശേഷിക്കുന്നവരെല്ലാം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ‌്, വിശ്വഹിന്ദു പരിഷത്‌ നേതാവും കടുത്ത വർഗീയ വാദിയുമായ ശശികല തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം ക്രിമിനലുകളാണ‌്. ഇവരുടെ ലക്ഷ്യം ശബരിമലയിൽ കലാപമഴിച്ചുവിടുകയെന്നതാണ‌്. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ ഇത‌് സാക്ഷ്യപ്പെടുത്തുന്നു.

തന്ത്രി ശബരിമലയുടേതല്ലേ

തുലാമാസ പൂജയ്ക്കിടെ സ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നുമുള്ള ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലും അത്യന്തം ഗൗരവമുള്ളതാണ‌്. ദേവസ്വം ബോർഡിന‌് കീഴിലാണ‌് തന്ത്രിയുടെ പദവി. അങ്ങനെയൊരാൾ ബോർഡുമായോ അവരുടെ അഭിഭാഷകരുമായോ ചർച്ച നടത്തുന്നതിന‌് പകരം സമരം ചെയ്യുന്ന  സംഘടനയുടെ സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചുവെന്നാണ‌് വെളിപ്പെടുത്തൽ. ഇത‌് ശരിയാണെങ്കിൽ അദ്ദേഹത്തിന‌് തന്ത്രി പദവിയിൽ തുടരാൻ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട‌്. ബിജെപിയുടെയും ആർഎസ‌്എസിന്റെയും ഗൂഢാലോചനയിൽ തന്ത്രി കുടുംബവും പന്തളം മുൻ രാജകുടുംബവും പെട്ടുപോയോ എന്നതും ഇനിയുള്ള ദിവസങ്ങളിൽ ചർച്ചയാകും. നട അടച്ചിട്ടാൽ കോടതിയലക്ഷ്യമാകില്ലേ എന്ന‌് തന്ത്രി ചോദിച്ചപ്പോൾ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങൾ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകിയതായും പറയുന്നു.
സുപ്രീംകോടതി വിധി ലംഘിക്കാൻ പ്രമുഖ അഭിഭാഷകൻ കൂടിയായ ശ്രീധരൻപിള്ള ആഹ്വാനം ചെയ‌്തിരിക്കുന്നു. കോടതിയലക്ഷ്യ നടപടികളിൽ പ്രതിസ്ഥാനത്ത‌് നിൽക്കുന്ന ശ്രീധരൻപിള്ളയ്‌ക്കും ബിജെപിക്കും ഇതും കുരുക്കാവുകയാണ‌്.

എം രഘുനാഥ‌്

ബിജെപി അജൻഡയും അരുനിൽക്കുന്നവരും

ശബരിമലയെ മുൻനിർത്തി സംസ്ഥാനത്ത‌് വൻകലാപവും നിയമരാഹിത്യവും ലക്ഷ്യമാക്കി ബിജെപി നടത്തിയ ഗൂഢാലോചന സംസ്ഥാന അധ്യക്ഷന്റെ വാക്കുകളിലൂടെതന്നെ പുറത്തുവന്നിരിക്കുന്നു. ബിജെപിക്ക‌്  ഇതൊരു സുവർണാവസരമാണെന്നും തങ്ങൾ നിശ്ചയിച്ച അജൻഡയിലേക്ക‌് ഓരോരുത്തരായി വീണുവെന്നും  യുവജന വിഭാഗത്തിന്റെ നേതൃയോഗത്തിലാണ‌്  പി എസ‌് ശ്രീധരൻപിള്ള  വെളിപ്പെടുത്തിയത‌്. തുലാമാസപൂജക്കാലത്ത‌് ശബരിമലയിൽ വിശ്വാസികളെ തടയാനും പൊലീസിനെയും  മാധ്യമപ്രവർത്തകരെയും  ആക്രമിക്കാനും നേതൃത്വം നൽകിയ യുവമോർച്ചയെ കൂടുതൽ ആക്രമണോത്സുകരാക്കാനുള്ള ആസൂത്രണമാണ‌് കോഴിക്കോട്ടെ  യോഗത്തിൽ നടന്നത‌്.  എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകേടതിവിധിക്കെതിരെ വിശ്വാസികളാണ‌് സമരം നടത്തുന്നതെന്ന അവകാശവാദം ഇതോടെ പൊളിഞ്ഞു. ബിജെപി ജനറൽസെക്രട്ടറിമാർ  നിലയ‌്ക്കലിലും പമ്പയിലും സന്നിധാനത്തുമൊക്കെ ക്യാമ്പ‌് ചെയ‌്ത‌് നടത്തിയ നീക്കങ്ങളും യുവതികൾ ദർശനത്തിന‌് എത്തിയ ഘട്ടത്തിൽ യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധവും പ്രസംഗത്തിൽ എടുത്തു പറയുന്നുണ്ട‌്. തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ഈ രാഷ‌്ട്രീയസമരത്തിൽ വിശ്വാസികൾക്ക‌് ഒരുപങ്കും ഇല്ലെന്നും വ്യക്തമായി.

ശബരിമല ഗൂഢാലോചനയിൽ തന്ത്രി കുടുംബത്തേയും  ബിജെപി പങ്കാളിയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വിവരംകൂടിയാണ‌്  തെളിവുസഹിതം പുറത്തുവന്നത‌്. തന്ത്രിക്ക‌് ബിജെപിയിലുള്ള വിശ്വാസം, തീരുമാനങ്ങൾ എടുക്കുന്നതിന‌് മുമ്പുള്ള കൂടിയാലോചന എന്നിവയെല്ലാം ഗുരുതരമായ വിശ്വാസ, നിയമ പ്രശ‌്നങ്ങൾക്കാണ‌് വഴിതുറക്കുന്നത‌്.  യുവതികൾ സന്നിധാനത്തിലേക്ക‌് അടുത്തുകൊണ്ടിരുന്നപ്പോൾ മറ്റൊരാളുടെ ഫോണിൽനിന്ന‌് ബിജെപി സംസ്ഥാന അധ്യക്ഷനെ തന്ത്രി  വിളിച്ചു. നട അടച്ചാൽ കോടതിയലക്ഷ്യമാകുമെന്ന തന്ത്രിയുടെ ആശങ്കയ‌്ക്ക‌് അറുതിവരുത്തിയത‌് പിള്ളയാണ‌്. സുപ്രീംകോടതിവിധി ലംഘിക്കാനുള്ള പ്രേരണയ‌്ക്ക‌് ‘സാറിന്റെ ഒറ്റവാക്ക‌് മതി ’ എന്ന പ്രതികരണമാണ‌് തന്ത്രിയിൽനിന്ന‌ുണ്ടായത‌്. കേസ‌് വന്നാൽ തന്ത്രി ഒറ്റയ‌്ക്കാവില്ല  എന്ന ഉറപ്പിലാണ‌് നട അടയ‌്ക്കാനുള്ള തീരുമാനമുണ്ടാകുന്നത‌്. സന്നിധാനത്ത‌് രക്തം വീഴ‌്ത്താൻ 20 പേർ സന്നദ്ധരായി നിന്നുവെന്ന തന്ത്രി കുടുംബാംഗത്തിന്റെ വെളിപ്പെടുത്തലും ഇതുമായി ചേർത്തുവായിക്കണം.

എങ്ങനെയും കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആസൂത്രണമാണ‌് ശബരിമലയിൽ നടന്നത‌്. അയ്യപ്പവേഷം കെട്ടിയും അല്ലാതെയും ആയിരക്കണക്കിന‌് ക്രിമിനലുകളെയാണ‌് തുലാമാസപൂജക്കാലത്ത‌് സന്നിധാനത്ത‌് എത്തിച്ചത‌്. ദർശനത്തിനെത്തിയ സ‌്ത്രീകൾ പ്രായഭേദമെന്യേ കൈയേറ്റത്തിനിരയായി. മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളും സാങ്കേതിക സംവിധാനങ്ങളും വ്യാപകമായി നശിപ്പിച്ചു. അക്രമികൾക്കുമുന്നിൽ കൈകൂപ്പി  യാചിക്കേണ്ടിവന്ന വനിതാ മാധ്യമപ്രവർത്തകരുടെ ദൈന്യതയും കേരളം കണ്ടു. ശാരീരിക ആക്രമണ സാധ്യത കണക്കിലെടുത്ത‌് നട അടയ‌്ക്കുന്നതിന്റെ തലേന്നുതന്നെ മാധ്യമപ്രവർത്തകർ ഒന്നിച്ചു മലയിറങ്ങി. പൊലീസിന‌ുനേരെ കടുത്ത പ്രകോപനമാണ‌് സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായത‌്. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലും  ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പൊലീസിന്റെ സംയമനവുമാണ‌് വലിയൊരു ദുരന്തത്തിൽനിന്ന‌് ശബരിമലയെ രക്ഷിച്ചത‌്.

