Wednesday, April 30, 2014

ഇടതോരം ചേര്‍ന്ന് ബിര്‍ഭുമും, ബോള്‍പ്പുരും

കൊല്‍ക്കത്ത: ബിര്‍ഭുമില്‍ സൗന്ദര്യ റാണിയുടെ താരപ്രഭ മങ്ങുന്നു. ബംഗാളി സിനിമയിലെ പ്രശസ്ത നടി ശതാബ്ദി റോയ് രണ്ടാമതും അവിടെ അങ്കം കുറിക്കുമ്പോള്‍ താരശോഭ പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളൊട്ടുമില്ലാതെ തൃണമൂലിനുവേണ്ടി കഴിഞ്ഞതവണ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങിയ ശതാബ്ദി ഗ്ലാമറിന്റെ ബലത്തില്‍ വിജയം നേടി. എല്ലായിടത്തും ഓടിനടന്ന് വികസനം വിതറുമെന്ന വാഗ്ദാനമാണ് കഴിഞ്ഞതവണ അവര്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വളരെ അപൂര്‍വമായി മാത്രമാണ് ബിര്‍ഭുമില്‍ കാലുകുത്തിയത്. മണ്ഡലവികസനത്തിനായി എംപി ഫണ്ടിന്റെ ഒരംശംപോലും ചെലവാക്കിയില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് ബിര്‍ഭും. അവിടെ ബിര്‍ഭും, ബോല്‍പ്പുര്‍ എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍. ബുധനാഴ്ച രണ്ടിടത്തും പോളിങ്. രണ്ട് മണ്ഡലങ്ങളും 1971 മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുത്തത് സിപിഐ എമ്മിനെ മാത്രം. ബോല്‍പ്പുര്‍ 2009ലും സിപിഐ എമ്മിനൊപ്പം നിന്നപ്പോള്‍ ബിര്‍ഭുമില്‍ പിഴവുവരുത്തി. അത് തീരുത്താനുറച്ചാണ് ബിര്‍ഭുമിലെ പ്രവര്‍ത്തനം. രണ്ട് മണ്ഡലങ്ങളിലും പ്രധാന മത്സരം ഇടതുമുന്നണിയും തൃണമൂലും തമ്മില്‍. വിശ്വപ്രസിദ്ധമായ ശാന്തിനികേതന്‍ ഉള്‍പ്പെട്ട ബോള്‍പ്പുരില്‍ സിപിഐ എമ്മിന്റ നിലവിലുള്ള അംഗമായ ഡോ. രാംചന്ദ്ര ഡോം തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. കഴിഞ്ഞതവണ 126882 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ത്തന്നെ ആരും കേട്ടിട്ടില്ലാത്ത അനുപം ഹസറയാണ്് തൃണമൂല്‍ സ്ഥാനാര്‍ഥി. കഴിഞ്ഞതവണ തൃണമൂല്‍ പിന്തുണയോടെ കോണ്‍ഗ്രസ് ആയിരുന്നു പ്രതിയോഗി. ഇത്തവണ തൃണമൂലുമായി തെറ്റിയ കോണ്‍ഗ്രസ് കഴിഞ്ഞതവണ തോറ്റ അസിത് കുമാര്‍ മാലയെ വീണ്ടും രംഗത്ത് ഇറക്കി.

പ്രധാനമായും കാര്‍ഷികമേഖലയായ ബിര്‍ഭും വരണ്ടതും ഏറ്റവും പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം, ചെറുകിട ജലസേചന പദ്ധതി, കുടില്‍വ്യവസായങ്ങള്‍ തുടങ്ങിയവ ജില്ലയെ വളരെ മുന്‍നിരയിലേക്ക് നയിച്ചു. മയൂരാക്ഷി, ദാമോദര്‍ നദികള്‍ ഈ ജില്ലയിലൂടെ ഒഴുകുന്നത്. ഈ നദികളിയില്‍ നിരവധി തടയണകളും കനാലുകളും കഷ്ടിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ഇടതുമുന്നണി ഭരണകാലത്ത് നടപ്പാക്കിയത് വലിയ മാറ്റം സൃഷ്ടിച്ചു. കാര്‍ഷിക ഉല്‍പ്പാദനവും അതുവഴി തൊഴിലവസരങ്ങളും വന്‍തോതില്‍ വര്‍ധിച്ചു. ബോല്‍പ്പുരിനേക്കാള്‍ ശ്രദ്ധേയമായ പേരാട്ടമാണ് ബിര്‍ഭുമില്‍. കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ ദൃഢനിശ്ചയവുമായി ഇടതുമുന്നണി പോരാടുമ്പോള്‍ താരപരിവേഷത്തില്‍ സീറ്റ് നിലനിര്‍ത്താനാണ് ആശങ്കയോടെ തൃണമൂല്‍ ശ്രമിക്കുന്നത്. കമറെ എലാഹിയാണ് സിപിഐ എം സ്ഥാനാര്‍ഥി. സര്‍ക്കാര്‍ ഡോക്ടറായിരുന്ന അദ്ദേഹം ഏതാനും വര്‍ഷംമുമ്പ് ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ടിപ്രവര്‍ത്തകനായി. വിദഗ്ധ ഡോക്ടര്‍ എന്ന&ീമരൗലേ; നിലയിലും പെതുപ്രവര്‍ത്തകനെന്ന നിലയിലും മണ്ഡലത്തിലാകെ സുപരിചിതന്‍. ഇത്തവണ സീറ്റ് തിരിച്ചുപിടിച്ച് കമ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരുങ്ങുകയാണ് ബിര്‍ഭും. എന്നാല്‍, തൃണമൂലിന്റെ ശക്തനും ജില്ലാപ്രസിഡന്റുമായ അനുരൂപ് മണ്ഡല്‍ ശതാബ്ദിയുമായി നിരന്തര ഏറ്റുമുട്ടലിലാണ്്. മമതയുടെ അടുത്ത വലയത്തില്‍പ്പെട്ട ശതാബ്ദിക്ക് സീറ്റ് നല്‍കിയതിന്റെ ദേഷ്യം തീര്‍ക്കുകയാണ് അനുരൂപ് മണ്ഡല്‍.

ഗോപി deshabhimani

No comments:

Post a Comment