Wednesday, September 2, 2020

എങ്ങനെ മറക്കും ആ തിരുവോണ നാൾ

 തലശേരി: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  പി ജയരാജനെ ’99ലെ തിരുവോണ നാളിലാണ്‌ വീട്ടിനുള്ളിലിട്ട‌് വെട്ടിനുറുക്കിയത‌്. ഭാര്യ യമുനയുടെ  ഇടപെടലിൽ അതിവേഗം‌ ആശുപത്രയിലെത്തിച്ചതുകൊണ്ടുമാത്രം ഇന്നും ജീവിച്ചിരിക്കുന്നു.  

ആർഎസ‌്എസ് ക്രിമിനൽസംഘം വെട്ടിപ്പരിക്കേൽപ്പിച്ച പി ജയരാജൻ എറണാകുളം സ്പെഷ്യലിസ്‌റ്റ്‌ ആശുപത്രിയിൽ (ഫയൽ ചിത്രം)

എൽഡിഎഫ‌് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌ു കമ്മിറ്റി സെക്രട്ടറിയായിരുന്നു ജയരാജൻ. തെരഞ്ഞെടുപ്പു തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു. ഭക്ഷണം കഴിച്ച‌് വിശ്രമിക്കുമ്പോഴാണ‌് ബോംബും വാളും മഴുവുമായി അക്രമികളെത്തിയത‌്. ബോംബെറിഞ്ഞ‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച‌് വീട്ടിലേക്ക‌് ഇരച്ചുകയറിയ സംഘം  ജയരാജന്റെ ശരീരം കൊത്തിനുറുക്കി. കൈകൾ വെട്ടിമാറ്റി. മരിച്ചെന്നുകരുതി  ശരീരം ഉപേക്ഷിച്ച്‌ മടങ്ങി.

ആ തിരുവോണ നാൾ യമുനയുടെ മനസ്സിൽ ഇന്നുമൊരു നടുക്കമായുണ്ട‌്. ‘‘ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ‌്. ബെഡ‌്ഷീറ്റ‌് വാരിയെടുത്ത‌് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ‌് മുറിവെന്ന‌് വ്യക്തമല്ല. പിറ്റേദിവസം മുറിയിൽനിന്നാണ‌് പെരുവിരൽ കിട്ടിയത‌്’’ യമുന ഓർത്തെടുത്തു.

പി ദിനേശൻ

തിരുവോണ നാളിലെ ‘ചോരക്കൊതി’

തിരുവോണനാളിൽ രാഷ്ട്രീയഎതിരാളികൾ വടിവാളുകൊണ്ട്‌ ചോരപ്പൂക്കളം തീർത്തത്‌ ആറ്‌ സിപിഐ എം പ്രവർത്തകരുടെ ജീവനെടുത്ത്‌. ഏറ്റവുമൊടുവിൽ  വെഞ്ഞാറമൂട്ടിലെ  മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും വകവരുത്താനും കോൺഗ്രസ്‌ കൊലയാളികൾ തിരുവോണത്തലേന്ന്‌ തന്നെ തെരഞ്ഞെടുത്തു. 1984 സെപ്തംബർ ഏഴിന് തിരുവോണനാളിലാണ് എസ്‌എഫ്‌ഐ നേതാവായ എം എസ്‌ പ്രസാദിനെ പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് ഡിപ്പോയ്ക്ക് സമീപത്ത്‌ വച്ച്‌ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്‌.

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ എന്നീ ചുമതലയിലിരിക്കെയാണ്  പ്രസാദിനെ കൊലപ്പെടുത്തിയത്. 1982 ഡിസംബർ 17ന് കലാലയമുറ്റത്തുവച്ച്‌ സി വി ജോസിനെ കോൺഗ്രസുകാർ കൊപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷിയായിരുന്നു പ്രസാദ്‌. അന്നും പ്രസാദ്‌  ക്രൂരമായ അക്രമത്തിന്‌ ഇരയായിരുന്നു.


കണ്ണൂർ മുഴപ്പിലങ്ങാട്‌  പാച്ചാക്കരയിലെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകനായിരുന്ന കാര്യത്ത്‌ രമേശനെ 1989 സെപ്‌തംബർ 12ന്‌ ലീഗുകാർ അരിഞ്ഞു തള്ളിയതും ഒരു തിരുവോണനാളിൽ. കൂട്ടുകാരുമൊന്നിച്ച്‌ നടക്കാനിറങ്ങി വീട്ടിലേക്ക്‌ മടങ്ങുന്ന വഴിയിലായിരുന്നു ഇരുട്ടിന്റെ മറവിൽ പതിയിരുന്ന്‌ വെട്ടിക്കൊന്നത്‌.


കാസർകോട്‌ മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്‌ണനെ 2013 സെപ്‌തമ്പർ 16ന്‌ തിരുവോണ ദിവസം കോൺഗ്രസുകാർ കുത്തിക്കൊല്ലുകയായിരുന്നു. സ്‌കൂട്ടറിൽ വീട്ടിലേക്ക്‌ പോകുമ്പോൾ റോഡിൽ തടഞ്ഞുനിർത്തി നെഞ്ചിൽ മൂർച്ചയുള്ള ആയുധം കുത്തിയിറക്കി കൊന്നു.  രാഷ്ട്രീയവിരോധം തീർക്കാൻ കോൺഗ്രസ്‌ നേതൃത്വം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതായിരുന്നു കൊലപാതകം.


ഡിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ്‌ കൊല നടത്തിയതെന്ന്‌ കേസിലെ പ്രതി പിന്നീട്‌ വാർത്താസമ്മേളനത്തിൽതന്നെ പറഞ്ഞു.  ഉമ്മൻചാണ്ടി ഭരണത്തിൽ പ്രതികൾ മുഴുവൻ കോടതിയിൽ തെളിവില്ലാതെ കുറ്റവിമുക്തരായി. ഡിസിസി പ്രസിഡന്റിനെതിരെ വെളിപ്പെടുത്തൽ നടത്തിയ പ്രതിക്ക്‌ ജോലി നൽകി ഒതുക്കി. കേസ്‌ അപ്പീലിലാണ്‌.

ഓണനാളിൽ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കവെ കാസർകോട്‌ കാലിച്ചാനടുക്കം കായക്കുന്നിലെ സി നാരായണനെ 2015 ആഗസ്‌ത്‌ രണ്ടിനാണ്‌ ആർഎസ്‌എസ്‌–-ബിജെപി ക്രിമിനലുകൾ  വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. സഹോദരൻ അരവിന്ദനെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോകുകയായിരുന്നു. അരവിന്ദന്‌ ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.

