Friday, April 11, 2014

ഗൗരിയമ്മയെ അധിക്ഷേപിച്ച് ബോര്‍ഡ് ചെയര്‍മാന്റെ കാറില്‍ അശ്ലീല മാസിക

ആലപ്പുഴ: കേരളത്തിന്റെ സര്‍വാദരണീയ നേതാവായ ഗൗരിയമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല മാസിക വന്‍തോതില്‍ കൈവശംവച്ച് വിതരണം ചെയ്തതിന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ടി ഇതിഹാസിന്റെ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തു. അവലൂക്കുന്ന് വായനശാലയിലെ 132-ാം നമ്പര്‍ പോളിങ് സ്റ്റേഷന് മുന്നിലായിരുന്നു ജെഎസ്എസ് പുറത്താക്കിയ ഇതിഹാസ് വോട്ടര്‍മാര്‍ക്ക് അശ്ലീല മാസികയായ "ക്രൈം" നല്‍കിയത്. ഭാര്യയ്ക്കൊപ്പമെത്തി കെ സി വേണുഗോപാലിന് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു വിതരണം.

പൊലീസ് എത്തി ഇതിഹാസിനെയും ഭാര്യയെയും ഓട്ടോയില്‍ കയറ്റിവിട്ടു. യുഡിഎഫ് പ്രവര്‍ത്തകരടക്കം ഇതിഹാസിനെതിരെ പരസ്യമായി പ്രതികരിച്ചു. തുടര്‍ന്ന് ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം തഹസില്‍ദാരെത്തി കാര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കെട്ടുകണക്കിന് അശ്ലീലമാസിക കണ്ടെത്തി. "കെ ആര്‍ ഗൗരിയമ്മയ്ക്ക് അധികാരഭ്രാന്ത്“ എന്ന കവര്‍സ്റ്റോറിയോടുകൂടിയ അശ്ലീലമാസികയുടെ അഞ്ചോളം കെട്ടുകളും കാറിന്റെ ഡിക്കിയില്‍ ഉണ്ടായിരുന്നു. കെ സി വേണുഗോപാലിന് വേണ്ടി ഇതിഹാസ് തന്നെയാണ് അശ്ലീലമാസികയില്‍ ഗൗരിയമ്മയ്ക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചതെന്നും സംശയമുണ്ട്. ഇതിഹാസിനെ അറസ്റ്റ്ചെയ്യണമെന്ന് ജനാധിപത്യ മഹിളാ സമിതി പ്രസിഡന്റ് ബീനാ കുറുപ്പ് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇതിഹാസിനെ പുറത്താക്കണമെന്ന് ജെഎസ്എസ് ജില്ലാസെക്രട്ടറി സി എം അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment