Thursday, February 11, 2021

തൊഴിലില്ലായ്മാനിരക്ക്‌ 
കുറവ്‌ കേരളത്തിൽ ; ബിജെപിയും 
കോൺഗ്രസും 
ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട നില കൈവരിച്ച് 
കേരളം

രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ കുറവ്‌ കേരളത്തിലെന്ന്‌ സർവേ റിപ്പോർട്ട്‌. കഴിഞ്ഞ നാലരവർഷത്തിനിടയിൽ തൊഴിൽ നൽകുന്നതിൽ കേരളം ഏറെ മുന്നേറി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) റിപ്പോർട്ടിലാണ്‌ താരതമ്യ പഠനമുള്ളത്‌. മാസ അടിസ്ഥാനത്തിലും വർഷാടിസ്ഥാനത്തിലും സിഎംഐഇയുടെ വെബ്‌സൈറ്റിൽ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ട നില കൈവരിക്കാൻ കേരളത്തിനായി.

2021 ജനുവരിയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് –-6.5 ശതമാനമായിരുന്നെങ്കിൽ കേരളത്തിൽ–-5.5 ശതമാനമായിരുന്നു.  ലോക്‌ഡൗൺ കാലത്ത്‌ കേരളത്തിൽ 17 ഉം രാജ്യത്തേത്‌ 20 ന്‌ മുകളിലുമായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേരളത്തിന്റെ നിരക്ക്‌ കുറഞ്ഞുവന്നു.

കൂടുതൽ തൊഴിലവസരമുണ്ടാക്കിയതും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകളെല്ലാം നികത്തിയതുമാണ്‌ കാരണം. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ തൊഴിലില്ലായ്മ നിരക്ക്‌ 12 ആയിരുന്നു. അന്ന്‌ ദേശീയ ശരാശരി ഒമ്പത്‌. നാലര വർഷം കൊണ്ട്‌ ഈ നിരക്ക്‌ പകുതിയിലധികം താഴ്‌ത്താൻ കേരളത്തിനായി. അതും പ്രകൃതി ദുരന്തങ്ങൾ, മഹാമാരി, നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ്‌ ഈ നേട്ടം.

പിഎസ്‌സി മുഖേന മാത്രം ഒന്നരലക്ഷത്തിലധികം നിയമനം നടന്നു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴി അരലക്ഷം പേർ ജോലിക്ക്‌ കയറി.  പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായതോടെ നേരിട്ടും പരോക്ഷമായും തൊഴിൽ നൽകാനായി. ഐടി രംഗത്ത്‌ പുതുതായി അരലക്ഷം ചതുരശ്രയടി സ്ഥലം ഉണ്ടാക്കിയതിനാൽ ഈ രംഗത്ത്‌ കുതിച്ചുചാട്ടമുണ്ടായി. 20-16 ൽ  300 ആയിരുന്ന സ്‌റ്റാർട്ടപ്പുകളുടെ എണ്ണം‌  ഇപ്പോൾ 3900 ആയി. ചെറുകിട സംരംഭങ്ങൾ അഞ്ചുവർഷത്തിനിടെ ഇരട്ടിയായി.  2011-–-16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലവുമായി താരതമ്യം പോലുമില്ലാത്തവിധം തൊഴിൽ രംഗത്ത്‌ സർക്കാർ ഇടപെട്ടുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

No comments:

Post a Comment