Showing posts with label പി.ടി.തോമസ്. Show all posts
Showing posts with label പി.ടി.തോമസ്. Show all posts

Sunday, October 25, 2020

ഭൂമാഫിയയുടെ കൂടെനിന്ന്‌ പി ടി തോമസ്‌ ജനങ്ങളെ വെല്ലുവിളിക്കുന്നു: കോടിയേരി

 ഭൂമാഫിയയുടെ കൂടെ പ്രവർത്തിച്ച്‌ പി ടി തോമസ്‌ എംഎൽഎ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന്‌ സിപിഎ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എംഎൽഎ കൂടി ഭാഗമായ കള്ളപ്പണ ഇടപാട്‌ വിജിലൻസ്‌ അന്വേഷിക്കണം. പി ടി തോമസ്‌ ഈ വിഷയത്തിൽ സ്വയം കാര്യങ്ങൾ തുറന്നു പറഞ്ഞ്‌ തെറ്റു സമ്മതിച്ച ശേഷം രാജി വയ്‌ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കള്ളപ്പണ ഇടപാടിന്റെയും ഭൂമി മാഫിയസംഘത്തിന്റെയും ഏജന്റായ പി ടി തോമസ് എംഎൽഎ സ്ഥാനം രാജിവെക്കുക,  കള്ളപ്പണ ഇടപാടിൽ എംഎൽഎയുടെ പങ്ക് സർക്കാർ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൽഡിഎഫ്‌ കാക്കനാട്ട്‌ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

നിയമവിരുദ്ധ പ്രവർത്തനമാണ്‌ നടത്തിയതെന്ന്‌ പി ടി തോമസിന്‌ ബോധ്യമുണ്ടായിരുന്നു. തെറ്റ്‌ ചെയ്യുന്ന എംഎൽഎമാരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക്‌ അധികാരമില്ല. അതിനാൽ, അദ്ദേഹം സ്വയം രാജി വയ്‌ക്കണം. കള്ളപണ ഇടപാടിന്റെ ഭാഗമായി എംഎൽഎ മാറിയത്‌ ഏറെ ഗൗരവകരമാണ്‌. ഊരാക്കുടുക്കിൽ നിന്ന്‌ രക്ഷപെടാൻ എന്ത്‌ നുണയും പറഞ്ഞ്‌ ന്യായീകരിക്കുകയാണ്‌ അദ്ദേഹം. മുൻ മുഖ്യമന്ത്രിമാർ വരെ വസ്‌തുത മനസ്സിലാക്കാതെ അദ്ദേഹത്തെ ന്യായീകരിക്കുന്നു. പി ടി തോമസിനെ തിരുത്താൻ ശ്രമിക്കുന്നതിനു പകരം അവർ മഹത്വവൽക്കരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിയ്‌ക്ക്‌ പരാതി നൽകിയ സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റിയംഗം എ എൻ സന്തോഷിനു നേരെ വധശ്രമമുണ്ടായി. ഈ സംഘത്തെ ആരാണ്‌ നിയോഗിച്ചതെന്ന്‌ അന്വേഷിക്കണം. പരാതി കൊടുക്കുന്നവന്‌ പോലും രക്ഷയില്ലെന്ന സന്ദേശം കൊടുക്കാനാണ്‌ ഇവിടെ നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.

deshabhimani

Sunday, October 18, 2020

കോൺഗ്രസ്‌ അഴിമതിയുടെ കേന്ദ്രം ; വീക്ഷണം മുൻ മാർക്കറ്റിങ്‌ മാനേജർ സിപിഐ എമ്മിനൊപ്പം

 അഴിമതിയിലും ഗ്രൂപ്പുകളിയിലും മനംമടുത്ത്‌ വീക്ഷണം പരസ്യവിഭാഗം മുൻ ചീഫ്‌ മാനേജർ ജോബി കുന്നക്കാട്ട്‌ കോൺഗ്രസ്‌ വിട്ടു. പാർടിബന്ധം ഉപേക്ഷിക്കുകയാണെന്നും ഇനി സിപിഐ എമ്മിനോട്‌ യോജിച്ച്‌ പ്രവർത്തിക്കുമെന്നും ജോബി ദേശാഭിമാനിയോട്‌ പറഞ്ഞു.  അഴിമതിയുടെയും ഗ്രൂപ്പുകളിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി കേരളത്തിലെ കോൺഗ്രസ്‌ മാറി. സത്യസന്ധരായ പ്രവർത്തകർക്ക്‌ അവിടെ സ്ഥാനമില്ല. അഴിമതിവിരുദ്ധനെന്ന്‌ സ്വയം പ്രഖ്യാപിക്കുന്ന പി ടി തോമസ്‌ ഏറ്റവും വലിയ കാപട്യക്കാരനാണ്‌. പി ടി തോമസ്‌ മാനേജിങ്‌ ഡയറക്‌ടറായിരിക്കെ വീക്ഷണം പത്രത്തിന്‌ ലഭിച്ച കോടിക്കണക്കിന്‌ രൂപ മുക്കി. ജീവനക്കാരുടെ ശമ്പളവും ന്യൂസ്‌പ്രിന്റിന്റെ പണവും പോലും നൽകിയിട്ടില്ല.

പരിചയസമ്പന്നരെ മാറ്റി പത്രത്തിന്റെ പ്രധാനസ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ നിയമിച്ചു. സ്വജനപക്ഷപാതിയായ ഇദ്ദേഹം എന്ത്‌ കൊള്ളരുതായ്‌മയും കാണിക്കാൻ മടിക്കാത്തവനാണെന്നും ജോബി പറഞ്ഞു.  കെടുകാര്യസ്ഥതയെ ചോദ്യം ചെയ്‌തതിനാണ്‌ പരസ്യവിഭാഗം സംസ്ഥാന ചീഫായിരുന്ന തന്നെ തിരുവനന്തപുരം ചീഫായി തരംതാഴ്‌ത്തിയത്‌‌. പറയാനുള്ളത്‌ മുഖത്തുനോക്കി പറഞ്ഞ്‌ ഇറങ്ങിപ്പോന്ന തന്നെ പി ടി തോമസ്‌ പിന്നീട്‌ ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ജോബി പറഞ്ഞു. 2005ൽ ആണ്‌ ജോബി വീക്ഷണത്തിൽ ചുമതലയേറ്റത്‌.

പി ടി തോമസ് ഉൾപ്പെട്ട കള്ളപ്പണമിടപാട് ; പരാതി നൽകിയ സിപിഐ എം നേതാവിനെ വധിക്കാൻ ശ്രമം

പി ടി തോമസ് എംഎൽഎ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയ സിപിഐ എം നേതാവിനെ വധിക്കാൻ ശ്രമം. വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണബാങ്ക് പ്രസിഡന്റുമായ അഡ്വ. എ എൻ സന്തോഷിനെയാണ്‌ അജ്ഞാതസംഘം വധിക്കാൻ ശ്രമിച്ചത്‌. ശനിയാഴ്‌ച പ്രഭാതസവാരിക്കിടെ പാടിവട്ടം അർക്കക്കടവ്‌ റോഡിൽ കുഞ്ഞാട്ടുഭാഗത്താണ്‌ സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം സന്തോഷിനെ കത്തികൊണ്ട്‌ കുത്താൻ പാഞ്ഞടുക്കുകയായിരുന്നു. അക്രമികളെ കണ്ട സന്തോഷ് അതുവഴിവന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സന്തോഷ്‌ പാലാരിവട്ടം പൊലീസിൽ പരാതി നൽകി.

