Friday, December 28, 2012

കടല്‍ക്കൊള്ളക്കാര്‍ തടവിലിട്ടവരെ മോചിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം: സിപിഐ എം


ഒന്‍പതു മാസത്തിലേറെയായി സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന 17 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഭരണാധികാരികള്‍ സ്വീകരിക്കുന്നില്ലെന്നത് അത്യന്തം ഭീതിജനകമായ സ്ഥിതി സൃഷ്ടിച്ചിരിക്കയാണ്. ഒമാന്‍ ഉള്‍ക്കടലില്‍ കൊള്ളസംഘം പിടിച്ചിട്ട കപ്പലിലെ അഞ്ചുപേര്‍ മലയാളികളടക്കമുള്ള ജീവനക്കാരെല്ലാം ചെറുപ്പക്കാരാണ്. ഇവരെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കണമെന്ന ആവശ്യമാണ് ഭീകരരായ കൊള്ളസംഘം തടവില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്. കപ്പലില്‍ കഴിയുന്നവരെ പൈശാചികമായി മര്‍ദിക്കുന്നതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ തടവുകാര്‍ക്ക് ആഹാരം നല്‍കുന്നില്ല. മരണവുമായി മല്ലടിക്കുന്ന ഇവരെ മോചിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം നിയമസഭയില്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പ്രതിരോധമന്ത്രി എ കെ ആന്റണിയോടും വയലാര്‍ രവിയോടും ഇക്കാര്യം പ്രതിപക്ഷ നേതാക്കള്‍ നേരിട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നിട്ടും, എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ഒരു സൂചനയുമില്ല. രാഷ്ട്രത്തിന്റെ അന്തസ്സിനെയും നമ്മുടെ സഹോദരങ്ങളുടെ ജീവനെയും ബാധിക്കുന്ന ഈ പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 281212

No comments:

Post a Comment