Monday, November 30, 2009

ഫെഡറലിസത്തിനെതിരായ കടന്നാക്രമണം

ബംഗാളിലേക്ക് കേന്ദ്രസംഘത്തെ അയച്ച യുപിഎ-രണ്ട് സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്വങ്ങളുടെ പരസ്യലംഘനമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്തവരാണ് മന്ത്രിമാരായി അധികാരത്തിലിരിക്കുന്നത്. ഇന്ത്യയുടേത് ഫെഡറല്‍ ഭരണഘടനയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അധികാരപരിധികള്‍ പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്. രണ്ടു കൂട്ടരുടെയും പൊതുനിയന്ത്രണത്തില്‍ വരുന്ന മേഖലകളും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതി എക്കാലത്തും കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കാറുണ്ട്. ക്രമസമാധാനപരിപാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍പ്പെടുന്ന വിഷയമാണ്. ഏതെങ്കിലും പ്രത്യേക സാഹചര്യം നേരിടുന്നതിന് സംസ്ഥാനം കേന്ദ്രത്തിന്റെ സഹായം തേടുന്നതും അതിനനുസരിച്ച് കേന്ദ്രം ഇടപെടുന്നതും അനുവദനീയമാണ്.

രാജ്യം ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ സുരക്ഷാഭീഷണിയായ മാവോയിസ്റ്റുകളെ നേരിടുന്നതിനു കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനം സമീപകാലത്ത് എടുക്കുകയുണ്ടായി. എന്നാല്‍, ഇപ്പോഴുണ്ടായത് തീര്‍ത്തും വ്യത്യസ്തമായ സംഗതിയാണ്. ഭരണഘടനയുടെ 356-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടുമ്പോള്‍ കേന്ദ്രം യഥാര്‍ഥത്തില്‍ ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. അതിനു മുന്നോടിയായി പ്രത്യേകസംഘത്തെ അയക്കുന്നതും കേന്ദ്രസര്‍ക്കാരിനു അനുകൂലമായി റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കുന്നതും പല തവണ രാജ്യം നേരില്‍ കണ്ടറിഞ്ഞിട്ടുള്ള സംഗതിയാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യക്കുരുതിക്ക് വിധേയമായത് ഇ എം എസ് നയിച്ച 57ലെ കേരള സര്‍ക്കാരായിരുന്നു. അതിനുശേഷം തങ്ങളുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പലതവണ കോണ്‍ഗ്രസ് ഈ വകുപ്പ് ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ മാത്രമല്ല കോണ്‍ഗ്രസിതര പാര്‍ടികള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ക്കെല്ലാം എതിരായി ഈ ആയുധം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. ബംഗാളില്‍ അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ നടത്തുന്നത്.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം കേന്ദസര്‍ക്കാരിലെ ഘടകകക്ഷിയായ തൃണമൂല്‍ കോഗ്രസ് പല മാര്‍ഗങ്ങളിലൂടെയും ബംഗാള്‍ സര്‍ക്കാരിനെ താഴെയിറക്കുന്നതിന്ശ്രമിക്കുകയാണ്. രാജ്യസുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്ന് കേന്ദ്രംതന്നെ വിലയിരുത്തിയ മാവോയിസ്റ്റുകളുമായി അതേ മന്ത്രിസഭയിലെ അംഗം നയിക്കുന്ന പാര്‍ടി രഹസ്യധാരണയുണ്ടാക്കിയിരിക്കുന്നത് പരസ്യമായ കാര്യമാണ്. ഇപ്പോള്‍ മമതയുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് കേന്ദ്രസംഘത്തെ അയക്കുന്നത്.

ഇന്ന് ബംഗാളിനെതിരെയാണെങ്കില്‍ നാളെ ഏതു സംസ്ഥാനത്തിനെതിരെയും ഈ രീതി ഉപയോഗിക്കപ്പെടാം. ഇതു തിരിച്ചറിഞ്ഞാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും രാഷ്ട്രീയപാര്‍ടികള്‍ നിലപാട് സ്വീകരിച്ചത്. സഭയ്ക്കകത്ത് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് സംഭവത്തെ സംബന്ധിച്ച് പ്രസ്താവന നടത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ബന്ധിതനായി. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുമാത്രമേ ഏതു നിലപാടും സ്വീകരിക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കുകയുണ്ടായി. തൃണമൂലിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി ഉദ്യോഗസ്ഥരില്‍ നിന്നുമാത്രമേ കാര്യങ്ങള്‍ ചോദിച്ച് അറിയുകയുള്ളെന്നും സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്ഥലവും സന്ദര്‍ശിക്കില്ലെന്നും ചിദംബരം ഉറപ്പുനല്‍കി. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരെ പോലെതന്നെ സംസ്ഥാനസര്‍ക്കാരും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടതാണ്. അതിനെ മറികടക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം തല്‍ക്കാലം പിന്‍വാങ്ങിയത് നന്നായി. പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിന് അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്.

ദേശാ‍ഭിമാനി മുഖപ്രസംഗം 011209

Sunday, November 29, 2009

ദുബായിലെ കാര്‍മേഘങ്ങള്‍ മാറട്ടെ

ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആഗോള നിക്ഷേപ കമ്പനിയായ 'ദുബായ് വേള്‍ഡ്' പ്രതിസന്ധിയിലാണെന്ന വാര്‍ത്ത മലയാളിയുടെ മനസ്സില്‍ തീ കോരിയിടുന്നതാണ്. ദുബായില്‍ ജോലിചെയ്യുന്ന നാലുലക്ഷത്തിലേറെ മലയാളികളെയും അവരുടെ കുടുംബങ്ങളെയും പ്രതിസന്ധി നേരിട്ട് ബാധിക്കുമെന്നതാണ് കാരണം. ദുബായിലെ നിര്‍മാണരംഗത്ത് 80 ശതമാനവും മലയാളികളാണ്. ദുബായ് വേള്‍ഡില്‍ പ്രശ്നം അവിടത്തെ നിര്‍മാണമേഖലയെ ആകെ ബാധിക്കുമെന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്.

എഴുപതുകളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് തൊഴില്‍തേടി പോയ ആദ്യ അഭയകേന്ദ്രങ്ങളില്‍ ഒന്നാണ് ദുബായ്. ഇപ്പോള്‍ 40 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഇതില്‍ 75 ശതമാനവും മലയാളികളാണ്. അതുകൊണ്ടുതന്നെ ഗള്‍ഫ്-മേഖലയിലെ ഓരോ സാമൂഹ്യ, സാമ്പത്തിക ചലനവും കേരളത്തിലെ ഓരോ ഗ്രാമത്തെയും ആകാംക്ഷയിലും ആശങ്കയിലും ആഴ്ത്തുന്നത് സ്വാഭാവികം. ഗള്‍ഫും കേരളവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധംതന്നെ മൂന്നു പതിറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളം ദുബായിലെ പ്രതിസന്ധിയെ വീക്ഷിക്കുന്നത്.

ലോകത്തെ 70 ധനസ്ഥാപനങ്ങള്‍ക്ക് 'ദുബായ് വേള്‍ഡ്' നല്‍കാനുള്ള 5900 കോടി ഡോളറിന്റെ (2,74,350 കോടി രൂപ) കടം തിരിച്ചടയ്ക്കാന്‍ ആറുമാസം കാലാവധി ചോദിച്ചതാണ് ആഗോള സമ്പദ്വ്യവസ്ഥ ദുബായിയെ തുറിച്ചുനോക്കാന്‍ കാരണമായത്. ആ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുവെന്നതിന്റെ സ്പഷ്ടമായ സൂചികയാണിത്. ദുബായ് എമിറേറ്റിന്റെ മൊത്തം കടബാധ്യത 8000 കോടി ഡോളറാണ്. ഇതിന്റെ 75 ശതമാനവും വരുത്തിവച്ചത് ദുബായ് വേള്‍ഡാണ്. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമ്പതോളം സ്ഥാപനം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ ഹോള്‍ഡിങ് കമ്പനിയാണ് ദുബായ് വേള്‍ഡ്. ഇതില്‍ കൂടുതല്‍ സ്ഥാപനങ്ങളും സുസ്ഥിര ലാഭത്തിലാണ്. ലാഭത്തിലുള്ളതില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നത് ലോകത്തെ നാലാമത്തെ വലിയ തുറമുഖ നടത്തിപ്പ് സംരംഭമായ ദുബായ് പോര്‍ട്ട് വേള്‍ഡാണ്. ലോകത്തെ 49 തുറമുഖം ബിഒടി അടിസ്ഥാനത്തില്‍ ഈ കമ്പനിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍. കൊച്ചിയിലെ വല്ലാര്‍പാഠം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഏറ്റെടുത്തിരിക്കുന്നതും ദുബായ് പോര്‍ട്ട് വേള്‍ഡാണ്. കാര്യക്ഷമതയിലും വിശ്വാസ്യതയിലും 'ദുബായ് വേള്‍ഡ്' ലോകത്ത് ഒന്നാം സ്ഥാനത്തുതന്നെയാണ്.

ഈ പൊതുമേഖലാ ഹോള്‍ഡിങ് കമ്പനിയുടെ രണ്ട് അനുബന്ധ സ്ഥാപനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരായതെന്നാണ് ധനവിദഗ്ധര്‍ വിലയിരുത്തുന്നത്. റിയല്‍ എസ്റ്റേറ്റ് വിഭാഗമായ നഖീല്‍, നിക്ഷേപ കമ്പനിയായ ഇസ്തിമര്‍ വേള്‍ഡ് എന്നിവ ഉണ്ടാക്കിയ ഭീമന്‍ കടമാണ് കമ്പനിയെ ബാധിച്ചിരിക്കുന്നത്. പാം ഐലന്‍സ്, ദ വേള്‍ഡ് തുടങ്ങിയ പദ്ധതികളിലൂടെ ഗള്‍ഫ് മേഖലയില്‍ നടത്തിയ വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നഖീലിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. നിക്ഷേപ കമ്പനിയായ ഇസ്തിമറിന് ലാഭവിഹിതം നല്‍കാനായില്ലെന്നു മാത്രമല്ല കടം തിരിച്ചടവിനു പോലും വയ്യാതായി.

ഇതിന് ഈ സ്ഥാപനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അമേരിക്കയില്‍ ഭവനനിര്‍മാണ- ധനമേഖലയിലെ പ്രതിസന്ധിയുടെ തുടര്‍ചലനമായി ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അത് ഏറ്റവും ബാധിച്ച ഗള്‍ഫ് രാജ്യം ദുബായ് ആയിരുന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണി തളര്‍ന്നു. വസ്തുവിലയില്‍ 50 ശതമാനത്തിലധികം തകര്‍ച്ചയുണ്ടായി. ഈ തകര്‍ച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഏറ്റെടുത്ത ദുബായ് കമ്പനിയായ ടീകോമിനെപ്പോലും ബാധിച്ചെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. അമേരിക്കന്‍ ഭവനവായ്പ പ്രതിസന്ധി ലോകമെങ്ങുമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചുതുടങ്ങിയെന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ്. ഇതിന്റെ ഇരകളില്‍ രണ്ടാണ് ദുബായ് വേള്‍ഡിന്റെ അനുബന്ധ സ്ഥാപനങ്ങളായ നഖീലും ഇസ്തിമര്‍ വേള്‍ഡും. ആഗോള ധനമൂലധനത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിപ്പൊക്കുന്ന മണ്‍ചിറകളുടെ പ്രതീകമാണ് ഈ സ്ഥാപനങ്ങള്‍.

മുതലാളിത്ത വ്യവസ്ഥയുടെ വിത്താണ് ചരക്ക്. ഈ ചരക്കുകളെയെല്ലാം മൊത്തത്തില്‍ ഉല്‍പ്പാദന ഉപാധികളെന്നും ഉപഭോഗ വസ്തുക്കളെന്നും രണ്ടായി തിരിക്കാം. ഉപഭോഗവസ്തുക്കളുടെ ഉല്‍പാദനം ആധുനിക മനുഷ്യന് ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍, അമിതോപഭോഗത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. ദുബായ് ഉപഭോഗ ഉല്‍പ്പാദനത്തിന്റെ ലോകകേന്ദ്രങ്ങളില്‍ ഒന്നാണ്. ലോകമെങ്ങുമുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്ക് പ്രിയങ്കരമായ ഇടമാണ് ദുബായ്. ഇതിനു കാരണം ആ രാജ്യത്തിന്റെ സവിശേഷമായ സാമ്പത്തിക-ഭൂമി ശാസ്ത്ര പ്രത്യേകതകളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണയില്ലാത്ത അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ദുബായ്. അതുകൊണ്ടുതന്നെ റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വാണിജ്യം തുടങ്ങിയ മേഖലകള്‍ക്കാണ് ദുബായ് പ്രാധാന്യം നല്‍കിയത്. ഇതിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ വളര്‍ച്ചയുടെ പുതുചരിത്രംകുറിച്ചു ദുബായ്.

മുതലാളിത്തത്തിന്റെ ചാക്രിക പ്രതിസന്ധിയില്‍ ആഗോളവല്‍ക്കരണ കാലത്ത് അടിത്തറയില്ലാത്ത സമ്പദ്‌വ്യവസ്ഥകളാണ് കുമിളകളായി പൊട്ടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജനം വ്യവസായ കമ്പനികളുടെ നിക്ഷേപമാണ്. ഇപ്പോള്‍ ധനകാര്യ (ഊഹക്കച്ചവട-റിയല്‍ എസ്റ്റേറ്റ്) മേഖലയിലെ നിക്ഷേപം വ്യവസായ മേഖലയിലെ നിക്ഷേപത്തേക്കാള്‍ പ്രാധാന്യം നേടിയിരിക്കുന്നു. ഇത് കുമിളയാണ്. അത് പൊട്ടുമ്പോള്‍ അടിത്തറസമ്പദ്‌വ്യവസ്ഥയായ ഉല്‍പ്പാദന ഉപാധികളുടെ ഉല്‍പ്പാദനത്തെയും അത് മന്ദീഭവിപ്പിക്കുന്നു. 1997ല്‍ തെക്കുകിഴക്കേഷ്യയിലും 2001ല്‍ ലാറ്റിനമേരിക്കയിലും 2008ല്‍ അമേരിക്കന്‍ ഐക്യനാടുകളിലും കണ്ട ഈ പ്രതിഭാസം ഗള്‍ഫ് നാടുകളെയും ബാധിക്കുമോ എന്ന ആശങ്ക സ്ഥാനത്തോ അസ്ഥാനത്തോ എന്ന് സാമ്പത്തിക വിദഗ്ധര്‍ ഉറച്ചുപറയുന്നില്ല. എന്നാല്‍, ദുബായ് എന്നത് എണ്ണപ്പണത്താല്‍ അതിസമ്പന്നമായ ഏഴ് എമിറേറ്റ്സുകള്‍ അടങ്ങിയ യുഎഇയുടെ ഭാഗമാണ്. ദുബായിക്ക് പിന്തുണയുമായി ഫെഡറല്‍ സര്‍ക്കാരും ഏറെ സമ്പന്നമായ തലസ്ഥാനമായ അബുദാബിയും ഉണ്ടെന്നത് ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകമാണ്.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ കയറ്റുമതിരാജ്യമാണ് യുഎഇ. തലസ്ഥാനമായ അബുദാബിയുടെ കീഴിലുള്ള അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മാത്രം ആസ്തി 70000 കോടി ഡോളറാണ്. ദുബായിക്ക് 35000 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ആ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. മാന്ദ്യം ബാധിക്കാതിരിക്കാന്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ അഴിച്ചുപണിയും പുനഃസംഘടനയും നടത്തുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ ആശങ്ക ഉയര്‍ത്തുകയുമാണുണ്ടായതെന്ന് ദുബായ് സര്‍ക്കാരിന്റെ പരമോന്നത ധനകമ്മിറ്റിയുടെ ചെയര്‍മാന്‍ ശൈഖ് അഹമ്മദ്ബിന്‍ സഈദ് ആല്‍ മക്തും വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനക്കിടെ ചെറിയ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഇത് പരിഹരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ദുബായ് സര്‍ക്കാരും യുഎഇ ഫെഡറല്‍ സര്‍ക്കാരും പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇറങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

പ്രശ്നം ഇന്ത്യയെയും കേരളത്തെയും ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞത്. എല്ലാറ്റിനുമുപരി ദുബായ് ഹോള്‍ഡിങ് ഒരു സര്‍ക്കാര്‍ സ്ഥാപനമാണെന്നത് ശുഭാപ്തിവിശ്വാസം വര്‍ധിപ്പിക്കുന്നു. ദുബായ് പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെങ്ങുമുള്ള സ്റോക്ക് എക്സ്ചേഞ്ചുകളെയാണ് കൂടുതല്‍ ബാധിച്ചത്. ധനമൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളാണ്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്തോറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തിന്റെ കേന്ദ്രങ്ങളായി അവ അധഃപതിച്ചിരിക്കുന്നു. യഥാര്‍ഥ സാമ്പത്തിക സ്ഥിതിഗതികളേക്കാള്‍ ഊഹക്കച്ചവടക്കാരുടെയും നിക്ഷേപകരുടെയും മാനസിക വിഭ്രാന്തികളുടെ പ്രതിഫലനമായിത്തീരുന്നു ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. എന്നാല്‍, ഈ വിഭ്രാന്തികള്‍ക്ക് സമ്പദ്വ്യവസ്ഥകളെ ഉലയ്ക്കാന്‍ ശേഷിയുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 301109

ദുബായ്: മാന്ദ്യത്തിന്റെ ആഘാതം വിടുംമുമ്പേ...

ദുബായിലെ പുതിയ സാമ്പത്തികപ്രതിസന്ധി പ്രവാസികളെ ആശങ്കയിലാഴ്ത്തി. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് മേഖല മോചിതമാകുന്നുവെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ദുബായ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് കടക്കെണിയിലായത്. 50 പ്രമുഖ കമ്പനികളുടെ ഉടമയായ ദുബായ് വേള്‍ഡിലെ പ്രതിസന്ധി പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നാല്‍പ്പതുലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ദുബായ് ഉള്‍പ്പെടുന്ന യുഎഇയിലും സൌദിയിലുമാണ് ഇന്ത്യക്കാര്‍ കൂടുതല്‍. പത്തുലക്ഷത്തിനുമുകളില്‍ ഇന്ത്യക്കാര്‍ യുഎഇയിലുണ്ട്. അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ കണക്കുപ്രകാരം യുഎഇയിലെ തൊഴില്‍മേഖലയില്‍ 82.26 ശതമാനം വിദേശ തൊഴിലാളികളാണ്. ഇതില്‍ 75 ശതമാനവും ഇന്ത്യക്കാരും അതില്‍ 90 ശതമാനം മലയാളികളുമാണ്. യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലികളില്‍ പ്രവാസി തൊഴിലാളികള്‍ 99 ശതമാനംവരും.