നടക്കാനിറങ്ങിയപ്പോൾ മൂന്നംഗ സംഘം ബൈക്കിൽ കടന്നുപോകുകയും നിരീക്ഷിക്കുകയും ചെയ്‌തതായി സന്തോഷ്‌ പറഞ്ഞു.  വിജനമായ സ്ഥലത്തെത്തിയപ്പോൾ ബൈക്കിലെത്തിയ സംഘത്തിൽ ഒരാൾ കത്തിയുമായി വീശിയടുക്കുകയായിരുന്നു. ആളുമാറിയതാണെന്ന് കരുതി മാസ്‌ക്‌ നീക്കി മുഖം കാണിച്ചു. എന്നിട്ടും കുത്താൻ അടുത്തു‌. ഇതോടെ ആസൂത്രിതമായ ആക്രമണമാണെന്ന് മനസ്സിലാക്കി പിന്തിരിഞ്ഞ് ഓടി അതുവഴി വന്ന മാലിന്യ ലോറിയിൽ കയറി രക്ഷപ്പെട്ടു.  അക്രമികളുടെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്–-സന്തോഷ്‌ പറഞ്ഞു. 

എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സന്തോഷിനെ  സന്ദർശിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണിയും വീട്ടിലെത്തി.

പി ടി തോമസ്‌ പൊതുപ്രവർത്തനത്തെ അധോലോകപ്രവർത്തനമാക്കി: എ വിജയരാഘവൻ

പി ടി തോമസ് എംഎൽഎ പൊതുപ്രവർത്തനത്തെ അധോലോകപ്രവർത്തനമാക്കിയെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. ഭൂമാഫിയയുടെ ഒത്തുതീർപ്പ് സംഘത്തിന്റെ നായകസ്ഥാനം അലങ്കരിക്കാൻ എംഎൽഎ ഇറങ്ങിയത് അപമാനകരമാണ്‌. ഇക്കാര്യത്തിൽ വിജിലൻസ്‌ അന്വേഷണം വേണമെന്ന്‌ അദ്ദേഹം പറഞ്ഞു. എംഎൽഎ ഉൾപ്പെട്ട കള്ളപ്പണമിടപാടിൽ വഞ്ചിക്കപ്പെട്ട ഇടപ്പള്ളി അഞ്ചുമനയിലെ സ്ഥല ഉടമ രാജീവനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടു മധ്യസ്ഥത്തിന് ജെസിബിയുമായി പോകുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. ലക്ഷങ്ങളുടെ കൈമാറ്റത്തിന് എംഎൽഎ അധ്യക്ഷനായത്‌ കേട്ടുകേൾവി ഇല്ലാത്തതാണ്‌.  സിപിഐ എമ്മിന്റെ ഇടപെടലിലൂടെ ആണ് തീവെട്ടിക്കൊള്ള തടയാനായത്. അതിനാലാണ്‌ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ എൻ സന്തോഷിനെ ആക്രമിക്കാനുള്ള ശ്രമം നടന്നത്‌–- എ വിജയരാഘവൻ പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിൻസെന്റ്‌, ഏരിയ കമ്മിറ്റി അംഗം എ ജി ഉദയകുമാർ, വെണ്ണല ലോക്കൽ സെക്രട്ടറി കെ ടി സാജൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tuesday, October 13, 2020

പി ടി തോമസ്‌ ഇടപെട്ടത്‌ റിയൽ എസ്റ്റേറ്റുകാരന്‌ വേണ്ടി: പി രാജീവ്‌

 ഇടപ്പള്ളിയിലെ കുടുംബത്തെ ഒഴിപ്പിക്കാൻ പി ടി തോമസ്‌ എംഎൽഎ ഇടപെട്ടത്‌ റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണനുവേണ്ടിയാണെന്ന്‌ തെളിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പറഞ്ഞു. ഇടപാടിൽ കബളിപ്പിക്കപ്പെട്ട  രാജീവനെ  സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

എംഎൽഎ പ്രശ്‌നം പരിഹരിക്കുമെന്നും കരാറുണ്ടാക്കാമെന്നും രാമകൃഷ്‌ണനാണ്‌ രാജീവിനോട്‌ പറഞ്ഞത്‌. കമ്യൂണിസ്റ്റ്‌ കുടുംബത്തെ സഹായിക്കാൻ അവർ പറഞ്ഞിട്ട്‌ ഇടപെട്ടുവെന്ന എംഎൽഎയുടെ വാദം‌‌ കളവാണെന്ന്‌ ഇതോടെ തെളിഞ്ഞു. റിയൽ എസ്‌റ്റേറ്റ്‌ ഇടപാടുകളുള്ള രാമകൃഷ്‌ണൻ എംഎൽഎയുടെ സുഹൃത്താണ്‌. രാമകൃഷ്‌ണന്റെ സഹോദരൻ വി എസ്‌ പവിത്രൻ വെണ്ണല സർവീസ്‌ സഹകരണ ബാങ്കിലേക്ക്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച്‌ തോറ്റയാളാണ്‌. രാമകൃഷ്‌ണൻ ജെസിബി കൊണ്ടുവന്ന്‌ വീടിനുമുന്നിലിട്ട്‌ പേടിപ്പിച്ചാണ്‌ കുടിയൊഴിയാൻ നിർബന്ധിച്ചിരുന്നത്‌.

പി ടി തോമസ്‌ തൊടുപുഴ എംഎൽഎ ആയിരിക്കെയാണ്‌ ദിനേശന്റെ രണ്ടാമത്തെ മകൻ ഡ്രൈവറായിരുന്നത്‌. എന്തുകൊണ്ട്‌ അന്നും പിന്നീട്‌ ആ മകൻ  മരിച്ചപ്പോഴും എംഎൽഎ പ്രശ്‌നത്തിൽ ഇടപെട്ടില്ല? 1.03 കോടി രൂപയ്‌ക്ക്‌ ഒഴിയാമെന്ന്‌ ഉറപ്പിച്ച ഇടപാട്‌ 80 ലക്ഷം രൂപയാക്കി കുറച്ചത്‌ എംഎൽഎ പറഞ്ഞിട്ടാണെന്ന്‌ രാജീവൻ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ മുഖേന പണംകൈമാറ്റം എന്നാണ്‌ കരാറിൽ. ഒപ്പിടുന്ന വേളയിൽ ഇതു മാറ്റിയത്‌ ചോദ്യം ചെയ്‌തപ്പോൾ പണം എടുക്കാൻ പറഞ്ഞത്‌ എംഎൽഎയാണ്‌. 40 ലക്ഷം രൂപ നൽകി, 80 ലക്ഷം നൽകിയതായി കരാർ ഒപ്പിടീക്കാനാണ്‌ ശ്രമിച്ചത്‌. അഞ്ചുലക്ഷം രൂപവീതമുള്ള 16 നോട്ടുകെട്ടുകൾ എന്നുപറഞ്ഞ്‌ എംഎൽഎയുടെ മുന്നിൽവച്ച്‌ പുറത്തെടുത്ത കെട്ടുകളിൽ രണ്ടരലക്ഷം രൂപവീതമായിരുന്നു എന്നറിയുന്നത്‌ ആദായനികുതി ഉദ്യോഗസ്ഥർ എണ്ണിയപ്പോഴാണ്‌.

