Monday, April 20, 2015

ജയില്‍വാസം, ഒളിവുജീവിതം ഇവര്‍ കനല്‍വഴി താണ്ടിയവര്‍

സമര്‍ മുഖര്‍ജി നഗര്‍ > പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത 749 പ്രതിനിധികളില്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി കേരളത്തില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരനായ എം എ മുഹമ്മദ് ഫസല്‍. ഏറ്റവും പ്രായം കൂടിയ പ്രതിനിധി വി എസ് അച്യുതാനന്ദന്‍. നിരീക്ഷകരില്‍ ഏറ്റവും ചെറുപ്പം അസമില്‍നിന്നുള്ള ഇരുപത്തഞ്ചുകാരനായ നിരങ്കുഷ് നാഥ്. വി എസ് കഴിഞ്ഞാല്‍ സുബോദ്ഭായ് മെഹ്ത (88), മുഹമ്മദ് അമീന്‍ (87) എന്നിവരാണ് പ്രായത്തില്‍ മുതിര്‍ന്നവര്‍. എം എ മുഹമ്മദ് ഫസല്‍ എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സിപിഐ എം ശ്രീമൂലനഗരം സൗത്ത് ബ്രാഞ്ച് അംഗവുമാണ്. ബിബിഎ വിദ്യാര്‍ഥിയാണ്.

ആകെ 749 പ്രതിനിധികളെയും 73 നിരീക്ഷകരെയുമാണ് പാര്‍ടി കോണ്‍ഗ്രസിലേക്ക് നിര്‍ദേശം ചെയ്തത്. ഇവരില്‍ 741 പ്രതിനിധികളും 71 നിരീക്ഷകരും പങ്കെടുത്തു. ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നുമടക്കം നാല് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അസുഖം കാരണം എത്തിയില്ല. ആകെ പ്രതിനിധികളില്‍ നൂറുപേരും നിരീക്ഷകരില്‍ എട്ടുപേരും വനിതകളാണ്. പ്രതിനിധികളില്‍ വനിതാ പ്രാതിനിധ്യം 13.5 ശതമാനം. പ്രതിനിധികളില്‍ ആറുപേര്‍ മുപ്പത് വയസ്സിനുതാഴെയും 22 പേര്‍ 30-40 വയസ്സിന് ഇടയിലുള്ളവരുമാണ്.

96 പേര്‍ 40-50 പ്രായപരിധിയിലും 258 പേര്‍ 50-60 പ്രായപരിധിയിലും 272 പേര്‍ 60-70 പ്രായപരിധിയിലുമാണ്. 87 പേര്‍ക്ക് എഴുപതിനുമുകളിലാണ് പ്രായം. 130 പേര്‍ തൊഴിലാളിവര്‍ഗത്തില്‍നിന്നുള്ളവര്‍. 41 പേര്‍ കര്‍ഷകത്തൊഴിലാളി വിഭാഗത്തില്‍നിന്നാണ്. 114 പേര്‍ ദരിദ്രകര്‍ഷകരും 187 പേര്‍ ഇടത്തരം കര്‍ഷകരും 27 പേര്‍ സമ്പന്ന കര്‍ഷകരും. ഭൂ ഉടമകളായി 13 പേരുണ്ട്. ബൂര്‍ഷ്വാ വിഭാഗത്തില്‍നിന്ന് 14 പേരും മധ്യവര്‍ഗത്തില്‍നിന്ന് 209 പേരും പെറ്റിബൂര്‍ഷ്വാ വിഭാഗത്തില്‍നിന്ന് ആറുപേരും പ്രതിനിധികളില്‍ ഉള്‍പ്പെടും. പ്രതിനിധികളില്‍ അഞ്ചുപേര്‍ പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ചവരാണ്.