ഗൂഢാലോചന ഫാം ഹൗസിൽ

കൊലപാതകത്തിന്‌ കോൺഗ്രസുകാരായ പ്രതികൾ ഗൂഢാലോചന നടത്തിയത്‌ വേങ്കമലയിലെ  ഉൾപ്രദേശത്തെ  ഫാം ഹൗസിൽ. കൊലപാതകം നടന്ന തേമ്പാംമൂട്ടിൽനിന്ന്‌ രണ്ടരക്കിലോമീറ്റർ അകലെയാണ്‌‌ ഫാം ഹൗസ്‌. ചില പ്രമുഖ കോൺഗ്രസ്‌ നേതാക്കളും ഗൂഢാലോചനയിൽ പങ്കാളിയായതായി സൂചനയുണ്ട്‌. ഇത്‌‌ പൊലീസ്‌ അന്വേഷിക്കുന്നു. പൊലീസ്‌ കോടതിയിൽ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിലാണ്‌ ഫാം ഹൗസിലെ ഗൂഢാലോചന എടുത്തുപറയുന്നത്‌. സംഭവത്തിനു പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും പ്രതികൾ കോൺഗ്രസുകാരാണെന്നും എഫ്‌ഐആറിൽ പറയുന്നു‌.

ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിന്‌ പെരുനാൾ തലേന്ന്‌ വെട്ടേറ്റിരുന്നു. അതിനു പിന്നിലും ഇപ്പോൾ അറസ്റ്റിലായവരാണ്‌. ഇവർ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ്‌ മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും കൊലപ്പെടുത്തിയത്‌. .

എം വി പ്രദീപ്

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല : 7 കോൺഗ്രസുകാർ പിടിയിൽ ; മഹിളാ കോൺഗ്രസുകാരിയും പിടിയിൽ

 വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്‌(30), ഹഖ്‌  മുഹമ്മദ്‌(24) എന്നിവരെ തിരുവോണ തലേന്ന്‌  രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവടക്കം ഏഴ്‌ കോൺഗ്രസുകാർ അറസ്‌റ്റിൽ.

പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്‌ (27),   മരുതുംമൂട്‌ ചെറുകോണത്ത്‌ വീട്ടിൽ സജീവ് (35)‌, മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത്‌ വീട്ടിൽ സനൽ(32)‌, പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക്‌ രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത്‌ വീട്ടിൽ‌ പ്രീജ (30)‌എന്നിവരാണ് അറസ്‌റ്റിലായത്‌.  

അടൂർ പ്രകാശ്‌ എംപിയുടെ അടുത്തയാളാണ്‌ ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ്‌ പ്രവർത്തകയാണ്‌. സജീവും സനലും കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്‌. ഷജിത്‌, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ്‌ ചെയ്‌തു.

കൊലപാതകത്തിൽ നേരിട്ട്‌ പങ്കാളികളായ രണ്ടുപേർ പൊലീസ്‌ കസ്‌റ്റഡിയിലുള്ളതായി സൂചനയുണ്ട്‌.  പ്രതികൾ കോൺഗ്രസുകാരാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നും വെഞ്ഞാറമൂട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ  അടുത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു.

ഒറ്റക്കുത്തിൽ ഹൃദയം പിളർന്നു

കൊലയാളികൾ മിഥിലാജിന്റെ (32) യും ഹഖ്‌  മുഹമ്മദിന്റെ (24) യും ഹൃദയം കുത്തിപ്പിളർത്തി. ഹഖിന്‌ നിരവധി വെട്ടും വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിലുള്ള കുത്തുമേറ്റു. മിഥിലാജിന്‌ ഇടത്‌ നെഞ്ചിലാണ്‌ കുത്തേറ്റത്‌. ഈ കുത്തും ഹൃദയം പിളർത്തി.

ആഴത്തിലുള്ള കുത്താണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വാളുകൾകൊണ്ടാണ്‌  ഹഖിനെ ആഞ്ഞുവെട്ടിയത്‌. അതിനിടെ   കഠാരകൊണ്ട്‌ കുത്തുകയും ചെയ്‌തു. കത്തി ഉള്ളിലിട്ട്‌ കറക്കിയശേഷമാണ്‌ തിരിച്ചെടുത്തത്‌. അതോടെ ഹൃദയം പിളർന്നു. മിഥിലാജിനെ ഒരു കുത്തേ കുത്തിയിട്ടുള്ളു. അത്‌ നേരിട്ട്‌ ഹൃദയത്തിൽ പതിച്ചു. 

ഗൂഢാലോചന അന്വേഷിക്കും

പ്രതികൾക്ക്‌ അടൂർ പ്രകാശ്‌ എംപി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി നേരിട്ട്‌ ബന്ധമുള്ളതും പൊലീസ്‌ അന്വേഷിക്കും. സംഭവത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്‌(30), ഹഖ്‌  മുഹമ്മദ്‌(24) എന്നിവരെ തിരുവോണ തലേന്ന്‌  രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവടക്കം ഏഴ്‌ കോൺഗ്രസുകാർ അറസ്‌റ്റിൽ.

പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്‌ (27),   മരുതുംമൂട്‌ ചെറുകോണത്ത്‌ വീട്ടിൽ സജീവ് (35)‌, മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത്‌ വീട്ടിൽ സനൽ(32)‌, പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക്‌ രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത്‌ വീട്ടിൽ‌ പ്രീജ (30)‌എന്നിവരാണ് അറസ്‌റ്റിലായത്‌.  

അടൂർ പ്രകാശ്‌ എംപിയുടെ അടുത്തയാളാണ്‌ ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ്‌ പ്രവർത്തകയാണ്‌. സജീവും സനലും കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്‌. ഷജിത്‌, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ്‌ ചെയ്‌തു.

കൊലപാതകത്തിൽ നേരിട്ട്‌ പങ്കാളികളായ രണ്ടുപേർ പൊലീസ്‌ കസ്‌റ്റഡിയിലുള്ളതായി സൂചനയുണ്ട്‌.  പ്രതികൾ കോൺഗ്രസുകാരാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നും വെഞ്ഞാറമൂട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ  അടുത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു.

ഒറ്റക്കുത്തിൽ ഹൃദയം പിളർന്നു

കൊലയാളികൾ മിഥിലാജിന്റെ (32) യും ഹഖ്‌  മുഹമ്മദിന്റെ (24) യും ഹൃദയം കുത്തിപ്പിളർത്തി. ഹഖിന്‌ നിരവധി വെട്ടും വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിലുള്ള കുത്തുമേറ്റു. മിഥിലാജിന്‌ ഇടത്‌ നെഞ്ചിലാണ്‌ കുത്തേറ്റത്‌. ഈ കുത്തും ഹൃദയം പിളർത്തി.

ആഴത്തിലുള്ള കുത്താണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വാളുകൾകൊണ്ടാണ്‌  ഹഖിനെ ആഞ്ഞുവെട്ടിയത്‌. അതിനിടെ   കഠാരകൊണ്ട്‌ കുത്തുകയും ചെയ്‌തു. കത്തി ഉള്ളിലിട്ട്‌ കറക്കിയശേഷമാണ്‌ തിരിച്ചെടുത്തത്‌. അതോടെ ഹൃദയം പിളർന്നു. മിഥിലാജിനെ ഒരു കുത്തേ കുത്തിയിട്ടുള്ളു. അത്‌ നേരിട്ട്‌ ഹൃദയത്തിൽ പതിച്ചു. 