ഗുരുതരമായ നിയമലംഘനവും ക്രിമിനൽ കുറ്റവും നടത്തിയ സാഹചര്യത്തിൽ പി ടി തോമസ്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. വിജിലൻസ്‌ അന്വേഷണം വേണമെന്ന പരാതിയിൽ നടപടികൾ വേഗത്തിലാക്കാൻ‌ ആവശ്യപ്പെടും. രാജീവനും കുടുംബത്തിനും, താമസത്തിനും കച്ചവടം നടത്താനും സംരക്ഷണവും നിയമസഹായവും നൽകുമെന്നും പി രാജീവ്‌ പറഞ്ഞു.

Sunday, October 11, 2020

പി ടി തോമസ്‌ കൂട്ടുനിന്നത്‌ നിർധന കുടുംബത്തെ ചതിക്കാൻ; കരാർ രേഖ പുറത്ത്‌

 ഇടപ്പള്ളിയിലെ പാവപ്പെട്ട കുടുംബത്തോട്‌ റിയൽ എസ്‌റ്റേറ്റുകാരൻചെയ്‌ത കൊടുംവഞ്ചനയ്‌ക്ക്‌‌‌ പി ടി തോമസ്‌എംഎൽഎ കൂട്ടുനിൽക്കുകയായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന രേഖകൾ പുറത്ത്‌. കുടിയൊഴിയുന്ന സ്ഥലത്തിന്‌ പകരം നാല്‌ സെന്റ്‌ സ്ഥലവും കെട്ടിടവും നൽകാമെന്ന്‌ 1998ൽ റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണൻ ചാരോത്ത്‌ ദിനേശന്‌ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. അത്‌ മറച്ചുവച്ചാണ്‌ സ്ഥലമൊഴിപ്പിക്കാൻ പി ടി തോമസ്‌ ഇടനിലക്കാരന്റെ വേഷമിട്ടത്‌.

1998 ജൂലൈ മൂന്നിന്‌ ചാരോത്ത്‌ ദിനേശനും വി എസ്‌ രാമകൃഷ്‌ണനും ഒപ്പിട്ടാണ്‌ കരാറുണ്ടാക്കിയത്‌. 50 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു കരാർ. ഇടപ്പള്ളി തെക്ക്‌ വില്ലേജിൽ സർവേ നമ്പർ 147/ 5 ബിയിൽപ്പെട്ട നാല്‌ സെന്റ്‌ സ്ഥലവും കെട്ടിടവും ദിനേശനും കുടുംബവും ഒഴിയാൻ തയ്യാറായതിനെ തുടർന്നായിരുന്നു കരാർ. കണ്ണന്തോടത്തു കുടുംബത്തിൽനിന്ന്‌ അതുൾപ്പെടുന്ന രണ്ടേക്കറോളം സ്ഥലം രാമകൃഷ്‌ണൻ തീറുവാങ്ങിയെന്ന്‌ കരാറിൽ പറയുന്നു.

കരാറിൽ അഞ്ച്‌ വ്യവസ്ഥകളാണുള്ളത്‌. ആദ്യ വ്യവസ്ഥ : ഒന്നാംപാർട്ടി (വി എസ്‌ രാമകൃഷ്‌ണൻ) കണ്ണന്തോടത്തു തറവാട്ടിൽനിന്ന്‌ തീറുവാങ്ങുന്ന സ്ഥലത്തിൽപ്പെട്ട സർവേ നമ്പർ 147/ 3എയിൽ റോഡരികിൽ നാല്‌ സെന്റ്‌ സ്ഥലം രണ്ടാംപാർട്ടി (ദിനേശൻ)യുടെ പേരിൽ വില കൂടാതെ ആധാരം രജിസ്‌റ്ററാക്കി കൊടുത്തുകൊള്ളാമെന്ന്‌ ഒന്നാംപാർട്ടി സമ്മതിച്ചിരിക്കുന്നു. രണ്ടാമത്തെ വ്യവസ്ഥയിൽ പകരം നൽകുന്ന സ്ഥലത്ത്‌ ദിനേശന്റെ കെട്ടിടത്തിന്‌ സമാനമായ കെട്ടിടവും രാമകൃഷ്‌ണൻ നിർമിച്ച്‌ നൽകണം.  അപ്പോൾമാത്രം കൈവശമുള്ള സ്ഥലവും കെട്ടിടവും ഒഴിഞ്ഞാൽ മതിയെന്നും വ്യവസ്ഥയിലുണ്ട്‌. രണ്ട്‌ സാക്ഷികൾ മുമ്പാകെ ഒപ്പിട്ട കരാറിലെ ബാധ്യതകളിൽനിന്ന്‌ രാമകൃഷ്‌ണനെ രക്ഷിക്കാനായിരുന്നു പി ടി തോമസിന്റെ തന്ത്രപരമായ ഇടപെടൽ.

രണ്ടുകോടിയോളം വിലയുള്ള ഭൂമിക്ക്‌ 1.35 കോടി രൂപവരെ നൽകാൻ നേരത്തെ രാമകൃഷ്‌ണൻ തയ്യാറായിരുന്നു. പിന്നീടത്‌ ഒരുകോടി മൂന്നു ലക്ഷമാക്കി. എന്നിട്ടും വീട്ടുകാർ ഒഴിയാൻ തയ്യാറായിരുന്നു. അതിനിടെയാണ്‌‌ ഇടനിലക്കാരനായി പി ടി തോമസ്‌ വന്നതും മൊത്തം തുക 80 ലക്ഷമായി കുറച്ചതും.

മറുപടി എവിടെ? വാദങ്ങളെല്ലാം ഉത്തരമില്ലാതെ വിറയ്ക്കുന്നു

കൊച്ചി > കള്ളപ്പണമുപയോഗിച്ചുള്ള ഇടപ്പള്ളിയിലെ ഭൂമിയിടപാടിൽ ‘മധ്യസ്ഥത’നായ പി ടി തോമസ്‌ എംഎൽഎ ഉത്തരം പറയേണ്ടത്‌ നിരവധി ചോദ്യങ്ങൾക്കാണ്‌. ഇടപാടിന്റെ പിന്നിലെ കഥകൾക്കായി അദ്ദേഹം നടത്തിയ വാദങ്ങൾ ഓരോന്നും അദ്ദേഹത്തിന്റെ കൈകൾ പോലെ ഉത്തരമില്ലാതെ വിറയ്‌‌ക്കുന്നു‌.

റിയൽ എസ്‌റ്റേറ്റുകാരനായ രാമകൃഷ്‌ണനുവേണ്ടി  മധ്യസ്ഥപ്പണി ചെയ്‌ത തോമസ്‌ കള്ളപ്പണം ഇടപാടിന്‌ കൂട്ടു നിൽക്കുകമാത്രമായിരുന്നില്ല; വ്യാജരേഖ ചമയ്‌ക്കുകയുമായിരുന്നു. ബാങ്കുവഴി നടത്തുന്നുവെന്ന്‌ രേഖയുണ്ടാക്കിയ ഇടപാടിനാണ്‌ രണ്ട്‌ ബാഗിലായി 40 ലക്ഷം കൊണ്ടുവന്നത്‌. ഇക്കാര്യം അറിയാമെന്ന്‌ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌.