  സുപ്രീംകേടതിവിധി ആദ്യം സ്വാഗതം ചെയ‌്ത ബിജെപിയും കോൺഗ്രസ‌ും നിലപാടുമാറ്റി സമരത്തിനിറങ്ങിയത‌് വിശ്വാസികളെ വഴിതെറ്റിച്ച‌് രാഷ‌്ട്രീയനേട്ടം കൊയ്യാമെന്ന വ്യാമോഹത്തിലാണ‌്. ഹൈക്കമാൻഡിൽനിന്നുള്ള എതിർപ്പുകാരണം പ്രത്യക്ഷ സമരത്തിൽനിന്ന‌് കോൺഗ്രസ‌്  പിൻമാറിയെങ്കിലും ബിജെപിക്ക‌് അരുനിൽക്കുകയാണ‌്. നേതാക്കളും അണികളും ബിജെപിയിലേക്ക‌് കൊഴിയാൻ തുടങ്ങിയിട്ടും അവസരവാദനിലപാട‌് ഉപേക്ഷിക്കാൻ കോൺഗ്രസ‌് തയ്യാറായിട്ടില്ല. ബിജെപിയാകട്ടെ എന്തുനെറികേട‌് ചെയ‌്തിട്ടായാലും  പാർടി വളർത്തുക എന്ന നിലപാടിലാണ‌്. നുണപ്രചാരണവും വിശ്വാസികളിൽ തെറ്റിദ്ധാരണ പടർത്തലുമാണ‌് അവരുടെ വഴി.  ഒരു അയ്യപ്പഭക്തനെ പൊലീസ‌് കൊലപ്പെടുത്തിയെന്ന‌ാരോപിച്ച‌് പത്തനംതിട്ടയിൽ ജില്ലാ ഹർത്താൽ സംഘടിപ്പിച്ചതും ബിജെപി നടത്തിയ കൈവിട്ട കളിയായിരുന്നു. പൊലീസ‌് നടപടിക്ക‌് രണ്ടുനാൾശേഷം ഇദ്ദേഹം വീട്ടിലേക്ക‌് വിളിച്ചുവെന്ന‌് വ്യക്തമായതോടെ ആ കള്ളക്കളി പൊളിഞ്ഞു. സംഘപരിവാരിന്റെ  ഇത്തരം ഗൂഢനീക്കങ്ങൾക്കെതിരെ ഭരണ സംവിധാനങ്ങളും  പൊതുസമൂഹവും പുലർത്തുന്ന  ജാഗ്രത കാരണമാണ‌്  പല അട്ടിമറിനീക്കങ്ങളും ഫലംകാണാതെ പോയത‌്. എന്നാൽ, ജനങ്ങളോടോ നിയമസംവിധാനത്തോടോ ഒരുകാലത്തും പ്രതിബദ്ധത പുലർത്താത്ത സംഘപരിവാർ ഉയർത്തുന്ന ഭീഷണി വളരെ വലുതാണെന്ന‌് വ്യക്തമാക്കുന്ന സംഭവങ്ങളാണ‌് ശബരിമലയുടെ പേരിൽ അരങ്ങേറുന്നത‌്.

 വിശേഷപൂജയ‌്ക്കായി വീണ്ടും നട തുറക്കുന്നതിന്റെ തലേന്നാൾ യുവമോർച്ചയുടെ യോഗംവിളിച്ച‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പറഞ്ഞ കാര്യങ്ങൾ യുവാക്കളെ ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന‌് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട‌്. രാഷ‌്ട്രീയ സ്വാധീനം ഉറപ്പിക്കാൻ, അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുനേടാൻ ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ‌് ബിജെപി ആഗ്രഹിക്കുന്നത‌്. എന്നാൽ, ഭരണഘടനയെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കാൻ മതവിശ്വാസത്തെ തെറ്റായവഴിയിൽ ഉപയോഗിക്കുന്നത‌് തടഞ്ഞേ മതിയാകൂ. ശബരിമലയിൽ നടന്ന എല്ലാ അക്രമപ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദു ആരെന്ന‌് വ്യക്തമായ സാഹചര്യത്തിൽ അവരെ നിയമത്തിന‌ുമുന്നിൽ കൊണ്ടുവരേണ്ടത‌് അനിവാര്യമായിരിക്കുന്നു. വിശ്വാസവും  ആചാരവും പിന്തുടരുന്ന തന്ത്രിമാരും  പുരോഹിതരും സംഘപരിവാർ അജൻഡയുടെ ഭാഗമായി മാറുന്നതും ഗൗരവപൂർവം കാണണം. സമഗ്രമായ അന്വേഷണവും തുടർനടപടികളിലൂടെയും മാത്രമേ ഇൗ ദുഷ്ടശക്തികളെ നിലയ‌്ക്കു നിർത്താനാകൂ.

deshabhimani editorial 061118

തമിഴ്‌നാട്ടിൽ വീണ്ടും ‘ജാതിവേലി’

തമിഴ്‌നാട്ടിൽ വീണ്ടും ‘ജാതിവേലി’; സിപിഐ എമ്മും ദളിത്‌ സംഘടനകളും ചേർന്ന പ്രതിഷേധത്തിനൊടുവിൽ പൊളിച്ചുനീക്കി

തിരുപ്പൂർ > തമിഴ്‌നാട്ടിൽ ദളിതർ ഉപയോഗിച്ചിരുന്ന വഴി തടസ്സപ്പെടുത്തി നിർമിച്ച വേലി ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ നീക്കം ചെയ്‌തു. സിപിഐ എമ്മും തമിഴ്‌നാട്‌ അയിത്ത നിർമാർജന മുന്നണിയും മറ്റ്‌ പുരോഗമന സംഘടനകളും ചേർന്ന്‌ നടത്തിയ സമരത്തെ തുടർന്നാണ്‌ ജില്ലാ റവന്യൂ അധികൃതർ വേലി നീക്കം ചെയ്‌തത്‌. അധികൃതർ നടപടി സ്വീകരിക്കാത്തപക്ഷം ഞായറാഴ്‌ച വേലി നീക്കം ചെയ്യുമെന്ന്‌ സമരക്കാർ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

അളഗുമല ഗ്രാമത്തിലാണ്‌ ദളിതർ തലമുറകളായി ഉപയോഗിച്ചുപോന്ന റോഡിൽ ഒക്‌ടോബർ 15ന്‌ സവർണവിഭാഗത്തിപ്പെട്ടവർ ചില മത സംഘടനകളുടെ പിൻബലത്തോടെ  വേലി ഉയർത്തിയത്‌. ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷനും എഐഎഡിഎംകെ നേതാവുമായ ഷൺമുഖവും അനുയായികളും ഇതിന്‌ ഒത്താശ ചെയ്‌തു.

അയിത്ത നിർമാർജന മുന്നണി സമര പ്രഖ്യാപന പോസ്റ്റർ

വേലി ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികൾ രംഗത്തെത്തിയതിനെ തുടർന്ന്‌ സിപിഐ എം നേതാക്കളും തമിഴ്‌നാട്‌ അയിത്ത നിർമാർജന മുന്നണി നേതാക്കളും സ്ഥലം സന്ദർശിച്ചു. തമിഴ്‌നാട്‌ അയിത്ത നിർമാർജന മുന്നണിയും മറ്റ്‌ ദളിത്‌ സംഘടനകളും വേലി നീക്കം ചെയ്‌തില്ലെങ്കിൽ ഞായറാഴ്‌ച മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. തുടർന്ന്‌ വേലി ഉടൻ നീക്കം ചെയ്യാൻ ജില്ലാ ഭരണനേതൃത്വം ഇടപെടണമെന്ന്‌ സിപിഐ എം തിരുപ്പൂർ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. തമിഴ്‌നാട്‌ അയിത്ത നിർമാർജന മുന്നണി ജനറൽ സെക്രട്ടറി സാമുവൽ രാജ്‌, ഡെപ്യൂട്ടി ജന. സെക്രട്ടറി യു കെ ശിവജ്ഞാനം, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ മുത്തുക്കണ്ണൻ എന്നിവർ സമരത്തിൽ പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്നു.

പുറമ്പോക്ക്‌ ഭൂമിയിലൂടെയുള്ള വഴി ദളിതർ 200 വർഷത്തിലധികമായി ദളിതർ ഉപയോഗിച്ചിരുന്നതാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ മുത്തുക്കണ്ണൻ പറഞ്ഞു. ക്ഷേത്രത്തിനടുത്തുകൂടിയുള്ള ഈ വഴി അഞ്ചുകൊല്ലം മുൻപ്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ കോൺക്രീറ്റ്‌ ചെയ്‌തിരുന്നു. പുറമ്പോക്ക്‌ ഭൂമിയിൽ വേലിക്കെട്ടി പൊതുവഴി തടസപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നടപടി വേണമെന്നും സിപിഐ എം ജില്ലാ റവന്യൂ അധികൃതരോട്‌ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ്‌ വേലി നീക്കം ചെയ്‌തില്ലെങ്കിൽ സിപിഐ എം പ്രവർത്തകർ വേലി നീക്കംചെയ്യുമെന്നും എസ്‌ മുത്തുക്കണ്ണൻ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

വേലി നീക്കം ചെയ്‌ത ജില്ലാ അധികൃതരുടെ നടപടിയെ സിപിഐ എമ്മും തമിഴ്‌നാട്‌ അയിത്ത നിർമാർജന മുന്നണിയും സ്വാഗതം ചെയ്‌തു. സവർണവിഭാഗങ്ങൾ ദളിതർക്ക്‌ വഴി നിഷേധിച്ച്‌ അയിത്തമതിലുകൾ പണിത വാർത്തകൾ തമിഴ്‌നാട്ടിൽ നിന്ന്‌ മുൻപും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