ആഗോള സാമ്പത്തികമാന്ദ്യം ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ചത് കഴിഞ്ഞവര്‍ഷം നവംബറിലാണ്. ദുബായിയെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. കെട്ടിടനിര്‍മാണമേഖലയിലും റിയല്‍ എസ്റേറ്റ് മേഖലയിലും ഇത് രൂക്ഷമായി അനുഭവപ്പെട്ടു. മാന്ദ്യം കാരണം ദുബായില്‍ കഴിഞ്ഞ മാര്‍ച്ചിനിടെമാത്രം ഒരുലക്ഷത്തിലേറെപേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതില്‍ ഏറെയും മലയാളികളായിരുന്നു. അവിദഗ്ധ തൊഴിലാളികള്‍മുതല്‍ പ്രൊജക്ട് എന്‍ജിനിയര്‍മാര്‍വരെ ദുബായില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍പ്പെടും. ദുബായ് വേള്‍ഡിലെ പ്രധാന കമ്പനിയായ നഖീല്‍ പ്രോപ്പര്‍ട്ടീസിനുകീഴില്‍ കരാര്‍ ഏറ്റെടുത്ത് നടത്തുന്നത് പ്രമുഖ കമ്പനികളായ അറബ്ടെക്, വെയ്ഡാഡംസ് തുടങ്ങിയവയാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്നു കരുതുന്ന ബുര്‍ജ് ദുബായിയുടെ നിര്‍മാണമടക്കം നടത്തുന്ന അറബ് ടെക്കില്‍ 45,000 തൊഴിലാളികളുണ്ട്. വെയ്ഡാഡംസില്‍ 29,000. ഇത്തരം കമ്പനികള്‍ വലിയ തോതില്‍ തൊഴിലാളികളെ ഇതിനകം നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. നഖീല്‍ 3500 കോടി ഡോളറോളം സാമ്പത്തികബാധ്യതയിലാണ്. ഇത് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ദുബായ് മോചിതമാവുകയായിരുന്നു. ജോലി നഷ്ടപ്പെട്ട് മടങ്ങിയവര്‍ ദുബായിലേക്ക് തിരിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. അതിനിടെ വീണ്ടും പ്രതിസന്ധി എത്തിയത്, പ്രവാസികളും കുടുംബങ്ങളും ആശങ്കയോടെയാണ് കാണുന്നത്. (പി എന്‍ അനസ്)

ബാധ്യതയായത് പടുത്തുയര്‍ത്തിയ സൌധങ്ങള്‍

ദുബായ് നഗരത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാനാണ് ഭരണകൂടം മോഹിച്ചത്. അമേരിക്കയിലെ ഫ്ളോറിഡയുടെ മാതൃകയില്‍. എന്നാല്‍, ഇതിനായി ദുബായ് വാങ്ങിക്കൂട്ടിയത് നാലുലക്ഷം കോടി രൂപയുടെ കടം. 'സൂര്യന്‍ അസ്തമിക്കാത്ത ദുബായ് വേള്‍ഡ്' എന്ന പരസ്യത്തിന്റെ പ്രഭ കെടുത്തുന്നത് ഈ ഭാരിച്ച കടബാധ്യതയാണ്. ദുബായ് വേള്‍ഡിന്റെമാത്രം കടം 2,80,000 കോടിയോളം രൂപയാണ്. ലോകത്തെ നൂറു നഗരങ്ങളില്‍ പ്രവര്‍ത്തനശൃംഖലയുള്ള ദുബായ് വേള്‍ഡ് കടത്തില്‍ മുങ്ങിയത് ആകസ്മികമല്ല. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ ആഘാതംതന്നെയാണ് വൈകിയെങ്കിലും 'ദുബായ് വിസ്മയത്തെയും' പിടിച്ചുകുലുക്കുന്നത്.

സാമ്പത്തികപ്രതിസന്ധികള്‍ രൂപംകൊള്ളുന്നത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നാണ്. 1997ല്‍ ഇന്തോനേഷ്യയെയും ദക്ഷിണകൊറിയയെയും ഉലച്ച പ്രതിസന്ധിയുടെ ഉറവിടം തായ്ലാന്‍ഡായിരുന്നു. 2001ല്‍ പ്രതിസന്ധിയുടെ തുടക്കം അര്‍ജീന്റനയില്‍നിന്നായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യം കുമിളകള്‍ പൊട്ടിയത് ഐസ്ലന്റിലും അയര്‍ലണ്ടിലുമാണ്. ലണ്ടനും സിംഗപ്പൂരിനും ഇടയില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് പ്രിയങ്കരമായ ഇടം ദുബായ് ആയിരുന്നു. പ്രമുഖര്‍ ഇവിടെ ആഡംബരവസതികള്‍ കണ്ടെത്തി. എണ്ണയ്ക്കുബദലായി ഷോപ്പിങ്-വിനോദസഞ്ചാര മേഖലകളില്‍ പരമാവധി നിക്ഷേപവും വളര്‍ച്ചയും നേടാനാണ് ദുബായ് ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ ദുബായ് വേള്‍ഡ് ശ്രമിച്ചത്. വന്‍സൌധങ്ങള്‍ പടുത്തുയര്‍ത്തിയും കൂറ്റന്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് ആഗോളമാന്ദ്യം തിരിച്ചടിയായി. വരുമാനം ഇടിഞ്ഞപ്പോള്‍ നിക്ഷേപങ്ങള്‍ ബാധ്യതമായി. കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തിരിച്ചടവിന് സമയം കൂടുതല്‍ ചോദിച്ചത് കൂടുതല്‍ കുഴപ്പമായി.

ആശങ്കയോടെ കേരളം

ദുബായിലെ സാമ്പത്തികപ്രതിസന്ധി നീണ്ടാല്‍ കേരളത്തിലെ സാമ്പത്തികമേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. ദുബായില്‍ ജോലിചെയ്യുന്ന നാലുലക്ഷത്തോളം മലയാളികളുടെ കുടുംബങ്ങളെയാണ് പ്രതിസന്ധി നേരിട്ടു ബാധിക്കുക. ദുബായ് സാമ്പത്തികത്തകര്‍ച്ച നേരിടുയാണെന്ന വാര്‍ത്ത ഏറെനാളായി പടരുകയായിരുന്നു. എന്നാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ ദുബായ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഭൂരിപക്ഷം തൊഴിലാളികളെയും അവിടെത്തന്നെ തങ്ങാന്‍ പ്രേരിപ്പിച്ചു. ഗവമെന്റ്നിയന്ത്രണത്തിലുള്ള ആഗോള നിക്ഷേപ സംരംഭമായ 'ദുബായ് വേള്‍ഡ്' 5900 കോടി ഡോളറിന്റെ കടബാധ്യതയിലാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ പ്രതിസന്ധി മറനീങ്ങി. ഇത് ദുബായിലെ നിര്‍മാണമേഖലയെയാകെ ബാധിക്കുമെന്നതിനാല്‍ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവ് വര്‍ധിക്കും. എന്‍ജിനിയര്‍മാരും വാസ്തുശില്‍പ്പികളും മേസ്തിരിമാരും കരാറുകാരും നിര്‍മാണത്തൊഴിലാളികളും അടക്കം നിര്‍മാണരംഗത്ത് 80 ശതമാനവും മലയാളികളാണ്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങളും ജീവനക്കാരെ നിര്‍ബന്ധിത അവധി നല്‍കി തിരിച്ചയക്കുകയാണ്. പ്രതിസന്ധി സ്ഥിരീകരിക്കപ്പെട്ടതോടെ ഇതിന് ആക്കം കൂടും. കെട്ടിടനിര്‍മാണ മേഖലയുടെ തകര്‍ച്ച ദുബായിലെ ബാങ്കിങ് സ്ഥാപനങ്ങളെയും മറ്റു മേഖലകളെയും ബാധിക്കും. അവിടെയും തൊഴിലാളികളുടെ പിരിച്ചുവിടലിനും വന്‍തോതില്‍ വേതനം വെട്ടിക്കുറയ്ക്കലിനും ഇടയുണ്ട്. ഇവരുടെയെല്ലാം പുനരധിവാസം സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും. കേരളത്തിന്റെ അഭിമാന പദ്ധതികളായ സ്മാര്‍ട്ട്സിറ്റി, വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ എന്നിവയുടെ പണി നടത്തേണ്ടത് ദുബായ് ആസ്ഥാനമായുള്ള കമ്പനികളായതിനാല്‍ ഗള്‍ഫിലെ പ്രതിസന്ധി രണ്ടു പദ്ധതികളെയും ബാധിച്ചേക്കും.

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് പ്രതിദിനം ശരാശരി 60 ടണ്ണിന്റെ പഴം-പച്ചക്കറി കയറ്റുമതിയാണ് നടക്കുന്നത്. ഇതില്‍ വലിയൊരു പങ്ക് ദുബായിലേക്കാണ്. സാമ്പത്തികപ്രതിസന്ധി മൂലം ഇപ്പോള്‍ത്തന്നെ കയറ്റുമതി 30 മുതല്‍ 35 ശതമാനം വരെ ഇടിഞ്ഞതായി അഗ്രികള്‍ച്ചര്‍ പ്രൊഡക്ട്സ് ആന്‍ഡ് പ്രോസസ്ഡ് ഗുഡ്സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ദില്‍കോശിയും വൈസ് പ്രസിഡന്റ് എബ്രഹാം തോമസും ദേശാഭിമാനിയോട് പറഞ്ഞു. ദുബായിലെ ധനസ്ഥാപനങ്ങളിലെ നിക്ഷേപം ഇന്ത്യക്കാര്‍ നാട്ടിലെ ബാങ്കുകളിലേക്ക് മാറ്റുന്നതിനാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തല്‍ക്കാലം വിദേശനിക്ഷേപം കുറയില്ലെന്ന് ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ പറഞ്ഞു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യന്‍ ബാങ്കുകള്‍ക്കും വന്‍ തിരിച്ചടിയാകും. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ മധ്യത്തിലും കേരളത്തിലെ ബാങ്കുകളില്‍ പ്രവാസിനിക്ഷേപം ഉയരുകയായിരുന്നു. 2008 ജൂണില്‍ 31,365 കോടിയായിരുന്ന പ്രവാസി നിക്ഷേപം ഡിസംബറില്‍ 34,649 കോടിയിലെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ 37,019 കോടിയും ജു 30ന് 37,983 കോടിയുമായി നിക്ഷേപം ഉയര്‍ന്നു. സുരക്ഷിതനിക്ഷേപത്തിന് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ ഗള്‍ഫ് മലയാളികള്‍ ആശ്രയിച്ചതാണ് ഈ വര്‍ധനയ്ക്ക് കാരണം. എന്നാല്‍, ദുബായ് പ്രതിസന്ധി ഈ വളര്‍ച്ചാനിരക്കിനെ പിന്നോട്ടടിപ്പിച്ചേക്കും.(ആര്‍ സാംബന്‍)

ദുബായ് വേള്‍ഡ്: ഇന്ത്യന്‍ മുതല്‍മുടക്ക് 7000 കോടി

'ദുബായ് വേള്‍ഡ്' കമ്പനിയില്‍നിന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുകിട്ടാനുള്ളത് 7000 കോടിയില്‍പ്പരം രൂപ. ബാങ്ക് ഓഫ് ബറോഡ 5000 കോടിയോളം രൂപ ദുബായ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1500 കോടിയും. ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഇവിടെ പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ റിയല്‍ എസ്റേറ്റ്, കയറ്റുമതി കമ്പനികളും ദുബായ് വേള്‍ഡില്‍ പങ്കാളികളാണ്. ദുബായ് വേള്‍ഡിന്റെ മൊത്തം കടം 2,80,000 കോടിയോളം രൂപയാണ്.

കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഐസക്

ദുബായിലെ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് മടങ്ങിയെത്തുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അമേരിക്കന്‍ മാന്ദ്യത്തില്‍ ലേമാന്‍ കമ്പനിയെ ബാധിച്ചതിനു സമാനമായ പ്രതിസന്ധിയാണ് ദുബായ് വേള്‍ഡിനെ ബാധിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ഗള്‍ഫിലേക്കു പോകുന്നതിലുമേറെ പേര്‍ ഇതുമൂലം മടങ്ങിയെത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്നു മടങ്ങിയെത്തുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കോട്രിബ്യൂട്ടറി സ്കീം അപര്യാപ്തമാണ്. അമേരിക്കന്‍ മാന്ദ്യം തുടങ്ങിയതുമുതല്‍ മടങ്ങിയെത്തുന്നവര്‍ക്കായുള്ള പാക്കേജിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. മാന്ദ്യം ഗള്‍ഫ് നാടുകളെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പുനരധിവാസ പാക്കേജും ഉപേക്ഷിച്ചു. ഗള്‍ഫ് പ്രതിസന്ധിയുടെ ആഴം ഇപ്പോഴും പൂര്‍ണമായി വ്യക്തമല്ല. അത് അമേരിക്കന്‍ പ്രതിസന്ധിയെക്കാള്‍ രൂക്ഷമായി ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. നിര്‍മാണരംഗത്തുണ്ടാകുന്ന തിരിച്ചടി രൂക്ഷമാകും. പ്രതിസന്ധിയിലായ ദുബായ് വേള്‍ഡ് വായ്പ നല്‍കിയ സ്ഥാപനങ്ങളെയും തകര്‍ച്ച ബാധിക്കും. മാന്ദ്യകാലത്ത് ചില വന്‍കിട ബാങ്കുകള്‍ക്ക് ദുബായ് വേള്‍ഡ് വായ്പ നല്‍കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ചത് ക്രെഡിറ്റ് ഫ്രീസിനു സമാനമായ സ്ഥിതി ഉണ്ടാക്കും. പ്രതിസന്ധി തങ്ങളെ ബാധിക്കില്ലെന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിക്ക് വന്‍ നിക്ഷേപം നടത്തുന്ന ദുബായ് പോര്‍ട്ട് വേള്‍ഡ് വ്യക്തമാക്കിയത് ആശാവഹമാണ്. എന്നാല്‍, ഹോള്‍ഡിങ് കമ്പനിയെ ബാധിച്ച പ്രശ്നത്തില്‍നിന്ന് ദുബായ് പോര്‍ട്ടിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ഇന്ത്യയിലെ കണ്ടെയ്നര്‍ കടത്തിന്റെ 40 ശതമാനവും ദുബായ് പോര്‍ട്ട് വഴിയാണെന്നതും ആശങ്കയുണര്‍ത്തുന്നു. ടീകോം ഇതിന്റെ ഭാഗമല്ലെങ്കിലും അവര്‍ക്കും വലിയ സാമ്പത്തികപ്രശ്നമുണ്ട്. ലോകത്തെ പല വന്‍കിട പദ്ധതികള്‍ക്കും ദീര്‍ഘകാല നിക്ഷേപം സമാഹരിച്ചിട്ടുള്ളത് ഗള്‍ഫില്‍നിന്നാണ്.

ദുബായ് വായ്പാപ്രതിസന്ധി: പരിഹാരശ്രമം തുടങ്ങി

ദുബായ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കമ്പനിയായ ദുബായ് വേള്‍ഡ് നേരിടുന്ന വായ്പാപ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങി. കൂടുതല്‍ കടപത്രം വഴിയും മറ്റു ധനസ്രോതസുകള്‍ ഉപയോഗപ്പെടുത്തിയും കടബാധ്യത തീര്‍ക്കാനാണ് നീക്കം. ഈദ് അവധി കഴിഞ്ഞ് ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഇതിനായി ആസൂത്രണ വിദഗ്ധര്‍ യോഗംചേരുമെന്നാണ് സൂചന. പ്രതിസന്ധി പരിഹരിക്കാന്‍ യുഎഇ തലസ്ഥാനവും അയല്‍ എമിറേറ്റുമായ അബുദാബി ഇടപെടുമെന്നും പ്രതീക്ഷിക്കുന്നു. ദുബായ് വേള്‍ഡ് 5900 കോടി ഡോളറിന്റെ (2,80,000 കോടിയോളം രൂപ) കടം തിരിച്ചടയ്ക്കാന്‍ ആറു മാസം ചോദിച്ചതും സ്ഥാപനം പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതുമാണ് ആഗോളസാമ്പത്തിക മാന്ദ്യം ഗള്‍ഫിനെയും പിടികൂടുകയാണെന്ന ധാരണ സൃഷ്ടിച്ചത്. ദുബായ് വേള്‍ഡിന്റെ റിയല്‍എസ്റ്റേറ്റ് വിഭാഗമായ നഖീല്‍, നിക്ഷേപകമ്പനിയായ ഇസ്തിത്മര്‍ വേള്‍ഡ് എന്നിവ വരുത്തിയ കടബാധ്യതയാണ് കമ്പനിയെ പ്രതിസന്ധിയില്‍ എത്തിച്ചത്. കടബാധ്യതയില്‍ 1200 കോടി ഡോളര്‍ (60,000 കോടിയോളം രൂപ) വിദേശ ധനസ്ഥാപനങ്ങളില്‍ നിന്നായതിനാല്‍ ആഗോള ഓഹരിവിപണിയില്‍ ഈ റിപ്പോര്‍ട്ട് വന്‍ പ്രതികരണമുണ്ടാക്കി. സ്ഥാപനം കടക്കെണിയിലാണെന്ന പ്രതീതി ഉണ്ടാകുകയും ഓഹരിവിപണികള്‍ ഇടിയുകയും ചെയ്തു. ആഗോളമാന്ദ്യത്തിന്റെ പ്രത്യാഘാതം പരിഹരിക്കുന്നതിന് ഈ വര്‍ഷാദ്യം ദുബായ് 2000 കോടി ഡോളറിന്റെ ദീര്‍ഘകാല കടപത്ര പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിലേക്ക് 500 കോടി ഡോളര്‍ കൂടി കഴിഞ്ഞയാഴ്ച അനുവദിച്ചു. ഇത്തരം കൂടുതല്‍ നടപടിയിലൂടെ ദുബായ് വേള്‍ഡ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകുകയെന്നാണ് കരുതുന്നത്.

യുഎഇയിലെ പ്രധാന എമിറേറ്റായ ദുബായിക്ക് ആകെയുള്ള 8,000 കോടി ഡോളറിന്റെ കടബാധ്യയില്‍ 5,900 കോടിയും ദുബായ് വേള്‍ഡിന്റേതാണ്. ഇതില്‍ 3,520 കോടിയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നഖീലിന്റെ ബാധ്യതയാണ്. തുറമുഖങ്ങളുടെ നടത്തിപ്പ്, റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ആഡംബരവ്യവസായം, ധനപ്രവര്‍ത്തനങ്ങള്‍, വ്യോമയാനം തുടങ്ങിയ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ദുബായ് വേള്‍ഡ് ഇന്ത്യയടക്കം 31 രാജ്യത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ലോകത്തെ 70 ധനസ്ഥാപനങ്ങളില്‍നിന്ന് ദുബായ് വേള്‍ഡ് വായ്പ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് തിരിച്ചുനല്‍കാനുള്ള പണം ദുബായില്‍ തന്നെയുണ്ട്- കെട്ടിടങ്ങളും ഷോപ്പിങ് മാളുകളുമായി. എന്നാല്‍, റിയല്‍ എസ്റ്റേറ്റിന് ദുബായില്‍ 50 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്ന് ഈ ആസ്തികളുടെ മൂല്യം കുറഞ്ഞത് പ്രതിസന്ധിപരിഹാര ശ്രമങ്ങള്‍ ദുഷ്കരമാക്കും. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ദുബായ് വേള്‍ഡില്‍ 7000 കോടി രൂപയോളം മുതല്‍മുടക്കുണ്ട്. ദുബായ് കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കിയ വായ്പയുടെ വിശദാംശം അറിയിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. അതേസമയം, ദുബായ് വേള്‍ഡിന്റെ ദീര്‍ഘകാല വാണിജ്യവിജയം ലക്ഷ്യമാക്കിയാണ് പുനഃസംഘടന നടത്തിയതെന്ന് ദുബായ് ധനകമ്മിറ്റി ചെയര്‍മാന്‍ ഷേഖ് അഹമ്മദ്ബിന്‍ സയ്യിദ് മഖ്ദൂം പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം ദുബായിലും ബാധിച്ചു. എന്നാല്‍, ദുബായ് വേള്‍ഡില്‍ നിക്ഷേപം നടത്തിയവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ്: ദുബായില്‍ പുതിയ നിയമം വരുന്നു

റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ദുബായ് അധികൃതര്‍. ദുബായ് വേള്‍ഡ് വായ്പപ്രതിസന്ധി ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ഏജന്‍സിയും റവന്യു അധികൃതരും ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് സംരംഭകരും നിക്ഷേപകരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്‍ഗരേഖയും ചട്ടങ്ങളും കൊണ്ടുവരുമെന്ന് ലാന്‍ഡ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ മെജ്റനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. കരടുനിയമം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. അടുത്തവര്‍ഷം ആരംഭത്തില്‍തന്നെ പുതിയ നിയമം നിലവില്‍വരുമെന്ന് മെജ്റന്‍ പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത 291109

Friday, November 27, 2009

On Crises And Great Depressions

A HALLMARK of a capitalist crisis is the sudden collapse of the level of activity, or a sudden and violent replacement of a downward for an upward movement of the economy. This suddenness arises above all because of the nature of the asset markets, which tend to be dominated by speculators, i.e. by buyers and sellers who are interested in the asset in question not because of the yield that it would give over a period of time, but because of the capital gains they would get on it within a short span of time. They have in other words no interest in the asset as such, i.e. in holding on to it for any length of time; their exclusive concern is with comparing its price today with its expected price tomorrow.