തന്റെ ഡ്രൈവറായിരുന്നയാളുടെ കുടുംബത്തെ സഹായിക്കാനാണ്‌ ഇടപെട്ടതെന്നും അദ്ദേഹം ഇടപ്പള്ളി സ്‌റ്റേഷൻ ആക്രമണ കേസിലുള്ള ചാരോത്ത്‌ ദിനേശൻ എന്ന പഴയ കമ്യൂണിസ്‌റ്റിന്റെ മകനാന്നെും പറഞ്ഞ പി ടി തോമസ് എന്തുകൊണ്ട്‌‌ അവർക്ക്‌ അവകാശപ്പെട്ട ന്യായമായ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തില്ലെന്ന്‌ ചോദ്യമുയരുന്നു.

● റിയൽ എസ്‌റ്റേറ്റുകാരൻ 1998ൽ ദിനേശനുമായുണ്ടാക്കിയ കരാറിനെക്കുറിച്ച്‌ പി ടി തോമസ്‌ അറിഞ്ഞില്ലേ?

●  കുടിയൊഴിയുന്ന കുടുംബത്തിന്‌ സൗജന്യമായി സ്ഥലവും കെട്ടിടവും നൽകാമെന്ന കരാർ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നോ?

 ●നേരത്തെ 1.35 കോടി നൽകാമെന്ന്‌ സമ്മതിച്ച ഇടപാട്‌ 80 ലക്ഷമാക്കി കുറച്ച്‌ എംഎൽഎ സഹായിച്ചത്‌ ആരെ?

 ● എൺപത്‌ ലക്ഷത്തിന്റെ കരാർ ഒപ്പിടാൻ 40 ലക്ഷം മാത്രം കൊണ്ടുവന്നത്‌ മറ്റൊരു തട്ടിപ്പല്ലെ?

 ●  മധ്യസ്ഥത പൂർത്തിയാക്കാതെ തിരക്കിട്ട്‌ സ്ഥലം വിട്ടത്‌ എന്തിന്‌?

 ബാഗുകളിൽ കള്ളപ്പണമാണെന്നറിഞ്ഞിട്ടും നിയമവിരുദ്ധ ഇടപാട്‌ തടയാഞ്ഞതെന്ത്‌?

● ആദായനികുതി ഉദ്യോഗസ്ഥരെ കണ്ടിട്ടും വിവരം അന്വേഷിക്കാതെ ഓടിരക്ഷപ്പെട്ടത് ‌എന്തിന്‌?

 റിയൽ എസ്‌റ്റേറ്റുകാരനുമായുള്ള ദീർഘകാല അടുപ്പം  എന്തുകൊണ്ട്‌ മറച്ചുവച്ചു?

● കെട്ടിടം ഇടിച്ചുനിരത്താനുള്ള മണ്ണുമാന്തി യന്ത്രം കരാർ ഒപ്പിടും മുമ്പുതന്നെ കൊണ്ടുവന്നത്‌ എന്തിന്‌?

● കരാർ ഒപ്പിടുവിച്ച്‌ പണം കൈമാറി  പാവപ്പെട്ട കുടുംബത്തെ ആദായനികുതിക്കേസിൽ കുടുക്കുകയായിരുന്നോ ലക്ഷ്യം?

● കരാറുകാരൻ കൊണ്ടുവന്ന 40 ലക്ഷത്തിനു പുറമെ വീട്ടിൽ നിന്നും പിടികൂടിയ 40 ലക്ഷവും ഓഫീസിൽ നിന്നും പിടിച്ച 10 ലക്ഷവും ആർക്കു നൽകാനുള്ളതായിരുന്നു?

ഗൗരവതരം: മുഖ്യമന്ത്രി

തിരുവനന്തപുരം > പി ടി തോമസ്‌ എംഎൽയുമായി ബന്ധപ്പെട്ട കള്ളപ്പണ വാർത്തയിൽ കണ്ട കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പരാതി സർക്കാരിന്‌ വന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മറ്റ്‌ കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക്‌ സ്വാഭാവികമായും കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി മൗനം ദുരൂഹം: ഡിവൈഎഫ്ഐ

തിരവുവനന്തപുരം > കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപിയുടെ മൗനം ദുരൂഹമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. വിഷയത്തിൽ പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞു. സമ്പദ്‌വ്യയവസ്ഥയെ ബാധിക്കുന്ന ഇടപാടിന്റെ  ഉറവിടം അന്വേഷിക്കേണ്ടത്‌ എൻഫോഴ്‌സ്‌മെന്റാണ്‌. പിഎംഎൽഎ ആക്ടിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും കണ്ടെത്തണം. കേന്ദ്ര ഏജൻസികളോ ബിജെപി നേതാക്കളോ വിഷയത്തിൽ അഭിപ്രായംപോലും പറഞ്ഞിട്ടില്ല. ഇത്‌ കോൺഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യത്തിന്റെ  പ്രകടമായ തെളിവാണ്.

എന്തിനും ഏതിനും ദിവസവും പത്രസമ്മേളനം വിളിക്കുന്ന കെ സുരേന്ദ്രൻ ഈ വിഷയം അറിഞ്ഞമട്ടില്ല. ബിജെപിയും കോൺഗ്രസും കേരളത്തിൽ സഖ്യകക്ഷികളെപ്പോലെ ആയിക്കഴിഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള  ഉപകരണമായി കേന്ദ്ര അന്വേഷണ ഏജൻസികളെ മാറ്റിക്കഴിഞ്ഞു. ഈ നിശ്ശബ്ദത അതിന്റെ ലക്ഷണമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

പറയുന്നതിൽ ന്യായമില്ല: മാർ മിലിത്തോസ്

മല്ലപ്പള്ളി > കള്ളപ്പണ ഇടപാടിൽ കോൺഗ്രസ് എംഎൽഎ പി ടി തോമസിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്‌സ്‌ സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ്‌ മെത്രാപോലീത്താ.നാൽപ്പത്‌ ലക്ഷം രൂപ കൈമാറുന്നത്‌ കാണുമ്പോൾ അത്‌ നിയമ വിരുദ്ധമാണെന്ന് കക്ഷികളെയും, ആദായ നികുതി വകുപ്പധികൃതരെയും അറിയിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിയമനിർമാണ സഭാംഗമായ പി ടി തോമസിനുണ്ട്‌. ഭീമമായ നിയമവിരുദ്ധ ഇടപാടിന് ഒപ്പം നിന്നിട്ട് പറയുന്ന ന്യായത്തിനും നീതീകരണമില്ല. സാധാരണ പൗരന്റെ ജാഗ്രതപോലും ഒരു നിയമസഭാംഗം പുലർത്തിയില്ലെന്നത് ഗൗരവത്തോടെ കാണണമെന്നും മാർ മിലിത്തോസ്‌ പറഞ്ഞു.

