Wednesday, February 8, 2017

(ലോ അക്കാദമിയിൽ നിന്ന്) 'മാറി'യവരെ 'മാറ്റി' വിജയാഘോഷം: ഒരു സമരസങ്കട രംഗം

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം അവസാനിക്കുകയും ആ സ്ഥാപനത്തിനു മുന്നില്‍ പന്തല്‍കെട്ടി നിരാഹാരംകിടന്ന രണ്ടു രാഷ്ട്രീയനേതാക്കള്‍ എഴുന്നേറ്റുപോവുകയും ചെയ്തത് സമാധാനജീവിതം കാംക്ഷിക്കുന്ന മലയാളികള്‍ക്കെല്ലാം ആശ്വാസംപകരുന്ന അനുഭവമാണ്. വിദ്യാര്‍ഥികള്‍ അവരുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും മാനേജ്മെന്റില്‍നിന്ന് നേരിടുന്ന പീഡനത്തിന് അറുതിവരുത്താനുമാണ് ലോ അക്കാദമിക്കു മുന്നില്‍ സമരമാരംഭിച്ചത്.

ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍, അവിടെ അനിശ്ചിതകാല നിരാഹാരസമരം നയിച്ചിരുന്ന എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചു. എല്ലാ വിദ്യാര്‍ഥികളും പങ്കെടുത്ത ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി ഇറങ്ങിപ്പോയും തുടര്‍ചര്‍ച്ചകളില്‍നിന്നു മാറിനിന്നും ചില രാഷ്ട്രീയ ദുഷ്ടശക്തികളുടെ കരുക്കളായിമാറിയ സംഘടനകളാണ് സമരം തുടര്‍ന്നത്. എസ്എഫ്ഐയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ആരോപണവിധേയയായ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുക, അഞ്ചു വര്‍ഷത്തേയ്ക്ക് അവര്‍ക്ക് ഫാക്കല്‍റ്റിയില്‍പ്പോലും ഇടപെടാന്‍ കഴിയാത്ത വിലക്കേര്‍പ്പെടുത്തുക എന്നതിനു പുറമെ ഇന്റേണല്‍ മാര്‍ക്ക്, ഹോസ്റ്റലിലെ നിയമവിരുദ്ധ നിരീക്ഷണക്യാമറ എന്നിവയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കാണ് പരിഹാരമായത്.


അന്ന് ചെയര്‍മാന്‍സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിട്ടില്ലാത്ത മുതിര്‍ന്ന ബിജെപി നേതാവ് അയ്യപ്പന്‍പിള്ള, അക്കാദമി ഡയറക്ടര്‍ നാരായണന്‍നായര്‍ എന്നിവര്‍ ഉള്‍പ്പെടെ മാനേജ്മെന്റിന്റെ നാലു പ്രതിനിധികള്‍ ഒപ്പിട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

അതിങ്ങനെ: ജനുവരി 30നും 31നും എസ്എഫ്ഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ സ്വീകരിച്ചു.
ജനുവരി 31ന് ഒപ്പിട്ട കരാർ

1. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് പകരം വൈസ്പ്രിന്‍സിപ്പലിന് ചുമതല നല്‍കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തേയ്ക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാമ്പസില്‍ ഫാക്കല്‍റ്റിസ്ഥാനത്തുണ്ടാവില്ല.
2. അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
3. ഇന്റേണല്‍, വിഷയം പഠിപ്പിക്കുന്ന അതത് അധ്യാപകര്‍ ആയതിന്റെ ചുമതല വഹിക്കുന്നതും അത് കോളംതിരിച്ച് പ്രത്യകം രേഖപ്പെടുത്തുന്നതുമാണ്.
4. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഒതു ഏൃശല്മിരല രലഹഹ രൂപീകരിക്കുന്നതും വിദ്യാര്‍ഥികളോടുകൂടി ആലോചിച്ച് മുന്ന് അധ്യാപകരടങ്ങുന്ന സമിതിക്ക് ആയതിന്റെ ചുമതല നല്‍കുന്നതുമാണ്.
5. കോളേജിനകത്തുള്ള പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോളേജ് യൂണിയന്‍ നോമിനേറ്റ്ചെയ്യുന്ന ഒരു വനിതയടക്കം രണ്ടു വിദ്യാര്‍ഥിപ്രതിനിധകള്‍ ഉള്‍ക്കൊള്ളുന്ന കോളേജ് കൌണ്‍സില്‍ രൂപീകരിക്കും.
6. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു നടപടിയും സ്വീകരിക്കുന്നതല്ല.
7. മൂട്ട് കോര്‍ട്ട്, ചേമ്പര്‍ വര്‍ക്ക്, കോര്‍ട്ട് വര്‍ക്ക് തുടങ്ങിയ സമരത്തോടനുബന്ധിച്ച് മുടങ്ങിയിട്ടുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ പുനരാരംഭിക്കുന്നതാണ്.
8. ഹോസ്റ്റലിനകത്ത് ഒരു മുതിര്‍ന്ന അധ്യാപികയുടെ അധ്യക്ഷതയില്‍ വാര്‍ഡനും മറ്റൊരു അധ്യാപികയും ഹോസ്റ്റല്‍ വിദ്യാര്‍ഥിനി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥിനികളുടെ അഭിപ്രായരൂപീകരണത്തിലൂടെ ഹോസ്റ്റലിന് ഒരു നിയമാവലി (ഞൌഹല മിറ ഞലഴൌഹമശീിേ) തയ്യാറാക്കും.
9. ഹോസ്റ്റലിലെ നിയമനിര്‍മാണത്തിനും ഭേദഗതിക്കുമുള്ള പൂര്‍ണ അധികാരം സമിതിക്കായിരിക്കും.
10. ന്യായമായ ആവശ്യങ്ങള്‍ക്ക് വാര്‍ഡന്റെ സമ്മതത്തില്‍ മാത്രം പുറത്തുപോകാനുള്ള അനുമതി
11. ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് സ്റ്റേഡിയത്തിലും വൈകിട്ട് ആറുവരെ കളിക്കാനുള്ള സ്വാതന്ത്യ്രം ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികള്‍ക്കുണ്ടായിരിക്കുന്നതാണ്.
12. എല്ലാ അകാദമിക് ആക്ടിവിറ്റീസ്, ലൈബറി, എന്‍എസ്എസ് അടക്കം പ്രോഗ്രാമുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പ്രാതിനിധ്യം.
13. ഒന്നാംവര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും.
14. സര്‍വകലാശാലയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യാമറകളുടെ പ്രവര്‍ത്തനം.
15. പിടിഎ രൂപീകരിക്കുന്നതാണ്.
16. കോളേജില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളില്‍നിന്നും നിര്‍ബന്ധിത ഫീസ് ഈടാക്കുന്നതല്ല.
17. മൂട്ട് കോര്‍ട്ട് അംഗങ്ങള്‍ക്കും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കാവുന്നതാണ്. മൂട്ട് കോര്‍ട്ട് ക്ളയിന്റ് കണ്‍സള്‍ട്ടിങ് മത്സരങ്ങള്‍ക്കായി വനിതാ ഹോസ്റ്റല്‍ റൂം ഒഴിയുന്നവര്‍ക്ക് മൂട്ട് കോര്‍ട്ടില്‍ സഹായിച്ചതായി പരിഗണിച്ച് ആയതിന്റെ ആനുകൂല്യം നല്‍കുന്നതായിരിക്കും.

സാധാരണനിലയില്‍ ഈ ഒത്തുതീര്‍പ്പിനപ്പുറം ഒരു സമരവും പ്രസക്തമല്ല. ഒരു വിദ്യാര്‍ഥിസമരത്തിന്റെ സ്വപ്നതുല്യമായ വിജയമെന്നുപോലും വിശേഷിപ്പിക്കാവുന്ന ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കാന്‍ പക്ഷെ കെഎസ്യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ തയ്യാറായില്ല. സമരവിജയത്തിന്റെ നേട്ടം എസ്എഫ്ഐക്കു ലഭിക്കരുതെന്നു തീരുമാനിച്ചുറപ്പിച്ച നീക്കങ്ങളാണ് പിന്നീടുണ്ടായത്.

ഇതിനിടയില്‍ ബിജെപി നേതാവ് വി മുരളീധരന്‍ പൊടുന്നനെ രംഗപ്രവേശം ചെയ്ത് 48 മണിക്കൂര്‍ നിരാഹാരസമരം പ്രഖ്യാപിച്ചത് തലസ്ഥാനജില്ലയില്‍ തന്റെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, ആ സമരം അനിശ്ചിതകാലത്തേക്കാണെന്ന പ്രഖ്യാപനമുണ്ടായി. ചിത്രത്തില്‍ ഇല്ലാതിരുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനും പിന്നാലെ നിരാഹാരസമരവുമായെത്തി. ഓരോ ദിവസവും സമരമുദ്രാവാക്യങ്ങള്‍ മാറി. ഒത്തുതീര്‍പ്പിനായുള്ള എല്ലാ ശ്രമങ്ങളും ബോധപൂര്‍വം പരാജയപ്പെടുത്തി. മാനേജ്മെന്റ് സ്ഥാനത്തുനിന്നു നീക്കിയ പ്രിന്‍സിപ്പലിന്റെ രാജി’ആവശ്യ
പ്പെട്ടുള്ള സമരമെന്ന ദുഷ്പ്പേര്, സംഘടിതവും ആസൂത്രിതവുമായ പ്രചാരണത്തിലൂടെ മാറ്റിയെടുക്കാനായി പിന്നത്തെ ശ്രമം. ഏഷ്യാനെറ്റ് ന്യൂസ് ആണ് സമരത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്. അതിന്റെ വാര്‍ത്താവതാരകന്‍ ബിജെപി സമരപ്പന്തലിലെ സ്ഥിരസന്ദര്‍ശകനായി. ബിജെപി അജന്‍ഡയ്ക്കനുസരിച്ച് ചാനല്‍ചര്‍ച്ചകള്‍ രൂപപ്പെട്ടു.

സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരം എഡിഎം ചര്‍ച്ചയ്ക്കു വിളിച്ചു. പ്രിന്‍സിപ്പലിനെ നീക്കിയ മാനേജ്മെന്റ് തീരുമാനത്തിന്റെ മിനിട്സ് കിട്ടിയാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കാമെന്നാണ് സമരനേതൃത്വം ആ ചര്‍ച്ചയില്‍ പഞ്ഞത്. പിറ്റേന്ന് മിനിട്സ് ഹാജരാക്കിയപ്പോള്‍ എഡിഎമ്മുമായി ചര്‍ച്ചയില്ലെന്നായി. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയ്ക്കു വിളിക്കണമെന്ന് സിപിഐ നേതാവ് ബിനോയ വിശ്വം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതംഗീകരിച്ചു. വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ചയില്‍, പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ഉറപ്പുകള്‍ ആവര്‍ത്തിച്ചപ്പോള്‍, മന്ത്രിയെത്തന്നെ അവഹേളിക്കാനായി ശ്രമം. ഏകപക്ഷീയമായി സംഘടനകള്‍ ചര്‍ച്ച അവസാനിപ്പിച്ചു. പിന്നീട് അക്രമത്തിന്റെ വഴിയായി. ആത്മഹത്യാഭീഷണിനാടകവും മരംകയറലും. അതിനിടെ, നിരാഹാര സമരപ്പന്തലില്‍നിന്ന് രാത്രി വി മുരളീധരന്‍ വാഹനത്തില്‍ക്കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ബിജെപിയെ നാണംകെടുത്തി. മുരളീധരനു പകരം സമരമാരംഭിച്ച വി വി രാജേഷ് ആഗ്രഹിച്ച പിന്തുണ ലഭിച്ചുമില്ല.

ലോ അക്കാദമി വിഷയത്തില്‍ കലാപമഴിച്ചുവിട്ട് സംസ്ഥാനത്തെ അശാന്തിയിലേക്കു നയിക്കാനുള്ള ശ്രമമാണ് പിന്നീട് അരങ്ങേറിയത്. അതിന്റെ ഭാഗമായിരുന്നു ഫെബ്രുവരി ഏഴിന്റെ നാടകങ്ങള്‍. ആസൂത്രിതമായി ആക്രമണം നടത്തുക, പൊലീസിനെക്കൊണ്ട് ബലം പ്രയോഗിപ്പിക്കുക, സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസബന്ദ് നടത്തുക. ഈ പദ്ധതി നടപ്പാക്കുന്നതിനിടെയാണ് അക്രമം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്. വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും‘ഭയവിഹ്വലരായി. ഇനി തുടര്‍ന്നാല്‍ സമരം തകരുമെന്നു മാത്രമല്ല, പ്രത്യാഘാതം ഗുരുതരമാകുമെന്ന ബോധ്യവും അവരിലുണ്ടായി. അതിന്റെ ഫലമാണ്, ഏതുവിധേനയും സമരം അവസാനിപ്പിച്ച് തടിയൂരണമെന്ന തീരുമാനത്തില്‍ അവരെ എത്തിച്ചത്.
വിഷമസന്ധിയില്‍പ്പെട്ട സമരക്കാരെ പരിഹസിക്കാനോ പ്രകോപിപ്പിക്കാനോ അല്ല, സമരം ഒത്തുതുര്‍പ്പിലെത്തിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നിട്ടും തയ്യാറായത്. ഫെബ്രുവരി എട്ടിന് വിദ്യാഭ്യാസമന്ത്രി മാനേജ്മെന്റിനെയും സമരരംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്കു വിളിച്ചു.