In markets dominated by speculators, the actual price today depends upon the price that is expected to prevail tomorrow, and the latter in turn depends upon what the speculators today expect the speculators tomorrow to be doing. Hence in such markets speculative price “bubbles” tend to get built up.

For instance, if for some reason the price of an asset happens to increase, and the speculators on balance expect the price to rise even more, then they would demand more of this asset and the price will actually increase. This would induce a further expectation of price rise and hence a further actual price rise, thus leading to a gradual spreading of euphoric expectations about the movement of the price of the asset in the immediate future. The actual price rise that occurs because of this euphoria constitutes an asset price bubble. In markets dominated by speculators, which typically are those markets where the carrying cost of the commodity being traded is negligible, the formation of such bubbles is a common phenomenon. And the foremost among such markets are those of financial assets where the carrying costs are negligible.

When such bubbles drive up asset prices (and the formation of such a bubble in one market is not necessarily conditioned by the collapse of a similar bubble in some other market, so that bubbles can simultaneously arise in several markets), those holding such assets feel wealthier and hence increase their consumption. Bubbles in financial markets lower the cost of raising finance, and for that reason stimulate real investment. Likewise, when the price of an asset increases that is reproducible, more of that asset is produced, which again raises real investment for its production. In other words, asset price bubbles stimulate aggregate demand in a capitalist economy, and hence have a real impact in terms of output and employment.

If for some reason the price rise comes to an end, whether because the output increase, on account of the real investments undertaken earlier, finally occurs, and dampens expectations of a further price rise, or because it suddenly dawns on the speculators that they are sitting on top of a bubble that might collapse any day, then speculators leave this asset like rats deserting a sinking ship. The asset price collapses, with a corresponding negative impact on real investment and consumption.

Those who had borrowed to purchase the asset when its price was high, suddenly find themselves, when the asset price has collapsed, having debts against which the assets they hold are worthless. They become insolvent; those who had given loans to them, namely the banks, are also threatened with insolvency; and so even are the depositors. And everyone rushes to convert their financial claims upon others into cash; and to hold on to whatever cash they have, instead of giving it out as loans to anyone else or exchanging it against claims on others. Hence credit dries up, and liquidity preference increases dramatically, which both compounds the contraction of real aggregate demand and generalizes the financial crisis that might have originated in one market to the economy as a whole.

It is this which explains the fact that crises in capitalism are sudden and violent, since every boom, no matter how set off, is invariably fed by speculation. All capitalist booms are “bubble”-sustained. Capitalism is not only a system where the real living conditions of millions of people depend upon the whims and caprices of a bunch of speculators; but it is also characterized, precisely for this very reason, by the fact that these millions are often pushed into destitution suddenly, violently, and spontaneously.

If the system was left to itself, then the recovery from such a sudden and violent disruption would take an inordinately long and unpredictable period of time. Every such crisis in other words would become a Great Depression. The fact that this is not so, and that crises, even though precipitated suddenly and violently, have, except on certain well-known and rare historical occasions, soon been followed by new booms, is not because of any spontaneous mechanisms within capitalism, but because of an element that strictly speaking is exogenous to the closed capitalist economy.

II

Economists have often suggested that “innovations”, in the widest sense of the term, are endemic to the system, and can stimulate a new boom within a closed capitalist economy, and have used this as an argument against the claim that capitalist dynamics requires a stimulus from “outside” of its closed economic system. But innovations are typically adopted in significant measure only when capitalist economies are booming, i.e. they follow the initiation of a boom rather than themselves initiating a boom. In fact, many have argued, notably W. Arthur Lewis, that during the inter-war period a whole lot of innovations remained unutilized in capitalist economies because of the Great Depression. Innovations in short do not prevent Depressions; on the contrary Depressions prevent innovations. What does prevent Depressions is the access of capitalist economies to an “outside” stimulus, “outside” of its closed economic system.

Let me clarify the analytical content of the argument before proceeding further. If there is an underlying upward trend in the economy, then even when the crisis is precipitated in the manner discussed above, it is short-lived. The factors underlying the upward trend pull up the economy soon after it has plunged into a crisis. On the other hand if for some reason the underlying trend is missing then the crisis lasts longer and becomes a Great Depression.

During the recent history of capitalism, spanning say the last century and a half, there have been two such underlying trends, both, as mentioned above, stimulated by factors “outside” of the closed economic system of capitalism. The first underlying trend was founded upon the entire system of colonialism; the second underlying trend was founded upon systematic intervention in demand management by the capitalist state. Both colonialism and State intervention belong to a realm “outside” of the closed capitalist economic system proper. The end of the first of these two great stimuli gave rise to the Great Depression of the 1930s; the end of the second of these two great stimuli has given rise to the current crisis which therefore is going to be far more protracted than is made out by the spokesmen of capitalism, and is indeed likely to be another Great Depression like the 1930s one.

III

Let me elaborate on these two great phases of capitalist dynamics. The first phase, the phase of British leadership over the capitalist world and of the hegemony of the pound sterling under the Gold Standard, came to an end with the first world war. It was marked by four main features: first, there was a massive migration of labour from Europe to the temperate regions of white settlement, such as the United States, Canada, Australia, and New Zealand, and together with it a migration of capital, especially from Britain, which was the largest capital exporter of the pre-war period.

Second, as the leading capitalist power of the period, interested in keeping the Gold Standard arrangement going, Britain had to accommodate the ambitions of the newly industrializing powers of the time, notably those located in continental Europe, by running a current account deficit with them (and thereby providing them with an open market); this meant that Britain had to obtain a current account surplus visavis countries other than continental Europe, that was large enough both to offset the current account deficit visavis continental Europe, and additionally to finance its capital exports to the “new world”.

Third, this current account surplus did not exist visavis the “new world” itself, since the “new world”, keen on developing its own capacity for producing manufactured goods, did not want British manufactures to any significant extent; on the other hand the “new world” did want a range of primary commodities and mineral resources which were produced in Britain’s tropical colonies like India and Malaya.

Fourthly, and finally, the colonial system, for all these reasons, played a key role, of absorbing British goods, like textiles, that were “unwanted” elsewhere, in continental Europe as well as in the “new world”, and of making an equivalent amount of exports available to the latter regions (even though such absorption of British goods on their part decimated their own domestic pre-capitalist producers); and, additionally, of making available a further amount of exports to the “new world”, for which they were never paid and which therefore constituted a pure colonial tribute, that constituted Britain’s capital exports to the “new world”.

The pre-war capitalist boom therefore was founded upon the colonial system, or more accurately the imperial system (since the bourgeois juruducal term “colonies” is used to cover both “colonies” like the U.S. and “colonies” like India and Malaya). A number of writers like Alvin Hansen of the U.S. and John Maynard Keynes of the U.K. have noted the role played by the “expanding frontier”, i.e. by the migration of labour and capital from what was then the capitalist metropolis into the “new world”, in sustaining the long pre-war boom. But underlying this “expanding frontier” was a whole arrangement involving the tropical colonies, i.e. the imperial system built by capitalism.

This world, as Keynes was to note in his Economic Consequences of the Peace, collapsed with the war. This was not only because the “frontier” closed, but because even before formal decolonization, the old imperial arrangement could not no longer be sustained in its former role. Japan was making incursions into Britain’s Asian markets, to counter which Britain had to make concessions to the newly emerging manufacturing bourgeoisies in many of these countries; one way or the other it no longer had these markets “on tap” as in the pre-war period. The old stimulus underlying the first great phase of capitalist dynamics thus evaporated with the war; the result was that the crisis that erupted in the late-twenties became the Great Depression. The underlying trend, stimulated by an “outside” element that would have kept the crisis brief, had disappeared. Hence the crisis got protracted and became the Great Depression.

The fascist countries were the first to come out of the Depression through militarism; the liberal capitalist countries came out of it only on the eve of the war when, in response to the fascist threat, they too started arming themselves. It was the second world war in short that ended the Great Depression.

IV

In the post-war period, a new “outside” element came to provide the stimulus for yet another phase of capitalist dynamics, and that was State expenditure. In one sense this was a continuation of the war experience; the United States, which, notwithstanding Roosevelt’s New Deal, had only 10 percent capacity utilization in its producer goods industries, or what Marx had called department I, before war preparations began in the late thirties, continued in the post-war period with a massive military apparatus, the need for which arose because of its assuming the role of the leader of the capitalist world, and hence becoming the gendarme of counter-revolution. At the same time however, under the pressure of the working class and in the face of the socialist “threat”, many capitalist countries in Western Europe, with social democratic governments, undertook substantial welfare state expenditure. Much of it was financed by taxes upon the workers themselves, so that it did not entail a net addition of demand in the economy as large as the magnitude of the expenditure itself would suggest; but it did add significantly to demand. State intervention in demand management, whether through military or welfare state expenditure (apart from the State’s effecting changes in private spending through fiscal and monetary means), became accepted policy.

This provided over a period roughly from the early-1950s until the early 1970s, the biggest boom in the history of capitalism (over a comparable period). But this period of Keynesian “demand management” came to an end in the early-1970s. The reason which is most often cited for the unsustainability of Keynesian “demand management” is the inflation it gave rise to. If capitalist economies function with high levels of employment for long, then class struggle over the distribution of output gets exacerbated, since the principal weapon in the hands of the capitalists for beating down the workers in this struggle, namely the existence of a reserve army of labour, loses its efficacy. Since the wage bargain is in money rather than in real terms, the manifestation of this exacerbation of struggle over distribution is accelerating inflation.

There is however a second and more powerful explanation for the decline of Keynesian “demand management”, and that is the emergence of international finance capital. Centralization of capital is an immanent tendency of capitalism, and even during the years of the post war boom centralization of capital was going on, leading eventually to a process of globalization of finance, and the formation on the basis of such globalization of an international finance capital. When Lenin had written Imperialism, he had talked of German, French or British finance capital, i.e. of finance capital that was nation-based and nation-State aided. But the finance capital that has emerged in the contemporary epoch represents a still higher level of centralization of capital compared to Lenin’s time, and hence differs in many ways from what Lenin had written about.

There are at least three ways in which finance capital in the current period differs from that in Lenin’s time: first, it does not represent a coalescence between industry and finance, and its movements are not dictated by any strategic considerations relating to the promotion of a country’s industry; rather its objective is to obtain speculative gains and it moves around the world in quest of such gains. Secondly, precisely because it is “globalized” and wants to tear down all barriers to its movements, it is international and does not represent a particular nation and does not need the backing of a particular nation-State. Thirdly, its influence is to mute inter-imperialist rivalries, rather than intensify them, since any such rivalry breaking the world into different spheres of influence constitutes a hindrance to its free global flow.

Finance capital is always opposed to any Sate activism, except that which promotes its own exclusive interest, and it invariably favours the principle of “sound finance”, i.e. the tenet that States should eschew fiscal deficits. The reason for this lies less in the realm of economics in the narrow sense than in the realm of political economy in the broader sense. Any State activism that is undertaken because there is a general perception of the need for it, undermines the social legitimacy of capitalism; it suggests ipso facto that capitalism is a flawed system which has to be rectified by the intervention of the State. Hence, capital of all descriptions opposes State activism, typically on the grounds that such activism is counter-productive.

If capital, even when engaged in production, and hence capitalists, even when connected with the production process, feel vulnerable if the need for State intervention gains currency in society, then one can imagine how much more vulnerable finance capital would feel on this score, since the financiers in charge of it constitute what Keynes had aptly called the “functionless investors”. Finance capital, therefore, is particularly in need of promoting the myth that its “state of confidence” holds the key to social progress, and that therefore State activism must be directed, if at all, in promoting its interest; any other form of State activism is supposedly counter-productive.

Even in Keynes’ time, therefore, finance capital had stoutly opposed State intervention in demand management through fiscal means; and its opposition was only overcome in the changed context of the post-war years, when the working class had both emerged more powerful, and been insistent that it was not going back to the capitalism of the pre-war years. But State intervention, or State activism, refers only to the nation-State; when finance capital becomes international, while the State remains a nation-State, its opposition to State activism and to deviations from the principles of “sound finance” acquires a spontaneous effectiveness, since any State that ignores its caprices then runs the risk of precipitating a capital flight. State intervention in demand management through fiscal means in such conditions (except perhaps by the leading capitalist State, the U.S.) gets undermined. The second “outside” element that had stimulated capitalist dynamism ceases to be effective, creating conditions where a crisis, again, tends to get converted to a Great Depression.

V

This defines our present conjuncture. The decline of the stimulus provide by State expenditure was not immediately followed by any Depression, because a series of asset price bubbles, coming one after another, kept the U.S. economy, and hence the economies of the advanced countries as a whole, reasonably dynamic, even though the average growth rate of the OECD between 1973 and 2003 was much lower than between 1951 and 1973. There was first the stock market bubble, followed by the dotcom bubble, followed in turn by the housing bubble. The collapse of these bubbles however has precipitated a crisis that, unless there is a revival of fiscal activism, will become a Great Depression; and the hegemony of finance in today’s globalized world thwarts the prospects of such fiscal activism.

True, there has been, especially in the U.S., fiscal intervention in the immediate context of the crisis, but it is seen as a temporary measure, not as a revival of the Keynesian regime of State intervention in demand management through fiscal means.

Indeed, already there are demands for a withdrawal of the fiscal stimulus provided to overcome the crisis, exactly as there were during the mid-1930s. And if the stimulus is withdrawn, which it is likely to be unless the hegemony of finance is struggled against and the correlation of social forces changed, the world will be plunged into a new Great Depression.

Looking at the matter differently, the old stimulus provided by the access to colonial markets has run its course, since the relative size of these markets has shrunk so greatly that they cannot play their old role (which does not mean that imperialism has become irrelevant, since access to raw materials continues to be of paramount importance). The alternative stimulus provided by State expenditure is thwarted in the new conjuncture by the hegemony of finance capital in its globalized incarnation. We are once more therefore in a situation where the underlying trend, provided by stimuli “outside” of the closed capitalist system proper, no longer exists. This is why the current crisis has every possibility of turning into another Great Depression.

Of course, there may be another asset price bubble round the corner that may usher in a new boom. But this does not seem imminent. What is more, even if the capitalist system henceforth saw sporadic asset price bubbles giving rise to booms, followed by crises when fiscal intervention by the State prevented the worst from happening, i.e. even if such fiscal intervention became not a part of the system as earlier but an occasional recourse in crises, and got withdrawn whenever new asset price bubbles developed, such a regime would not produce bubbles even of the magnitude of those of the eighties, nineties and this century in the foreseeable future. Hence we may have a Great Depression that is shallower in the presence of such bubbles than it might have been in their absence, but avoiding such a Depression altogether appears to be impossible within the existing class correlations in advanced capitalism. Almost everyone, including even the IMF, is agreed that the unemployment situation in the U.S. itself, will remain grim till 2011. It may in fact remain grim for a lot longer than that.

Prabhat Patnaik People's Democracy 22 November 2009

Thursday, November 26, 2009

26/11 കവിതയുടെ ചോദ്യങ്ങള്‍ ബാക്കി

ജന്‍പഥിലെ പത്താംനമ്പര്‍ വസതിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിറങ്ങുമ്പോഴും നിരാശ നിഴലിട്ട മുഖഭാവമായിരുന്നു കവിത കാര്‍ക്കറെയുടേത്. മുംബൈയില്‍ ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഹേമന്ത് കാര്‍ക്കറെ മരണമടഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കവിത. ഇതുവരെയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയാവുന്നത്.

മുംബൈയിലെ കാമ ആശുപത്രിക്കു മുന്നില്‍വച്ചാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കാര്‍ക്കറെയും പൊലീസ് അഡീഷണല്‍ കമീഷണര്‍ അശോക് കാംതെയും ഇന്‍സ്പെക്ടര്‍ വിജയ് സാലസ്കറും ഭീകരരുടെ വെടിയേറ്റു വീണത്. ആശുപത്രിക്കുള്ളില്‍ കയറിയ ഭീകരരെ കുടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. ഹേമന്ത് കാര്‍ക്കറെ അശ്രദ്ധമായി നടത്തിയ നീക്കമാണ് മൂന്നുപേരുടെയും മരണത്തില്‍ കലാശിച്ചതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം.

എന്നാല്‍, കവിതയ്ക്ക് മറ്റുചില കാര്യങ്ങള്‍ പറയാനുണ്ട്.

ഭീകരര്‍ കയറിയ കാമ ആശുപത്രിക്കു മുന്നില്‍ 40 മിനിറ്റോളം ഹേമന്തും സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഈ സമയം കൂടുതല്‍ പൊലീസിനെ അയക്കാന്‍ കാര്‍ക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് എത്തിയില്ല. ഭീകരരുടെ വെടിയേറ്റു വീണ് 40 മിനിറ്റോളം കഴിഞ്ഞുമാത്രമാണ് കാര്‍ക്കറെയെയും കൂട്ടരെയും ആശുപത്രിയിലെത്തിച്ചത്. മാത്രമല്ല ഏറ്റുമുട്ടല്‍സമയത്ത് കാര്‍ക്കറെ ധരിച്ചിരുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. വിവരാവകാശ നിയമപ്രകാരം കവിത നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് കാണാനില്ലെന്നാണ്. എങ്ങനെ കാണാതായി എന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല.

പൊലീസിന് നല്‍കുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് തീരെ നിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കാര്‍ക്കറെയുടെ ജാക്കറ്റ് അപ്രത്യക്ഷമായത് ഈ സാഹചര്യത്തിലാണെന്നു കരുതപ്പെടുന്നു. പൊലീസിന് നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളാണ് കവിതയും കൊല്ലപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളും മുന്നോട്ടുവയ്ക്കുന്നത്. ഈ ആവശ്യം നേടുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്ന് കവിത പറയുന്നു. ഹേമന്തിന്റെ മരണത്തില്‍ ദുരൂഹതകള്‍ പിന്നെയുമുണ്ട്. മലേഗാവ് സ്ഫോടനം ആസൂത്രണംചെയ്ത ഹൈന്ദവ ഭീകരസംഘടനകളുടെ പ്രവര്‍ത്തകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത് ഹേമന്തായിരുന്നു. സംഘപരിവാറുമായി അടുപ്പമുള്ള പലരെയും ജയിലിലടച്ചതിന്റെ പേരില്‍ ഹേമന്തിന് ശത്രുക്കള്‍ ഏറെയായിരുന്നു. ഹേമന്ത് കൊല്ലപ്പെട്ടതിനു പിന്നിലെ ദുരൂഹതകള്‍ നീക്കാനുള്ള കവിതയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഈ പശ്ചാത്തലവും കൂടിയുണ്ട്.

നടുക്കം മാറാതെ മുംബൈ; സുരക്ഷ ഇനിയും അകലെ

മുംബൈയിലേതുപോലെ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ ചെറുക്കാന്‍ ഇന്ത്യക്കാവുമോ?

മുംബൈ നഗരത്തെയും രാജ്യത്തെയും നടുക്കിയ ഭീകരാക്രമണമുണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണിത്. 2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈ തീരത്തെത്തി ആറോളം കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഭീകരര്‍ നാലു ദിവസമാണ് രാജ്യത്തെ മുന്‍നിര കമാന്‍ഡോകളുമായി ഏറ്റുമുട്ടിയത്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത വിധം സുരക്ഷ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും സുരക്ഷയുടെ കാര്യത്തില്‍ നേരിയ പുരോഗതിപോലും കൈവന്നിട്ടില്ല. കടല്‍, കര, ആകാശ മാര്‍ഗങ്ങളിലൂടെയെല്ലാം ഭീകരര്‍ക്ക് അനായാസം വന്നുപോകാവുന്ന സാഹചര്യമാണ് ഇപ്പോഴും.

ഭീകരരുടെ യന്ത്രത്തോക്കുകള്‍ തീ തുപ്പിയ നാലു ദിവസംകൊണ്ട് പൊലിഞ്ഞത് 173 ജീവന്‍. കോടികളുടെ നാശനഷ്ടം. ആക്രമണത്തിന്റെ ഓര്‍മകളില്‍ മുംബൈ ഇപ്പോഴും നടുങ്ങുന്നു. ഇത്തരം ദുരന്തം ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുമ്പോഴും ജനങ്ങളുടെ ഭീതി അകലുന്നില്ല. സുരക്ഷയെചൊല്ലിയുള്ള ആശങ്കകള്‍ വര്‍ധിക്കുക തന്നെയാണ്. ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ തഹാവൂര്‍ ഹുസൈന്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമൊക്കെ തടസ്സമില്ലാതെ രാജ്യത്ത് വന്നുപോയിട്ടും ഇന്ത്യന്‍ ഇന്റലിജന്‍സ് അറിഞ്ഞില്ല. അമേരിക്കയിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയം തന്നെയാണ് ഇവര്‍ക്ക് വിസ അനുവദിച്ചത്. പൊലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥപോലും ഒഴിവാക്കിയാണ് വിസ അനുവദിച്ചതും.

മുംബൈ ആക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു രൂപീകരിച്ചതാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഹെഡ്ലി- റാണ കേസിന്റെ അന്വേഷണത്തിലാണ് എന്‍ഐഎ ഇപ്പോള്‍. അതാകട്ടെ എഫ്ബിഐയുടെ നേരിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും. ഇന്റലിജന്‍സ് കാര്യങ്ങളില്‍ അമേരിക്ക പറയുന്നതിന് പിറകെയാണ് ആഭ്യന്തരമന്ത്രാലയം. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് എന്നറിയപ്പെടുന്ന രാജ്യത്തെ മുന്‍നിര കമാന്‍ഡോസേനയുടെ ശേഷി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഡല്‍ഹിക്കു പുറമെ നാലിടങ്ങളില്‍ എന്‍എസ്ജി കേന്ദ്രം തുറന്നിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 250 കമാന്‍ഡോകളാണുള്ളത്. എന്‍എസ്ജിക്ക് വന്ന മാറ്റം ഇത്രമാത്രം. സേനാംഗങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങളും രാത്രികാഴ്ച സാധ്യമാക്കുന്ന ഉപകരണങ്ങളും ലഭ്യമാക്കണമെന്ന ആവശ്യമെല്ലാം കടലാസിലൊതുങ്ങി. ഭാരക്കുറവുള്ള ആധൂനിക ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ സൈന്യത്തിന് നല്‍കണമെന്ന നിര്‍ദേശവും ഫയലില്‍ ഉറങ്ങുകയാണ്.

രഹസ്യാന്വേഷണ വിവരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും വേഗത്തില്‍ കൈമാറുന്നതിന് മള്‍ട്ടി ഏജന്‍സികേന്ദ്രത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായിട്ടില്ല. ഇന്റലിജന്‍സിലെ അംഗബലവും പരിമിതമാണ്. കടല്‍മാര്‍ഗം മറ്റൊരു അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ മുംബൈ ദുരന്തം ആവര്‍ത്തിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തീരസംരക്ഷണ സേനയുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ആവശ്യത്തിന് യാനങ്ങളോ ആയുധങ്ങളോ ഇല്ല. തീരദേശത്ത് കൂടുതല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്ന ആശയവും നടപ്പായിട്ടില്ല. വിവരശേഖരണത്തില്‍ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാനുള്ള കേന്ദ്രനിര്‍ദേശം കേരളംപോലെ ചുരുക്കം സംസ്ഥാനങ്ങള്‍ മാത്രമാണ് നടപ്പാക്കിയത്.
(എം പ്രശാന്ത്)

ദേശാഭിമാനി 261109

Wednesday, November 25, 2009

ലിബര്‍ഹാന്‍ കമീഷന്റെ കണ്ടെത്തലുകള്‍

അപ്രതീക്ഷിതമായ കണ്ടെത്തലുകള്‍ ഒന്നുംതന്നെ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിലില്ലെന്നതാണ് വാസ്തവം. അങ്ങേയറ്റം ആസൂത്രിതമായി സംഘപരിവാര്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു പള്ളി തകര്‍ത്ത സംഭവമെന്ന് മതനിരപേക്ഷവാദികള്‍ അന്നേ തെളിവുകള്‍ സഹിതം സ്ഥാപിച്ചിരുന്നു. എന്നാല്‍, ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് പള്ളി തകര്‍ക്കപ്പെട്ടതെന്നായിരുന്നു സംഘപരിവാറിന്റെ വാദം. അതു തെറ്റാണെന്ന് ഇപ്പോള്‍ കമീഷനും കണ്ടെത്തിയിരിക്കുന്നു. ബിജെപിയുടെ ഏറ്റവും പ്രധാന നേതാക്കള്‍ക്കെല്ലാം ഈ സംഭവത്തില്‍ പങ്കുണ്ടെന്ന കാര്യം കമീഷന്‍ കണ്ടെത്തിയത് ചെറിയ കാര്യമല്ല. സംഭവസ്ഥലത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന അദ്വാനി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്ന് കമീഷന്‍ പറയുമ്പോള്‍ ആരും ആത്ഭുതപ്പെടില്ല. കാരണം രഥയാത്രയിലൂടെ തുടര്‍ച്ചയായി ഇതിനുള്ള പരിസരം ഒരുക്കുന്നതില്‍ ഗൂഢമായി ശ്രമിച്ചയാളാണ് അദ്വാനിയെന്ന് ആര്‍ക്കാണ് അറിയാത്തത്. പള്ളി തകര്‍ക്കുന്നതുകണ്ട് ഉന്മാദാവസ്ഥയില്‍ എത്തിയ ഉമാഭാരതിയുടെ ആലിംഗനത്തില്‍ നില്‍ക്കുന്ന മുരളിമനോഹര്‍ ജോഷിയുടെ ചിത്രം അന്നു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമാത്രം മതി അദ്ദേഹത്തിന്റെ പങ്കു വ്യക്തമാക്കാന്‍. വാജ്പേയിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചിലര്‍ അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍, വാജ്പേയി ബിജെപിയുടെ മുഖംമൂടി മാത്രമാണെന്നും അതിനകത്തുള്ളത് സംഘപരിവാറാണെന്നും ശരിയായി തിരിച്ചറിഞ്ഞവര്‍ക്ക് ഈ കണ്ടെത്തലിലും പുതിയതൊന്ന് കാണാന്‍ കഴിയില്ല. അദ്വാനിയും മറ്റും കുറ്റക്കാരാണെന്ന കാര്യം വളരെ നേരത്തെ ലഖ്നൌ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനും കഴിഞ്ഞില്ലെന്ന കാര്യവും ഇവിടെ പ്രസക്തമാണ്.

രാജ്യത്തിന്റെ മതനിരപേക്ഷതയുടെ നേര്‍ക്കുനടന്ന ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു ബാബറിപള്ളിയുടെ തകര്‍ച്ച. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കമീഷന്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. രാജ്യത്തിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത കുറ്റകൃത്യത്തിനു നേതൃത്വം നല്‍കിയവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ. എന്നാല്‍, നമ്മുടെ രാജ്യത്തെ അനുഭവം ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ബാല്‍താക്കറെക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ രാജ്യത്തിന്റെ സമാധാനത്തിനു നേരെ വിഷലിപ്തമായ പ്രചാരവേല കൂടുതല്‍ അപകടകരമായി തുടരുകയാണ്. ഇപ്പോള്‍ ഈ കമീഷന്‍ റിപ്പോര്‍ട്ടിലും ശിവസേന പ്രതിക്കൂട്ടിലാണ്.

ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങളില്‍ സംഘപരിവാര്‍ ബോധപൂര്‍വം ഇടപെടുന്നുണ്ടെന്ന കാര്യം വളരെ നേരത്തെ രാജ്യസ്നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ കമീഷനും അതു ശരിവച്ചിരിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കാമെന്നു മാത്രമാണ് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ മതത്തിന്റെ ദുരുപയോഗം തടയണമെന്നും അങ്ങനെ ചെയ്യുന്നവരെ അയോഗ്യരാക്കണമെന്നും കമീഷന്‍ പറയുമ്പോള്‍ അത് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഫലത്തില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളൊന്നും അധികം പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.

അത്ഭുതകരമായിട്ടുള്ളത് നരസിംഹറാവു സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതിനുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ കയറി ക്കൂടിയതാണ്. ബാബറിപള്ളി തകരാതിരിക്കുന്നതിന് ഏതു നടപടി എടുക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന ദേശീയോദ്ഗ്രഥന കൌസില്‍ പാസാക്കിയിരുന്നു. അന്നു സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. എല്ലാ മതനിരപേക്ഷ ശക്തികളും ഈ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എല്ലാവിധത്തിലുള്ള മുന്നറിയിപ്പുകളും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അവഗണിച്ച് പള്ളി പൊളിക്കുന്നതിന് സഹായകരമായ രൂപത്തില്‍ കുറ്റകരമായ മൌനവും നിസ്സംഗതയുമാണ് അന്നത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കാണിച്ചത്.

ശിലാന്യാസത്തിനു അനുമതി നല്‍കിയ രാജീവ്ഗാന്ധിയുടെ കാലംമുതല്‍ ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസ് വര്‍ഗീയ കാര്‍ഡാണ് കളിച്ചത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞ് ധീരമായ മതനിരപേക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചപ്പോള്‍ അതിനോട് ചേര്‍ന്നു നിന്ന കോണ്‍ഗ്രസിനെ അത്രവേഗം മറക്കാന്‍ ചരിത്രത്തിനു കഴിയില്ല. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായതും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നു മാത്രമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ടിന്റെ ചുരുക്കം വന്നതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സഭയില്‍ വച്ചത്.

പ്രധാനമന്ത്രി അമേരിക്കയില്‍ പോയ സന്ദര്‍ഭത്തില്‍ ഇങ്ങനെ ചെയ്തതിലും സംശയിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരായ കരാറുകളില്‍ ഒപ്പിടുന്ന സന്ദര്‍ഭത്തില്‍ ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് ഇത് സഹായകരമായിരിക്കും. എപ്പോഴൊക്കെ രാജ്യത്ത് ഉദാരവല്‍ക്കരണ നയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് രാജ്യത്തെ ഭരണവര്‍ഗത്തിനു കഴിഞ്ഞിട്ടുണ്ടെന്നതും കൂട്ടിവായിക്കണം. എന്തായാലും ബിജെപിയെന്ന പാര്‍ടിയെ തുറന്നുകാട്ടുന്നതിന് ഇത് ഒരവസരംകൂടി നല്‍കി. നടന്ന സംഭത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് ഇപ്പോഴും അവര്‍ തയ്യാറല്ലെന്നാണ് അദ്വാനിയുടെയും മറ്റു നേതാക്കളുടെയും പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്. കടുത്ത തിരിച്ചടി നേരിടുന്ന ബിജെപി തങ്ങളുടെ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതിനുള്ള സന്ദര്‍ഭം എന്ന നിലയിലാണ് ഈ പ്രശ്നത്തെ കാണുന്നത്. രാമക്ഷേത്രത്തിന്റെ പ്രശ്നം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഈ റിപ്പോര്‍ട്ടിനെ എങ്ങനെ ഉപയോഗിക്കാമെന്നതായിരിക്കും അവരുടെ ലക്ഷ്യം. അതു മനസിലാക്കി ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മതനിരപേക്ഷ പാര്‍ടികള്‍ തയ്യാറാകണം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വര്‍ഗീയതയോട് സന്ധിചെയ്ത ചരിത്രമുള്ള കോഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ മതനിരപേക്ഷവാദികളും ഈ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നിന്നാല്‍മാത്രമേ വര്‍ഗീയവാദികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുകയുള്ളു.

ദേശാഭിമാനി മുഖപ്രസംഗം 251109

വര്‍ഗീയവാദികള്‍ക്ക് മുന്നില്‍ വീണ്ടും കീഴടങ്ങല്‍

വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ യുപിഎ സര്‍ക്കാരിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട്. സംഘപരിവാര്‍ നേതൃത്വം ഗൂഢാലോചന നടത്തിയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടിന്റെ സത്ത. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഉദ്ദേശമില്ലായിരുന്നെങ്കില്‍ എന്തിനാണ് 50 കോടിയിലധികം ചെലവിട്ട് 17 വര്‍ഷം നീണ്ട ഈ അന്വേഷണം നടത്തിയതെന്ന ചോദ്യം ഉയരുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായി.

ഒറീസയിലെ കന്ദമലിലും മറ്റും കലാപങ്ങള്‍ ഉണ്ടായ ഘട്ടത്തിലാണ് വര്‍ഗീയതയെ ശക്തമായി ചെറുക്കുന്ന നിയമനിര്‍മാണം വേണമെന്ന ആവശ്യമുയര്‍ന്നത്. എന്നാല്‍, ആ ബില്‍ ഇതുവരെയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ലിബര്‍ഹാന്‍ കമീഷന്റെ മൂന്ന് നിര്‍ദേശത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഉത്തരം ഈ ബില്‍ അവതരിപ്പിക്കുമെന്നാണ്. എന്നാല്‍, എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൈന്ദവഭീകരവാദത്തെ നേരിടുന്ന കാര്യത്തിലും യുപിഎ സര്‍ക്കാര്‍ സമീപനം മൃദുവായിരുന്നു. മലേഗാവിലും അവസാനമായി ഗോവയിലും ഹൈന്ദവഭീകരവാദികളാണ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞിട്ടും മറ്റ് ഭീകരവാദികള്‍ക്കെതിരെയെന്ന പോലെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനുമാവില്ല. ഈ ആരാധനാലയം പ്രാര്‍ഥനയ്ക്ക് തുറന്നുകൊടുത്തതും ശിലാന്യാസം നടത്താന്‍ അനുവദിച്ചതും അവസാനം മസ്ജിദ് തകര്‍ക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിക്കാതിരുന്നതും കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ്. മസ്ജിദ് തകര്‍ത്തതിലൂടെ മതനിരപേക്ഷ ഇന്ത്യക്ക് കടുത്ത ആഘാതം ഏല്‍പ്പിച്ച സംഘപരിവാര്‍ നേതൃത്വത്തെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാതെ ഹൈന്ദവ വര്‍ഗീയതയ്ക്കു മുമ്പില്‍ കോഗ്രസ് വീണ്ടും കീഴടങ്ങുകയാണ്.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് സഭയില്‍ ശിക്ഷയ്ക്ക് നടപടിയില്ല

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതില്‍ പങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തിയവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്ല. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും യുപിഎ സര്‍ക്കാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വച്ചു. മസ്ജിദ് തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയ വാജ്പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങി 68 പേരുടെ പേര് കമീഷന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും നടപടി റിപ്പോര്‍ട്ടില്‍ ഇവരെക്കുറിച്ച് മൌനംപാലിക്കുന്നു. കമീഷന്‍ രൂപീകരിച്ച് 17 വര്‍ഷത്തിനുശേഷമാണ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഡിസംബര്‍ ഒന്നിന് ഇരുസഭയിലും ചര്‍ച്ച നടക്കും. ഇംഗ്ളീഷിലുള്ള കോപ്പി മാത്രമാണ് സഭയുടെ മേശപ്പുറത്തു വച്ചത്. പതിവിനു വിരുദ്ധമായി റിപ്പോര്‍ട്ടിന്റെ കോപ്പി എംപിമാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ നല്‍കിയില്ല. റിപ്പോര്‍ട് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് അടിയന്തരമായി സഭയില്‍ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍പ്രധാനമന്ത്രി വാജ്പേയി ഉള്‍പ്പെടെയുള്ള 68 പേരാണ് രാജ്യത്തെ വര്‍ഗീയ സ്പര്‍ധയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതത്തെയും ജാതിയെയും രാഷ്ട്രീയനേട്ടത്തിനും അധികാരത്തിനുമായി ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിന് പ്രത്യേക നിയമനിര്‍മാണം വേണമെന്നുമുള്ള നിര്‍ദേശത്തോടും സര്‍ക്കാര്‍ പ്രതികരിച്ചില്ല. വര്‍ഗീയ കലാപം തടയാനും പുനരധിവാസം ഉറപ്പാക്കാനും ബില്‍ കൊണ്ടുവരുമെന്നും അയോധ്യ സംഭവവുമായി ബന്ധപ്പെട്ട് ലഖ്നൌവിലും റായ്ബറേലിയിലുമുള്ള കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ശ്രമിക്കുമെന്നുമുള്ള അയഞ്ഞ ഉത്തരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാബറി മസ്ജിദ് എന്നതിനു പകരം രാമജന്മഭൂമി-ബാബറി മസ്ജിദ് കെട്ടിടം എന്നു പറയാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. മസ്ജിദ് തകര്‍ത്തതാരാണെന്നു പറയുന്ന ഭാഗം പൂര്‍ണമായി ഒഴിവാക്കിയുള്ളതാണ് 14 പേജുള്ള നടപടി റിപ്പോര്‍ട്ട്. മതവും രാഷ്ട്രീയവും വേര്‍പെടുത്തണമെന്നതാണ് കമീഷന്റെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഇക്കാര്യം കണക്കിലെടുക്കുമെന്നു പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. നിയമം നടപ്പാക്കേണ്ട ഏജന്‍സികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ക്രിമിനല്‍ ജസ്റ്റിസ് കമീഷന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം പരിശോധിക്കാന്‍ ലോ കമീഷനോട് ആവശ്യപ്പെടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദേശീയോദ്ഗ്രഥന സമിതിക്ക് ഭരണഘടനാപദവി നല്‍കണമെന്ന നിര്‍ദേശം തള്ളുകയും ചെയ്തു. വര്‍ഗീയ ആക്രമം കര്‍ശനമായി നേരിടണമെന്നും അന്വേഷണത്തിനു പ്രത്യേക ഏജന്‍സിയെ നിയമിക്കണമെന്നുമുള്ള നിര്‍ദേശത്തിനു വര്‍ഗീയത സംബന്ധിച്ച ബില്‍ കൊണ്ടുവരുമെന്നു മാത്രമാണ് ഉത്തരം. തെരഞ്ഞെടുപ്പില്‍ മതവികാരം ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമീഷന് കൈമാറും. മത അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന സര്‍ക്കാരിനെയും മതവിഷയങ്ങള്‍ രാഷ്ട്രീയ അജന്‍ഡയാക്കുന്ന പാര്‍ടികളെയും നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നു മാത്രമാണ് നടപടി റിപ്പോര്‍ട്ടില്‍ പറയുന്നത്. എതെങ്കിലും മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുമെന്നു പറയുന്നതും മതപരമായ അജന്‍ഡ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതുമായ പാര്‍ടികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു. ഇതും സര്‍ക്കാര്‍ ഗൌരവത്തില്‍ പരിഗണിച്ചില്ല. കലാപങ്ങള്‍ നിയന്ത്രിക്കാന്‍ അത്യാധുനിക ആയുധങ്ങളോടെകേന്ദ്രീകൃത സേന വേണമെന്ന നിര്‍ദേശവും തള്ളി. പൊലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാരും മതനേതാക്കളുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു.
(വി ബി പരമേശ്വരന്‍)

മസ്ജിദ് തകര്‍ക്കല്‍ ചരിത്രത്തിലെ ഏറ്റവും ഹീന സംഭവം: ലിബര്‍ഹാന്‍

ഇന്ത്യാചരിത്രത്തിലും ഹിന്ദുമതത്തിന്റെ ചരിത്രത്തിലും മത അസഹിഷ്ണുതയുടെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ബാബറി മസ്ജിദ് തകര്‍ക്കലെന്ന് ലിബര്‍ഹാന്‍ കമീഷന്‍ വിലയിരുത്തി. രാജ്യംകണ്ട മഹാവിപത്തുകളില്‍ ഏറ്റവും വലുതാണ് ഈ സംഭവം. അന്താരാഷ്ട്രസമൂഹത്തിനു മുന്നില്‍ ഇന്ത്യ നാണംകെട്ടു. മാനവരാശിക്കും ഭരണസംവിധാനത്തിനും മതനിരപേക്ഷതയ്ക്കും നിയമവാഴ്ചയ്ക്കും ഇത് അപമാനമുണ്ടാക്കി. മൌലികാവകാശങ്ങള്‍ക്കുനേരെയുള്ള ഏറ്റവും വലിയ കടന്നാക്രമണം കൂടിയാണിത് -കമീഷന്‍ അഭിപ്രായപ്പെട്ടു.