വീണ്ടും ‘ഭയ്യാ ഭയ്യാ...’; പരസ്‌‌പരം കുറ്റം പറയാമോ

തിരുവനന്തപുരം > കള്ളപ്പണ ഇടപാടിലെ പി ടി തോമസ്‌ എംഎൽഎയുടെ സാന്നിധ്യം  ബിജെപി അറിഞ്ഞിട്ടേയില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ സത്യപ്രതിജ്‌ഞാലംഘനവും മറ്റ്‌ വിവാദങ്ങളും കോൺഗ്രസും കേട്ടമട്ടുമില്ല. സ്വർണക്കടത്തുകേസിൽ വി മുരളീധരനും ഐഫോൺ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയും അകപ്പെട്ടപ്പോൾ പ്രകടമായ കോൺഗ്രസ്‌–-ബിജെപി  ധാരണയാണ്‌ ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നത്‌.

പി ടി തോമസ്‌ എംഎൽയുടെ വിഷയം ചർച്ചചെയ്‌ത വെള്ളിയാഴ്‌ചത്തെ ചാനൽ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന 80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൽ‌ ഒരുവരി പ്രസ്താവനപോലുമില്ലാതെയാണ്‌ ബിജെപിയുടെ മൗനം‌. മേഖലായോഗങ്ങളുമായി ബന്ധപ്പെട്ട്‌ പലവട്ടം നേതാക്കൾ മാധ്യമങ്ങളെ കണ്ടെങ്കിലും പി ടി തോമസ്‌ വിഷയത്തിൽ പ്രതികരിച്ചില്ല. കള്ളപ്പണത്തിനെതിരെ പോരാടുന്നുവെന്ന്‌ വീമ്പിളക്കുന്ന ബിജെപി നേതൃത്വത്തിൽനിന്ന്‌‌ ഇക്കാര്യം അന്വേഷിക്കണമെന്ന പ്രസ്തവനപോലുമില്ല. 

മുരളീധരൻ വിഷയത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പരാതിയില്ല. സിപിഐ എം അനുഭാവിക്കുനേരെ ആരോപണമുയർന്നാൽ ഉടൻ വാർത്താസമ്മേളനം വിളിച്ച്‌ മത്സരിച്ച്‌ ആരോപണമുന്നയിക്കുന്നതാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും രീതി. വൈകിട്ട്‌ കെപിസിസി പ്രസിഡന്റ്‌ പ്രസ്താവനയുമിറക്കും. എന്നാൽ, സമീപകാലത്തൊന്നും ഇക്കൂട്ടർ പരസ്പരം ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ആർഎസ്‌സുകാരായിട്ടും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി സനൂപിന്റെ കൊലപാതകത്തെ അപലപിക്കാൻപോലും കെപിസിസി തയ്യാറായില്ല.

വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ‘ഇതാ ഞാൻ അപലപിക്കുന്നു’ എന്ന തരത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സനൂപിന്റെ കൊലപാതകത്തിൽ ബിജെപി പ്രതിനിധിയെപ്പോലും നിഷ്‌പ്രഭനാക്കിയായിരുന്നു ചാനൽചർച്ചയിൽ ഒരു കെപിസിസി സെക്രട്ടറിയുടെ ന്യായീകരണം.

deshabhimani

Saturday, October 10, 2020

പി ടി തോമസ്‌ ഇല്ലാതെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നെങ്കിൽ മനോരമയുടെ ഒന്നാംപേജിൽ നിറയേണ്ട വാർത്തയായിരുന്നു: പി രാജീവ്‌

 കൊച്ചിയിൽ ആദായനികുതി വകുപ്പ്‌ പണം പിടിച്ച സംഭവത്തിൽ പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ടില്ലായിരുന്നുവെങ്കിൽ മലയാള മനോരമയുടെ ഒന്നാം പേജിൽ ഇടം പിടിക്കേണ്ട വാർത്തയായിരുന്നു എന്ന്‌ പി രാജീവ്‌. പി ടി തോമസ് എംഎൽഎയെ പറ്റി മലയാള മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്‌, സ്‌മരണാഞ്ജലികൾക്കും ചരമ പരസ്യങ്ങൾക്കുമിടയിൽ "പണം പിടിച്ച സംഭവം ' എന്ന വാർത്തയുണ്ട് ! അത് ഒരു സംഭവമാണ് എന്ന് സമ്മതിച്ചിട്ടുണ്ട് - രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

അപകീർത്തി പ്രചാരണത്തിനെതിരെ പി ടി തോമസ് എന്നത് തലക്കെട്ടിൽ തന്നെ കൊടുത്തിട്ടുണ്ട്. വാർത്തയിൽ 'സംഭവം ' ആദ്യ വരികളിലേയുള്ളു. പിന്നീടുള്ളതെല്ലാം പിടി തോമസിൻ്റെ വിശദീകരണം മാത്രമാണ്. പി ടി തോമസിൻ്റ നേതൃത്വമില്ലാതെ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നു എങ്കിൽ മനോരമയുടെ ഒന്നാം പേജ് നിറഞ്ഞു നിൽക്കേണ്ടിയിരുന്ന വാർത്തയായിരുന്നു!.

മാധ്യമ സമീപനങ്ങളെ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പത്ര സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിന് ഇതിനേക്കാളും നല്ല ഉദാഹരണം മറ്റൊന്നുണ്ടാകില്ല. പിടി തോമസ് ആരോപണങ്ങൾ ഉന്നയിക്കുന്ന രീതി നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് നിർത്താതെ ദിവസങ്ങളോളം പത്ര സമ്മേളനം നടത്താൻ കഴിയേണ്ട വിഷയമാണിത്.

കുടികിടപ്പുകാരൻ്റെ വീട് തകർത്ത് നിരപ്പാക്കാൻ ജെ സി ബി പുറത്ത് നിർത്തിയ ചർച്ചക്കാണ് താൻ മധ്യസ്ഥത വഹിച്ചതെന്ന് എംഎൽഎ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഷൻ ആൻഡ്രൂസിൻ്റെ സിനിമയിൽ പോലും എം എൽ എ ഇത്രയും ധൈര്യം കാണിക്കില്ല .500 രൂപയുടെ മുദ്ര പേപ്പറിൽ എഴുതിയ കരാറിൽ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ നൽകുമെന്ന് എഴുതി വെച്ചിട്ട് എം എൽ എ യുടെ സാന്നിധ്യത്തിൽ പണമായി നൽകുന്നു . 2 ലക്ഷം രൂപയിൽ ബാങ്ക് വഴിയല്ലാതെ സാമ്പത്തിക ഇടപാട് നടത്തിയാൽ നിയമപ്രകാരം കുറ്റകരമായ രാജ്യത്ത് എംഎൽഎ തന്നെ അതിന് കൂട്ടുനിൽക്കുന്നു. അതു വഴി കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യത്തെ സഹായിക്കുന്നു.

രജിസ്ട്രേഷൻ നടപടികൾ നിയമപ്രകാരം നടത്താതെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പിന് കൂട്ടുനിന്നിരിക്കുന്നു. 80 ലക്ഷം കൈപ്പറ്റിയെന്ന് എഴുതി ഒപ്പിട്ടു വാങ്ങിച്ച് റിയൽ എസ്‌റ്റേറ്റ്കാരന് കൊടുത്തത് അദ്ദേഹം തന്നെയെന്ന് വ്യക്തമാക്കി. എന്നാൽ ആദായ നികുതിക്കാർ വന്ന് പരിശോധിച്ചപ്പോൾ 50 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നു. അപ്പോൾ ആ ദരിദ്രകുടുംബത്തെ പറ്റിക്കുന്നതിനും കൂട്ടുനിന്നിരിക്കുന്നു.