ഗൂഢാലോചന അന്വേഷിക്കും

പ്രതികൾക്ക്‌ അടൂർ പ്രകാശ്‌ എംപി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി നേരിട്ട്‌ ബന്ധമുള്ളതും പൊലീസ്‌ അന്വേഷിക്കും. സംഭവത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

കടും കൈ തിരുവോണത്തലേന്ന്‌

തിരുവോണത്തലേന്ന്‌ ഉത്രാട രാത്രിയിൽ  11.05  ഓടെ വെഞ്ഞാറമൂട്‌ തേമ്പാമൂട്ടിലാണ്‌  നാടിനെ നടുക്കിയ അരുംകൊല. കോൺഗ്രസ്‌ അക്രമികളുടെ കേന്ദ്രമാണിത്‌. മിഥിലാജിന്റെ വെമ്പായത്തെ പച്ചക്കറി കടയിൽ സഹായിയായിരുന്നു ഹഖ്‌.  കട അടച്ചശേഷം രാത്രിയിൽ കലുങ്കിൻമുഖത്തെ വീട്ടിൽ ഹഖിനെ കൊണ്ടുവിടാനാണ് മിഥിലാജ് ബൈക്കിലെത്തിയത്. തേമ്പാമൂട് ജങ്‌ഷനിൽ കോൺഗ്രസ്‌ ക്രിമിനൽ സംഘം  ബൈക്ക് തടഞ്ഞുനിർത്തി  വെട്ടുകയും കുത്തുകയുമായിരുന്നു.  രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട്‌ പൊലീസ്‌ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.

പെരുന്നാൾത്തലേന്ന് റിഹേഴ്സൽ; തിരുവോണത്തലേന്ന് കൊലപാതകം

തേമ്പാമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന്റെ റിഹേഴ്സൽ നടന്നത് പെരുന്നാൾ തലേന്ന്. അന്ന് പന്ത്രണ്ടോളം വരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വകവരുത്താൻ നോക്കിയത്  ഡിവൈഎഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയും സിപിഐ എം തേമ്പാമൂട് ബ്രാഞ്ച് അംഗവുമായ ഫൈസലിനെ. പെരുന്നാൾ തലേന്ന് രാത്രി പത്തോടെ കാറിൽ വീട്ടിലേക്ക്‌ പോകുകയായിരുന്ന ഫൈസലിനെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംഘം തടഞ്ഞുനിർത്തി അതിക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെയാണ് അക്രമികൾ രക്ഷപ്പെട്ടത്. കഴുത്തിനും നെഞ്ചിനും മുറിവേറ്റ ഫൈസൽ തലനാരിഴയ്ക്കാണ് മരണത്തിൽനിന്ന്‌ രക്ഷപ്പെട്ടത്. 

 പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തെ തുടർന്നുണ്ടായ ചെറിയ സംഘർഷം, വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ്‌ അന്ന്  ഫൈസലിനെ വകവരുത്താൻ നോക്കിയത്. അന്നും ഹഖ്‌  മുഹമ്മദിനെയും അപായപ്പെടുത്തുക എന്നത് ഇവരുടെ അജൻഡയിലുണ്ടായിരുന്നതായും ഫൈസൽ പറയുന്നു.

കൊലവിളിയുമായി യൂത്ത് കോൺഗ്രസ് നേതാവ്‌

സമൂഹ മാധ്യമങ്ങളിൽ കൊലവിളിയുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌. 

തിരുവനന്തപുരം വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയതിനെതിരെ നാടെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ്‌ ഇനിയും കൊല്ലുമെന്ന ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവും തിരുവമ്പാടി മണ്ഡലം ഭാരവാഹിയുമായ കൽപ്പൂർ സ്വദേശി യൂസരി മുഹമ്മദ്  എത്തിയത്.

വെഞ്ഞാറമൂട് കൊലപാതകത്തെ ന്യായീകരിച്ചും ഇനിയും കൊല്ലുമെന്ന് വെല്ലുവിളിച്ചുമാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. സംഭവത്തിൽ നാടാകെ പ്രതിഷേധമുയർന്നു.

 യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഐ എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.

സിപിഐ എം ഓഫീസും ആക്രമിച്ചു

ശാസ്താംകോട്ട: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നതിനു പിന്നാലെ സിപിഐ എം ഓഫീസുകൾക്ക് നേരെ കോൺഗ്രസ്‌ ആക്രമണം. സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ തിരുവോണദിവസം രാത്രി ആക്രമിച്ചു. ഓഫീസിന്റെ ജനാല അടിച്ചുതകർത്തു. പൊലീസ്‌ പിക്കറ്റിങ്‌ നിലനിൽക്കെയാണ് ഇരുട്ടിന്റെ മറവിൽ ഓഫീസ് ആക്രമിച്ചത്. പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ നാടിന്റെ ക്രമസമാധാനം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മതരാഷ്ട്രം എന്ന ഗുരുനിന്ദ

 പ്രതിസന്ധികളും ആശങ്കകളും നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ഇത്തവണ ശ്രീനാരായണഗുരു ജയന്തി കടന്നുവരുന്നത്. കോവിഡ് എന്ന മഹാവ്യാധി ലോകം മുഴുവൻ സർവനാശം വിതച്ചുകൊണ്ട് മുന്നേറുന്നു. അപ്പുറത്ത് ഗുരു ലോകസമക്ഷം അവതരിപ്പിച്ച സാഹോദര്യത്തിന്റെ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നു. ഏതൊരു സാംസ്കാരിക ഭൂമികയിൽനിന്നാണോ വിഭജിതമല്ലാത്ത മാനവലോകത്തിനായി ഗുരു ഊർജം സംഭരിച്ചത്, ആ രാജ്യം പ്രിയപ്പെട്ട ഇന്ത്യ കൈയൂക്കിന്റെ മതരാഷ്ട്രമായി മാറുമോ എന്ന ആശങ്ക ഇരുട്ടുപോലെ പടരുന്നു.

1992 ഡിസംബർ ആറിനാണ് സംഘപരിവാർ നേതൃത്വത്തിൽ അഞ്ഞൂറു കൊല്ലം പഴക്കമുള്ള ബാബ്‌റി മസ്ജിദ് തകർത്തത്. ആ നടപടി ഒരു കൊടിയ ക്രിമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി ഈയിടെ വിലയിരുത്തുകയുണ്ടായി. പക്ഷേ, നിർഭാഗ്യം എന്നുപറയട്ടെ അതേ കോടതി, ഒരു വിധിയിലൂടെ പള്ളി തകർത്ത സ്ഥലം ഒരു ക്ഷേത്രത്തിന്റെ നിർമാണത്തിനായി വിട്ടുകൊടുത്തു. തകർക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങൾക്കുമേൽ ക്ഷേത്രം പണിയുന്നതിനുള്ള ഭൂമിപൂജ നടന്നു. സാധാരണ മട്ടിലുള്ള ഒരു പൂജ ആയിരുന്നില്ല അത്. കോവിഡ് മഹാവ്യാധിയുടെ ഭാഗമായ നിയന്ത്രണങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഒരു ദേശീയ മഹോത്സവത്തിന്റെ ഭാവവും രൂപവും അതിനു കൽപ്പിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരുന്നു അവിടത്തെ ‘മുഖ്യപുരോഹിത’ൻ.

ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നതിന്റെ സൂചനയായിട്ടാണ് ജനാധിപത്യപക്ഷത്തെ നിരീക്ഷകർ ആ ചടങ്ങിനെ വിലയിരുത്തിയത്. ഇന്ത്യ ഒരു മതരാഷ്ട്രമാകുമ്പോൾ വിശ്വപ്രസിദ്ധമായ ഒരു സംസ്കാരത്തിന്റെ തകർച്ചയായിരിക്കും ലോകം കേൾക്കുക. അഞ്ഞൂറു കൊല്ലം തങ്ങൾ ആരാധന നടത്തിയിരുന്ന ഒരു ആലയം തകർക്കപ്പെടുകയും തകർത്തവർ രാഷ്ട്രത്തിന്റെ പിന്തുണയോടെ അവരുടെ ആരാധനാലയം പണിയുകയും ചെയ്യുമ്പോൾ  മുസ്ലിം ജനവിഭാഗങ്ങൾക്കുണ്ടാകുന്ന നിരാശയും ആത്മവേദനയും പ്രതിഷേധവുമെല്ലാം നമുക്ക്‌ കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ഇന്ത്യയുടെ ആത്മാവ് മുറിഞ്ഞുണ്ടാകുന്ന വേദന ഏതെങ്കിലും ഒരു പൗരന് അവഗണിക്കാനാകുമോ?

നാരായണഗുരുവിനാൽ വിരചിതമായ ആധുനിക ജനാധിപത്യ കേരളം ഒരു മതരാഷ്ട്രത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും ആലോചിക്കേണ്ടതുണ്ട്. ഇന്ത്യയുടെ യഥാർഥ പ്രശ്നം എന്താണ് എന്ന് തന്നോട് എന്നപോലെ പ്രിയശിഷ്യൻ സി വി കുഞ്ഞിരാമനോട് ഗുരു ചോദിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിട്ടു. ഗുരു തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. മതങ്ങൾ തമ്മിലുള്ള കലഹം. കാലങ്ങൾ ഏറെ കഴിഞ്ഞു. ആ കലഹം പലവിധത്തിൽ വളർന്നു. വളർന്നു എന്നല്ല; വളർത്തി എന്നുപറയണം. 1857ലെ പരാജയത്തിൽനിന്ന് ബ്രിട്ടീഷുകാർ പഠിച്ച പാഠം ഇന്ത്യയെ ഹിന്ദുക്കളും മുസ്ലിമുകളുമായി ഭിന്നിപ്പിച്ചു കൊണ്ടിരിക്കണം എന്നതാണ്. ആ ദൗത്യമാണ് സവർക്കർ മാപ്പപേക്ഷയിൽ വാഗ്ദത്തം ചെയ്തതനുസരിച്ച് ആർഎസ്എസ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നത്.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകലത്തെ അവസാനിപ്പിക്കാനുള്ള ഉപാധികൾ തേടിയാണ് ഇന്ത്യയുടെ ആത്മീയചിന്തയിൽ നാരായണഗുരു നീന്തിനടന്നതെന്ന് ആ മഹത് ജീവിതവും കൃതികളും തെളിയിക്കുന്നു. പൗരോഹിത്യ വ്യാഖ്യാനങ്ങളുടെ മറവിൽപ്പെട്ടുകിടന്ന അദ്വൈതചിന്ത അതിന്റെ ആത്മസ്വരൂപം കൈവരിക്കുന്നത് ഗുരുവിന്റെ കൈകളിൽ കിടന്നാണ്. ഇതേ തത്വചിന്ത തനിക്കുമുമ്പേ വ്യാഖ്യാനിച്ച മറ്റൊരു കേരളീയനെ ഗുരു വിശേഷിപ്പിച്ചത് "ജാതി സ്ഥാപിക്കാൻ ബുദ്ധികൊണ്ട് പറന്ന ശങ്കരൻ" എന്നാണ്. ശങ്കരാചാര്യർ ഒരുപക്ഷേ നേരിട്ടിരിക്കാവുന്ന ഏറ്റവും ക്രിയാത്മകമായ വിമർശനം. അദ്വൈതത്തെ മായാ(വാദ) മറയാക്കി ശങ്കരാചാര്യർ പൗരോഹിത്യത്തിനും വർണവ്യവസ്ഥയ്‌ക്കും അരക്കിട്ടു. വേദോപനിഷത്തുകൾ കടഞ്ഞെടുത്ത്‌ തനിക്കു കിട്ടിയ ശരിയായ അദ്വൈതംകൊണ്ട് ഗുരു അതു പൊളിക്കുന്നു.

"അവൻ ഇവൻ എന്നൊക്കെ അറിയപ്പെടുന്നത് ആദിമമായ ആത്മരൂപമാണെ"ന്ന് ഗുരു പറയുന്നു. ഇത് അദ്വൈത ചിന്തയുടെ സാരാംശമാണ്. പക്ഷേ, ഗുരു അവിടെ നിർത്തുന്നില്ല. തൊട്ടവരിയിൽത്തന്നെ വെളിപ്പെടുത്തുന്നു: "അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരണം." ആത്മാവും പ്രപഞ്ചവും ഒരേ ഒന്നിന്റെ ഭാഗമാണ് എന്നതുപോലെ മനുഷ്യനും മനുഷ്യനും ഒരേ സത്തയുടെ ആവിഷ്‌കാരങ്ങളാണ്. അതുകൊണ്ട് അവന് ഭിന്നിച്ചുനിൽക്കാൻ അവകാശമില്ല.

"ഒരുവനുനല്ലതുമന്യനല്ലലും ചേർ-

പ്പൊരു തൊഴിലാത്മവിരോധിയോർത്തിടേണം,പരനു പരം പരിതാപമേകിടുന്നോ-

രെരി നരകാബ്ദിയിൽ വീണെരിഞ്ഞിടുന്നു.'

(ആത്മോപദേശശതകം)

മതത്തിനും ജാതിക്കും മേധാവിത്വങ്ങൾക്കും മറ്റെല്ലാ വിഭജനങ്ങൾക്കുമെതിരെ എന്തെല്ലാം ലഭ്യമാണോ അതെല്ലാം തന്റെ കർമപഥത്തിൽ ഗുരു ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്വൈതചിന്ത കൂടാതെ ബുദ്ധദർശനവും തമിഴ് ദ്രാവിഡമുറകളും ഇസ്ലാമിക, ക്രൈസ്തവ മതചിന്തകളും അക്കാര്യത്തിൽ ഗുരുവിനു കൂട്ടുനിന്നു. നിങ്ങളേക്കാൾമുമ്പേ ഞാൻ ക്രിസ്തുമതത്തിൽ ചേർന്നുകഴിഞ്ഞു എന്ന് തന്നെ കാണാൻ വന്ന യുവപാതിരിയോട് ഗുരു പറയുന്നു. പരമേശ പവിത്രപുത്രനാണ് അദ്ദേഹത്തിന് ക്രിസ്തു. മുഹമ്മദാകട്ടെ കരുണാവാൻ നബി മുത്തുരത്നവും. മനുഷ്യർക്കിടയിൽ ശുചിത്യവും സ്നേഹവും ഉണ്ടാക്കാനാണ് താൻ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്ന് ഗുരു പറഞ്ഞു.