പിള്ളയുടെ വാക്കുകളിൽ ആർഎസ്എസ് "സ്ട്രാറ്റജി’

വിശ്വാസികളുടെ സമരമല്ല; ആചാരം മുറുകെപ്പിടിക്കാൻ തന്ത്രികുടുംബം നിഷ‌്കളങ്കമായി നടത്തുന്ന നീക്കവുമല്ല,- ആർഎസ്എസ് ആസൂത്രണം ചെയ‌്ത കലാപനീക്കമാണ് ശബരിമലയിലെ അഴിഞ്ഞാട്ടം. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ പ്രസംഗം പുറത്തു വന്നതോടെ കുറെയേറെ സംശയങ്ങൾക്ക് നിവൃത്തി വന്നിരിക്കുന്നു. രാജ്യത്തെ വിപത്തിലേക്ക് തള്ളിയിട്ട കലാപങ്ങൾ ആസൂത്രണം ചെയ‌്ത അതേ മാതൃകയിൽ ശബരിമലയെയും കേരളത്തെയും കലാപഭൂമിയാക്കാൻ തീരുമാനിച്ചുള്ള ആസൂത്രണമാണ് ഉണ്ടായത്. അത് ശ്രീധരൻപിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. തങ്ങൾ നിശ്ചയിച്ച അജൻഡയിലേക്ക‌് ഓരോരുത്തരായി വീണു എന്ന് പിള്ള പറയുമ്പോൾ ഇന്നാട്ടിലെ വിശ്വാസികളെ, അയ്യപ്പ ഭക്തരെ ചതിയിലൂടെ  കുഴപ്പത്തിലേക്കു തള്ളിയിടാനുള്ള ആസൂത്രണമാണ് വ്യക്തമാകുന്നത്.


പരിപാവനമെന്നും പവിത്രമെന്നും വിശ്വാസികൾ കരുതുന്ന സന്നിധാനത്ത് രക്തം വീഴ‌്ത്താൻ ഇരുപതു പേരെ ഒരുക്കി നിർത്തിയിരുന്നു എന്ന രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ കലാപമുണ്ടാക്കാനുള്ള ഒരു വഴി  മാത്രമായിരുന്നു. കോടതി വിധിയുടെ ബലത്തിൽ ശബരിമല കയറാൻ പൊലീസ‌് സംരക്ഷണം തേടിയ രഹ്ന ഫാത്തിമ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമായി ശബരിമല വിഷയത്തിലെ അഭിപ്രായം പങ്കിട്ട വ്യക്തിയാണെന്നതിനു തെളിവ് വന്നു. സ്ത്രീകൾക്കെന്തിന് വിലക്ക് എന്നാണ് സുരേന്ദ്രൻ അന്ന് ചോദിച്ചത്. ആ അഭിപ്രായം രഹ്‌നയുടേതുമാണ്. അക്കാര്യം മറച്ചുവയ‌്ക്കാതെ സുരേന്ദ്രൻ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിട്ടുണ്ട്. തന്ത്രി കുടുംബം വിവാദത്തിലുണ്ട്. തന്ത്രിക്ക് നിർദേശം കൊടുക്കുന്നത് താനാണ് എന്ന് ശ്രീധരൻപിള്ള പറഞ്ഞിരിക്കുന്നു.

ശ്രീധരൻപിള്ള നിയമജ്ഞനാണ്; അഭിഭാഷകനാണ്; ബിജെപി നേതാവാണ്. അതിലൊന്നും ആരും തർക്കിക്കുന്നില്ല.  അതിനൊക്കെ പുറമെ മറ്റൊരു ജോലികൂടി അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തൽ. യുവമോർച്ച യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘‘അതിനു പല തട്ടുകളുണ്ട്. അവർ കൊണ്ടുപോയി എന്ന് കരുതുക. കൊണ്ടുപോയാൽ എന്ത് ചെയ്യണമെന്ന് ചിന്തിക്കാൻ കഴിവുള്ള, അതിനു സജ്ജമാക്കപ്പെട്ട തന്ത്രി സമൂഹമുണ്ട്. ആ തന്ത്രി സമൂഹത്തിന‌് ഇന്ന് കൂടുതൽ വിശ്വാസം എന്നെ സംബന്ധിച്ചിടത്തോളം ബിജെപിയിലുണ്ട്. അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷനിലുണ്ട്. അന്ന് സ്ത്രീകളെയുംകൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിലാണ‌് ആ തന്ത്രി വിളിച്ചത്, മറ്റൊരു ഫോണിൽനിന്ന‌് വിളിച്ചു എന്നോട് സംസാരിച്ചപ്പോൾ അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറം പറ്റിയതുപോലെ ആ വാക്ക് ശരിയാകുകയും ചെയ‌്തു. അദ്ദേഹം  വിളിച്ചു, അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയാൽ കോടതി വിധി ലംഘിച്ചു എന്ന് വരില്ലേ. കോടതി അലക്ഷ്യമാകില്ലേ. പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. ഞാൻ പറഞ്ഞു, തിരുമേനി, തിരുമേനി ഒറ്റയ‌്ക്കല്ല, ഇത് കണ്ടിട്ടും കൂട്ട് നിൽക്കലല്ല, കൺടംപ്റ്റ്  ഓഫ് കോർട്ട് കേസെടുക്കുന്നുവെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകൾ ഉണ്ടാകും. കൂട്ടത്തിൽ തിരുമേനി ഒറ്റയ‌്ക്കല്ല എന്ന് പറഞ്ഞപ്പോൾ രാജീവരര് എനിക്ക് "സാറ് പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി’ എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്ന് എടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ‌്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. അദ്ദേഹം വീണ്ടും അതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’’

"താങ്കൾ ഒറ്റയ‌്ക്കല്ല, പതിനായിരക്കണക്കിന് ആളുകൾ ഉണ്ടാകും’ എന്നാണ് പിള്ള ശബരിമല തന്ത്രിയോട് പറയുന്നത്.  ശബരിമല ക്ഷേത്രം പൂട്ടുക; കോടതി വിധി ലംഘിക്കുക എന്നാണ് പിള്ളയുടെ ആഹ്വാനം. അങ്ങനെ ലംഘിച്ചാൽ സംരക്ഷിക്കാൻ പതിനായിരക്കണക്കിന് ആളുകളെ സപ്ലൈ ചെയ്യും എന്ന്. അതിനർഥം നിയമോപദേശകന്റെയും രാഷ്ട്രീയ നേതാവിന്റെയും ചുമതലയ്ക്കപ്പുറം, നിയമ ലംഘനത്തിന് ആളുകളെ വിട്ടു കൊടുക്കുന്ന ക്വട്ടേഷൻ ജോലി കൂടി ശ്രീധരൻപിള്ള നടത്തുന്നു എന്നാണ്.

ആർഎസ്എസ് നിയന്ത്രിക്കുന്ന പാർടിയാണ് ബിജെപി. ആർഎസ്എസ് തീരുമാനിക്കുന്നതെന്തോ അത് നടപ്പാക്കാൻ ആ പാർടി ബാധ്യസ്ഥമാണ്. ഗാന്ധിജിയെ കൊല്ലാനുള്ള പരിസരം ആർഎസ്എസ് ഒരുക്കിയത് നിരന്തരമായ നുണപ്രചാരണത്തിലൂടെയാണ്. ""ഗാന്ധിവധ വാർത്ത എന്നെ ദുഃഖിതനാക്കി. ഒരു എളിയ ദേശസ‌്നേഹിപോലും ഗാന്ധിയുടെ നിലപാടുകളോട് യോജിക്കില്ല. ജമ്മു കശ്മീരിൽ ആക്രമണം നടത്തിക്കൊണ്ടിരുന്നിട്ടും പാകിസ്ഥാന് 55 കോടിരൂപ പ്രതിഫലം നൽകാൻ അദ്ദേഹം നിർബന്ധിച്ചു. ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്.'’ എന്നാണ് ആർഎസ്എസിന്റെ ആരാധ്യ പുരുഷൻ വിനായക് ദാമോദർ സവർക്കർ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർഎസ്എസിന് എന്താണ് ബന്ധമെന്ന് ഈ വാക്കുകളിലുണ്ട്. ഗോധ്രയിൽ സബർമതി എക‌്സ‌്പ്രസ‌് കത്തിയപ്പോൾ ഹിന്ദു സ്ത്രീകളെ കൂട്ട ബലാൽസംഗം നടത്തി എന്ന പച്ച നുണയാണ് പ്രചരിപ്പിച്ചത്. തീവണ്ടിയിൽ സ്‌ഫോടനമുണ്ടായത് അകത്തു നിന്നാണെന്നും അതിനു കാരണമായ രാസവസ‌്തു കണ്ടെത്തി എന്നുമുള്ള ഫോറൻസിക്  റിപ്പോർട്ട‌് ചോദ്യം ചെയ്യപ്പെടാതെ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അന്ന്, തീപിടിത്തത്തിന് ശേഷം സ്വിച്ചിട്ടപോലെയാണ് ഗുജറാത്തിൽ കലാപം ആളിപ്പടർന്നത്. ഒരു കലാപത്തിന് സർവസജ്ജമായ ശേഷമാണ്, തീവെപ്പ് നടത്തിയത് എന്നർഥം. സ്‌ഫോടനത്തിനു മുമ്പ‌് സബർമതി എക്സ്പ്രസിൽനിന്ന് ചില സംഘ ബന്ധുക്കളെ ഇറക്കിക്കൊണ്ടുപോയി എന്ന വാർത്തയും നിഷേധിക്കപ്പെട്ടിട്ടില്ല.

