Monday, February 3, 2014

ജമീല പ്രകാശത്തെ മന്ത്രി ബാബു അധിക്ഷേപിച്ചു; സഭയില്‍ ബഹളം

വിഴിഞ്ഞം പദ്ധതിയിലെ ആശങ്കകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട്  നിയമസഭയില്‍ നോട്ടീസ്  നല്‍കിയ ജമീല പ്രകാശം എംഎല്‍എയെ  മന്ത്രി കെ ബാബു അധിക്ഷേപിച്ചു. പദ്ധതികള്‍ തുരങ്കം വെക്കാനായി ഇത്തരത്തില്‍ എംഎല്‍എമാരെ കയരൂരി വിടാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നോക്കണമെന്നായിരുന്നു മന്ത്രി ബാബുവിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളമുയര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ ഇടപ്പെടുകയും മോശം വാക്കിനെതിരെ മന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ നടപ്പാക്കുന്നതില്‍ നാട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ടെന്നും 6000 കോടിയുടെ ടെണ്ടര്‍ നടപടികള്‍ സുതാര്യമാണോയെന്നും നോട്ടീസ് നല്‍കിയ ജമീല പ്രകാശം എംഎല്‍എ ചോദിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് ആശങ്കയൊന്നും ഇല്ലെന്നും ശരിയായ ദിശാബോധത്തിലാണ് പദ്ധതിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇത്തരത്തില്‍ ആശങ്കയുണ്ടാക്കി സമരം നടത്തുന്നവരുടെ കൂടെ കുട്ടുകൂടാതെ അത്തരക്കാരെ പിന്തിരിപ്പിക്കാനാണ് എംഎല്‍എമാര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സബ്മിഷന്‍ ഉന്നയിച്ചു. കെ രാധാകൃഷ്ണന്‍ എംഎല്‍എയാണ് സബ്മിഷന്‍ ഉന്നയിച്ചത്.ശൂന്യവേളയില്‍ സബ്മിഷന്‍ ചര്‍ച്ചചെയ്തേക്കും.

deshabhimani

No comments:

Post a Comment