Tuesday, January 29, 2013

"വിശ്വരൂപം" പ്രദര്‍ശിപ്പിക്കാം


ചെന്നൈ: വിശ്വരൂപം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ കമല്‍ഹാസനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.വെങ്കിട്ടരാമനാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.

സിനിമ കണ്ട് വിലയിരുത്തിയശേഷമേ വിലക്ക് നീക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കൂ എന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് പ്രദര്‍ശനാനുമതി ചിത്രം ജഡ്ജിക്കുവേണ്ടി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

അതിനിടെ ചിത്രത്തിന്റെ റിലീസിങ് തമിഴ്നാട്ടില്‍ തടഞ്ഞത് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ തമിഴ് സംഘടനകള്‍ രംഗത്ത് എത്തി. സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി അഭ്യര്‍ഥിച്ചു. കമലുമായി ചര്‍ച്ച നടത്തി ഉചിത പരിഹാരത്തിന് ശ്രമിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പിന്തുണയുമായി പാട്ടാണി മക്കള്‍ കച്ചിയും രംഗത്തുവന്നു. കമലിന് പിന്തുണയുമായി കഴിഞ്ഞ ദിവസം സൂപ്പര്‍താരം രജനീകാന്ത് രംഗത്ത് എത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ച സിനിമയുടെ പ്രദര്‍ശനം തടഞ്ഞത് കലാകാരന്മാര്‍ക്കെതിരായ നീക്കമാണെന്ന് സംവിധായകന്‍ ഭാരതിരാജ പറഞ്ഞു.

ന്യൂനപക്ഷസംഘടനകളുടെ പ്രതിഷേധം ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ സിനിമയുടെ റിലീങ് കര്‍ണാടകത്തില്‍ മാറ്റിവച്ചു.

deshabhimani

No comments:

Post a Comment