ഒരു കലാപത്തിനുള്ള ഒരുക്കം നടത്തിയ ശേഷമാണ് ബിജെപി ശബരിമല "സമരം’ തുടങ്ങിയത്. നിലയ‌്ക്കലിൽ നടത്തിയ ആക്രമണങ്ങൾ അതിന്റെ തുടക്കമായിരുന്നു.- എന്നിട്ടും ബിജെപി നേതാക്കൾ ആണയിട്ടത്, "അത് വിശ്വാസികൾ’ ആണ് എന്ന് തന്നെയാണ്. റിക്രൂട്ട് ചെയ്തുകൊണ്ട് വന്ന ക്രിമിനലുകളെക്കൊണ്ട് അക്രമം നടത്തിച്ച‌് വിശ്വാസികളുടെ തലയിലിടുകയായിരുന്നു "സ്ട്രാറ്റജി’.

ശ്രീധരൻപിള്ളയുടെ വാക്കുകളെ തന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിനുമപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് പിള്ളയുടെ പ്രസംഗം. സുപ്രീംകോടതി വിധിക്കെതിരെ അക്രമസമരത്തിന് പ്രേരണ നൽകി എന്നാണ‌്    ശ്രീധരൻപിള്ള സമ്മതിക്കുന്നത്. 1988 ലെ മതസ്ഥാപനങ്ങൾ ദുരുപയോഗം തടയൽ നിയമം അനുസരിച്ച്  മതസ്ഥാപനമോ അതിന്റെ അധികാരിയോ ആരാധനാലയ പരിസരം രാഷ്ട്രീയ പാർടിയുടെ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. കോടതി വിധികൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും നിയമ വിരുദ്ധമാണ്. നിയമ വിരുദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരാധനാലയത്തിലെ അധികാരിയോ ജീവനക്കാരനോ പൊലീസിനെ അറിയിക്കാതിരുന്നാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 176–-ാം വകുപ്പനുസരിച്ച് കുറ്റമാണ്. ഇവിടെ,  തന്ത്രി നിഷേധിച്ചാലും ശ്രീധരൻപിള്ള തന്ത്രിയെ കടുത്ത നിയമക്കുരുക്കിലാണാ ക്കിയത്. സുപ്രീംകോടതി വിധി ലംഘിക്കുന്നതിനു ഗൂഢാലോചന നടത്തുകയും നിയമലംഘനത്തിന് രാഷ്ട്രീയ പാർടിയുടെ സഹായം തേടുകയും ചെയ‌്ത തന്ത്രിക്ക് നിയമത്തിനു മുന്നിലും അധികൃതർക്ക് മുന്നിലും ജനങ്ങൾക്ക് മുന്നിലും ഉത്തരം പറയേണ്ടിവരും. ആചാരലംഘനം വലുതാണ്- അതിനു "പ്രായശ്ചിത്തം’ അനിവാര്യവും.

 "സുവർണാവസരം’ കലാപം സൃഷ‌്ടിച്ച‌് മുതലെടുക്കാനുള്ളതാണ്; തന്ത്രി തന്റെ കൃത്യ നിർവഹണം കളങ്കപ്പെടുത്തിയിരിക്കുന്നു -ഈ രണ്ടു കാര്യങ്ങൾ സംശയരഹിതമായി പിള്ള പറഞ്ഞിട്ടുണ്ട്. അതിലൂടെ ഒരേസമയം ആർഎസ്എസ് പ്രക്ഷോഭത്തിന്റെ ഉയിരും തന്ത്രി കുടുംബത്തിന്റെ വിശ്വാസ്യതയും തുറന്നു പറച്ചിലിലൂടെ ശ്രീധരൻപിള്ള ഇല്ലാതാക്കിയിരിക്കുന്നു. പ്രസംഗത്തിലെ ഓരോ ഭാഗവും നിശിത പരിശോധന നടത്തേണ്ടതുണ്ട്. അതിൽ രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട അനേകം ഘടകങ്ങളുണ്ട്.

പി എം മനോജ്
(http://www.deshabhimani.com/articles/bjp-sabarimala/762204)

കലാപം; രഹസ്യ അജണ്ട പുറത്ത്

കോഴിക്കോട‌് > വിശ്വാസികളെ മുന്നിൽനിർത്തി ശബരിമലയെ കലാപഭൂമിയാക്കാൻ ബിജെപി നടത്തിയ ഗൂഡനീക്കം പുറത്തായി. ക്ഷേത്രം തന്ത്രിയും ബിജെപി നേതൃത്വവും നടത്തിയ ഗൂഡാലോചനയാണ‌് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലൂടെ വെളിച്ചത്തായത‌്.  തുലാമാസം ഒന്നുമുതൽ  അഞ്ചുവരെ നട  തുറന്നപ്പോൾ ബിജെപി തയ്യാറാക്കിയ അജൻഡയനുസരിച്ചാണ‌് സമരം നടത്തിയതെന്ന‌് പി എസ‌് ശ്രീധരൻപിള്ള വ്യക‌്തമാക്കി.  ബിജെപിക്ക‌് ലഭിച്ച സുവർണാവസരമാണ‌് ശബരിമല പ്രശ‌്നം.

ബിജെപിയുടെ അജൻഡയനുസരിച്ച‌് അവിടെ നടത്തിയ സമരത്തിൽ  മറ്റുള്ളവർ വന്ന‌് വീഴുകയായിരുന്നു. പാർടി നിർദേശമനുസരിച്ച‌് സംസ്ഥാന ജനറൽ സെക്രട്ടറിമാർ അത‌് വിജയകരമായി നടപ്പാക്കിയെന്നും പറയുന്ന ശ്രീധരൻപിള്ളയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ‌്ച  മാധ്യമങ്ങൾ പുറത്തുവിട്ടു.  യുവമോർച്ച സംസ്ഥാന സമിതി യോഗം കോഴിക്കോട്ട‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീധരൻപിള്ളയുടെ വാക്കുകൾ തന്ത്രി കണ‌്ഠര‌് രാജീവര‌് തള്ളി. ഈ പറയുന്ന ദിവസം ശ്രീധരൻ പിള്ളയെ ഫോണിൽ വിളിച്ചിട്ടില്ല. അന്ന‌് കണ‌്ഠര‌് മോഹനരുമായി സംസാരിച്ചതായും സ്വകാര്യ ചാനലിന‌് നൽകിയ അഭിമുഖത്തിൽ തന്ത്രി പറഞ്ഞു.

ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ നിന്ന‌്:

അജൻഡ‌ സെറ്റ‌് ചെയ്യാൻ സാധിക്കുന്നവരാണ‌് വിജയിക്കുക. നമുക്ക‌് ഇപ്പോൾ വന്നത‌് സുവർണാവസരമാണ‌്. ശബരിമല ഒരു സമസ്യയാണ‌്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ കഴിയും എന്നാണ‌് നോക്കേണ്ടത‌്. മറ്റുള്ളവരുടെ അജൻഡയ‌്ക്ക‌് വഴങ്ങുന്നവരല്ല ബിജെപിക്കാർ. ഇപ്പോൾ നമ്മുടെ കൈയിലാണ‌് അജൻഡ. ആ അജൻഡയിൽ കമ്യൂണിസ‌്റ്റുകാരും കോൺഗ്രസുകാരും വീഴണം. ഇപ്പോൾ നമ്മുടെ അജൻഡയിൽ അവർ ഓരോന്നായി അടിയറവ‌് പറഞ്ഞിരിക്കയാണ‌്. അവസാനം നമ്മളും ഭരണകൂടവും ഭരിക്കുന്ന കക്ഷിയും മാത്രമേ ഉണ്ടാകൂ. കോൺഗ്രസിന്റെ കൈയിലേക്ക‌് വീഴുമായിരുന്ന കളം നമ്മുടെ കൈയിൽ വന്നു. 

ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ‌്ത്രീകൾ പോകാതിരിക്കാൻ പരമാവധി നമ്മൾ പേരാട്ടം നടത്തണം. താൽക്കാലിക നേട്ടമല്ല വേണ്ടത‌്.

ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടമാണ‌് ആവശ്യം. അതിന‌് പല തട്ടുകളുമുണ്ട‌്. ശബരിമലയിൽ തുലാമാസം ഒന്നുമുതൽ  അഞ്ചുവരെ നട  തുറന്നപ്പോൾ ബിജെപിയാണ‌് സമരം പ്ലാൻ ചെയ‌്ത‌് നടപ്പാക്കിയത‌്.
പാർടി നിർദേശമനുസരിച്ച‌് സംസ്ഥാന ജനറൽ സെക്രട്ടറിമാർ വിവിധ സ്ഥലങ്ങളിൽ നിന്നു. അവർ അത‌് വിജയകരമായി നടപ്പാക്കി. 19ന‌് ഐ ജി ശ്രീജിത‌് രണ്ടുയുവതികളെയുമായി പോയപ്പോൾ തടഞ്ഞത‌് യുവമോർച്ച ജില്ലാ സെക്രട്ടറിയാണ‌്.അന്ന‌് ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ  തന്ത്രി മറ്റൊരു ഫോണിൽ എന്നോട‌് സംസാരിച്ചു. തന്ത്രി അപ്പോൾ അസ്വസ്ഥനായിരുന്നു. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന‌് തന്ത്രി ചോദിച്ചു.

തിരുമേനി ഒറ്റയ‌്ക്കല്ല, കോടതിയലക്ഷ്യം നിലനിൽക്കില്ലെന്ന‌് ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ‌് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ‘തിരുമേനി ഒറ്റയ‌്ക്കല്ല’ എന്ന ഒറ്റവാക്ക‌് മതി എന്നുപറഞ്ഞാണ‌് നട അടച്ചിടുമെന്ന ദൃഢമായ തീരുമാനം തന്ത്രി എടുത്തത‌്.  ആ തീരുമാനമാണ‌് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത‌്. ഇന്നും തന്ത്രി അതേപോലെ ചെയ്യുമെന്ന‌് പ്രതീക്ഷിക്കുന്നു.

എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ‌് ഫയൽ ചെയ്യുകയാണ‌് മാർക‌്സിസ‌്റ്റുകാർ ചെയ‌്തത‌്. അന്ന‌് ഞാൻ തന്ത്രിയോട‌് പറഞ്ഞത‌് അറംപറ്റിയ പോലെയായി. എല്ലാം ഭഗവാന്റെ നിശ‌്ചയമാണ‌്.

ഞാനും തന്ത്രിയും കോടതിയലക്ഷ്യത്തിന‌് പ്രതിയാക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നതാണ‌് വസ‌്തുത. സ‌്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയാൽ എന്തുചെയ്യണമെന്ന‌് തീരുമാനിക്കാൻ അവിടെ തന്ത്രിസമൂഹമുണ്ട‌്. ആ തന്ത്രിസമൂഹത്തിന‌് ബിജെപിയിൽ കൂടുതൽ വിശ്വാസമുണ്ട‌്. കൂടാതെ സംസ്ഥാന അധ്യക്ഷനിലും വിശ്വാസമുണ്ട്‌.

Sunday, November 4, 2018

ചരിത്രരേഖ സാക്ഷി; ഇന്നത്തെ വാദങ്ങള്‍ക്ക് അന്നേ മറുപടി

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ്‌ തിരുവിതാംകൂർ. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന്‌ തന്ത്രിമാരും മറ്റും ഭയക്കുന്നുണ്ടാകാം. അവരുടെ എതിർപ്പിനുപിന്നിൽ ഇതാകാം കാരണം.

-ചങ്ങനാശേരി പരമേശ്വരൻപിള്ള
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകം ആദ്യ പ്രസിഡന്റ്,1934 ഏപ്രിൽ 21

കോടതിക്കോ സർക്കാരിനോ മാറ്റാൻ പറ്റുന്ന ആചാരങ്ങളല്ല ശബരിമലയിലേത്. ആചാരാനുഷ‌്ഠാനങ്ങളുടെ അവസാനവാക്ക് തന്ത്രിയാണ് .

-രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ് ,2018. ഒക്ടോബർ 24

എൺപത് കൊല്ലംമുമ്പ് "അവർണ'രുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ യാഥാസ്ഥിതികർ ഉയർത്തിയ വാദങ്ങളാണ് കേരളത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഇന്ന് ഉയർത്തുന്നത്. മുപ്പതുകളിൽ ഈ വാദങ്ങൾക്ക് ശക്തമായി മറുപടി നൽകിയത് പിന്നീട് കോൺഗ്രസ് നേതാക്കളായി മാറിയവരായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. 1934 ൽ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശനകമ്മിറ്റി റിപ്പോർട്ട് ഈ ചരിത്രവസ്തുതയുടെ ഉജ്വല സാക്ഷ്യമാകുന്നു. ആ  റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലൂടെ...

ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇന്ന്‌ ഉയരുന്നത്  86 കൊല്ലംമുമ്പ‌് അവർണരെ ക്ഷേത്രത്തിൽ കയറ്റുന്നതിനെതിരെ ഉയർന്ന അതേ വാദങ്ങൾ. 1932ൽ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ  ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിയോഗിച്ച കമ്മിറ്റി മുമ്പാകെ ഏറ്റവും യാഥാസ്ഥിതികരായ മതവാദികൾ ഉയർത്തിയ അതേ വാദങ്ങളാണ്‌ കേരളത്തിൽ ഇന്ന്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ ഉയർത്തുന്നത്‌. അന്ന്‌ ഈ വാദങ്ങൾക്ക്‌ ഏറ്റവും ശക്തമായ ഭാഷയിൽ മറുപടി നൽകിയത്‌ സി പി നിയമിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ട് ഉൾക്കൊള്ളുന്ന ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഘടകം രൂപംകൊണ്ടപ്പോൾ അതിന്റെ പ്രസിഡന്റായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. എൻഎസ്‌എസിന്റെ സ്‌ഥാപകനേതാവായിരുന്ന അദ്ദേഹം എൻഎസ്‌എസിന്റെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. സ്‌ത്രീ പ്രവേശനത്തിനെതിരെ പ്രതിഷ്ഠയുടെ ചൈതന്യവും ആചാരത്തിന്റെ പ്രാമാണ്യവും പറഞ്ഞ്‌ കോൺഗ്രസിന്റെയും എൻഎസ്‌എസിന്റെയും നേതാക്കൾ ഇന്ന് ഉയർത്തുന്ന എല്ലാ വാദങ്ങളെയും അന്നേ ഖണ്‌ഡിക്കുകയാണ്‌ പരമേശ്വരൻ പിള്ളയും ഒപ്പംനിന്ന എം ഗോവിന്ദനും ചെയ്തത്. റിട്ടയേഡ് ജില്ലാ ജഡ്ജിയും തിരുവതാംകൂറിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുൻസിഫും ആയിരുന്നു ഗോവിന്ദൻ.  എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നവംബർ 12ന‌്  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷികം ആഘോഷിക്കുകയാണ‌് കേരളം. ഒരു വ്യാഴവട്ടക്കാലത്തിലേറെ നിരന്തരമായി നടന്ന അയിത്തോച്ചാടന  ‌സമരത്തെ തുടർന്നാണ‌്  1936 ൽ ഐതിഹാസികമായ  ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത‌്.  ‘അവർണ'രുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ അന്ന‌് യാഥാസ്ഥിതികർ ശക്തമായി രംഗത്തുവന്നിരുന്നു.  ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇന്ന്‌ ഉയർത്തുന്നതും  82 കൊല്ലംമുൻപത്തെ അതേ വാദങ്ങൾ തന്നെയാണ‌്.

അന്നത്തെ കമ്മിറ്റിയിൽ അംഗമായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമയാണ് ക്ഷേത്രപ്രവേശന വിഷയത്തിൽ ഏറ്റവും യാഥാസ്ഥിതികമായ നിലപാടെടുത്തത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ സ്ത്രീ പ്രവേശനത്തിനെതിരെ ഇന്ന് ഉയർത്തുന്ന വാദങ്ങളെല്ലാം കമ്മിറ്റി അംഗമായ നമ്പി അന്ന് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

ഏറെ യാഥാസ്ഥിതികരടങ്ങിയതും അവർണരുടെ ക്ഷേത്രപ്രവേശനത്തെ എതിർത്ത മുൻ ദിവാൻ വി എസ്‌ സുബ്രഹ്‌മണ്യ അയ്യർ ചെയർമാനുമായ കമ്മിറ്റി ക്ഷേത്രപ്രവേശനത്തിന്‌ എതിരായ നിലപാടാണ്‌ പൊതുവിൽ എടുത്തത്‌. ഹിന്ദുത്വ പരിഷത്തിന്റെ അഭിപ്രായം മാനിച്ചുമാത്രമേ ഈ കാര്യത്തിൽ തീരുമാനമെടുക്കാനാവു എന്ന്‌ നിർദേശിച്ചു.കമ്മിറ്റി അംഗമായിരുന്ന കവി ഉള്ളൂർ എസ്‌ പരമേശ്വരയ്യർ അടക്കം ഈ നിലപാടിനൊപ്പം നിന്നു. എന്നാൽ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും മറ്റൊരംഗമായ മുൻ ജില്ലാ ജഡ്ജി എം ഗോവിന്ദനും ചേർന്ന്‌ ഭൂരിപക്ഷ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പ്‌  രേഖപ്പെടുത്തി വിശദമായ കുറിപ്പുതന്നെ നൽകി. 78 പേജുള്ള ഈ കുറിപ്പും മറ്റംഗങ്ങളുടെ യോജിപ്പും വിയോജിപ്പുമുള്ള കുറിപ്പുകളും ചേർത്താണ്‌ അന്തിമ റിപ്പോർട്ട്‌ പുറത്തിറക്കിയത്‌. സമിതി ഒത്തുതീർപ്പ്‌ എന്ന നിലയിൽ അവർണർക്ക്‌ അനുവദിച്ച പരിമിതമായ ക്ഷേത്ര പ്രവേശനാനുമതിയും പരമേശ്വരൻപിള്ളയും ഗോവിന്ദനും  തള്ളിക്കളഞ്ഞു. രാജാവ്‌ നിയമിച്ച കമ്മിറ്റിക്ക്‌ അന്തിമ തീരുമാനമെടുക്കാം എന്നും ഇത്തരമൊരു വിഷയം ഇനി മറ്റൊരു സമിതിക്ക്‌ വിടേണ്ടകാര്യമില്ലെന്നും ആറുവർഷം തിരുവിതാംകൂർ ഹൈക്കോടതി ജഡ്‌ജി കൂടിയായിരുന്ന പരമേശ്വരൻപിള്ളയും തിരുവിതാംകൂറിൽ ഈഴവരിൽനിന്ന് ആദ്യം നിയമബിരുദം നേടിയ എം ഗോവിന്ദനും വ്യക്തമാക്കുന്നു.