ഒരു വിഭാഗം ജനങ്ങളുടെ ദുഃഖവും കണ്ണീരും ആശങ്കകളും തളം കെട്ടിനിൽക്കുന്നിടത്ത് ക്ഷേത്രം പണിയുകയും അവിടെ ദൈവമുണ്ടെന്ന് പറയുകയും ചെയ്യുന്നതിനേക്കാൾ മഹാപരാധം വേറെയില്ല. യുദ്ധസ്മാരകമാകരുത് ആരാധനാലയങ്ങൾ. മതരാഷ്ട്രത്തിനെതിരെ ഇന്ത്യൻ ജനത ഉണർന്ന് മുന്നേറുമ്പോൾ അവരെ മുന്നിൽനിന്നുതന്നെ നയിക്കും സമുന്നതമായ ഗുരുസ്മരണ.

*

അശോകൻ ചരുവിൽ

കോൺഗ്രസ്‌ കൊലക്കത്തി താഴെ വയ്‌ക്കണം

 തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ നാടിന്‌ പ്രിയപ്പെട്ടവരായ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോൺഗ്രസിന്റെ ക്രിമിനൽ സംഘം വെട്ടിക്കൊന്ന നടുക്കുന്ന വാർത്ത കേട്ടാണ്‌‌ തിരുവോണനാൾ കേരളം ഉണർന്നത്‌. ഡിവൈഎഫ്‌ഐ കലുങ്കിൻമുഖം യൂണിറ്റ്‌ പ്രസിഡന്റ്‌ ഹഖ്‌ മുഹമ്മദ്‌, തേവലക്കാട്‌ യൂണിറ്റ്‌ ജോയിന്റ്‌  സെക്രട്ടറി മിഥിലാജ്‌  എന്നിവരെ രാത്രി വെഞ്ഞാറമൂട്‌‌ തേമ്പാംമൂട്ടിൽ ബൈക്ക്‌ തടഞ്ഞ്‌ തലങ്ങും വിലങ്ങും വെട്ടിയരിയുകയായിരുന്നു. ഇവർ മരിച്ചുവെന്ന്‌ ഉറപ്പാക്കിയാണ്‌ കോൺഗ്രസ്‌ ക്രിമിനലുകൾ മടങ്ങിയത്‌. സാമൂഹ്യപ്രതിബദ്ധതയുള്ള രണ്ട്‌ ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ട്‌.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന തേമ്പാംമൂട്‌ കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമുതൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റമാണ്‌ ആക്രമണത്തിന്‌ കാരണം. ജനങ്ങളുടെ ഏത്‌ പ്രശ്‌നത്തിലും ഓടിയെത്തുന്ന ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും ഇല്ലാതാക്കി ഡിവൈഎഫ്‌ഐയുടെയും സിപിഐ എമ്മിന്റെയും വളർച്ച തടയാം എന്ന്‌ അക്രമികൾ കരുതി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിനെ കഴിഞ്ഞ പെരുനാൾ തലേന്ന്‌ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘമാണ്‌ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയത്‌. കായംകുളത്ത്‌ സിപിഐ എം പ്രവർത്തകൻ സിയാദിനെ കോൺഗ്രസ്‌ കൊന്നതിന്റെ ചോരയുണങ്ങും മുമ്പാണ്‌ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം.

രാഷ്‌ട്രീയ എതിരാളികളോട്‌ അസഹിഷ്‌ണുത പുലർത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത്‌ കോൺഗ്രസിന്റെ രാഷ്‌ട്രീയ സംസ്‌കാരമാണ്‌. ഡൽഹിയിലെ സിഖ്‌‌ കൂട്ടക്കൊലയടക്കം എത്രയോ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടാം. കേരളത്തിൽ മൊയാരത്ത്‌ ശങ്കരനും കുഞ്ഞാലിയുമടക്കം എത്രയോ ഇടതുപക്ഷക്കാർ കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി. ഗ്രൂപ്പ്‌ പോരിൽ സ്വന്തം പാർടിക്കാരെ കൊന്നുതള്ളിയ ചരിത്രവും  കോൺഗ്രസിനുണ്ട്‌.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിന്‌ ജനപിന്തുണ വർധിക്കുന്നത്‌ കോൺഗ്രസിനെ അസഹിഷ്‌ണുക്കളാക്കുകയാണ്‌. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമെല്ലാം സർക്കാരിനെതിരെ നടത്തുന്ന അധിക്ഷേപങ്ങൾ ഇതിന്‌ തെളിവാണ്‌. സിപിഐ എം വിരോധവും അസഹിഷ്‌ണുതയും കുത്തിവച്ച്‌ അണികളെ അക്രമത്തിന്‌ പ്രേരിപ്പിക്കുകയാണ്‌ അവർ. വെഞ്ഞാറമൂട് സംഭവം  കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണെന്ന്‌ വ്യക്‌തമായിക്കഴിഞ്ഞു. പിടിയിലായവരെല്ലാം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ്‌. തേമ്പാംമൂട്ടിലെ ക്രിമിനലുകളെ സഹായിക്കാൻ അടൂർ പ്രകാശ്‌ എംപി ഇടപെട്ടതിന്റെ ശബ്‌ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്‌. സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തിന്‌ പിന്നിലെ ഉന്നതരെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌.

സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടാൽ രാഷ്‌ട്രീയമില്ലെന്ന്‌ മാധ്യമ പിന്തുണയോടെ പ്രചരിപ്പിക്കുന്നത്‌ കോൺഗ്രസിന്റെ പതിവാണ്‌. കൊല്ലപ്പെട്ടവരെ അധിക്ഷേപിക്കാനും അവർക്ക്‌ മടിയില്ല.  ഒളിയാക്രമണത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന്‌ കോൺഗ്രസ്‌ തിരിച്ചറിയണം. കൊലക്കത്തി താഴെവച്ച്‌, സിപിഐ എം വിരോധവും അസഹിഷ്‌ണുതയും അവസാനിപ്പിച്ച്‌ സാമൂഹ്യപ്രതിബദ്ധതയോടെ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ അവർ തയ്യാറാകണം.

പ്രളയത്തിലും ദുരിതത്തിലും രോഗത്തിലും ഓടിയെത്തുന്ന നിസ്വാർഥരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ എല്ലാ നാട്ടിലുമുണ്ട്‌. ഒരു കൊലക്കത്തിക്കും കെടുത്താൻ കഴിയാത്ത ഊർജമാണ്‌ ഈ ചെറുപ്പക്കാരുടെ കൈമുതൽ. ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും സിയാദിന്റെയും രക്തസാക്ഷിത്വം പാഴാകില്ലെന്നതിന്‌‌ കേരളത്തിന്റെ ഈ പൊരുതുന്ന യൗവനമാണ്‌ ഉറപ്പ്‌.

deshabhimani editorial 02092020

രാജ്യത്തിന്റെ ജിഡിപി 24 ശതമാനം ഇടിഞ്ഞു ; ലോകത്തെ പ്രധാന സമ്പദ്‌ഘടനകളിലെ ഏറ്റവും കടുത്ത തകർച്ച

 ന്യൂഡൽഹി: കോവിഡിനു മുമ്പേ മാന്ദ്യത്തിലായിരുന്ന രാജ്യത്തിന്റെ സമ്പദ്‌ഘടന ഏപ്രിൽ–-ജൂൺ കാലയളവിൽ 24 ശതമാനം ചുരുങ്ങി. ലോകത്തെ പ്രധാന സമ്പദ്‌ഘടനകളിലെ ഏറ്റവും കടുത്ത തകർച്ചയാണിത്‌. ആഭ്യന്തര ഉൽപാദന (ജിഡിപി)  കണക്ക് മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്. 1996 മുതലാണ്‌ ത്രൈമാസ കണക്ക്‌ പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌.

