Monday, February 17, 2014

ആര്‍എംപി നേതാവിന്റെ കൊലവിളി; ഒടുവില്‍ കേസെടുത്തു

വടകര: ആര്‍എംപി നേതാവിന്റെ കൊലവിളിയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് കേസെടുത്തു. ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ത്ത സിപിഐ എം നേതാക്കളെ കോടതി വെറുതെവിട്ടാല്‍ വെട്ടിക്കൊലപ്പെടുത്തുമെന്നായിരുന്നു ആര്‍എംപി പ്രാദേശിക നേതാവായ ഒഞ്ചിയത്തെ പി എം രാഘവന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കൊലക്കുറ്റം നല്‍കാതെ പ്രതികളെ വെറുതെവിട്ടാല്‍ തങ്ങള്‍ വെട്ടിവെട്ടി നുറുക്കുമെന്നാണ് നെല്ലാച്ചേരിയിലെ ചന്ദ്രശേഖരന്‍ സ്മാരകത്തിന് സമീപം ആര്‍എംപി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നുള്ള അഭിമുഖത്തില്‍ ഭീഷണി മുഴക്കിയത്.

കോടതി വിധിപറയുന്നതിന്റെ തലേദിവസമുണ്ടായ സംഭവത്തില്‍ സിപിഐ എം ഒഞ്ചിയം ഏരിയാസെക്രട്ടറി ഇ എം ദയാനന്ദന്‍ വടകര സിഐക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പ്രസംഗത്തില്‍ ചന്ദ്രശേഖരനെ പരാമര്‍ശിച്ചെന്ന പേരില്‍ കഴിഞ്ഞ ദിവസം സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി ഭാസ്ക്കരനെതിരെ വടകര പൊലീസ് കേസെടുത്തിരുന്നു. രാഘവന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ സിഡി സഹിതം ഹാജരാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

deshabhimani

No comments:

Post a Comment