വിഗ്രഹാരാധന തന്നെ അൽപ്പജ്ഞാനികൾക്ക്

ശ്രുതികളും സ്‌മൃതികളുമല്ല ആഗമ ശാസ്‌ത്രങ്ങളാണ്‌  ക്ഷേത്രത്തിന്റെ നിർമാണവും സമർപ്പണവും പ്രതിഷ്‌ഠയും പൂജയും നിർണയിക്കുന്നതെന്ന വാദത്തെയും കുറിപ്പിൽ  ഖണ്‌ഡിക്കുന്നു. അവർണർ പ്രവേശിച്ചശേഷം ശുദ്ധികലശം വൈകിയാൽ വിഗ്രഹ ചൈതന്യം നശിക്കുമെന്നുള്ള വാദവും  പരിശോധിക്കുന്നു. യഥാർഥത്തിൽ ബിംബാരാധന തന്നെ അജ്ഞാനികൾക്കുള്ളതാണ്. ജ്ഞാനികൾക്കും ആത്‌മീയമായി പുരോഗമിച്ചവർക്കും വിഗ്രഹാരാധന വേണ്ട. കുളാർണവ ധർമയിൽനിന്ന്‌ ശ്ലോകങ്ങൾ ഉദ്ധരിച്ച്‌ അവർ ചൂണ്ടിക്കാട്ടുന്നു. മറ്റുതരത്തിൽ ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയാത്തവർക്കാണ്‌ ആരാധനയ്‌ക്ക്‌ വിഗ്രഹം വേണ്ടത്‌. അങ്ങനെയുള്ള വിഗ്രഹത്തിലെ ചൈതന്യത്തെപ്പറ്റിയും മറ്റും പറയുന്നത്‌ അതുകൊണ്ടുതന്നെ അസംബന്ധമാണ്‌.

നചരൂപം വിനാ ദേവോ
ധാതും കേതാപി ശക്യതേ
സർവരൂപവിവൃത്താ ഹി
ബുദ്ധി: കുത്രാസ്യ തിഷ്‌ഠതി

വിഷ്‌ണുസംഹിതയിലെ ഈ ശ്ലോകം തങ്ങളുടെ വാദം സമർഥിക്കാൻ അവർ  ഉദ്ധരിക്കുന്നു. (ഒരുവന്‌ ദൈവത്തെ ഒരു ബിംബമില്ലാതെ സങ്കൽപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ്‌ വിഗ്രഹാരാധന വേണ്ടിവരുന്നത് എന്നർഥം). ആഗമങ്ങളിലോ പുരാണങ്ങളിലോ ഒരിടത്തും വിഗ്രഹത്തിൽ ദിവ്യശക്തി ഉറഞ്ഞുകൂടുന്നതായി പറയുന്നില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അവർണരുടെയോ മറ്റാരുടെയെങ്കിലുമോ സാന്നിധ്യംകൊണ്ട്‌ വിഗ്രഹചൈതന്യം നശിക്കുമെന്നും ഒരു ആധികാരിക ഗ്രന്ഥവും പറയുന്നില്ല.

റിപ്പോര്‍ട്ടില്‍ വിഗ്രഹത്തിലെ ചൈതന്യം സംബന്ധിച്ച് പറയുന്നത്

‘‘ഹിന്ദുമതത്തെ സനാതന ധർമമെന്നു വിളിക്കുന്നു. മാറ്റമില്ലാത്തതും ശാശ്വതവുമായതൊക്കെയേ ഹിന്ദുമതത്തിന്റെ ഭാഗമാകൂ. ആചാരങ്ങളും രീതികളും കാലത്തിനും സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ച്‌ മാറുന്നവയാണ്‌. അവയൊന്നും സനാതനമല്ല. അവയ്‌ക്ക്‌ മതത്തിന്റെ പിൻബലവുമില്ല. ധർമശാസ്‌ത്രങ്ങളിൽ ഉള്ളതെല്ലാം മതവുമായി ബന്ധപ്പെട്ടകാര്യങ്ങളുമല്ല’’ ‐ പരമേശ്വരൻപിള്ളയും എം ഗോവിന്ദനും പറയുന്നു.

ഉദാഹരണമായി മലവിസർജനം ചെയ്യുന്നതും മൂത്രമൊഴിക്കുന്നതും എങ്ങനെവേണം എന്നതിനെപ്പറ്റി മനുസ്‌മൃതിയിൽ പറയുന്നത്‌ കുറിപ്പിൽ  ഉദ്ധരിക്കുന്നു. ഒപ്പം ശങ്കരസ്‌മൃതയിൽ അതിനുശേഷം ചെയ്യേണ്ട ശുചിത്വ പരിപാടിയെപ്പറ്റി പറയുന്നതും ചേർക്കുന്നു. ഇലകൊണ്ട്‌ തുടയ്‌ക്കണമെന്നും ബ്രാഹ്മണർ 12 വട്ടവും ക്ഷത്രിയർ ഒമ്പതുവട്ടവും മണ്ണുകൊണ്ട്‌ അവിടം വൃത്തിയാക്കണമെന്നും പറയുന്നു. പിന്നീട്‌ കൈകൾ മണ്ണുകൊണ്ട്‌ വൃത്തിയാക്കിയശേഷം കഴുകണം. അതിനുശേഷം 17 തവണ വെള്ളംകൊണ്ട്‌ വായിൽ കവിൾക്കൊള്ളണം എന്നെല്ലാം  സ്‌മൃതിയിൽ പറയുന്നു. ഇതിനൊക്കെ മതവുമായി എന്തു ബന്ധം?. ഒരു പ്രാകൃത കാലത്ത് മനുഷ്യനെ വ്യക്തിശുദ്ധി പഠിപ്പിയ്ക്കാനും മറ്റും ഇതൊക്കെ ആവശ്യമായിരുന്നു. ആചാരങ്ങളും ഇതുപോലെയാണ്. ഒന്നും എല്ലാക്കാലത്തേക്കും ഉള്ളതല്ല.

വരുമാനം കുറയുമെന്ന് തന്ത്രിമാർ ഭയക്കുന്നുണ്ടാകാം

325 സവർണരെ വിസ്‌തരിച്ചതിൽ 238 പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു.  എതിർത്ത 87 പേരിൽ 59 പേരും ബ്രാഹ്മണരോ അമ്പലവാസി സമുദായങ്ങളിൽ പെടുന്നവരോ ആയിരുന്നു. ‘‘ഈ സമുദായങ്ങളൊക്കെ നിലവിലെ സ്ഥിതി തുടരാനാഗ്രഹിക്കുന്നു. അത്‌ ഏതെങ്കിലും മതഗ്രന്ഥം പറയുന്നതുകൊണ്ടല്ല. അവരുടെ ജീവിതോപാധിയെ ബാധിയ്ക്കുന്നതുകൊണ്ടാണ്. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന്‌ അവർ ഭയക്കുന്നുണ്ടാകാം"അശുദ്ധി അവസാനിച്ചാൽ പിന്നെ ശുദ്ധികലശം സാധ്യമല്ലല്ലോ? തന്ത്രിമാരുടെ എതിർപ്പിനു പിന്നിൽ ഇതാകാം കാരണമെന്നും പരമേശ്വരൻപിള്ളയും ഗോ വിന്ദനും  പറയുന്നു.