നിർമാണമേഖല 50.3 ശതമാനവും ഉൽപാദനമേഖല 39.3 ശതമാനവും ഇടിഞ്ഞു. വാണിജ്യ, ഹോട്ടൽ, ഗതാഗത, വാർത്താവിനിമയ–-വാർത്താവിതരണ മേഖലകളിലെ ഇടിവ്‌ 47 ശതമാനം‌. ധനകാര്യസേവനമേഖലയിൽ 5.3, ഖനനത്തിൽ 23.3, വൈദ്യുതി–-വാതകരംഗങ്ങളിൽ ഏഴ്‌ ശതമാനം വീതം ഇടിവ്. കാർഷികമേഖലയിൽ മാത്രമാണ്‌ വളർച്ച–-3.4 ശതമാനം. മൊത്തം മൂല്യവർധന 22.8 ശതമാനം ചുരുങ്ങും. ഈ വർഷം പൂർണമായി സമ്പദ്‌ഘടന ചുരുക്കത്തിലേ‌ക്ക്‌ നീങ്ങി.

കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–-ജൂൺ കാലത്ത്‌ 35.35 ലക്ഷം കോടി രൂപയായിരുന്ന ജിഡിപി ഇക്കൊല്ലം ഇതേ കാലയളവിൽ 26.90 ലക്ഷം കോടിയായി ഇടിഞ്ഞു. ധനകമ്മി ഏപ്രിൽ–-ജൂലൈ കാലയളവിൽ  8.21 ലക്ഷം കോടിയായി ഉയർന്നു. നടപ്പുവർഷത്തിലാകെ പ്രതീക്ഷിച്ച ധനകമ്മി 7.96 ലക്ഷം കോടി മാത്രം.  നടപ്പുവർഷം ബജറ്റ്‌കമ്മി ജിഡിപിയുടെ ഏഴ്‌ ശതമാനമായി ഉയരും.

ജനങ്ങളുടെ ദുരിതമേറി: യെച്ചൂരി

കോവിഡ്‌ രോഗവ്യാപന വളർച്ച നിരക്കിൽ ഏറ്റവും മുന്നിലെത്തിയ സമയത്ത്‌ തന്നെയാണ്‌ ഇന്ത്യ ജിഡിപി ഇടിവിലും ഒന്നാം സ്ഥാനം നേടിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ദുരിതവും വേദനയും ജീവനോപാധികളുടെ വിനാശവും പെരുകുന്നു. ഇനി ജിഡിപി 35 ശതമാനം വികസിച്ചാൽ മാത്രമാണ്‌ 2017ലെ വളർച്ചതോതിൽ എത്താൻ കഴിയുക–-യെച്ചൂരി പ്രതികരിച്ചു.

സാജൻ എവുജിൻ

Tuesday, September 1, 2020

ആശുപത്രിയിൽ രക്തം മാത്രമല്ല, നാട്ടിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ഓടി നടക്കും; അവരെ സഖാവേ എന്നാവില്ല, മക്കളെ എന്നാവും വിളിക്കുക'

 "സഖാവേ കേൾക്കാൻ നിൽക്കുന്നില്ല. ഇന്നലെ പോയ ആശുപത്രി കേസ് , നാളെയാണ് ഡിസ്ചാർജ് ആവുന്നെ. അവർക്ക് ഒരു വണ്ടി ഏർപ്പാട് ചെയ്യണം. പാർട്ടി കുടുംബം അല്ല. എന്നാലും കുറച്ചു ബുദ്ധിമുട്ടിൽ ഉള്ള കുടുംബമാണ്. ഒരു വണ്ടി കിട്ടിയാൽ ഞാൻ തന്നെ പോയി വിളിക്കാം എന്നു വിചാരിക്കുവാ. ഒന്ന് തപ്പട്ടെ'. എൻ നൗഫലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

പൗരത്വ നിയമത്തിന് എതിരെ ഡി വൈ എഫ് ഐ സംസ്‌ഥാനം ഒട്ടുക്കെ പ്രതിഷേധ സമരങ്ങൾ നടത്തുന്ന സമയം. തിരുവനന്തപുരം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അൻസാരി സഖാവ് വിളിച്ച്‌, ജില്ലയുടെ ഉൾ പ്രദേശത്തെ ഒരു മേഖലയിലെ പരിപാടിയിൽ സംസാരിക്കാൻ ഏല്പിച്ചു. ബസ് അപൂർവം ആയ സ്ഥലത്തേക്ക് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വന്ന് പ്രദേശത്തെ സഖാക്കൾ കൊണ്ട് പോകും.

തിരുവനന്തപുരത്ത് നിന്ന് ബസ് കേറിയപ്പോഴേ, മേഖല സെക്രട്ടറി വിളിച്ചു. നെയ്യാറ്റിനക്കരയിൽ എത്തുമ്പോഴേക്ക് വന്നു വിളിക്കാൻ ആളെത്തും എന്ന് ഓർമിപ്പിച്ചു. ഇടയ്ക്ക് വിളിച്ചു തിരക്കി, എവിടെ എത്തിയെന്ന്. നെയ്യാറ്റിൻകര എത്തിയപ്പോ മേഖല കമ്മിറ്റി അംഗം കാത്തു നിൽക്കുന്നു. ബൈക്കിൽ ഞങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് തിരിച്ചു.

"പണി സ്ഥലത്തു നിന്ന് നേരെ വന്നതാ ഞാൻ. താമസിച്ചോ സഖാവേ' എന്നു ചോദിച്ചു ചിരിച്ചും കൊണ്ട് പുള്ളി കാല പഴക്കം ചെന്ന ഹീറോ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു.

പോകും വഴിക്ക്, പരിചയപ്പെട്ടു. പുള്ളി ജീവിതം പറഞ്ഞു. ഞാൻ കേട്ടു.

വർഷങ്ങളായി സംഘടനാ പ്രവർത്തനമുണ്ട്. സ്‌കൂളിൽ പടിക്കുമ്പോ എസ് എഫ് ഐ കാരനായി തുടങ്ങിയതാണ്. പിന്നെ ഡി വൈ എഫ് ഐ ആയി. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠനം കഴിഞ്ഞ് ഗൾഫിൽ പോയി. ആപ്പഴും മനസ്സ് നാട്ടിൽ തന്നെ. പ്രദേശത്തെ സഖാക്കൾ നാട്ടിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആരുടെ എങ്കിലും കേസ് വന്നാൽ വിളിക്കും. അപ്പോ ശെരിക്കും സന്തോഷമാണ്. ആളായി കൂടെ നിൽക്കാൻ പറ്റിയിലെങ്കിലും സംഘടനയ്‌ക്ക് ഒപ്പം മറ്റൊരു വിധത്തിൽ പ്രവർത്തിക്കാൻ ഉള്ള അവസരമാണ് ഗൾഫിൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ചെറിയ പണത്തിന്റെ ഒരു ഭാഗം നാട്ടിലെ സംഘടനാ പ്രവർത്തനത്തിന് കൂട്ട് ചേർക്കുമ്പോൾ.