ഇതെല്ലാം വസ്‌തുതകൾ മാത്രമാണ്. അദ്ദേഹം തന്നെ സമ്മതിച്ച കാര്യങ്ങൾ. മനസാക്ഷി കോടതിയിൽ പോലും മറുപടി പറയാൻ പറ്റാത്ത വസ്‌തുതകൾ . യഥാർത്ഥത്തിൽ പി ടി തോമസ് പത്ര സമ്മേളനം വിളിച്ച് പിടി തോമസിൻ്റെ തന്നെ രാജി ആവശ്യപ്പെടേണ്ട സന്ദർഭം എപ്പോഴേ കഴിഞ്ഞിരിക്കുന്നു!. നീതി ബോധം തന്നെ..... - രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

പി ടി തോമസിന് തെറ്റുപറ്റി; രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത

കൊച്ചി > കോൺഗ്രസ് എം എൽ എ പി ടി തോമസിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ്‌ മെത്രാപ്പോലീത്ത. ഇന്ത്യയിൽ ഒരാൾക്ക് പതിനായിരത്തിൽ കൂടുതൽ തുക പണമായി ക്രയവിക്രയം ചെയ്‌തുകൂടാ എന്ന നിയമമുള്ളപ്പോൾ നാൽപ്പതോ, എൺപതോ  ലക്ഷം, രൂപ ബാഗിലാക്കി കൈമാറ്റം ചെയ്യുന്നത്‌ കാണുമ്പോൾ അത്‌ ശരിയല്ല നിയമ വിരുദ്ധമാണു എന്ന് കക്ഷികളെയും,ആദായ നികുതി വകുപ്പധികൃതരെയും അറിയിക്കുവാനുള്ള ഭരണഘടനാപരമായ ബാധ്യത നിയനിർമ്മാണ സഭാംഗമായ പി ടി തോമസിനുണ്ടെന്ന് മാർ മിലിത്തിയോസ് പറഞ്ഞു.

ഇത്ര ഭീമമായ നിയമവിരുദ്ധ സാമ്പത്തിക ഇടപാടിന് ഒപ്പം നിന്നിട്ട് പറയുന്ന ഒരു ന്യായങ്ങൾക്കും നീതീകരണമില്ല. സാധാരണ പൗരന്റെ ജാഗ്രത പോലും ഒരു നിയമസഭാംഗം പുലർത്തിയില്ലായെന്നത് ഗൗരവത്തോടെ കാണണമെന്നും മാർ മിലിത്തോസ്‌ പറയുന്നു.

പി ടി തോമസിന്റെ ‘മധ്യസ്ഥത’ ; കള്ളപ്പണ ഇടപാട്‌ റിയൽ എസ്‌റ്റേറ്റുകാരനുവേണ്ടി

 പാവപ്പെട്ട കുടുംബത്തെ ഇടപ്പള്ളിയിലെ നാല്‌ സെന്റിൽനിന്ന്‌ ഇറക്കിവിടാനുള്ള കള്ളപ്പണ ഇടപാടിന്‌ പി ടി തോമസ്‌ എംഎൽഎ  മധ്യസ്ഥനായത്‌ റിയൽ എസ്‌റ്റേറ്റ്‌  മുതലാളിക്കുവേണ്ടി. ഇടപ്പള്ളി ചാരോത്ത്‌ വീട്ടിൽ പരേതനായ ദിനേശന്റെ കുടുംബം നാൽപ്പതുവർഷത്തോളമായി താമസിക്കുന്ന നാല്‌ സെന്റ്‌ ഒഴിപ്പിക്കലായിരുന്നു എംഎൽഎയുടെ ദൗത്യം.

വെണ്ണല സ്വദേശിയായ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരൻ രാമകൃഷ്‌ണനെ വർഷങ്ങളായി അടുത്തറിയാമെന്ന്‌ വെള്ളിയാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎയ്‌ക്ക്‌ സമ്മതിക്കേണ്ടിവന്നു. ഭൂമി ഒഴിയാനുള്ള കരാർ ഒപ്പിടാൻ വന്നപ്പോൾ രാമകൃഷ്‌ണന്റെ പക്കൽ രണ്ടു ബാഗ്‌ ഉണ്ടായിരുന്നെന്നും അതിൽ പണമുണ്ടെന്ന്‌ മനസിലായിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി എംഎൽഎ പറഞ്ഞു.

ദിനേശന്റെ ഭാര്യ തങ്കമണിയും മക്കളുമാണ്‌ നാലുസെന്റിൽ താമസം. 15 വർഷംമുമ്പാണ്‌ ഈ ഭൂമി ഉൾപ്പെടുന്ന രണ്ട്‌ ഏക്കറോളം  രാമകൃഷ്‌ണൻ വാങ്ങിയത്‌. കുടികിടപ്പവകാശത്തിന്റെ പേരിൽ ഭൂമി കൈമാറ്റം നടന്നില്ല. ഭൂമി ഒഴിയാൻ ഒന്നരക്കോടി രൂപവരെ രാമകൃഷ്‌ണൻ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനിടെയാണ്‌  സെന്റിന്‌ 50 ലക്ഷംവരെ  കിട്ടുന്ന നാല്‌ സെന്റ്‌ വെറും 80 ലക്ഷം രൂപയ്‌ക്ക്‌ ഒഴിപ്പിക്കാൻ എംഎൽഎ കരാറുണ്ടാക്കിയത്‌. പണം ബാങ്ക്‌ അക്കൗണ്ടിലൂടെ കൈമാറിയെന്ന്‌ മുദ്രപ്പത്രത്തിൽ രേഖയുമുണ്ടാക്കി. രാമകൃഷ്‌ണൻ  കൊണ്ടുവന്ന കണക്കിൽപ്പെടാത്ത  പണം കൈമാറി ഭൂമി ഒഴിപ്പിക്കാനാണ്‌  പി ടി തോമസ്‌ വ്യാഴാഴ്‌ച രാത്രി പത്തോടെ ദിനേശന്റ വീട്ടിൽ എത്തിയത്‌.  ഇതിനിടയിൽ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാറിൽ കയറിപ്പോയി.

വാർത്താസമ്മേളനത്തിൽ രാമകൃഷ്‌ണനുമായുള്ള അടുപ്പം മറച്ചുവയ്‌ക്കാൻ തുടക്കത്തിൽ എംഎൽഎ ശ്രമിച്ചിരുന്നു. ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായ പഴയ കമ്യൂണിസ്‌റ്റിന്റെ കുടുംബത്തെ സഹായിക്കാനാണ്‌ താൻ മധ്യസ്ഥനായതെന്നായിരുന്നു വാദം.