റിപ്പോര്‍ട്ടില്‍ തന്ത്രിമാരെപ്പറ്റി പറയുന്ന ഭാഗം

‘‘തന്ത്രികളുടെ കാര്യമെടുക്കാം. ശുദ്ധികലശം പോലുള്ള ശുദ്ധി കർമങ്ങളിലൂടെയാണ്‌ അവർ വലിയ വരുമാനം ഉണ്ടാക്കുന്നത്‌. അവർണരെ ക്ഷേത്രത്തിൽ കയറ്റിയാൽ ശുദ്ധികലശം കുറയും. തന്ത്ര സമുച്ചയത്തിൽ പറയുന്ന വ്യവസ്‌ഥകൾ പ്രകാരം ബിംബത്തിന്‌ ഏതെങ്കിലും നിമിത്തത്താൽ അശുദ്ധി വരുമ്പോഴാണ്‌ ശുദ്ധികലശം നടത്തുന്നത്‌. ജനങ്ങൾ കൂടുതൽ അറിവുള്ളവരാകുകയും പുരോഗമനാശയങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾക്ക്‌ അവർ ശാസ്‌ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നൂറുകണക്കിന്‌ രൂപ മുടക്കിയുള്ള ശുദ്ധികർമങ്ങൾക്കു പകരം രണ്ടു ചക്രം കൊടുത്താൽ കിട്ടുന്ന ഏതെങ്കിലും  അണുനാശിനി വാങ്ങി അവർ രക്തവും മൂത്രവും മറ്റും വീണുണ്ടാകുന്ന അശുദ്ധി അകറ്റും. അതായത്‌ തന്ത്രിമാർക്ക്‌ വരുമാനം സ്ഥിരമായി നിലയ്‌ക്കും. അതുകൊണ്ട്‌ നിലവിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതാണ്‌ അവർ ഇഷ്‌ടപ്പെടുക. നിലവിലെ വ്യവസ്‌ഥകളിലേക്ക്‌ കടന്നുകയറുന്നത‌് അവർ സഹിക്കില്ല’’.

‘തന്ത്ര സമുച്ചയത്തിൽ പറയുന്ന വ്യവസ്‌ഥകൾ പ്രകാരം ബിംബത്തിന്‌ ഏതെങ്കിലും നിമിത്തത്താൽ അശുദ്ധി വരുമ്പോഴാണ്‌ ശുദ്ധികലശം നടത്തുന്നത്‌. ജനങ്ങൾ കൂടുതൽ അറിവുള്ളവരാകുകയും പുരോഗമനാശയങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾക്ക്‌ അവർ ശാസ്‌ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നൂറുകണക്കിന്‌ രൂപ മുടക്കിയുള്ള ശുദ്ധികർമങ്ങൾക്കു പകരം രണ്ടു ചക്രം കൊടുത്താൽ കിട്ടുന്ന ഏതെങ്കിലും  അണുനാശിനി വാങ്ങി അവർ രക്തവും മൂത്രവും മറ്റും വീണുണ്ടാകുന്ന അശുദ്ധി അകറ്റും. അതായത്‌ തന്ത്രിമാർക്ക്‌ വരുമാനം സ്‌ഥിരമായി നിലയ്‌ക്കും.'??

മനുസ്‌മൃതി കൃത്യമായി പിന്തുടരുകയാണെങ്കിൽ ബ്രാഹ്മണർക്ക്‌ വിന്ധ്യന്‌ ഇപ്പുറം  വന്ന്‌ ജീവിക്കാനേ കഴിയില്ലെന്ന്‌ മനുവിന്റെ ശ്ലോകം ഉദ്ധരിച്ച്‌ വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. വിന്ധ്യന്‌ തെക്ക്‌ മ്ലേച്ഛന്മാരാണ്‌ വസിക്കുന്നത്‌. അവരുമായി സമ്പർക്കം വന്നാൽ ബ്രാഹ്മണരും "പതിത'രാകും. അതുകൊണ്ട്‌ തെക്കേ ഇന്ത്യയിൽ ബ്രാഹ്മണരേ ഇല്ലെന്ന്‌ നമ്മൾ കരുതേണ്ടിവരും‐ കുറിപ്പിൽ  പരിഹസിക്കുന്നു.

ബ്രാഹ്മണർ വേദം പഠിക്കുകയും പഠിപ്പിക്കുകയുംമാത്രം ചെയ്യേണ്ടവരാണെന്ന മനുവിന്റെ ശാസനവും  അദ്ദേഹം ഉദ്ധരിക്കുന്നു. വേദം പഠിയ്‌ക്കൽ ജീവിതം സമർപ്പിക്കാതെ മറ്റ്‌ തൊഴിൽചെയ്യാൻ ശ്രമിക്കുന്ന ബ്രാഹ്മണൻ ശൂദ്രനാകുമെന്ന മനുവചനം ആരെങ്കിലും ഇന്ന്‌ അംഗീകരിക്കുമോ എന്നും പരമേശ്വരൻപിള്ളയും ഗോവിന്ദനും  ആരായുന്നു. മൊഴി നൽകാൻ വന്ന ബ്രാഹ്മണരിലൊരാൾ മൂന്നു തലമുറയായി പലിശയ്ക്കു പണം കടംകൊടുക്കുന്ന കുടുംബാംഗം ആണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ബ്രാഹ്മണരുടെ ആചാര ലംഘനം പറയുന്ന ഭാഗം

ബ്രാഹ്മണർക്ക്‌ കടൽയാത്രയ്‌ക്കുള്ള വിലക്കും കടൽകടന്നവർക്ക്‌ ക്ഷേത്രപ്രവേശനം നിഷേധിക്കുന്ന വ്യവസ്‌ഥകളും ഒക്കെ ആരെങ്കിലും ഇന്ന്‌ അംഗീകരിക്കുമോ? 12 വയസ്സിൽ കൂടുതൽ പ്രായമുള്ള യുവതിയെ വിവാഹം കഴിച്ചാൽ ബ്രാഹ്മണർ പതിതരാകുമെന്നും സ്‌മൃതി വചനങ്ങളില്ലേ? ഇങ്ങനെയൊക്കെ സ്‌മൃതികളും ഗ്രന്ഥങ്ങളുംപ്രകാരം ‘പതിതരായ’ വരെല്ലാം കയറുന്ന ക്ഷേത്രത്തിൽ അവർണർ എന്നു മുദ്രകുത്തപ്പെട്ടവരെ വിലക്കുന്നതിലെ അസംബന്ധവും നിരവധി ഉദ്ധരണികളുടെ അകമ്പടിയോടെ അവർ  വിവരിക്കുന്നു. വർണാശ്രമാചാരത്തിന്റെ പേരിൽ താഴ്‌ന്ന ജാതികൾക്ക്‌ നേരെ നടന്ന കൊടിയഅന്യായങ്ങളും പരമേശ്വരൻപിള്ളയും ഗോവിന്ദനും  ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രപ്രവേശന കാര്യത്തിൽ തീരുമാനം ഹിന്ദുമതപരിഷത്തിന്‌ വിടണം എന്ന കമ്മിറ്റിയുടെ പൊതുനിർദേശത്തെയും പരമേശ്വരൻപിള്ളയും എം ഗോവിന്ദനും ചേർന്നെഴുതിയ കുറിപ്പിൽ കുടഞ്ഞെറിയുന്നു.

അനാചാരങ്ങൾ മാറ്റാൻ സർക്കാർ ഉത്തരവ് മതി

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ്‌ തിരുവിതാംകൂർ എന്ന്‌  അവർ ഓർമിപ്പിക്കുന്നു. ക്ഷേത്രങ്ങളിലെ മൃഗബലി നിർത്തൽ ചെയ്യാനും ചേർത്തലയിലെ പൂരപ്പാട്ട്‌ നിർത്താനും ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനും ചക്കാല നായർ വിഭാഗത്തെ ക്ഷേത്രത്തിൽ കയറ്റാനും പൊതുറോഡുകളിൽ എല്ലാവർക്കും സഞ്ചാരാനുമതി നൽകാനും സമുദ്ര യാത്ര നടത്തിയവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിയ്ക്കാനും ഇത്തരത്തിൽ ഉത്തരവേ വേണ്ടിവന്നുള്ളു.  ആഗമങ്ങളിൽ പറഞ്ഞതിനു വിരുദ്ധമായി ഈ തീരുമാനങ്ങൾ എടുക്കാൻ ഒരു ഹിന്ദുമത പരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.ഇതിൽ ചിലതൊന്നും ആഗമ ശാസ്ത്രത്തിൽ പറഞ്ഞിരുന്നതല്ലെന്ന  യാഥാസ്ഥിതികരുടെ വാദത്തിനുള്ള മറുപടിയും കുറിപ്പിലുണ്ട്.

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കം ചെയ്‌ത നാടാണ്‌ തിരുവിതാംകൂർ.   ആഗമങ്ങളിൽ പറഞ്ഞതിനു വിരുദ്ധമായി ഈ തീരുമാനങ്ങൾ എടുക്കാൻ ഒരു ഹിന്ദുമത പരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.

"ദേവദാസികളുടെ നൃത്തവും പാട്ടും ആഗമശാസ്ത്രത്തിൽ പറയുന്നതാണല്ലോ. സമുദ്രയാത്രാവിലക്ക് ധർമ ശാസ്ത്രത്തിലും പറയുന്നു. അതൊക്കെ ഒറ്റ ഉത്തരവിലൂടെ മാറ്റിയില്ലേ ?. ചുരുക്കത്തിൽ ഏറ്റവും യാഥാസ്ഥിതികരായ ചില ബ്രാഹ്മണരുടെ എതിർപ്പ്‌ മാത്രമാണ്‌ അവശേഷിക്കുന്നത്‌. ‘ഏതാനും പേരുടെ അന്ധവിശ്വാസപരമായ ചിന്തകൾക്കാണോ  മഹാരാജാവിന്റെ 17 ലക്ഷം പ്രജകളുടെ ആത്‌മാഭിമാനത്തിനേറ്റ മുറിവിനാണോ പ്രാധാന്യം’’ ‐ കുറിപ്പിൽ ചോദിക്കുന്നു.