വീട് വച്ചു കഴിഞ്ഞപ്പോൾ നാട്ടിലേക്ക് വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. ദിവസവും ആരെങ്കിലും എന്തെങ്കിലും കുഞ്ഞു കുഞ്ഞു ആവശ്യത്തിനു ഫോണിൽ വിളിക്കുമ്പോ തോന്നുന്ന സന്തോഷം ആണ് ഏറ്റവും വലുത് എന്നു തോന്നും.

ഇടയ്ക്ക് പണി മുടങ്ങും, അത് മാത്രം ആണ് പ്രശനം. ഒന്നോ രണ്ടോ ദിവസം ആണെങ്കിൽ സീനില്ല. അടുപ്പിച്ചു മുടങ്ങിയാൽ വീട് പട്ടിണി ആവും. '

'പാർട്ടിയോ പണിയോ എന്നു ചോദിച്ചാൽ പാർട്ടി കഴിഞ്ഞിട്ടേ പണിയുള്ളൂ.'

പുള്ളി അത് പറഞ്ഞിട്ട് ചിരിച്ചു.

'പണി പണി എന്നു കേൾക്കുമ്പോ വലിയ പണിയാണ് എന്നു സഖാവ് വിചാരിക്കുമോ?'

എന്നോട് ചോദിച്ചു.

ഞാൻ ഇല്ലെന്ന് മുരടനക്കി.

'തട്ടിന്റെ പണിയാണ്. ഇന്ന് ലീവ് ചോദിക്കാൻ പറ്റിയില്ല. ഇന്നലേം ലീവ് ആർന്നു. ഇവിടുന്നു മെഡിക്കൽ കോളേജിൽ ഒരു ആശുത്രി കേസ് ഉണ്ടാരുന്നു.'..

പരിപാടി നടക്കുന്ന സ്‌ഥലമെത്തി.

എന്നെ ഇറക്കിയിട്ട് പുള്ളി പറഞ്ഞു,

"സഖാവേ കേൾക്കാൻ നിൽക്കുന്നില്ല. ഇന്നലെ പോയ ആശുപത്രി കേസ് , നാളെയാണ് ഡിസ്ചാർജ് ആവുന്നെ. അവർക്ക് ഒരു വണ്ടി ഏർപ്പാട് ചെയ്യണം. പാർട്ടി കുടുംബം അല്ല. എന്നാലും കുറച്ചു ബുദ്ധിമുട്ടിൽ ഉള്ള കുടുംബമാണ്. ഒരു വണ്ടി കിട്ടിയാൽ ഞാൻ തന്നെ പോയി വിളിക്കാം എന്നു വിചാരിക്കുവാ. ഒന്ന് തപ്പട്ടെ'.

പഴയ ഹീറോ ബൈക്ക് ഇറ്റ് കിതപ്പോടെ ആ മനുഷ്യനെയും കൊണ്ട് പോകുന്നത് വേദിയിലേക്ക് കേറും വരെ എനിക്ക് കാണാൻ പറ്റുന്നുണ്ട്.

***.

ഇതു പോലെ പതിനായിരക്കണക്കിന് മനുഷ്യരാണ് ഡി വൈ എഫ് ഐയെ ചലിപ്പിക്കുന്നത്. നാട്ടിലെ സാധാരണ മനുഷ്യരുടെ ഫോൺ കൊണ്ടാക്ടിൽ ഇവരുടെ പേരും നമ്പറും ഉറപ്പായും കാണും. ആശുപത്രിയിൽ രക്തം മാത്രമല്ല, ബില്ലടയ്ക്കാനുള്ള പണവും സംഘടിപ്പിക്കാൻ നാട്ടിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ഇവർ ഓടി നടക്കും.

അവരെ സഖാവേ എന്നാവില്ല, മക്കളെ, എന്നാവും ആ നാട്ടിലെ മുതിർന്നവർ വിളിക്കുക.

വഴി തർക്കത്തിൽ മധ്യസ്ഥം പറയാൻ അവരോളം സത്യസന്ധർ മറ്റാരുമില്ല ഇന്ന് ഇരു കൂട്ടരും ഉറപ്പിക്കും.

ഇരകൾക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ, അവരാകും കൂട്ടു പോകുക. നീതി കിട്ടും വരെ അവർ തങ്ങൾക്ക് ഒപ്പം ഉണ്ടാകും എന്ന വിശ്വാസം മുറിവേൽകുന്നവർക്ക് സ്വാഭാവികം ആയി വന്നു ചേരും.

പ്രദേശത്തെ ആശുപത്രിയിൽ ഒരു ആൾ സഹായം വേണ്ടി വന്നാൽ സൂപ്രണ്ട് അവരെയാകും ആദ്യം വിളിക്കുക എന്നത് എന്റെ നേരനുഭവമാണ്.

പതിനായിരം ചോറ് പൊതികൾ മെഡിക്കൽ കൊളേജിലേക്ക് കൊടുക്കാൻ ഊഴം കാത്തിരിക്കന്നവരാകും അവർ.

ഏത് വീടിനു മുന്നിലും വന്ന് '5 പൊതി എഴുതട്ടെ' ? എന്നവർ അവിടുത്തെ അമ്മയോട് ചോദിക്കുമ്പോൾ ' നീ ഇഷ്ടമുള്ളത് എഴുതേടാ, ആസ്പത്രിയിലേക്കല്ലേ, നല്ല കാര്യത്തിനല്ലേ'. എന്ന് ഏതമ്മയും സമ്മത പെടും.

SSLC ക്കോ പ്ലസ് ടു. വിനോ ജയിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ചേർത്തു പിടിക്കാനും സമ്മാനം കൊടുക്കാനും ഫ്‌ളക്‌സ് അടിക്കാനും ആദ്യം ഓടിയെത്തുക അവരാകും.

ഓണത്തിനും പ്രളയത്തിനും കൊറോണ കാലത്തും പാവങ്ങൾക്ക് ഭക്ഷ്യ കിറ്റ് കൊടുക്കുംമ്പോൾ ഒരു ബിജെപി കാരന്റെയും എസ് ഡി പി കാരന്റെയും വീട് വിട്ടു പോകില്ല എന്നവർ ഉറപ്പാക്കും. 'പട്ടിണിക്ക് എന്ത് രാഷ്ട്രീയം ? എന്നവർക്ക് മറ്റാരേക്കാളും നന്നായ് അറിയും.

പ്രളയം വന്നാലും കൊറോണ വന്നാലും അവർ ദുരന്തം തൊട്ടവർക്ക് ഒപ്പമുണ്ടാകും. ആക്രി പെറുക്കി പത്തു കോടി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത വാർത്ത ഒരു പത്രത്തിലും വന്നില്ലെങ്കിലും അവർക്ക് ഒരു ചുക്കുമില്ല. അവർ ആഘോഷിക്കപ്പെടാൻ വേണ്ടിയല്ല ജീവിച്ചത്, ജീവിക്കുന്നത്.