കള്ളപ്പണവേട്ട: പങ്കാളി പണ്ടേ നോട്ടപ്പുള്ളി ; പ്രതികരിക്കാതെ ബിജെപി

പി ടി തോമസ്‌ എംഎൽഎയുടെ സഹായത്തോടെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച റിയൽ എസ്‌റ്റേറ്റ്‌ മുതലാളി ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലുള്ളയാൾ. കൊച്ചി നഗരത്തിൽ പലയിടത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ ഇയാളുടെ ഇടപാടുകൾ സമീപകാലത്താണ്‌ ആദായനികുതിവകുപ്പ്‌ നിരീക്ഷിച്ചുതുടങ്ങിയത്‌. ഇടപ്പള്ളിയിലെ കള്ളപ്പണ ഇടപാടിൽ കുടുങ്ങുമെന്നായപ്പോൾ മുങ്ങാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഉപയോഗിച്ച ബിയർ കുപ്പികൾ വൃത്തിയാക്കി കയറ്റിയയക്കലാണ്‌ തൊഴിലെങ്കിലും റിയൽ എസ്‌റ്റേറ്റ്‌ കച്ചവടമാണ്‌ പ്രധാനം. ജില്ലയുടെ പലഭാഗത്തും നെൽപ്പാടമുൾപ്പെടെ വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. ഇടപ്പള്ളിയിലെ വിവാദമായ നാലുസെന്റ്‌ ഭൂമിയോട്‌ ചേർന്നുള്ള രണ്ടേക്കറോളം സ്ഥലത്തിന്റെ രേഖ വ്യാജമായി നിർമിച്ചതാണെന്നും ആക്ഷേപമുണ്ട്‌.

നഗരത്തിലെ പ്രധാന ടെക്‌സ്‌റ്റൈൽ ഉടമ ഈ സ്ഥലം വാങ്ങാൻ താൽപ്പര്യം കാണിച്ചെങ്കിലും രേഖകൾ വ്യാജമാണെന്ന്‌ മനസ്സിലാക്കി പിന്മാറി. ഈ സ്ഥലത്ത്‌ കുടികിടപ്പവകാശമുണ്ടായിരുന്ന പലരെയും ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ ഒഴിപ്പിച്ചെടുത്തത്‌.

ഉദ്യോഗസ്ഥ സംഘത്തിന്‌ വീഴ്‌ചയോ?  

ഇടപ്പള്ളി അഞ്ചുമനയിലെ കള്ളപ്പണമിടപാട്‌ നടക്കുന്ന വീട്ടിൽ ആദായനികുതി വകുപ്പ്‌ ഉദ്യോസ്ഥർ എംഎൽഎയെ കണ്ടെങ്കിലും ഒരു വിശദീകരണംപോലും ചോദിക്കാത്തത്‌ ഉദ്യോഗസ്ഥർക്ക്‌ പറ്റിയ വീഴ്‌ചയെന്ന്‌ സംശയം. ഉദ്യോഗസ്ഥ സംഘം എത്തുമ്പോൾ  വീടിനകത്ത്‌ എംഎൽഎ കരാർ വായിച്ച്‌ കേൾപ്പിക്കുകയായിരുന്നു. അവർ അകത്തേക്ക്‌ കയറുമ്പോഴേക്കും എംഎൽഎ പെട്ടെന്ന്‌ പുറത്തിറങ്ങി കാറിൽ കയറി.  പണമിടപാടുമായുള്ള ബന്ധം അദ്ദേഹത്തോട്‌ ചോദിക്കുന്നതിനെക്കുറിച്ച്‌  മേലുദ്യോഗസ്ഥരുമായി   ചർച്ചചെയ്‌തപ്പോഴേക്കും  സ്ഥലം വിട്ടു.  പണമിടപാട്‌ നടക്കുന്ന സ്ഥലത്തും വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലും ഒരേസമയം ഉദ്യോഗസ്ഥരെത്തിയിരുന്നു. പണമിടപാട്‌ നടന്ന വീട്ടിൽ കയറി പണം എണ്ണിനോക്കിയപ്പോൾ 40 ലക്ഷം രൂപമാത്രം.

88 ലക്ഷത്തിന്റെ കരാർ പിടിച്ചെടുത്തതോടെ  വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലെ ലോക്കർ പരിശോധിച്ചു.  50 ലക്ഷം രൂപകൂടി പിടിച്ചെടുത്തു.  88 ലക്ഷത്തിന്റെ കരാറുകൾ വായിച്ചശേഷം 40 ലക്ഷം രൂപമാത്രം  കൊണ്ടുവന്നതിലും ദുരൂഹതയുണ്ട്‌. 40 ലക്ഷം കൊടുത്ത്‌ 88 ലക്ഷത്തിന്റെ കരാർ ഒപ്പിടുവിക്കുകയായിരുന്നോ ലക്ഷ്യം എന്നും സംശയമുണ്ട്‌.

മിണ്ടാതെ ബിജെപി

കള്ളപ്പണ ഇടപാട്‌ നടന്ന സ്ഥലത്ത്‌ പി ടി തോമസ്‌ എംഎൽഎ കൈയോടെ പിടിക്കപ്പെട്ടിട്ടും  പ്രതികരിക്കാതെ ബിജെപി. വെള്ളിയാഴ്‌ച മാധ്യമങ്ങളിൽ ഇതോട്‌ പ്രതികരിക്കാനോ, പ്രസ്‌താവന നടത്താനോ ബിജെപി തയ്യാറായില്ല. ഇതുസംബന്ധിച്ച ചാനൽ ചർച്ചയിലും ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല.

തുടർ റെയ്‌ഡുകളുണ്ടാകും

പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ കൂടുതൽ റെയ്‌ഡുകൾ നടത്തേണ്ടിവരുമെന്ന്‌ ആദായനികുതിവകുപ്പ്‌.

കള്ളപ്പണം

ഒരാൾ ഒരു ദിവസം വായ്‌പയായോ നിക്ഷേപമായോ മറ്റേതെങ്കിലും ഇടപാടായോ രണ്ടുലക്ഷമോ അതിലധികമോ തുക ബാങ്ക്‌ അക്കൗണ്ടിലൂടെയല്ലാതെ നേരിട്ട്‌ പണമായി കൈപ്പറ്റുന്നതും കൊടുക്കുന്നതും  ആദായനികുതിനിയമത്തിന്റെ 269 എസ്‌ടി, 269 ടി വകുപ്പുകൾ പ്രകാരം കുറ്റമാണ്‌. ഇത്‌ ലംഘിച്ചാൽ നിയമത്തിന്റെ 271 ഡിഎ, ഡിഇ വകുപ്പുകൾപ്രകാരം തുല്യതുക പിഴയായി അടയ്‌ക്കണം. മറ്റ്‌ വകുപ്പുകൾപ്രകാരം ഈ തുകയുടെ സ്രോതസ്സ്‌ കാണിക്കാനായില്ലെങ്കിൽ അത്‌ വരുമാനമായി കണക്കാക്കി നികുതിയും നൽകേണ്ടിവരും.

Friday, October 9, 2020

കള്ളപ്പണ ഇടപാടിന്‌ പോകുമ്പോളെങ്കിലും കോൺഗ്രസ്‌ നേതാക്കൾ ഖദർ ഊരിവെക്കണം; ഗാന്ധിയെ നിന്ദിക്കരുത് :എ എ റഹീം

 കള്ളപ്പണ സംഘവുമായി പി ടി തോമസ്‌  എംഎൽഎ യ്ക്കുള്ള ബന്ധം എന്താണെന്നും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്ന്‌ അന്വേഷിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ  നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. 

പോസ്‌റ്റ്‌ ചുവടെ

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം.

ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്? സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ  നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം.

ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

പി ടി തോമസിനെതിരെ സമഗ്ര അന്വേഷണം വേണം; അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എംഎൽഎയ്‌ക്കുള്ള ബന്ധം എന്ത്‌?: സി എൻ മോഹനൻ

 കൊച്ചി > കള്ളപ്പണ സംഘവുമായി ബന്ധമുള്ള പി ടി തോമസിനെതിരെ സമ​ഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രം​ഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പി ടി തോമസിന്റെ ഇടപാടുകളെ സംബന്ധിച്ച് അഭിപ്രായം പറയാൻ മുല്ലപ്പള്ളി തയ്യാറാവണമെന്നും സി എൻ മോഹനൻ ആവശ്യപ്പെട്ടത്.

“കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?സമഗ്രമായ അന്വഷണം ആവശ്യമാണ്. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഈ അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എം എൽ എ ക്കുള് ബന്ധം എന്താണെന്ന് അന്വേഷണം നടക്കണം.” ഇതായിരുന്നു സി എൻ മോഹനന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആവശ്യം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത. താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും

ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം.

ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.ഏതാണ്ട് ഒരു കോടി രൂപയുടെ കള്ളപ്പണം ആണ് ആദായ നികുതി വകുപ്പ്‌ കൊച്ചിയിൽ, അഞ്ചുമന ദേവീ ക്ഷേത്ര പരിസരത്ത് നിന്നും ഇന്നലെ കൈയോടെ പിടികൂടിയിരിക്കുന്നത്. ഈ ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീടും സ്ഥലവും കച്ചവടമാക്കിയ വകയിൽ ആണ് ഇത്രയും രൂപയുടെ ഇടപാട് നടന്നിരിക്കുന്നത്.

ഇത്രയും ഭീമമായ ഒരു തുക, അതും ലിക്വഡ്‌ ക്യാഷായി എവിടെ നിന്ന് വന്നു എന്ന് തീർച്ചയായും അന്വേഷിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വകുപ്പിനുണ്ട്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം. കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?.

സമഗ്രമായ അന്വഷണം ആവശ്യമാണ്. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഈ അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എം എൽ എ ക്കുള് ബന്ധം എന്താണെന്ന് അന്വേഷണം നടക്കണം. അതിന് മുൻപേ ഇത് വെളിപ്പെടുത്താൻ കോൺഗ്രസ് പാർട്ടിയും അതിന്റെ അദ്ധ്യക്ഷൻ മുല്ലപ്പള്ളിയും തയ്യാറാവണം.

KAS പരീക്ഷയിലെ ചോദ്യ പേപ്പറിൽ വരെ പാക്കിസ്ഥാൻ ബന്ധം ആരോപിച്ചയാളാണു പി ടി തോമസ്‌. ഇതേ ലോജിക്‌ തോമസിനും ബാധകമാണ്. അങ്ങനെയെങ്കിൽ ഈ 88 ലക്ഷം രൂപ പാക്കിസ്ഥാനിൽ നിന്നും വന്നതാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഒരു സാമ്പത്തിക കുറ്റകൃത്യം കൺമുന്നിൽ നടക്കുന്നു എന്നറിഞ്ഞിട്ടും, ഒരു എം എൽ എ അത്‌ പോലീസിനെയോ ആദായനികുതി വകുപ്പിനേയോ അറിയിച്ചില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം. ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

ഓടിയില്ല; റെയ്‌ഡ് എന്തിനെന്ന് അന്വേഷിക്കേണ്ട കാര്യമില്ല, കള്ളപ്പണമാണെങ്കില്‍ ഉത്തരവാദിത്വം തനിക്കില്ല; ഉരുണ്ടുകളിച്ച് പി ടി തോമസ്

 കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ ഉരുണ്ടുകളിച്ച് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.

ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മാതാപിതാക്കളില്ലാത്തവര്‍: പി ടി തോമസ്

കൊച്ചി > കള്ളപ്പണ ഇടപാടില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളോട് ക്ഷോഭിച്ച് പി ടി തോമസ് എംഎല്‍എ. കൈരളിയും ദേശാഭിമാനിയും മാതാപിതാക്കളില്ലാത്ത ചില സാമൂഹ്യമാധ്യമ പ്രവര്‍ത്തകരും തന്നെ കൈകാര്യം ചെയ്യാമെന്ന് വിചാരിക്കേണ്ടെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണ ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം.

തന്നെ സംശയമുള്ളവര്‍ക്ക് സംശയം കൊണ്ടിരിക്കാം. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പി ടി തോമസ് പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ പി ടി തോമസിന്റെ സാന്നിധ്യം പുറത്ത് വന്നയുടനെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതറിഞ്ഞ് പി ടി തോമസ് ഓടി രക്ഷപെട്ടെന്ന വിവിധ ട്രോളുകളും വൈറലായി കഴിഞ്ഞു.

ഇടപാട് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും എംഎല്‍എ ഉരുണ്ടുകളിക്കുകയായിരുന്നു.

ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.

ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.

പി ടി തോമസിന്റെ സ്വത്ത്‌ വിവരം ആന്വേഷിക്കണം:എൻഫോഴ്‌സ്‌മെന്റിന്‌ പരാതി നൽകി

കൊച്ചി> കള്ളപ്പണ ഹവാല ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ്‌ എംഎൽഎയുടെ സ്വത്ത്‌ വിവരം എർഫോഴ്‌സ്‌മെൻറ്‌ അന്വേഷിക്കമൈന്ന്‌ പരാതി. സാമൂഹിക പ്രവർത്തകനായ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ്‌ കൊച്ചി യുണിറ്റ്‌ എൻഫോഴ്‌സ്‌മെൻറ്‌ ജോയിൻറ്‌ ഡയറക്‌ടർക്ക്‌ പരാതി നൽകിയത്‌.ഇൻകം ടാക്‌സിനും പരാതി നൽകി.

ഏത്‌ സാമ്പത്തിക ഇടപാട്‌ ആണെങ്കിലും 10 ലക്ഷം രൂപയിൽ കൂടുതൽ ലിക്വിഡ്‌ ക്യാഷ്‌ ആയി ഇടപാട്‌ നടത്താൻ നിയമമില്ലാതിരിക്കെയാണ്‌ ഇത്രയും  വലിയ തുക കൈമാറനായി കൊണ്ടുവന്നത്‌. ഇതിനെതിരെ സമഗ്ര അന്വേഷണം വേണം. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ ബിനാമി ഇടപാടുകൾ എന്നിവ പരിശോധിക്കണം. ഡ്രൈവറുടേയും പേഴ്‌‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾ, എന്നിവരുടെ ഫോൺകോൾസ്‌, ബാങ്കിടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടു.

കള്ളപ്പണം എണ്ണുമ്പോഴും റെയ്‌ഡ് നടക്കുമ്പോഴും പി ടി തോമസ് കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു

കൊച്ചി > കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് ഇന്നലെ പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്‌റ്റേറ്റുകാരനാണെന്ന് രാജീവന്‍ 'കൈരളി ന്യൂസി' നോട് വെളിപ്പെടുത്തി.

ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്. കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടിയിരുന്നു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷത്തിലേറെ രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 88 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.

പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.