സംഘപരിവാറിന്റെ പ്രധാന ഘടകങ്ങളെന്ന നിലയില്‍ ആര്‍എസ്എസ്, വിഎച്ച്പി, ശിവസേന, ബജ്രംഗ്ദള്‍, ബിജെപി എന്നിവയ്ക്കാണ് മസ്ജിദ് തകര്‍ത്തതില്‍ പ്രാഥമിക ഉത്തരവാദിത്തം. ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍, വിഎച്ച്പി, ശിവസേന എന്നിവയുടെ ദേശീയ, പ്രാദേശിക നേതാക്കള്‍ തകര്‍ക്കലിന് സാക്ഷികളായുണ്ടായിരുന്നു. ഇവരെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സംഭവത്തില്‍ പങ്കുവഹിച്ചു. സന്യാസിമാര്‍, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, കര്‍സേവകര്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് മസ്ജിദ് തകര്‍ത്തത്. പ്രാദേശിക ഭരണസംവിധാനത്തിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എല്ലാ തീരുമാനവും മുഖ്യമന്ത്രിതലത്തില്‍ നടപ്പാക്കി. മസ്ജിദ് തകര്‍ക്കുന്നതിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ നിയമിച്ചത്. സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മസ്ജിദ് തകര്‍ക്കാന്‍ പ്രവര്‍ത്തിച്ചു. മസ്ജിദിന് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ കര്‍സേവകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വിയര്‍പ്പൊഴുക്കിയത്. വിചിത്രവും പരിഹാസ്യവുമായ അവസ്ഥയാണിത്. കോടതി ഉത്തരവ് പാലിക്കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്രത്തിന്റെ ഇടപെടല്‍ തടയാനായി അവര്‍ 'കല്‍ഭിത്തി' കെട്ടുകയും ചെയ്തു.

സംഘപരിവാര്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് സംഘടിതമായ പ്രചാരണസംവിധാനം ഉപയോഗിച്ച് അയോധ്യാപ്രസ്ഥാനത്തിന് ആളെ കൂട്ടിയത്. മാധ്യമങ്ങളെ അവര്‍ ഇതിനായി വ്യാപകമായി ഉപയോഗിച്ചു. ജനങ്ങളുടെ സാമാന്യബോധം നശിപ്പിച്ച് വര്‍ഗീയമായി ഇളക്കിവിടാനാണ് സംഘപരിവാര്‍ പരിശ്രമിച്ചത്. ബിജെപിയിലെ ജനപ്രിയരായ നേതാക്കളെ അയോധ്യാപ്രസ്ഥാനത്തിനുവേണ്ടി സംഘപരിവാര്‍ നന്നായി ഉപയോഗിച്ചു. തങ്ങളുടെ ദുഷ്ടലാക്കിനുവേണ്ടിയാണ് സംഘപരിവാര്‍ നേതാക്കള്‍ ഹിന്ദുത്വ പ്രചാരണം നടത്തിയത്. ഹിന്ദുത്വം മതവിശ്വാസമാണെന്ന് ചിലര്‍ പറയുമ്പോള്‍ത്തന്നെ, അത് മതമല്ലെന്നും ജീവിതരീതി മാത്രമാണെന്നുമുള്ള അഭിപ്രായവുമുണ്ട്. മതത്തെപ്പോലും തെറ്റായി വ്യാഖ്യാനിച്ചാണ് അയോധ്യാപ്രസ്ഥാനത്തിന് ആളെക്കൂട്ടിയത്. മതനിരപേക്ഷത അടിസ്ഥാനമൂല്യമായിക്കരുതുന്ന ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കെയാണ് സാമൂഹ്യസേവനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ആര്‍എസ്എസ് കായിക പരിശീലനം നടത്തുന്നതും ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് പ്രചരിപ്പിക്കുന്നതും. ഇത് വിരോധാഭാസമാണെന്നും കമീഷന്‍ വിലയിരുത്തി.
(വി ജയിന്‍)

വാജ്പേയിമുതല്‍ വഗേലവരെ 68 പേര്‍ കുറ്റക്കാര്‍

ബാബറി മസ്ജിദ് തകര്‍ത്തതില്‍ മുന്‍ പ്രധാനമന്ത്രി വാജ്പേയി മുതല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശങ്കര്‍സിങ് വഗേല വരെ കുറ്റക്കാരെന്ന് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട്. മൊത്തം 68 പേരെയാണ് കുറ്റക്കാരായി കമീഷന്‍ കണ്ടെത്തിയത്. മറ്റുള്ളവരുടെ പേര് ചുവടെ: ആചാര്യ ധര്‍മേന്ദ്ര, ആചാര്യ ഗിരിരാജ കിഷോര്‍, എ കെ സര, അഖിലേഷ് മെഹ്രോത്ര, അശോക് സിംഗാള്‍, അശോക്സിന്‍ഹ, ബദ്രി പ്രസാദ് തൊഹ്രിവാള്‍, ബൈകുണ്ഡ്ലാല്‍ ശര്‍മ, ബാലാസാഹേബ് താക്കറെ, ബി പി സിംഗാള്‍, ബ്രഹളമദത്ത് ദ്രിവേദി, ചമ്പത്ത്റായി, ഡി ഡി ഖന്ന, ഡി ബി റോയ്, ദെവ്രാഹ് ബാബ, ഗുര്‍ജന്‍സിങ്, ജി എം ലോധ, ഗോവിന്ദാചാര്യ, എച്ച് വി ശേഷാദ്രി, ജയ്ഭഗവാന്‍ ഗോയല്‍, ജയ്ഭന്‍സിങ് പവാരിയ, കെ എസ് സുദര്‍ശന്‍, കല്‍രാജ്മിശ്ര, കല്യാസിങ്, കുശ്ഭാവു താക്കറെ, ലാല്‍ജി ഠണ്ഡന്‍, ലല്ലുസിങ് ചൌഹാന്‍, ലാല്‍കൃഷ്ണ അദ്വാനി, മഹന്ത് അവൈദ്യനാഥ്, മഹന്ത് നൃത്യഗോപാല്‍ദാസ്, രാമചന്ദ്ര പരമഹംസ്, എം ഡി സാവെ, മോര്‍പന്ത് പിംഗളെ, എം എം ജോഷി, ഓംപ്രതാപ് സിങ്, ഓങ്കാര്‍ ഭാവെ, പ്രമോദ് മഹാജന്‍, പ്രവീ തൊഗാഡിയ, പ്രഭാത്കുമാര്‍, പുരുഷോത്തം നാരായസിങ്, രാജേന്ദ്ര ഗുപ്ത, പ്രൊഫ. രാജേന്ദ്രസിങ്, രാംശങ്കര്‍ അഗ്നിഹോത്രി, രാംവിലാസ് വേദാന്തി, ആര്‍ കെ ഗുപ്ത, ആര്‍ എന്‍ ശ്രീവാസ്തവ, ഋതാംബര, സതീഷ് പ്രധാന്‍, ചന്ദേര്‍ ദീക്ഷിത്, രാംഅഗര്‍വാള്‍, എസ് പി ഗോര്‍, സുന്ദര്‍സിങ് ഭണ്ഡാരി, സൂര്യപ്രതാപ് സാഹി, സ്വാമി ചിന്മയാനന്ദ്, സ്വാമി സച്ചിദാനന്ദ സാക്ഷി, എസ് വിഎം ത്രിപാഠി, സത്മിത് രാം, സത്യാനന്ദ്, വാംദേവ്, ഉമാഭാരതി, യു പി വാജ്പേയി, വിജയരാജ് സിന്ധ്യ, വി കെ സക്സേന, വിനയ്കത്യാര്‍, വിഷ്ണു ഹരിദാല്‍മിയ, യുഥ്നാഥ് പാണ്ഡെ.

ശിക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി വേണം: യെച്ചൂരി

ബാബറി മസ്ജിദ് തകര്‍ത്ത സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ കടുത്ത നിയമനടപടി കൈക്കൊള്ളണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മസ്ജിദ് തകര്‍ക്കുന്നതു തടയാന്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാരിന് കഴിയുമായിരുന്നിട്ടും അതിനു തയ്യാറായില്ലെന്നും യെച്ചൂരി പറഞ്ഞു. ബാബ്റി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വ ആശയത്തിനുനേരെയുള്ള ആക്രമണമായിരുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ലമെന്റ് ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു. ലോക്സഭാ നേതാവ് ബസുദേവ് ആചാര്യയും പങ്കെടുത്തു. ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തതെന്ന് നേരത്തെ വ്യക്തമാണ്.

ഇന്ത്യന്‍ റിപ്പബ്ളിക് നിലവില്‍ വന്നശേഷം ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു 1975ലെ അടിയന്തരാവസ്ഥ. ആ തെറ്റിന് മാപ്പുപറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അതുപോലെ മതനിരപേക്ഷതയ്ക്കെതിരായ ആക്രമണമാണ് 1992 ഡിസംബര്‍ ആറിനുണ്ടായത്. അതിന് ബിജെപിയെക്കൊണ്ട് മാപ്പുപറയിക്കണം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. ആസൂത്രിത ഗൂഢാലോചനയിലൂടെയാണ് മസ്ജിദ് തകര്‍ത്തതെന്നാണ് ലിബര്‍ഹാന്‍ കമീഷന്റെ പ്രധാന കണ്ടെത്തലായി പറയുന്നത്. വൈകിയാണെങ്കിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ലഖ്നൌവിലെ പ്രത്യേക കോടതി അദ്വാനിക്കും മറ്റും എതിരെ കുറ്റപത്രം നല്‍കിയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും അദ്ദേഹത്തെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനായിട്ടില്ല. മസ്ജിദ് തകര്‍ക്കുന്നതിന് ഏതാനും ദിവസംമുമ്പ് ദേശീയോദ്ഗ്രഥന കൌസില്‍ ചേരുകയും മസ്ജിദിനെ സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുകയും ചെയ്തു. ബിജെപിയും എഐഎഡിഎംകെയും ബഹിഷ്കരിച്ച യോഗത്തില്‍ ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത് സിപിഐ എം നേതാവായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ്. പള്ളി തകര്‍ക്കുന്നത് തടയാമായിട്ടും റാവു സര്‍ക്കാര്‍ അതിനു തയ്യാറായില്ല-യെച്ചൂരി പറഞ്ഞു.

വേണ്ടത് ശക്തമായ നടപടി: പിണറായി

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളാണ് വേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം ടൌണ്‍ഹാളില്‍ ദേശാഭിമാനി ജില്ലാ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നടപടി റിപ്പോര്‍ട്ട് അടക്കമാണ് കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കേണ്ടിയിരുന്നത്. എന്ത് നടപടി റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് വെക്കാനുള്ളത്. ഇത്രയും മാസം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാതെ വെച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണം. ഇടതുപക്ഷം പിന്തുണച്ച കാലത്താണ് ഈ റിപ്പോര്‍ട്ട് വന്നിരുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമായിരുന്നു. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കഴിയണം. കോഗ്രസിന് അതിന് കഴിയില്ലെന്നതാണ് അനുഭവമെന്നും പിണറായി പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: പന്ഥെ

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു ദേശീയ പ്രസിഡന്റുമായ എം കെ പന്ഥെ ആവശ്യപ്പെട്ടു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി, സംഘപരിവാര്‍ നേതാക്കളാണ് ബാബ്റിമസ്ജിദ് തകര്‍ത്തതിലെ പ്രധാന പ്രതികള്‍. മസ്ജിദ് തകര്‍ത്തത് രാഷ്ട്രീയപ്രശ്നമെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. മതേതര സമൂഹത്തിനുനേരെയുള്ള ക്രിമിനല്‍ കുറ്റമാണിത്. ഇതിന്റെ ഗൌരവം കണക്കിലെടുത്ത് യുപിഎ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനും യുപി മുഖ്യമന്ത്രിയായിരുന്ന കല്യാസിങ്ങിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. മൂന്ന് കിലോമീറ്റര്‍ ദൂരെ തമ്പടിച്ചിരുന്ന സൈന്യത്തെ അയച്ചിരുന്നുവെങ്കില്‍ മസ്ജിദ് സംരക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രി ഇത് ചെയ്തില്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ ആഹ്വാനം ചെയ്ത് രഥയാത്ര നടത്തിയത് അദ്വാനിയുടെ നേതൃത്വത്തിലാണ്. ബാബറിപള്ളി തകര്‍ത്ത് 17 വര്‍ഷം കഴിഞ്ഞതിനുശേഷമാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കമീഷന്റെ നടപടി പലപ്പോഴും തടഞ്ഞത് ബിജെപിയായിരുന്നു- പന്ഥെ പറഞ്ഞു.

കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 15 വര്‍ഷം തികയുകയാണ്. വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരെ 1994 നവംബറില്‍ നടന്ന ഐതിഹാസിക പോരാട്ടം ചരിത്രവും ലോകവും നിലനില്‍ക്കുന്നിടത്തോളം കനല്‍പോലെ തെളിഞ്ഞുനില്‍ക്കും; വരുംകാല സമരങ്ങള്‍ക്കാകെ ആവേശത്തിന്റെ ഊര്‍ജം പകരും. സാമ്രാജ്യത്വ അധിനിവേശത്തോട് സമരസപ്പെടാനാകാത്ത ക്ഷുഭിത യൌവനത്തിന്റെ സമരപ്രഖ്യാപനമായിരുന്നു അത്. സ്വാശ്രയ കോളേജുകളും സ്കൂളുകളും കൂണുപോലെ മുളച്ചുവന്ന സാഹചര്യം സാധാരണക്കാരന്റെ വിദ്യാഭ്യാസസ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. സര്‍ക്കാര്‍ ഭൂമിയും പണവും ഉപയോഗിച്ച് പരിയാരത്ത് സഹകരണത്തിന്റെ മറവില്‍ കച്ചവട മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ നീക്കംനടന്നത് ഈ സാഹചര്യത്തിലായിരുന്നു. വിദ്യാഭ്യാസക്കച്ചവടവിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായി തുടര്‍ന്ന് പരിയാരം മാറി. കേരളം കണ്ട ഏറ്റവും വലിയ 'പൊതുമുതല്‍ അപഹരണത്തിനും' വിദ്യാഭ്യാസ വില്‍പ്പനയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് നാടാകെ ഉയര്‍ന്നുവന്നത്. സഹകരണമേഖലയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും നടമാടിയിരുന്ന കാലംകൂടിയായിരുന്നു അത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജില്ലാസഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ 'ലേലം' ചെയ്യുന്ന ഭരണസമിതികള്‍ക്ക് എല്ലാ പിന്തുണയും ഒത്താശയുമാണ് വകുപ്പുമന്ത്രിയായ എം വി രാഘവന്‍ നല്‍കിയിരുന്നത്.

വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം ദിനങ്ങള്‍ പിന്നിടുന്തോറും കരുത്താര്‍ജിച്ചുവന്നു. വിദ്യാര്‍ഥിപ്രക്ഷോഭത്തെ ചോരയില്‍ മുക്കി അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പരിയാരം മോഡല്‍ കൊള്ളയും വിദ്യാര്‍ഥിവേട്ടയും യുവാക്കളെ അരിശം കൊള്ളിച്ചു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ധാര്‍മികപ്രക്ഷോഭത്തില്‍ യുവജനപ്രസ്ഥാനവും കണ്ണിചേരുകയായിരുന്നു. ഇതോടെ സമരം ജനകീയ മുന്നേറ്റമായി മാറി. അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ ബഹുജനരോഷമിരമ്പി.

1994 നവംബര്‍25ന് കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിന് സഹകരണമന്ത്രി എം വി രാഘവന്‍ എത്തുമ്പോഴേക്ക് കറുത്ത തുണി ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ആയിരക്കണക്കിന് യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകരാണ് എത്തിയിരുന്നത്. പിന്നീടുണ്ടായതെല്ലാം എം വി രാഘവനും യുഡി എഫും തീരുമാനിച്ചുറപ്പിച്ച തിരക്കഥ തന്നെയായിരുന്നു. ശക്തമായ പൊലീസ്പട, ആജ്ഞാനുവര്‍ത്തികളായ ഉന്നതോദ്യോഗസ്ഥര്‍. കൂത്തുപറമ്പ് സംഭവം യാദൃശ്ചികമായിരുന്നില്ല, ചോരക്കൊതിപൂണ്ട ഭരണകര്‍ത്താക്കളുടെ ഗൂഢാലോചന തന്നെയായിരുന്നു.

പൊലീസ് വെടിവയ്പില്‍ പൊലിഞ്ഞുപോയത് അഞ്ചുപേര്‍. വെടിയേറ്റ്, ജീവിതത്തിനും മരണത്തിനുമിടയില്‍ ഇന്നും അവശേഷിക്കുന്നവര്‍ നിരവധിയാണ്. രാജീവന്‍, റോഷന്‍, ബാബു, മധു, ഷിബുലാല്‍ ഇവര്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ ചുമരിലാണ് രക്തംകൊണ്ട് തങ്ങളുടെ നാമധേയം അടയാളപ്പെടുത്തിയത്. 25 വയസ്സുള്ളപ്പോഴാണ് പുഷ്പന് അന്ന് വെടിയേറ്റത്. സുഷ്മനാ നാഡി തകര്‍ന്ന്, ശരീരമാകെ തളര്‍ന്ന്, തളരാത്ത മനസ്സുമായി പുഷ്പന്‍ ഇതിഹാസസമാനമായ ജീവിതം ഇന്നും തുടരുന്നു. കൂത്തുപറമ്പ് ഇന്ന് കേവലം ഒരു സ്ഥലം മാത്രമല്ല, യുവത്വത്തിന്റെ പോരാട്ടവീര്യത്തിന്റെയും ത്യാഗമനോഭാവത്തിന്റെ തിളങ്ങുന്ന ചരിത്രമാണ്.

തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ശക്തിപ്പെട്ട നവഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ സമസ്തമേഖലകളും മൂലധനശക്തികള്‍ക്ക് വിഹരിക്കാനുള്ള മാര്‍ഗരേഖയായിരുന്നു. മുതലാളിത്തത്തിന്റെ പരിമിതിയുടെയും ദൌര്‍ബല്യങ്ങളുടെയും ദൃഷ്ടാന്തമാണ് സമീപകാലത്തുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി. മുതലാളിത്ത രാഷ്ട്രങ്ങള്‍ പ്രതിസന്ധിയില്‍ ഉഴലുമ്പോഴും വലിയ ആഘാതമേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ രാജ്യമാണ് ഇന്ത്യ. പൊതുമേഖലയെ സംരക്ഷിക്കാന്‍ ഇടതുപക്ഷം നടത്തിയ ഇടപെടലുകളാണ് രാജ്യത്തെ സ്വകാര്യവല്‍ക്കരണപ്രക്രിയയുടെ വ്യാപ്തി കുറച്ചത്.

അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ മേല്‍ കൂടുതല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്നതിന് മുതലാളിത്ത രാഷ്ട്രങ്ങള്‍പോലും നിര്‍ബന്ധിതരാകുമ്പോള്‍ 'പിഴച്ച' പാതയില്‍ തന്നെയാണ് യുപിഎ സര്‍ക്കാര്‍. 15-ാം ലോക്സഭയിലെ ഇടതുപക്ഷത്തിന്റെ കരുത്തുകുറഞ്ഞത് മന്‍മോഹന്‍സിങ്ങിനും കോണ്‍ഗ്രസിനും 'ആശ്വാസ'മത്രെ! 'ആം ആദ്മി കേലിയേ' എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയവര്‍ ജനങ്ങളെ കണക്കിനു ശിക്ഷിക്കുകയാണ്. സമ്പന്നരുടെ ആസ്തി നിമിഷംപ്രതി കുതിച്ചുയരുമ്പോള്‍ ഭൂരിപക്ഷത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ യുവത്വത്തിന് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.

ബദലുകള്‍ മുന്നോട്ടുവയ്ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളെ ഒറ്റപ്പെടുത്തിയും അവഗണിച്ചും ആഗോളവല്‍ക്കരണനയങ്ങളെ കെട്ടിപ്പുണരുന്ന യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട കാലമാണ് ഇത്. തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക അധിനിവേശം സര്‍വസീമകളും കടന്ന് ആഭ്യന്തരസുരക്ഷിതത്വത്തിനുപോലും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. സാമ്പത്തിക അസമത്വങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവത്വത്തെ തീവ്രവാദത്തിന്റെ കൂടാരങ്ങളിലേക്ക് നയിക്കുന്നതിനുള്ള നീക്കം നടക്കുന്നു. ഇത്തരത്തില്‍ സാമൂഹ്യ സുരക്ഷിതത്വംപോലും അപകടപ്പെടുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ് യുവജനങ്ങള്‍ക്കുമേല്‍ വന്നു ചേരുന്നത്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ, നാള്‍വഴികള്‍ നമ്മെ കാത്തിരിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ അണയാത്ത ഓര്‍മകള്‍, അനീതികള്‍ക്കെതിരായ പോരാട്ടത്തിന് സമാനതകളില്ലാത്ത ഊര്‍ജമാണ്. കരുത്തോടെ മുന്നോട്ട്...

ടി വി രാജേഷ് ദേശാഭിമാനി 251109

Tuesday, November 24, 2009

സോഷ്യലിസമാണ് ബദല്‍

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സമാപിച്ച ലോക കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനം. കമ്യൂണിസം മരിച്ചെന്നു പറഞ്ഞ് രണ്ടുപതിറ്റാണ്ട് മുമ്പ് അട്ടഹാസം മുഴുക്കിയവര്‍ മാര്‍ക്സിസത്തിന്റെ കരുത്തോടെയുള്ള തിരിച്ചുവരവ് കണ്ട് അമ്പരന്നിരിക്കുകയാണ്. ബര്‍ളിന്‍ മതില്‍ തകര്‍ത്തതിന്റെ 20-ാംവാര്‍ഷികവേളയില്‍ ആഹ്ളാദിക്കാന്‍ കഴിയാത്തവിധമാണ് മുതലാളിത്തത്തിന്റെ ഇന്നത്തെ അവസ്ഥയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ടികള്‍ വ്യക്തമാക്കിയതും പ്രസക്തം. മുപ്പതുകളിലെ അത്യഗാധമായ സാമ്പത്തികപ്രതിസന്ധിക്കുശേഷം ലോകംകണ്ട ഏറ്റവും വലിയ കുഴപ്പമാണ് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടത്. ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മറ്റു രാജ്യങ്ങളിലേക്കും അതു പടര്‍ന്നുകയറി. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ മാര്‍ക്സിലേക്കാണ് തിരിഞ്ഞത്. ഫ്രാന്‍സിന്റെ പ്രസിഡന്റും മാര്‍പ്പാപ്പയും ഉള്‍പ്പെടെ മൂലധനം മറിച്ചുനോക്കാന്‍ നിര്‍ബന്ധിതമായി. ലോകത്ത് വീണ്ടും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും രചനകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായി. മാര്‍ക്സിനെ ഒരു ശാസ്ത്രജ്ഞനായി അംഗീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായതും ഈ കാലത്താണ്. മാര്‍ക്സിസത്തിന്റെ വഴികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവരും, മുതലാളിത്തത്തെ ഏറ്റവും നന്നായി ശാസ്ത്രീയമായി വിശകലനത്തിനുവിധേയമാക്കിയത് മാര്‍ക്സ് മാത്രമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി. ഈ സാര്‍വദേശീയ സാഹചര്യത്തിലാണ് ആദ്യമായി ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

സോഷ്യലിസത്തിനേറ്റ തിരിച്ചടിയില്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ദിശാബോധം പകര്‍ന്ന സമ്മേളനം കൊല്‍ക്കത്തയില്‍ സിപിഐ എം വിളിച്ചുകൂട്ടിയതിനുശേഷം, ആദ്യമായാണ് ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുതലാളിത്ത പ്രതിസന്ധിതന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചിലര്‍ വാദിച്ചിരുന്നത് ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ ധനകാര്യ കൈകാര്യകര്‍തൃത്വത്തിന്റെ പാളിച്ചമാത്രമാണെന്നായിരുന്നു. അത് തിരുത്തിയാല്‍ ഇതില്‍നിന്ന് കരകയറാന്‍ കഴിയുമെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ ശക്തനായ വിമര്‍ശകന്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് വരെ ഈ അഭിപ്രായക്കാരനാണ്. എന്നാല്‍, ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ അനിവാര്യമായ പ്രതിസന്ധിയാണെന്ന മാര്‍ക്സിന്റെ നിഗമനമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഇതില്‍നിന്ന് കരകയറുന്നതിന് മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു പ്രതിസന്ധിയിലേക്കായിരിക്കുമെന്നും അത്ശരിയായി നിരീക്ഷിച്ചു. ഈ പ്രതിസന്ധി ഉള്ളടക്കംചെയ്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിത്തീര്‍ക്കലാണ് ശരിയായ പരിഹാരം. സോഷ്യലിസമാണ് ശരിയായ ബദല്‍ എന്ന പ്രഖ്യാപനത്തിലൂടെ ഇതാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്.

ഈ സാഹചര്യം നന്നായി ഉപയോഗിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് കഴിയേണ്ടതുണ്ട്. എവിടെയെല്ലാം ഈ നയത്തിന് എതിരായി ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വന്‍മുന്നേറ്റമുണ്ടാക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുന്നുണ്ടെന്നാണ് ലാറ്റിനമേരിക്ക തെളിയിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് മുതലാളിത്ത രാജ്യങ്ങള്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണജനതയ്ക്ക് സഹായകമല്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുകയുണ്ടായി. മൂലധനശക്തികള്‍ക്ക് പണം വാരിക്കോരി നല്‍കുന്ന നടപടികള്‍വഴി പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ഓഹരിയിലൂടെയും നാണയമാറ്റത്തിലൂടെയും കൈമാറുന്ന പണത്തിന് നികുതി ചുമത്തണമെന്നതുള്‍പ്പെടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്. സാര്‍വദേശീയമായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ച അംഗീകാരമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കിട്ടിയ അവസരം. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് ഈ സമ്മേളനാനുഭവം പുത്തന്‍ ദിശാബോധം നല്‍കുമെന്ന് ഉറപ്പ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഭരണവര്‍ഗം കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്വവിധേയത്വം കാണിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ഈ സാര്‍വദേശീയമായ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ പ്രധാനമാണ്.

ദേശാഭിമാനി മുഖപ്രസംഗം 241109

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് - മറ നീക്കിയ പൊരുള്‍

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അടല്‍ബിഹാരി വാജ്പേയി അടക്കമുള്ള സംഘപരിവര്‍ നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആസൂത്രണമൊന്നും ഉണ്ടായിട്ടില്ലെന്നും ജനക്കൂട്ടം വികാരം നിയന്ത്രിക്കാനാകാതെ പൊടുന്നനെയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നുമായിരുന്നു സംഘപരിവാര്‍ നേതൃത്വം എന്നും വാദിച്ചിരുന്നത്. ഒരു മിത്തുപോലെ സംഘപരിവാര്‍ വളര്‍ത്തിക്കൊണ്ടുവന്ന ഈ സിദ്ധാന്തമാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് തകര്‍ത്തത്.

പാര്‍ലമെന്റില്‍ വയ്ക്കുന്നതിനുമുമ്പുതന്നെ ചോര്‍ത്തിയ റിപ്പോര്‍ട്ടനുസരിച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി, പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാല്‍കൃഷ്ണ അദ്വാനി, മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന മുരളീമനോഹര്‍ ജോഷി എന്നിവര്‍ക്ക് ബാബറി മസ്ജിദ് തകര്‍ത്തതില്‍ നേരിട്ട് പങ്കുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. സൈനികമായ കൃത്യതയോടെയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം സിബിഐ രജിസ്റ്റര്‍ചെയ്ത രണ്ടുകേസിലും പേരില്ലാത്ത ആളായിരുന്നു വാജ്പേയി. ആദ്യകേസില്‍ 49 പേരും രണ്ടാമത്തെ കേസില്‍ എട്ടുപേരുമാണ് പ്രതികളായി ഉണ്ടായിരുന്നത്. അദ്വാനി, എം എം ജോഷി, ഉമാഭാരതി, കല്യാസിങ്, അശോക്സിംഗാള്‍, ഗിരിരാജ് കിഷോര്‍, സാധ്വി ഋതാംബര, വിഷ്ണുഹരി ദാല്‍മിയ, വിനയ് കത്യാര്‍, മഹന്ത് അവൈദ്യനാഥ്, രാംവിലാസ് വേദാന്തി തുടങ്ങിയവരാണ് ഈ രണ്ടുകേസിലായി പ്രതിചേര്‍ക്കപ്പെട്ടത്. അതിലൊന്നും വാജ്പേയിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍, സാക്ഷിവിസ്താരത്തിലും തെളിവുകള്‍ ശേഖരിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയ ലിബര്‍ഹാന്‍ പറയുന്നത് വാജ്പേയിക്കും എല്ലാം അറിയാമായിരുന്നെന്നാണ്. സംഘപരിവാര്‍ 'ലിബറല്‍' മുഖഛായയുമായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച വാജ്പേയിയുടെ യഥാര്‍ഥ മുഖമാണ് ലിബര്‍ഹാന്‍ കമീഷന്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

ബിജെപിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദാചാര്യ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ബിബിസി ടെലിവിഷന്‍ ചാനലിനോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. അതിനുശേഷം ഗോവിന്ദാചാര്യക്ക് ബിജെപിയില്‍നിന്ന് പുറത്തുപോകേണ്ടിയും വന്നു.

വളരെ ആസൂത്രിതമായി മുന്‍കൂട്ടിത്തന്നെ വിശദാംശങ്ങളടക്കം ആസൂത്രണംചെയ്താണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനു പിന്നില്‍ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും മറ്റും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. തങ്ങളുടെ ഫാസിസ്റ്റ് പദ്ധതിക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കാനാണ് വാജ്പേയിയെയും മറ്റു നേതാക്കളെയും ആര്‍എസ്എസ് മുന്നില്‍ നിര്‍ത്തിയതത്രേ. മാതൃസംഘടനയായ ആര്‍എസ്എസിനെ തള്ളിപ്പറയാന്‍ വാജ്പേയിക്കുപോലും കഴിഞ്ഞിരുന്നില്ലെന്നും ലിബര്‍ഹാന്‍ പറയുന്നു.
വാജ്പേയിയും അദ്വാനിയും മറ്റും ആര്‍എസ്എസിന്റെ ഉപകരണങ്ങള്‍മാത്രമായി മാറിയെന്നുകൂടി പറയുമ്പോള്‍ വാജ്പേയിക്ക് നാഗ്പുരുമായി അകല്‍ച്ചയുണ്ടായിരുന്നെന്ന വാദക്കാരുടെ മുനയാണ് ഒടിയുന്നത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി സംഘപരിവാര്‍ നേതാക്കളെ കുറ്റവിമുക്തമാക്കരുതെന്നുകൂടി കമീഷന്‍ പറയുന്നുണ്ട്.

വാജ്പേയിയെ ഇതുവരെ ഒരുകേസിലും പ്രതിയാക്കാത്തതില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകില്ല. മാത്രമല്ല, 2003ല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിലവിലുള്ളപ്പോഴാണ് ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാക്കേസ് സിബിഐ പിന്‍വലിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി അധികാരത്തിലിരുന്നിട്ടും ഇത് പുനഃപരിശോധിക്കാനും യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലെങ്കിലും ബാബറിമസ്ജിദ് കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നു പ്രതീക്ഷിക്കാം.

ആസൂത്രിതമായാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നത് ലിബര്‍ഹാന്‍ പറയുന്നതിനുമുമ്പ് തെളിവുകളോടെ സ്ഥാപിക്കപ്പെട്ട സംഭവമാണ്. വികാരത്തിന്റെ പുറത്ത് പൊടുന്നനെയാണ് പള്ളി നിലംപൊത്തിയതെന്ന വാദം ശരിയല്ലെന്ന് 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ചിരപുരാതനവും സാമാന്യം വലിയതുമായ പള്ളി തകര്‍ക്കുക അത്ര എളുപ്പമായിരുന്നില്ല. പൊടുന്നനെ ഒരു കൂട്ടം ആളുകള്‍ക്ക് ഈ പള്ളി തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് പിക്കാസും മറ്റ് ആയുധങ്ങളുമായി കര്‍സേവകര്‍ 17 വര്‍ഷംമുമ്പ് ഒരു ഡിസംബര്‍ രണ്ടിന് അയോധ്യയിലെത്തിയതും പള്ളി തകര്‍ത്തതും. അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത് കല്യാസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരായിരുന്നു. അതുകൊണ്ടുതന്നെ ആസൂത്രണംചെയ്യുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും സംഭരിക്കുന്നതിനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ കഴിയുകയും ചെയ്തു. ബാബറി പള്ളി തകര്‍ക്കുന്നതിന് തലേദിവസംപോലും അയോധ്യതില്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മാത്രമല്ല,അയോധ്യയിലേക്ക് എത്തിച്ച ജനങ്ങളെ പള്ളി പൊളിക്കാനുള്ള മാനസികാവസ്ഥയിലേക്ക് നയിച്ചത് അദ്വാനിയും കൂട്ടരുമായിരുന്നെന്ന കാര്യത്തിലും തര്‍ക്കമില്ല. രഥയാത്രയും ശിലാന്യാസവും മറ്റും ഇത്തരമൊരു വികാരം സൃഷ്ടിക്കാനായി നടത്തിയ പരിപാടികളായിരുന്നു. അതുകൊണ്ടുതന്നെ ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ബിജെപിക്കും സംഘപരിവാറിനുമുള്ള പങ്ക് നേരത്തെതന്നെ വ്യക്തമാണ്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ത്ത സംഘപരിവാര്‍ നേതാക്കളെ ശിക്ഷിക്കാന്‍ ഒരു ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പതിനേഴു വര്‍ഷത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന വസ്തുതകള്‍ നേരത്തെതന്നെ ഭരണാധികാരികള്‍ക്കും മറ്റും വ്യക്തമായി അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല. അവര്‍ പൊതുപ്രവര്‍ത്തകരുടെ മുഖംമൂടിയണിഞ്ഞ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പറയാനാകില്ല. ഇത്തരം വര്‍ഗീയശക്തികളോട് ഒരു മൃദുസമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

മുംബൈയിലെ വര്‍ഗീയകലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് ബിജെപി-ശിവസേനാ നേതാക്കളെ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും ഇതുവരെയായും നടപ്പാക്കപ്പെട്ടിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടായിട്ടും ഇതായിരുന്നു സ്ഥിതി. അതുകൊണ്ടുതന്നെ ലിബര്‍ഹാന്‍ കമീഷനും നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.

ബാബറി മസ്ജിദ് തകര്‍ത്ത് പത്തു ദിവസത്തിനുശേഷമാണ് ലിബര്‍ഹാന്‍ കമീഷന് നരസിംഹറാവു സര്‍ക്കാര്‍ രൂപം നല്‍കിയത്. 48 തവണ കാലാവധി നീട്ടിയ ഈ കമീഷന്‍ ജൂണിലാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടില്ല. നടപടി റിപ്പോര്‍ട്ടിനൊപ്പം ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയുമുണ്ടയി. ഈ ഘട്ടത്തിലാണ് 'ഇന്ത്യന്‍ എക്സ്പ്രസ്' പത്രം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. കമീഷനോ അതല്ലെങ്കില്‍ ആഭ്യന്തരമന്ത്രാലയമോ ആണ് റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തിരിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കരിമ്പുകൃഷിക്കാരുടെ സമരവും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിനെ വേട്ടയാടുമ്പോഴാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 241109

വാജ്പേയി, അദ്വാനി കുറ്റക്കാര്‍ - ലിബര്‍ഹാന്‍ കമീഷന്‍

ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രധാന ഉത്തരവാദികള്‍ ബിജെപി നേതാക്കളായ എ ബി വാജ്പേയി, എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തി. സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് മസ്ജിദ് തകര്‍ത്തതെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കമീഷന്‍ ഗവമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ചോര്‍ത്തി പുറത്തുവിട്ടത്. ആഭ്യന്തരപ്രശ്നങ്ങളില്‍ ആടിയുലയുന്ന ബിജെപിയെ കമീഷന്റെ കണ്ടെത്തല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പാര്‍ലമെന്റിന്റെ ഇരു സഭയെയും സ്തംഭിപ്പിച്ചു. പെട്ടെന്നുണ്ടായ വികാരക്ഷോഭത്താല്‍ ജനങ്ങള്‍ മസ്ജിദ് തകര്‍ത്തതാണെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും വാദം കമീഷന്‍ തള്ളി. അയോധ്യയിലേക്കും ഫൈസാബാദിലേക്കും വന്‍തോതില്‍ ഫണ്ട് ശേഖരിച്ച് എത്തിച്ചതും രാജ്യത്തുനിന്നാകെ കര്‍സേവകരെ സംഘടിപ്പിച്ചതും ആസൂത്രണത്തിന്റെ വ്യക്തമായ തെളിവാണ്. രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ ഈ നേതാക്കള്‍ പിരിച്ചു. ഇതില്‍നിന്ന് നല്ലൊരു ഭാഗം കര്‍സേവകര്‍ക്കുവേണ്ടി ചെലവഴിച്ചു. ബാക്കി തുക നേതാക്കളുടെ പേരില്‍ ബാങ്കിലിട്ടിരിക്കയാണ്.