എട്ടാംക്ലാസ് വരെ പഠനമുള്ള 26 പേരും പത്താംക്ലാസ് വരെ വിദ്യാഭ്യാസമുള്ള 64 പേരും. 154 പേര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിച്ചവര്‍. 285 പേര്‍ ബിരുദധാരികളും 207 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. മൂന്നുപേര്‍ 1947നുമുമ്പ് പാര്‍ടിയില്‍ അംഗമായവരാണ്. 34 പേര്‍ '47നും '63നും ഇടയില്‍ പാര്‍ടി അംഗത്വമെടുത്തു. '64നും '77നും ഇടയില്‍ പാര്‍ടി അംഗത്വമെടുത്ത 332 പേരും '78നും '90നും ഇടയില്‍ അംഗത്വമെടുത്ത 291 പേരും പാര്‍ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായി. '90നുശേഷം പാര്‍ടി അംഗമായവരില്‍ 80 പേര്‍ പ്രതിനിധികളായെത്തി. പ്രതിനിധികളില്‍ ഏഴുപേര്‍ പ്രതിമാസം ആയിരം രൂപയില്‍ താഴെമാത്രം വരുമാനമുള്ളവര്‍.

19 പേര്‍ രണ്ടായിരം രൂപവരെ വരുമാനക്കാരും 53 പേര്‍ മൂവായിരം രൂപവരെ വരുമാനക്കാരുമാണ്. 52 പേര്‍ നാലായിരം രൂപവരെ വരുമാനക്കാരും 88 പേര്‍ അയ്യായിരം രൂപവരെ വരുമാനമുള്ളവരുമാണ്. അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ് 198 പേരുടെ വരുമാനം. 273 പേര്‍ പതിനായിരത്തിനുമേല്‍ വരുമാനക്കാരാണ്. 51 പേര്‍ വരുമാനം അറിയിച്ചിട്ടില്ല. പ്രതിനിധികളില്‍ മൂന്നുപേര്‍ അഞ്ചുവര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചവരാണ്. രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ തടവനുഭവിച്ചവര്‍ 21 പേര്‍. 26 പേര്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷംവരെ തടവ് അനുഭവിച്ചു.

ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ തടവ് അനുഭവിച്ച 26 പേരുണ്ട്. 74 പേര്‍ രണ്ടുമുതല്‍ ആറുമാസംവരെ തടവ് അനുഭവിച്ചവരാണ്. രണ്ടുമാസംവരെ തടവ് അനുഭവിച്ച 249 പേരുണ്ട്. അഞ്ചുവര്‍ഷത്തിലേറെ ഒളിവില്‍ കഴിഞ്ഞ അഞ്ചുപേരുണ്ട്. 22 പേര്‍ രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ ഒളിവിലായിരുന്നു. ഒന്നുമുതല്‍ രണ്ടുവര്‍ഷംവരെ ഒളിവില്‍ കഴിഞ്ഞ 39 പേരും ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ ഒളിവില്‍ കഴിഞ്ഞ 27 പേരും രണ്ടുമുതല്‍ ആറുമാസംവരെ ഒളിവില്‍ കഴിഞ്ഞ 41 പേരുമുണ്ട്. 46 പേര്‍ രണ്ടുമാസത്തില്‍ കുറഞ്ഞ കാലയളവില്‍ ഒളിവില്‍ കഴിഞ്ഞവരാണ്. വനിതകളുടെ പ്രാതിനിധ്യത്തില്‍ കഴിഞ്ഞ കോണ്‍ഗ്രസിനേക്കാള്‍ വര്‍ധന വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കുറവാണെന്ന നിരീക്ഷണം ക്രെഡന്‍ഷ്യല്‍ കമ്മിറ്റി നടത്തി. യുവാക്കളുടെ പ്രാതിനിധ്യം കുറവാണെന്ന നിരീക്ഷണവുമുണ്ട്. സുധ സുന്ദരരാമന്‍, മൃദുല്‍ ദേ, കെ കെ ശൈലജ, ടികെന്ദര്‍ പന്‍വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എം പ്രശാന്ത്
 http://deshabhimani.com/news-national-all-latest_news-458973.html#sthash.HriJJVpS.dpuf

No comments:

Post a Comment