Tuesday, April 15, 2014

കശ്മീര്‍: ഇന്ത്യന്‍ നിലപാട് തള്ളി തരൂരിന്റെ ലേഖനം

കശ്മീര്‍പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടല്‍ തേടണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. "പാകിസ്ഥാന്റെ സൗഹൃദ രാഷ്ട്രങ്ങളായ സൗദി അറേബ്യയെയും ചൈനയെയും" ഇടപെടുത്തണമെന്നാണ് തരൂരിന്റെ നിര്‍ദേശം. മാതൃഭൂമി ഇയര്‍ബുക്കില്‍ രാജ്യത്തിന്റെ വിദേശബന്ധങ്ങളെ അടിസ്ഥാനമാക്കി എഴുതിയ "ഇന്ത്യയും അയല്‍ക്കാരും" എന്ന ലേഖനത്തിലാണ് തരൂരിന്റെ വിവാദ പരാമര്‍ശം.

കശ്മീര്‍പ്രശ്നത്തില്‍ പുറംരാജ്യങ്ങള്‍ ഇടപെടാന്‍ പാടില്ല എന്നാണ് ഇന്ത്യയുടെ നയം. പ്രഖ്യാപിത വിദേശനയത്തെ കേന്ദ്രമന്ത്രി തന്നെ തള്ളിപ്പറഞ്ഞത് വിവാദമായി. അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമാണ് സ്വന്തം പരാമര്‍ശത്തിലൂടെ കേന്ദ്രമന്ത്രി പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. കശ്മീര്‍ ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷപ്രദേശമാണെന്നും ഭീകരരും ഇന്ത്യന്‍ സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കശ്മീരിന്റെ സമ്പദ്ഘടന തകര്‍ത്തെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.

ജമ്മു കശ്മീരില്‍ പ്രശ്നം തീര്‍ക്കാന്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നാണ് രാജ്യത്തിന്റെ പ്രഖ്യാപിതനയം. കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണെന്ന നിലപാടും രാജ്യത്തിനില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ പേര് ജമ്മു കശ്മീര്‍ എന്നാണെങ്കിലും തരൂര്‍ ലേഖനത്തിലുടനീളം കശ്മീര്‍ എന്നു മാത്രമാണ് പറയുന്നത്.

deshabhimani

No comments:

Post a Comment