കൊറോണ ബാധിതർ മരിച്ചാൽ അവരെ സംസ്കരിക്കാൻ ഒരു പേടിയും അവർക്കില്ല.

ഒരൊറ്റ ദിവസം കൊണ്ട് ഒരു ഓഡിറ്റോറിയം കൊറന്റൈൻ സെന്റർ ആക്കാൻ അവരെ വിളിച്ചാൽ മതിയെന്ന് പഞ്ചായത്തു പ്രസിഡണ്ട് ആത്മവിശ്വാസപ്പെടും.

ഏത് കൊറന്റൈൻ കേന്ദ്രത്തിലും മാസങ്ങൾ വീട്ടിൽ പോകാതെ കൂട്ടിരിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടുമില്ല.

അവരിൽ നല്ല പങ്കും കമ്മ്യുണിസ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടാകണം എന്നില്ല. 'മൂലധനത്തിന്റെ' ഒരു കോപ്പി വാങ്ങി വായിച്ചത് അവർ ഇനിയും വായിച്ചു തുടങ്ങിയിട്ട് ഉണ്ടാകണം എന്നു പോലുമില്ല. പക്ഷെ, അവർക്ക് ഏത് ബുദ്ധിജീവിയെക്കാളും നന്നായി മാർക്സിയൻ ദർശനം വഴങ്ങും. അവർക്ക് അത് പ്രയോഗമാണ്. അവർക്ക് അത് അവരുടെ ജീവിതത്തിന്റെ സാരമാണ്.

അവർ ഒരിക്കൽ പോലും എകെജി സെൻറർ നകത്ത് കയറിയിട്ടുണ്ടാവില്ല.

അവർ ഏത് അനീതിക്കും നേരെ സമരം ചെയ്യും. പോലീസിന്റെ തല്ലു കൊള്ളും. ജയിലിൽ കിടക്കും. എന്നാലും പുറത്തിറങ്ങി പിന്നെയും സമരം ചെയ്യും. അവർ ജീവിതത്തിൽ ഒരിക്കലും ഒരു അനീതിക്കും നേരെ മാപ്പ് പറഞ്ഞ് സ്വന്തം ജീവിതം പുളകപ്പെടുത്തില്ല.

നോക്ക്, അവരിൽ നല്ല പങ്കും കൂലി പണിക്കാരാവും. പെട്രോൾ അടിക്കാൻ പാട് പ്പെടുന്നവരാകും.കുഞ്ഞു മകൻ പറഞ്ഞ സമ്മാനം വാങ്ങാൻ പണമില്ലാത്തതിനാൽ രാത്രി വൈകി, കുഞ്ഞുറങ്ങിയ ശേഷം വീട്ടിൽ വന്നു കയറുന്നവരാകും.

അവർ ഒരു സ്‌ഥാന മാനവും പ്രതീക്ഷിച്ചു പൊതുപ്രവർത്തനം തുടങ്ങിയരാവില്ല. രാഷ്ട്രീയ പ്രവർത്തനം കൊണ്ട് അവർക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുണ്ടാകു. എന്നാലും അതൊന്നും അവർ നഷ്ടമായി എണ്ണുകയെ ഇല്ല.

ആയതിനാൽ, പ്രിയ മിഥിലാജ്, പ്രിയ ഹക്ക് മുഹമ്മദ്, എന്റെ പ്രിയ സഖാക്കളെ, നിങ്ങളെ ഒരിക്കലും കണ്ടിട്ടില്ല എങ്കിലും നിങ്ങളെ എനിക്ക് അറിയാം. നിങ്ങളുടെ ജീവിതം നന്നായി അറിയാം.

ഒരു മാധ്യമ പൊന്നു തമ്പുരാന്റെയും രാത്രി ചർച്ചയിൽ നിങ്ങളുടെ കൊലപാതകം ചർച്ചയാവില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണീര് ഒരു വലതു പക്ഷ ക്യാമറയ്ക്കും സൂം ചെയ്യാൻ തോന്നില്ല. നിങ്ങളെ കൊന്നു കളഞ്ഞവരുടെ രാഷ്ട്രീയം പോലും കേരളത്തിന്റെ 'നിഷ്പക്ഷ' മാധ്യമ സിംഹങ്ങൾക്ക് പ്രധാനമാകില്ല. .ഒരു രാഷ്ട്രീയ നിരീക്ഷകനും നിങ്ങളുടെ മരണത്തെ പ്രതി കൊലയാളി രാഷ്ട്രീയത്തെ പറ്റി ഓക്കാനിക്കില്ല.

എങ്കിലും സഖാക്കളേ, നിങ്ങളെ ഞങ്ങൾ അറിയുന്നു. നിങ്ങളെ ഞങ്ങൾ അനുഭവിക്കുന്നു. ഒരു വാഴ്ത്തുപാട്ടിനും വിധേയപ്പെടാത്ത നിങ്ങളുടെ മരണത്തെ ഞങ്ങൾ ഞങ്ങളുടെ കൂടി മരണമായി എണ്ണുന്നു.

എല്ലാ തിരുവോണത്തിനും എന്ന പോലെ ഈ തിരുവോണ നാളിലും, സമയത്തിന് ഉണ്ണാൻ വീട്ടിലെത്താത്ത നിങ്ങളെ പ്രതി കാത്തിരിക്കുന്ന നിങ്ങളുടെ വീട്ടിലെ മനുഷ്യരുടെ അവസാന കാത്തിരിപ്പിൽ ചോര പുരണ്ടതിനാൽ മാത്രം ഞങ്ങളുടെയും ഊണ് കാലമാകുന്നേയില്ല.

എങ്കിലും ഊർജം കെടാതെ വിളിക്കട്ടെ..

ആര് പറഞ്ഞു മരിച്ചെന്ന്

ഞങ്ങടെ നെഞ്ചിലിരിപ്പല്ലേ

ആളിക്കത്തും തീയായി

ഇടിവെട്ടുന്നൊരു വാക്കായി

കണ്ണീർ തൂകും കണ്ണുകളിൽ

ആവേശത്തിൻ നോട്ടവുമായി. .

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...

കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ്ഐആര്‍

 തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ് ഐ ആര്‍.  സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യം എന്ന് പൊലീസ്. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് പൊലീസിന്റെ എഫ് ഐ ആര്‍ വ്യക്തമാക്കുന്നു.

 

കേസില്‍ മൊത്തം ആറ് പ്രതികളാണുള്ളത്. സജീവ് ,അന്‍സാര്‍ എന്നിവരാണ് പ്രതികള്‍. നാല് പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എഫ് ഐ ആര്‍.

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം; നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം > വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും.

പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്ഐആറില്‍ വ്യക്തമാണ്. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ഇരട്ടക്കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ചു.

ഡിവൈഎഫ്ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊല നടത്തി. നേരത്തെ ഡിവൈഎഫ്ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്ഐആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്.

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ തിരുവോണനാൾ പുലർച്ചെയാണ്‌ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്‌. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.