ദൈവത്തിന്റെ സ്വന്തം സൃഷ്‌ടികൾ കാണാൻ എത്തിയാൽ ദൈവത്തിന്റെ ചൈതന്യം നഷ്ടപ്പെടുമെന്നുള്ള വാദം  അസംബന്ധമാണ്‌. കൂടുതൽ പേർ ആരാധിക്കാനെത്തിയാൽ പ്രതിഷ്‌ഠയിലെ ദൈവസാന്നിധ്യത്തിന്‌ തിളക്കമേറുകയേയുള്ളു.

‘എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും സഹജരല്ലോ.
അന്തണനെച്ചമച്ചുള്ളൊരു
കൈയല്ലോ
ഹന്ത! നിർമിച്ചു ചെറുമനേയും.’

എന്നു തുടങ്ങുന്ന  കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍
ഉദ്ധരിച്ചാണ്‌ പരമേശ്വൻപിള്ളയും  ഗോവിന്ദനും കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.

ആരായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും എം ഗോവിന്ദനും?

കേരളത്തിൽ കോൺഗ്രസിന്റെയും എൻഎസ്എസിന്റെയും സ്ഥാപകനേതാക്കളിൽ ഒരാൾ മാത്രമായിരുന്നില്ല ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. അയ്യൻകാളിക്കൊപ്പം കല്ലുമാല സമരത്തിൽ അണിചേർന്ന സാമൂഹ്യപരിഷ‌്കർത്താവ് കൂടിയായിരുന്നു അദ്ദേഹം.
പുലയ സ്ത്രീകൾക്ക് മാറ് മറയ്ക്കുന്നതിന് കല്ലുമാലയേ ധരിക്കാവൂ എന്ന ദുരാചാരത്തിനെതിരെ കല്ലുമാലകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത്  1915 ൽ കൊല്ലം കന്റൊൺമെന്റ് മൈതാനിയിൽ സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ അധ്യക്ഷൻ ചങ്ങനാശേരി പരമേശ്വരൻ പിള്ളയായിരുന്നു. യോഗത്തിൽ  പുലയസ്ത്രീകൾ കല്ലുമാലകൾ മാറിൽനിന്ന് അറുത്തെറിയുകയും പകരം മാറുമറയ്ക്കാൻ റൗക്കകൾ ധരിക്കുകയും ചെയ്തു.

വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർണജാഥയിൽ മന്നത്ത് പത്മനാഭനോടൊപ്പം ചങ്ങനാശേരിയും പങ്കെടുത്തു.  നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു. 1926 ൽ തിരുവിതാംകൂറിലെ ഹൈക്കോടതിയിൽ ന്യായാധിപനായി നിയമിതനായി. ആറു വർഷം  ഹൈക്കോടതിയിൽ പ്രവർത്തിച്ചശേഷം  പൊതുരംഗത്തേക്കുതന്നെ തിരിച്ചെത്തി. നാലുതവണ തിരുവിതാംകൂർ ജനപ്രതിനിധി സഭകളിൽ അംഗമായി.

1938 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്ത് സഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റ് പരമേശ്വരൻപിള്ള. 1940 ജൂൺ 30 ന് അന്തരിച്ചു.

ശ്രീനാരായണഗുരുവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന എം ഗോവിന്ദൻ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായിരുന്നു.
തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുൻസിഫും ആയിരുന്നു അദ്ദേഹം. വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ, ഈഴവ റഗുലേഷന്റെ പ്രമുഖശിൽപ്പി, ശ്രീമൂലം പ്രജാസഭാ മെമ്പർ,  ഹരിജന സേവാസംഘം പ്രസിഡന്റ്, എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ  നിലകളിൽ പ്രവർത്തിച്ചു. 1958 നവംബർ 17 ന് അന്തരിച്ചു.

ചെന്നിത്തലയുടെ നിലപാട് അന്നത്തെ ഏറ്റവും യാഥാസ്ഥിതികരുടേത്

പല അഭിപ്രായക്കാരുമുണ്ടായിരുന്ന ക്ഷേത്രപ്രവേശന അന്വേഷണ കമീഷനിൽ  തന്ത്ര ശാസ്ത്ര പ്രമുഖനായ താരനല്ലൂര്‍  നമ്പൂതിരിപ്പാടിന്റെ പ്രതിനിധി എന്ന നിലയിലാണ് പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമാവിനെ കമ്മിറ്റിയില്‍  ഉൾപ്പെടുത്തിയത്. സരസ്വതിയ്ക്ക് അയിത്തമില്ലെന്നു പ്രഖ്യാപിച്ച് അവര്‍ണര്‍ക്ക്  സംസ്കൃതം വിദ്യാഭ്യാസം  നല്‍കാന്‍ പോലും മടിയ്ക്കാതിരുന്ന അദ്ദേഹം  പക്ഷെ പിന്നോക്കവിഭാഗങ്ങളിൽ പെട്ടവരുടെ ക്ഷേത്രപ്രവേശനത്തെ  ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു.

പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മാവ്

‘അവർണർ' കയറുന്നതോടെ വിഗ്രഹചൈതന്യം പോകുമെന്നും ക്ഷേത്രം ഉപയോഗശൂന്യമാകുമെന്നും തീവ്രമായി ഉന്നയിച്ചത് നമ്പിയാണ് .ആ നിലപാടിനെ ഏറ്റവും ശക്തമായി എതിർത്ത പുരോഗമനവാദികളായിരുന്നു  ചങ്ങനാശേരി പരമേശ്വരൻപിള്ള അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കൾ. എന്നാൽ, ഇന്നത്തെ കോൺഗ്രസ് നേതാക്കൾ ഒന്നൊഴിയാതെ അന്നത്തെ നമ്പിയുടെ നിലപാടിനൊപ്പം നിൽക്കുന്ന തലതിരിഞ്ഞ  കാഴ്ചയാണ് എൺപത് വർഷത്തിനുശേഷം  കേരളം കാണുന്നത് .

‘‘ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പ്രമാണങ്ങൾക്കും വിരുദ്ധമായി അവർക്ക് അതിരുവിട്ട‌് അകത്ത‌് പ്രവേശം കൊടുക്കുന്നതുകൊണ്ട് ക്ഷേത്രത്തിന‌് അശുദ്ധിതട്ടുകയും പൂജ മുതലായതു നടത്താൻ പാടില്ലാതാകുകയും ദേവസാന്നിധ്യം നശിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ് ''

ക്ഷേത്രപ്രവേശന കമീഷൻ റിപ്പോർട്ടിൽ തന്റെ കുറിപ്പ് ഉപസംഹരിച്ചുകൊണ്ട് പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമാവ് പറഞ്ഞു.

സ്ത്രീകൾ കയറിയാൽ ക്ഷേത്രചൈതന്യം നശിക്കുമെന്നും പൂജ നടത്താനാകാതെ അമ്പലം പൂട്ടേണ്ടിവരുമെന്ന്‍ ഇന്നുയരുന്ന വാദം അവര്‍ണരുടെ പ്രവേശനത്തിനെതിരെ അദ്ദേഹം അന്ന് ഉയര്‍ത്തി.

അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു:

പുന്നശ്ശേരി നമ്പിയുടെ നിലപാട്

''അവർണ്ണർ അറിവില്ലായ്മ നിമിത്തമൊ മറ്റോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ അധർമ്മപ്രവൃത്തി നടത്തി അവർക്കുതന്നെ ദോഷം വരുത്തുവാൻ ഗവൺമെന്റ് ഒരുവിധവും വഴി വെച്ചുകൊടുക്കരുതാത്തതാകുന്നു. പ്രജകളെ അധർമ്മമാറ്റത്തിൽ നിന്നു പിൻമടക്കേണ്ടതു ഗവർണ്മെന്റിന്റെ ചുമതലയാണ്. ആയതു ചെയ്യാതിരുന്നാൽ രാജാവിന്നും പ്രജകൾക്കും രാജ്യത്തിന്നും വലിയ അനർത്ഥങ്ങൾ വന്നുചേരുന്നതാണെന്നു മാത്രമ ല്ല, അവർണ്ണരുടെ പ്രവേശം നിമിത്തം തൽക്കാലം പല വിപ്ലവങ്ങൾക്കും ഇടയാകയും ക്രമേണ ക്ഷേത്രം നിരുപയോഗമായിത്തീരുകയും ചെയ്യുമെന്നതിന്നു സംശയമില്ല.''

അന്ന് ഈ നിലപാട് സി പി രാമസ്വാമി അയ്യർക്കുപോലും സ്വീകാര്യമായില്ല. ക്ഷേത്ര പ്രവേശന ഉത്തരവ് പിന്നാലെ വന്നു. അന്ന് പുന്നശ്ശേരി നമ്പി ഉന്നയിച്ച ശുദ്ധിവാദം ശരിയെങ്കിൽ ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നും ചൈതന്യം അവശേഷിക്കുന്നില്ല. അവർണരുടെ പ്രവേശത്തോടെ അത് ഇല്ലാതായിട്ടുണ്ടാകണം.!

ശ്രീകുമാര്‍ ശേഖര്‍

(http://www.deshabhimani.com/special/historical-records-about-temple-entry/761731)