അയോധ്യയില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി നേതാക്കള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഇതേക്കുറിച്ച് അവര്‍ അജ്ഞത നടിക്കുകയാണ്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, ഓള്‍ ഇന്ത്യ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ നേതാക്കളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. കോടതിയിലും പുറത്തും മസ്ജിദ് പ്രശ്നം ശരിയായി കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെന്ന നിലയില്‍ വാജ്പേയി, അദ്വാനി, ജോഷി എന്നിവരെ സംഘപരിവാര്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ആര്‍എസ്എസിന്റെ കൈയിലെ ഉപകരണങ്ങളായിരുന്നു ഇവര്‍. ഈ നേതാക്കള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാവില്ല. വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രതിജ്ഞ ഇവര്‍ ലംഘിച്ചു. ജനങ്ങളെ വൈകാരികമായി ഉത്തേജിതരാക്കി അയോധ്യ പ്രസ്ഥാനത്തില്‍ ചേര്‍ക്കാനാണ് അദ്വാനിയും ജോഷിയും രഥയാത്ര നടത്തിയത്. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ബിജെപി നേതാവ് കല്യാസിങ്ങായിരുന്നു യു പി മുഖ്യമന്ത്രി. അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നത് നരസിംഹറാവു സര്‍ക്കാര്‍. മസ്ജിദ് തകര്‍ക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും റാവു സര്‍ക്കാര്‍ നോക്കുകുത്തിയായിരുന്നത് എറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മസ്ജിദ് തകര്‍ത്ത് 10 ദിവസം കഴിഞ്ഞാണ് ലിബര്‍ഹാന്‍ കമീഷനെ നിയമിച്ചത്. 48 തവണ കാലാവധി നീട്ടിക്കൊടുത്തശേഷം ഇക്കൊല്ലം ജൂ 30നാണ് കമീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച അന്വേഷണ കമീഷനാണ് ലിബര്‍ഹാന്‍ കമീഷന്‍.
(വി ജയിന്‍)

ജനവിരുദ്ധത മറയ്ക്കാന്‍ രാഷ്ട്രീയനാടകം

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഗൂഢലക്ഷ്യത്തോടെ. വിലക്കയറ്റം, കരിമ്പുവില പ്രശ്നം, മന്ത്രിമാരുടെ അഴിമതി തുടങ്ങിയ ജനകീയപ്രശ്നങ്ങളില്‍നിന്നും വിവാദങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാണ്് സൂചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ ഇരുസഭയും പ്രക്ഷുബ്ധമാണ്. കരിമ്പുവില നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പേരില്‍ ആദ്യ രണ്ടു ദിവസം സഭ സ്തംഭിച്ചു. ആദ്യ ദിവസംതന്നെ ഉത്തരേന്ത്യയിലെ കരിമ്പുകര്‍ഷകര്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞിരുന്നു. പതിനായിരക്കണക്കിനു കര്‍ഷകര്‍ അണിനിരന്ന സമരത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ടി നേതാക്കളും പങ്കെടുത്തു. കര്‍ഷകരുടെ പ്രതിഷേധം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. പ്രതിരോധത്തിലായ സര്‍ക്കാരിന് ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പുനല്‍കേണ്ടിവന്നു. രാജ്യമെങ്ങും കുതിച്ചുകയറുന്ന വിലക്കയറ്റമാണ് കേന്ദ്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിഷയം. ഇക്കാര്യത്തിലും പ്രതിപക്ഷം കൂട്ടായി ആക്രമിക്കുമെന്ന് സര്‍ക്കാരിന് തീര്‍ച്ചയായിരുന്നു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഓഹരിവില്‍പ്പന, സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള ബില്ലുകള്‍, മന്ത്രി എ രാജയുടെ സ്പെക്ട്രം അഴിമതി, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി അമേരിക്കയിലെത്തി ഒപ്പിടാന്‍പോകുന്ന ഭീകരത തടയാനുള്ള കരാറിലെയും ആണവ സഹകരണ കരാറിലെയും ദുരൂഹത, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോടികള്‍ വെട്ടിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളുമായ മധുകോഡയ്ക്ക് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയരുമെന്ന് വന്നതോടെയാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പ്രതിപക്ഷം ഒരിക്കലും യോജിച്ച് നില്‍ക്കില്ലെന്ന് തീര്‍ച്ചയുള്ള അയോധ്യപ്രശ്നം ചര്‍ച്ചയാക്കി ജനകീയപ്രശ്നങ്ങളെ വഴിതിരിച്ചു വിടാനാണ് കോണ്‍ഗ്രസ് ശ്രമം. അതിന് സ്വീകരിച്ചതാകട്ടെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയുള്ള തരംതാണ രാഷ്ട്രീയകരുനീക്കവും.

കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശം വന്നത്. ലേഖകന്‍ ആഭ്യന്തരമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ടിന് രണ്ടു പകര്‍പ്പ് മാത്രമാണുള്ളത്. ഒന്ന്, കമീഷന്റെയും മറ്റൊന്ന് ആഭ്യന്തമന്ത്രിയുടെയും പക്കല്‍. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രാലയവൃത്തങ്ങളെ പത്രം ഉദ്ധരിക്കുമ്പോള്‍ അത് ആഭ്യന്തരമന്ത്രിതന്നെയെന്ന കാര്യത്തില്‍ സംശയമില്ല. റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മറ്റു പാര്‍ടികളും ഇക്കാര്യം ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് വയ്ക്കുംവരെ സഭ നടത്തിക്കൊണ്ടുപോകാന്‍ ബിജെപി അനുവദിക്കില്ല. കോണ്‍ഗ്രസാകട്ടെ റിപ്പോര്‍ട്ട് ഉടന്‍ സഭയില്‍ വയ്ക്കാന്‍ സാധ്യതയുമില്ല. അങ്ങനെയെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം പൂര്‍ണമായും ബഹളത്തില്‍ മുങ്ങും. ജനകീയപ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യും.
(എം പ്രശാന്ത്)

കേന്ദ്രത്തോട് ചോദിക്ക്: ജസ്റ്റിസ് ലിബര്‍ഹാന്‍

റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പങ്കില്ലെന്ന് ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍. താങ്കളുടെ ഭാഗത്തുനിന്നാണോ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് 'പോയ് തുലയ്' എന്നാണ് ജസ്റിസ് പ്രതികരിച്ചത്. റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുക്കാന്‍മാത്രം തരംതാഴ്ന്നവനല്ല താനെന്ന് ചണ്ഡീഗഢിലെ സെക്ടര്‍ ഒമ്പതിലുള്ള വസതിയില്‍വച്ച് അദ്ദേഹം പറഞ്ഞു. ഏറെ ക്ഷുഭിതനായാണ് അദ്ദേഹം സംസാരിച്ചത്. റിപ്പോര്‍ട്ട് ചോര്‍ത്താന്‍ തക്കവിധം വ്യക്തിത്വമില്ലാത്തവനല്ല താന്‍. റിപ്പോര്‍ട്ട് സര്‍ക്കാരിനാണ് നല്‍കിയത്. എങ്ങനെയാണ് ചോര്‍ന്നതെന്ന് അവരോട് ചോദിക്കണം. ആരാണ് ചോര്‍ത്തിയതെന്ന് മാധ്യമങ്ങളാണ് കണ്ടുപിടിക്കേണ്ടതെന്നും ജസ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോര്‍ച്ച പാര്‍ലമെന്റ് സ്തംഭിച്ചു

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പാര്‍ലമെന്റിന്റെ ഇരു സഭയെയും സ്തംഭിപ്പിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെച്ചൊല്ലി ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ടികളും ഇരു സഭയിലും പ്രതിഷേധമുയര്‍ത്തി. സഭ നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ലോക്സഭ പകല്‍ 11ന് സമ്മേളിച്ചപ്പോള്‍ അദ്വാനിയെ ഇക്കാര്യം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. ആറു മാസമായിട്ടും പാര്‍ലമെന്റില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തിയതിന് ഉത്തരവാദിത്തം ആഭ്യന്തരമന്ത്രാലയത്തിനാണെന്ന് അദ്വാനി ആരോപിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയെന്ന് അദ്വാനി പറഞ്ഞു. അയോധ്യ പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്നതില്‍ അഭിമാനമുണ്ട്. അവിടെ രാമക്ഷേത്രം നിര്‍മിക്കുകയെന്നത് ജീവിതാഭിലാഷമാണ്. റിപ്പോര്‍ട്ട് ചോര്‍ന്നത് പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്നും അദ്വാനി പറഞ്ഞു.

കമീഷന്‍ റിപ്പോര്‍ട്ട്, നടപടി റിപ്പോര്‍ട്ട് സഹിതം തിങ്കളാഴ്ചതന്നെ മേശപ്പുറത്ത് വയ്ക്കണമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്നകാര്യം അന്വേഷിക്കണമെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവും ആവശ്യപ്പെട്ടു. രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. പാര്‍ലമെന്റില്‍ വയ്ക്കുംമുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നത് സഭയോടുള്ള അനാദരവാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചത്. നടപടി റിപ്പോര്‍ട്ടടക്കം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ഉടന്‍ മേശപ്പുറത്തുവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അംഗം അരു ജയ്റ്റ്ലി, സമാജ്വാദി പാര്‍ടി അംഗം അമര്‍സിങ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. നടപടി റിപ്പോര്‍ട്ടടക്കം ശീതകാലസമ്മേളനത്തില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ഇരു സഭയിലും പറഞ്ഞു. ജൂണ്‍ 30നാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ ഒരു കോപ്പിമാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കൈവശമുള്ളത്. അത് ചോര്‍ന്നിട്ടില്ലെന്നും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച് പത്രവാര്‍ത്ത വന്നത് ദൌര്‍ഭാഗ്യകരമാണെന്ന് ചിദംബരം പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ ഇരു സഭയിലും ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. മറ്റ് പ്രതിപക്ഷ പാര്‍ടി അംഗങ്ങള്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ത്തന്നെ സഭയില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭകള്‍ നടത്താനാകാതെ 12 വരെ നിര്‍ത്തിവച്ചു. 12ന് വീണ്ടും ചേര്‍ന്നിട്ടും സഭ നടത്താന്‍ കഴിഞ്ഞില്ല. രണ്ടിന് ഇരു സഭയും വീണ്ടും സമ്മേളിച്ചു. പ്രതിഷേധത്തില്‍ നടപടികള്‍ തുടരാന്‍ കഴിയാതെ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.
(വി ജയിന്‍)

പരിഭാഷയുടെ പേരില്‍ റിപ്പോര്‍ട്ട് വൈകിക്കേണ്ട

ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഹിന്ദി പരിഭാഷ കൂടാതെ പാര്‍ലമെന്റില്‍ വയ്ക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ബിജെപി. ഹിന്ദി പരിഭാഷ തയ്യാറാക്കുന്നതുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുന്നതെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. പരിഭാഷയുടെ പേരില്‍ റിപ്പോര്‍ട്ട് വൈകിക്കേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതിനുമുമ്പ് മാധ്യമങ്ങളില്‍ വന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിവോടെയാണ്. ദൌര്‍ഭാഗ്യകരമെന്നു പറഞ്ഞ് ആഭ്യന്തരമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. റിപ്പോര്‍ട്ട് ചോര്‍ന്നത് വളരെ ആസൂത്രിതമാണ്. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം- സുഷമ പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നത് ദൌര്‍ഭാഗ്യകരമാണെന്ന് കോഗ്രസ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മിടുക്കാണിതിനു പിന്നില്‍. സര്‍ക്കാരിനെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. പ്രതിപക്ഷം അനാവശ്യമായി ബഹളം വയ്ക്കുകയാണ്. റിപ്പോര്‍ട്ട് വയ്ക്കാന്‍ ഡിസംബര്‍ 30 വരെ കാലാവധിയുണ്ടെന്നും കോഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

അയോധ്യയില്‍ ജാഗ്രതാ നിര്‍ദേശം

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അയോധ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതപാലിക്കാന്‍ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി എഡിജിപി ബ്രിജ് ലാല്‍ അറിയിച്ചു. കാശി വിശ്വനാഥ്, വാരാണസി, മഥുര തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി.

ദേശാഭിമാനി 241109

പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്തി

ഗള്‍ഫ് മലയാളിയുടെ ആഡംബരബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ മുഖ്യപ്രതിയെ സൈബര്‍ പൊലീസ് കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി തീയാടിക്കല്‍ പാലക്കാമണ്ണില്‍ വീട്ടില്‍ റെനി മാത്യു (36) ആണ് വ്യാജസന്ദേശത്തിന്റെ നിര്‍മാതാവ്. ഖത്തറില്‍ പാര്‍സന്‍ എന്ന കെട്ടിട നിര്‍മാണ കസള്‍ട്ടന്‍സി കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായംതേടും. ഇന്റര്‍നെറ്റ് വഴി ലഭിച്ച വീടിന്റെ ചിത്രം പിണറായിയുടെ വീട് എന്ന അടിക്കുറിപ്പോടെ പലര്‍ക്കും അയച്ചുകൊടുത്തത് റെനി യാണ്. കൊച്ചിയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ റാന്നി സ്വദേശി റോയി മണമ്പള്ളില്‍ ആണ് കുന്ദംകുളം സ്വദേശി പ്രമോഷിന്റെ വീടിന്റെ ചിത്രം റെനി മാത്യുവിന് ഇ- മെയില്‍ ചെയ്തത്.

കോണ്‍ഗ്രസ് കുടുംബാംഗമായ റെനി പിണറായിയെ അപകീര്‍ത്തിപ്പെടുത്താന്‍ 'പിണറായീസ് ഹൌസ്' എന്ന് എഴുതിച്ചേര്‍ത്ത് പലര്‍ക്കും അയച്ചു. പിണറായിയുടെ പേര് ചേര്‍ത്തത് തമാശയ്ക്കുവേണ്ടിയാണെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം. റെനിയില്‍നിന്ന് കിട്ടിയ മെയില്‍ അംഗോളയിലുള്ള സജീവ് നൈനാന്‍ ആണ് കഴിഞ്ഞ ദിവസം പിടിയിലായ മനോജിനും കാര്‍ത്തിക്കിനും അയച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള അഞ്ച് ഇന്റര്‍നെറ്റ് കൂട്ടായ്മയില്‍ അംഗമാണ് റെനി. സോണിയ ഗാന്ധിയുടെയും എ കെ ആന്റണിയുടെയും ആരാധകനാണ് താനെന്ന് റെനി മാത്യുഓര്‍ക്കുട്ട് ഹോം പേജില്‍ വെളിപ്പെടുത്തുന്നു. നാലു വര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന ഇയാള്‍ അതിനുമുമ്പ് ദുബായില്‍ ആയിരുന്നു. ഭാര്യ നാട്ടില്‍ സ്കൂള്‍ടീച്ചറാണ്. കഴിഞ്ഞ 31നാണ് റോയി സുഹൃത്തായ പ്രമോഷിന്റെ വീട്ടില്‍ എത്തിയത്. ചലച്ചിത്രനടന്‍ ക്യാപ്റ്റന്‍ രാജുവും മറ്റും ഒപ്പമുണ്ടായിരുന്നു. അന്നാണ് റോയി വീടിന്റെ ചിത്രമെടുത്തത്. കേസില്‍ റെനി മാത്യുവിനെ ഒന്നാംപ്രതിയാക്കി. ഇയാളോട് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി 241109

Monday, November 23, 2009

ജനതകള്‍ മിത്രങ്ങള്‍; സാമ്രാജ്യത്വമാണ് ശത്രു

ജനകീയപോരാട്ടം ശക്തമാക്കണം

മുതലാളിത്തത്തിനെതിരായും ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ 11-ാമത് സാര്‍വദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അവകാശങ്ങള്‍ നിലനിര്‍ത്താനും പുതിയവ നേടിയെടുക്കാനും അതത് രാജ്യത്ത് സമരം കെട്ടഴിച്ചുവിടണമെന്ന് സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ച 'ഡല്‍ഹിപ്രഖ്യാപനം' അഭിപ്രായപ്പെട്ടു. അതിലൂടെ മാത്രമേ സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാനാകൂ എന്ന് സമ്മേളനം വിലയിരുത്തി. ഡല്‍ഹിപ്രഖ്യാപനത്തിന് വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഏഴ് ഭേദഗതി സമ്മേളനം അംഗീകരിച്ചു. അടുത്ത സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടത്താനും അതിലേക്ക് ബംഗ്ളാദേശ് വര്‍ക്കേഴ്സ് പാര്‍ടിയെ ക്ഷണിക്കാനും തീരുമാനമായി. ഏഷ്യയില്‍ ആദ്യമായി നടന്ന സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയുമാണ് ആതിഥേയത്വം വഹിച്ചത്.

തൊഴിലാളിവര്‍ഗവും ജനങ്ങളും തീവ്രമായ സമരം നടത്തിയ ഇടത്തൊക്കെ അവകാശങ്ങള്‍ നേടാന്‍ കഴിഞ്ഞതായാണ് സാര്‍വദേശീയ പാഠം. ലാറ്റിനമേരിക്ക ഇപ്പോള്‍ തെളിയിക്കുന്നതും അതാണ്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ആശ്വാസം വേണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയമുന്നേറ്റമാണ് അവിടെ നടക്കുന്നത്. മുതലാളിത്തം തകര്‍ത്തെറിഞ്ഞേ ജനതാല്‍പ്പര്യം അന്തിമമായി സ്വായത്തമാക്കാന്‍ കഴിയൂ. സോഷ്യലിസം മാത്രമാണ് ബദല്‍ എന്നും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് എളുപ്പം സാധിക്കില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കരുത്ത് ലഭിച്ച സാമ്രാജ്യത്വം കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളെയും വിവിധ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളപ്രചാരണമാണ് നടത്തുന്നത്. മുതലാളിത്തത്തെക്കുറിച്ചുള്ള വ്യാമോഹം സോഷ്യല്‍ ഡെമോക്രാറ്റുകളടക്കം പ്രചരിപ്പിക്കുന്നു. പരിഷ്കരണങ്ങള്‍ വഴി മുതലാളിത്തത്തിന്റെ ചൂഷണത്വര മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മൌഢ്യമാണ്. മാന്ദ്യം പരിഹരിക്കുന്നതിന് ലോകബാങ്കും ഐഎംഎഫും ലോകവ്യാപാര സംഘടനയും സ്വീകരിക്കുന്ന മാര്‍ഗം ചൂഷണം വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്കല്ല, ലാഭത്തിന് മുന്‍തൂക്കം നല്‍കുന്ന നയങ്ങളാണ് അവരുടേത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി നാറ്റോയുടെ സൈനികനീക്കങ്ങള്‍ക്കും താവളങ്ങള്‍ രൂപീകരിക്കുന്നതിനുമെതിരെ വന്‍ പ്രക്ഷോഭം നടത്താനും ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ 65-ാംവാര്‍ഷികം അടുത്തവര്‍ഷം ആചരിക്കാനും തീരുമാനിച്ചു. നവംബര്‍ 29ന് ലോകവ്യാപകമായി പലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കും.

അമേരിക്ക തടവിലിട്ട അഞ്ചു ക്യൂബക്കാരെ വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്യൂബ, വടക്കന്‍ കൊറിയ, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും പാകിസ്ഥാനിലെ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ ഇടപെടലിനെ വിമര്‍ശിക്കുന്ന പ്രമേയവും ഭോപാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്രകമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ഡല്‍ഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചത് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഐക്യമാണ് സൂചിപ്പിക്കുന്നതെന്ന് സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
(വി ബി പരമേശ്വരന്‍)


ജനതകള്‍ മിത്രങ്ങള്‍; സാമ്രാജ്യത്വമാണ് ശത്രു


കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും സാര്‍വദേശീയ സമ്മേളനത്തിന്റെ സമാപനം സാമ്രാജ്യത്വത്തിനെതിരെ ജനതകള്‍ ഒന്നിക്കുന്നതിന് സാക്ഷ്യമായി. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും പ്രതിനിധികള്‍ വേദിയില്‍ പരസ്പരം ആശ്ളേഷിച്ച് ജനതകള്‍ ശത്രുക്കളല്ലെന്നും അമേരിക്കന്‍ സാമ്രാജ്യത്വമാണ് പൊതുശത്രുവെന്നും പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിനിധികളും ആവേശപൂര്‍വം കരഘോഷം മുഴക്കി. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികള്‍ ആശ്ളേഷിച്ച് സ്വതന്ത്ര പലസ്തീന്‍ യാഥര്‍ഥ്യമാക്കുന്നതിനും ഇസ്രയേലി ഭീകരതയ്ക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചപ്പോള്‍ സമാപന സമ്മേളനവേദി ആവേശത്താല്‍ ആര്‍ത്തിരമ്പി. സാമ്രാജ്യത്വത്തിനും ആഗോള മൂലധനശക്തികള്‍ക്കുമെതിരെ യോജിച്ച സമരനിര വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞ ചെയ്ത സമാപന സമ്മേളനവേദി ആവേശകരമായ നിരവധി രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

റഫി മാര്‍ഗിലെ മാവ്ലങ്കര്‍ ഹാളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്കും സാമ്പത്തിക അനീതികള്‍ക്കുമെതിരെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് സമാപനസമ്മേളനത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ പ്രഖ്യാപിച്ചു. 48 രാജ്യങ്ങളില്‍നിന്നായി സമ്മേളനത്തില്‍ പങ്കെടുത്ത 57 പാര്‍ടികളുടെ പ്രതിനിധികള്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിച്ചു. സോഷ്യലിസമാണ് ഭാവിയെന്നും മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തിലേക്ക് അത് മടങ്ങിപ്പോകില്ലെന്നും യെച്ചൂരി പറഞ്ഞു.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഓസ്കര്‍ ഇസ്രയേല്‍ മാര്‍ടിനസും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി സ്കോട്ട് മാര്‍ഷലുമാണ് വേദിയില്‍ പരസ്പരം ആശ്ളേഷിച്ചത്. തുടര്‍ന്ന് സംസാരിച്ച മാര്‍ടിനസ്, അമേരിക്കന്‍ ജനതയെ ക്യൂബ സ്നേഹിക്കുന്നെന്നും എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെറുക്കുകയും ചെയ്യുന്നെന്ന് പറഞ്ഞപ്പോള്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരാകെ കരഘോഷത്തോടെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചു.

പലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഫവാസും ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഫത്തേന്‍ കമാല്‍ ഘട്ടാസും പരസ്പരം ആശ്ളേഷിച്ചപ്പോള്‍ മാവ്ലങ്കര്‍ ഹാള്‍ ഇളകിമറിഞ്ഞു. പലസ്തീനുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരാണ് തങ്ങളെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകണമെന്നും ഘട്ടാസ് പറഞ്ഞു. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി മാരിനോസ് ജോര്‍ജിയോസ് പറഞ്ഞു. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്നെന്ന് പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി മത്തേവൂസ് ആല്‍വെസ് ജോസ് ആഞ്ചെലോ പറഞ്ഞു. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ ആദരപൂര്‍വം ഓര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ളവര്‍ അവരവരുടെ ഭാഷകളില്‍ സാര്‍വദേശീയഗാനം ആലപിച്ചതോടെ സമാപനസമ്മേളനത്തിന് അവസാനമായി. ഓരോ പ്രസംഗത്തിന്റെയും ഇടവേളകളില്‍ ഒത്തൊരുമയുടെ പ്രകടനമായി സര്‍വരാജ്യ തൊഴിലാളിഐക്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങി.
(വി ജയിന്‍‍)

ബന്ധനങ്ങളില്ലാത്ത ഒത്തുചേരല്‍

ഭരണകൂടം കല്‍പ്പിച്ച വിലക്കുകളില്‍ രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് ഉള്ളുതുറക്കാനുള്ള വേദിയായി ഡല്‍ഹിയിലെ ലോക കമ്യൂണിസ്റ്റ് സമ്മേളനം. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് അവരുടെ രാജ്യങ്ങളില്‍വച്ച് ഒരിക്കലും കണ്ടുമുട്ടാന്‍ കഴിയാറില്ല. അതുപോലെതന്നെയാണ് അമേരിക്കയിലെയും ക്യൂബയിലെയും നേതാക്കള്‍ക്കും. സാര്‍വദേശീയ കമ്യൂണിസ്റ്റ് സമ്മേളനങ്ങളും കൂട്ടായ്മകളും പരസ്പരം കണ്ടുമുട്ടാനും ചര്‍ച്ചചെയ്യാനും വേദിയാകുന്നതില്‍ പലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് സയ്യദ് മഹ്സര്‍ ഹൈദര്‍ ഫാവസിനും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇസ്രയേല്‍ നേതാവ് ഫത്തേന്‍ കമാല്‍ ഘട്ടാസിനും അതിയായ സന്തോഷമാണ്. അതവര്‍ ദേശാഭിമാനിയുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇരുവരും മാര്‍ക്സിസം-ലെനിനിസത്തില്‍ വിശ്വസിക്കുന്നു. ഇരുവര്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തോട് അടങ്ങാത്ത പകയുമുണ്ട്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്നത് ഇരുവരുടെയും സ്വപ്നമാണ്. അതോടൊപ്പം ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഇസ്രയേലും പലസ്തീനും സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന രാഷ്ട്രങ്ങളായി മാറണമെന്നും ഇരുവരും ആഗ്രഹിക്കുന്നു. എന്നിട്ടും ഇരുവര്‍ക്കും പലസ്തീനിലോ ഇസ്രയേലിലോ കണ്ടുമുട്ടാന്‍ കഴിയുന്നില്ല. സമാനസ്വപ്നങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനും കഴിയുന്നില്ല. സോഷ്യലിസമെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ മുന്‍ഗണന എപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിലാണ്.

മൂന്നാമതൊരു രാജ്യത്തുവച്ചുമാത്രമേ അവര്‍ക്ക് കണ്ടുമുട്ടാന്‍ കഴിയാറുള്ളൂ. പലസ്തീന്‍ നേതാക്കള്‍ക്ക് ഇസ്രയേല്‍ വിസ നല്‍കാറില്ല. പലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ്രാഷ്ട്രങ്ങളാകട്ടെ ഇസ്രയേലി രാഷ്ട്രീയക്കാര്‍ക്കും വിസ നല്‍കാന്‍ മടിക്കുന്നു. സ്വന്തം രാജ്യമായ പലസ്തീനില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ ജോര്‍ദാന്‍ കേന്ദ്രമാക്കിയാണ് ഫാവസ് പ്രവര്‍ത്തിക്കുന്നത്. പലസ്തീന്‍ രാഷ്ട്രത്തിനായി ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നതില്‍ ഘട്ടാസിനെ ആവര്‍ത്തിച്ച് അഭിനന്ദിക്കാന്‍ ഫാവസ് തയ്യാറാവുകയും ചെയ്തു. ഇസ്രയേല്‍പ്രശ്നത്തില്‍ സിപിഐ എമ്മിനുള്ള അതേനിലപാടാണ് ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമുള്ളതെന്ന് ഘട്ടാസ് പറഞ്ഞു. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തെമാത്രമല്ല സയണിസത്തെയും ഘട്ടാസിന്റെ പാര്‍ടി എതിര്‍ക്കുന്നു. അമേരിക്കയുമായുള്ള ഇസ്രയേലിന്റെ ബന്ധത്തെയും പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന ഇടപെടലിനെയും അവര്‍ എതിര്‍ക്കുന്നു. അതോടൊപ്പം ഘട്ടാസിന് ഇന്ത്യക്കാരോട് ഒരുപദേശംകൂടിയുണ്ട്. ഇസ്രയേലിന്റെ അധിനിവേശനയത്തെ പ്രോത്സാഹിപ്പിക്കുംവിധം ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ന്യൂഡല്‍ഹി നിര്‍ത്തണമെന്ന്.

അരനൂറ്റാണ്ടായി ക്യൂബയെ ശത്രുപ്പട്ടികയില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. എന്നാല്‍, ഈ രണ്ടു രാജ്യത്തെയും നേതാക്കളെ ഒരേവേദിയില്‍ അണിനിരത്താനും ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് കഴിഞ്ഞു. ക്യൂബയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് സ്കോട്ട് മാര്‍ഷല്‍ പറഞ്ഞപ്പോള്‍, അമേരിക്കയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ഓസ്കര്‍ ഇസ്രയേല്‍ മാര്‍ട്ടിനെസ് പറഞ്ഞു.

സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം: കാരാട്ട്

അധിനിവേശപ്രവര്‍ത്തനങ്ങളിലും ജനദ്രോഹ സാമ്പത്തികനയങ്ങളിലും ഇന്ത്യയെ ഒപ്പം നിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005ലെ സഹകരണകരാര്‍മൂലം ഇന്ത്യ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുകയും ഇന്ത്യയുടെ പരമ്പരാഗതമായ സാമ്രാജ്യത്വവിരുദ്ധനയം പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഒബാമയുമായി കൂടുതല്‍ സഹകരിക്കാനുള്ള കരാറുകള്‍ക്കായി മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ എത്തിയിരിക്കയാണ്. അഫ്ഗാനിസ്ഥാനുമേല്‍ നടക്കുന്ന അധിനിവേശത്തിലടക്കം അമേരിക്കയുടെ യുദ്ധനയങ്ങളില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്താനാണ് ശ്രമം. അഫ്ഗാന്‍ ജനതയ്ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യ അമേരിക്കയ്ക്കൊപ്പം നില്‍ക്കരുത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അഫ്ഗാന്‍ജനത മറുപടി നല്‍കും. ലോകത്താകെ സാമ്രാജ്യത്വം നടത്തുന്ന സൈനികവും സാമ്പത്തികവുമായ കടന്നാക്രമണങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗം യോജിച്ച് പ്രതിരോധനിര പടുത്തുയര്‍ത്തണമെന്ന് കാരാട്ട് പറഞ്ഞു.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ മുതലാളിത്തം വിജയം നേടിയെന്നും സോസ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ശക്തികള്‍ അതോടെ തകര്‍ന്നുവെന്നുമാണ് മുതലാളിത്ത പ്രചാരകര്‍ ലോകമാകെ പ്രചരിപ്പിച്ചത്. എന്നാല്‍, മുതലാളിത്തം ലോകത്തിന്റെ ഭാവിയല്ലെന്ന് ആഗോള സാമ്പത്തികപ്രതിസന്ധിയിലൂടെ അത് സ്വയം തെളിയിക്കുകയാണ്. കുഴപ്പം മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ്. എന്നാല്‍, അതിനെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ ശക്തമായ പോരാട്ടം ആവശ്യമുണ്ട്. ആഗോളപ്രതിസന്ധിമൂലം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കും ദുരിതത്തിലേക്കും നീങ്ങുകയാണ്. അടുത്ത വര്‍ഷത്തോടെ ഒമ്പതുകോടി ജനങ്ങള്‍കൂടി ദാരിദ്യ്രരേഖയ്ക്കുതാഴേക്ക് നീക്കപ്പെടും. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇവര്‍ പട്ടിണിക്കാരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഈ വിഭാഗം ജനങ്ങളെ മുതലാളിത്തത്തിനെതിരായ സമരത്തില്‍ അണിചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇനി കമ്യൂണിസ്റ്റ് പ്രസ്ഥാനം തലപൊക്കില്ലെന്നു പറഞ്ഞവര്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഈ ഐക്യത്തെ കാണാന്‍ തയ്യാറാകണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെ ലോകത്തെമ്പാടും നടക്കുന്ന തൊഴിലാളിവര്‍ഗപോരാട്ടങ്ങളെ കൂട്ടിയോജിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനാകില്ലെന്നതിന്റെ തെളിവാണ് കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

'ഉദാര' നയം: ദക്ഷിണാഫ്രിക്ക പിന്മാറുന്നു

നവഉദാരവത്ക്കരണ നയത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പിന്‍വാങ്ങിതുടങ്ങിയെന്ന് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്റ് പാര്‍ടി നേതാവ് ക്രിസ്റ്റഫര്‍ മാറ്റ്ഹാകോ പറഞ്ഞു. ജേക്കബ് സുമ പ്രസിന്റായതോടെയാണ് ഈ മാറ്റം ദൃശ്യമായതെന്നും അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. നെല്‍സ മണ്ടേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവേളയില്‍ അധികാരമേറിയ താബോ എംബക്കിയാണ് നവഉദാരവത്ക്കരണ നയത്തിലേക്ക് രാജ്യത്തെ നയിച്ചത്. വിദേശ നിക്ഷേപം വന്‍ തോതില്‍ ക്ഷണിച്ചു. ഇതിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു. കോടീശ്വരന്മാര്‍ കൂണുപോലെ മുളച്ചുപൊന്തിയപ്പോള്‍ സാധരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമായി. നേരത്തേ അംഗീകരിച്ച ഫ്രീഡം ചാര്‍ടറിന് തീര്‍ത്തും വിരുദ്ധമാണ് എംബക്കിയുടെ ഈ നീക്കം. അന്നുതന്നെ ആഫ്രിക്കന്‍ നാഷണല്‍ കോഗ്രസ്(എഎന്‍സി)സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും ഈ നയത്തെ കമ്യൂണിസ്റ്റ് പാര്‍ടി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത് എഎന്‍സിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടായി. അതിന്റെ ഫലം കൂടിയാണ് എഎന്‍സിയിലുണ്ടായ നേതൃമാറ്റം. ജേക്കബ് സുമ പ്രസിഡന്റായതോടെ എഎന്‍സിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന നയങ്ങളാണ് സുമയുടെ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ദേശീയ ജനാധിപത്യ വിപ്ളവമാണ് ഈപ്പോഴത്തെ ലക്ഷ്യം. അതിലൂടെ മാത്രമേ രാജ്യത്തെ സോഷ്യലിസത്തിലേക്ക് നയിക്കാന്‍ കഴിയൂ. സു

മയുടെ ആവശ്യപ്രകാരം കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭയിലും അംഗമായിട്ടുണ്ട്. പാര്‍ടി ജനറല്‍ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിയാണ്. എഎന്‍സിയെ വിപ്ളവകരമായ ദേശീയ വിമോചന പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ കമ്യൂണിസ്റ്റ്റ് പാര്‍ടിക്കുള്ള പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യം സമരം എന്ന നയമാണ് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കുന്നത്. ഇപ്പോള്‍ ഭൂപരിഷ്ക്കരണമാണ് സര്‍ക്കാരിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. 80 ശതമാനം ഭൂമിയും 15 ശതമാനം വരുന്ന വെള്ളക്കാരുടെ കൈയിലാണ്. തദ്ദേശീയരുടെ ഭൂമി അനധികൃതമായാണ് ഇവര്‍ കൈയടക്കിയത്. ഈ ഭൂമി പിടിച്ചെടുത്ത് എങ്ങിനെ വിതരണം ചെയ്യണമെന്നാതാണ് പാര്‍ടിക്കും സര്‍ക്കാരിനും മുമ്പിലുള്ള വെല്ലുവിളി. ബാങ്കിങ്ങ് മേഖലയിലെ ബഹുരാഷ്ട്ര കുത്തക തകര്‍ക്കുകയാണ് മറ്റൊരു വെല്ലുവിളി. ഇതിന്റെ ഭാഗമായി തൊഴിലാളി ബാങ്കുകള്‍ തുറക്കുന്നതിനുള്ള നിയമനിര്‍മാണം അടുത്തയിടെ പാസ്സാക്കിയിട്ടുണ്ട്. 'അപ്പം ഭൂമി തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സമരത്തിനാണ് ഇപ്പോള്‍ പാര്‍ടി നേതൃത്വം നല്‍കുന്നതെന്നും മാറ്റഹാകോ പറഞ്ഞു.

സൈപ്രസ് യൂറോപ്പിലെ ചുവന്ന താരകം

യൂറോപ്പിലെ ചുവപ്പുതാരകമാണ് സൈപ്രസ്. കമ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ഏക രാജ്യമാണിത്. എകെഇഎല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിസ്റോറേറ്റീവ് പാര്‍ടി ഓഫ് വര്‍ക്കിങ് പീപ്പിള്‍ ഭരണം നടത്തുന്ന കൊച്ചുദ്വീപാണിത്. 9250 ചതുരശ്ര കിലോമീറ്റര്‍മാത്രം വലിപ്പവും മുക്കാല്‍ലക്ഷംമാത്രം ജനസംഖ്യയുമുള്ള രാജ്യമാണിത്. പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവും ചെ ഗുവേരയുടെ ചിത്രം പതിച്ച ഷര്‍ട്ട് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായ ദെമിത്രിസ് ക്രിസ്റോഫിയാസാണ് ഇപ്പോള്‍ സൈപ്രസിന്റെ പ്രസിഡന്റ്. വടക്കന്‍ സൈപ്രസ് ഇപ്പോഴും തുര്‍ക്കിയുടെ ആധിപത്യത്തിലാണ്. ഈ പ്രദേശത്തെ മാതൃരാജ്യവുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ എകെഇഎല്‍ എന്ന് പാര്‍ടിയുടെ കേന്ദ്രസമിതി അംഗം ജോര്‍ജ് ലൌക്കേഡിയസ് ദേശാഭിമാനിയോട് പറഞ്ഞു.

1974ലാണ് വടക്കന്‍ സൈപ്രസില്‍ തുര്‍ക്കി അധിനിവേശം നടത്തിയത്. തുര്‍ക്കിമാത്രമാണ് വടക്കന്‍ സൈപ്രസിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍, തുര്‍ക്കി സെപ്രിയോട്ട് നേതാവ് മെഹ്മത്ത് അലി തലത്തുമായി പ്രസിഡന്റ് ക്രിസ്റോഫിയോസ് ചര്‍ച്ച നടത്തിയത് പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയിട്ടുണ്ട്. സൈപ്രസില്‍നിന്ന് തുര്‍ക്കി പിന്‍വാങ്ങണമെന്നാണ് എകെഇഎല്‍ ആവശ്യപ്പെടുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് സൈപ്രസ്. രാജ്യത്തിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്. സാമ്പത്തികമാന്ദ്യത്തോടെ യുറോപ്യന്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. അതിനാല്‍ ആഭ്യന്തരടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെന്‍ഷന്‍പറ്റിയവര്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ ഏര്‍പ്പെടുത്തി. ഹോട്ടലുടമകള്‍ക്ക് പണം നല്‍കി മാന്ദ്യത്തെ മറികടക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തരീതിക്കുപകരമാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി തുക സര്‍ക്കാര്‍ ഹോട്ടലുടമകള്‍ക്ക് നല്‍കും. മാത്രമല്ല പെന്‍ഷന്‍തുക വര്‍ധിപ്പിക്കുകയും ചെയ്തു. നിരവധി സാമൂഹ്യക്ഷേമ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യാത്രാപാസ്, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ലാപ്ടോപ്, വീട് വയ്ക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കര്‍ശനമായി നികുതി പിരിച്ചെടുത്താണ് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതെന്നും ലൌക്കേഡിയസ് പറഞ്ഞു

വിപ്ളവപ്രക്രിയക്ക് അവസാനമില്ല: വി എസ്

നവ ലിബറല്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മേളനപ്രതിനിധികള്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞു. വിപ്ളവപ്രക്രിയക്ക് ഒരിക്കലും അവസാനമില്ലെന്നതാണ് കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ഇടതുപക്ഷസര്‍ക്കാരുകളുടെ അനുഭവമെന്ന് വി എസ് പറഞ്ഞു. സീതാറാം യെച്ചൂരി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ടികളുടെ കൂട്ടായ ശ്രമങ്ങളിലൂടെ എല്ലാ രാജ്യങ്ങളിലും വിപ്ളവപ്രക്രിയക്ക് ആക്കംകൂട്ടണം. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ആഗോളവല്‍ക്കരണത്തിന് ബദല്‍ ദേശീയതയും. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയ്ക്കുമാത്രമേ മുതലാളിത്തചൂഷണത്തെ ചെറുക്കാനാകൂ. സോവിയറ്റ് യുഗത്തിനുശേഷം ചേരുന്ന 11-ാമത് കമ്യൂണിസ്റ്റ് സമ്മേളനമാണിത്്. 145 വര്‍ഷംമുമ്പ് കാള്‍ മാര്‍ക്സ് സ്ഥാപിച്ച ആദ്യ ഇന്റര്‍നാഷണലിന്റെയും തുടര്‍ന്ന് എംഗല്‍സ് സംഘടിപ്പിച്ച രണ്ടാം ഇന്റര്‍നാഷണലിന്റെയും ഒക്ടോബര്‍വിപ്ളവത്തിനുശേഷം ലെനിന്‍ സ്ഥാപിച്ച മൂന്നാം ഇന്റര്‍നാഷണലിന്റെയും പാരമ്പര്യം നമുക്കുണ്ട്. സോവിയറ്റ് യുഗത്തിനുശേഷം ചേരുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് സമ്മേളനമാണ് ഡല്‍ഹിയിലേതെന്നും വി എസ് സന്ദേശത്തില്‍ പറഞ്ഞു.

ദേശാഭിമാനി 23-11-2009