അതിന്റെ തീരുമാനമായി പ്രസിദ്ധീകരണത്തിനു നല്‍കിയ രേഖയില്‍ ഇങ്ങനെ പറയുന്നു:
ഫെബ്രുവരി 8 ലെ കരാർ

‘’കേരള ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഗവേണിങ്ങ് കൌണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്നു മാറ്റി. സര്‍വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പ്രിന്‍സിപ്പലിനെ നിശ്ചയിക്കുന്നതിന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്മെന്റ് ഈ ഉറപ്പില്‍നിന്നു വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതുമായിരിക്കും. രേഖയില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കുപുറമെ മാനേജ്മെന്റിനുവേണ്ടി ഡയറക്ടര്‍ അടക്കം രണ്ടുപേര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ യോഗം ചേരുന്ന ദിവസത്തെ പ്രമുഖ പത്രങ്ങളില്‍ ലോ അക്കാദമിയുടെ ഒരു പരസ്യവുമുണ്ട്. തലക്കെട്ട്: കേരള ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍നിയമനം അപേക്ഷകള്‍ ക്ഷണിക്കുന്നു’എന്ന്.
ഫെബ്രുവരി 7 പത്ര പരസ്യം
ലക്ഷ്മി നായരെ ഗവേണിങ് കമ്മിറ്റി തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്നു മാറ്റി എന്ന രേഖയാണ് സമരവിജയമായും എസ്എഫ്ഐയുടെ പിന്മാറ്റത്തിനു’തെളിവായും സമരനേതാക്കളും അവര്‍ക്ക് സമസ്ത പിന്തുണയുമായി രംഗത്തുവന്ന ഏതാനും മാധ്യമങ്ങളും ചുണ്ടിക്കാട്ടുന്നത്. ആ ഗവേണിങ് കമ്മിറ്റി ചേര്‍ന്നത് എസ്എഫ്ഐയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനു മുമ്പായിരുന്നു. അതുകഴിഞ്ഞ് ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള രാജി പ്രഖ്യാപിച്ചു. വിദ്യാര്‍ഥിസമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചുള്ള ആ രാജിപ്രഖ്യാപനത്തിനുശേഷം പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. എസ്എഫ്ഐ സമരം നടത്തി നേടിയ അവകാശങ്ങളും ആവശ്യങ്ങളുമല്ലാതെ ഒന്നും ആരും നേടിയിട്ടുമില്ല.
ഫെബ്രുവരി 6 സിൻഡിക്കേറ്റ് തീരുമാനം

എസ്എഫ്ഐ വിജയിപ്പിച്ച സമരമാണ്, രാഷ്ട്രീയ അവിശുദ്ധസഖ്യത്തിലേക്കും കലാപത്തിലേക്കും തല്‍പ്പരകക്ഷികള്‍ വലിച്ചിഴച്ചത്. പാമ്പാടി കോളേജിലെ വിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാത്തിടത്തുനിന്നാണ് സമരം ആരംഭിച്ചത് കോളേജ് മാനേജുമെന്റിന്റെ പിടിവാശി വിദ്യാര്‍ത്ഥികളെ സമരത്തിലേക് നയിച്ചു. ആ സമരം പിന്നീട് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന ഒന്നാക്കി വളരുകയായിരുന്നു. കോളേജുമാനേജുമെന്റും പ്രിന്‍സിപ്പലും ജനാധിപത്യ മര്യാദകള്‍ കാറ്റില്‍പറത്തുകയും വിദ്യാര്‍ത്ഥികളോട് ആശാസ്യമല്ലാത്തത്ത രീതിയില്‍ പെരുമാറുകയും ചെയ്തതിനെതിരെ ഉയര്‍ന്ന വികാരം പിന്നീട് വഴിതിരിച്ച് വിദ്യാര്‍ഥികളെയും അവരുടെ ആവശ്യങ്ങളെയും അരുക്കാക്കി വിവാദ വ്യവസായികളും രാഷ്ട്രീയ കുബുദ്ധികളും ഏറ്റെടുക്കുകയാണുണ്ടായത്.

സ്വാശ്രയ കൊള്ളയ്ക്കെതിരെയും സ്വാശ്രയ സ്ഥാപനങ്ങളിലെ മനുഷ്യത്വഹീനമായ നടപടികള്‍ക്കെതിരെയും ഉയര്‍ന്നുവരേണ്ട പൊതുസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിതമായി ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതിന്റെ ഫലംകൂടിയാണ്, ലോ അക്കാദമിയില്‍ മാത്രം സമരത്തെ തളയ്ക്കാനുണ്ടായ ആവേശം. അത്തരം കുതന്ത്രങ്ങളോ ലോ അക്കാദമിപോലുള്ള സ്ഥാപന മാനേജ്മെന്റുകളുടെ വിദ്യാര്‍ഥിവിരുദ്ധ സമീപനമോ വാഴിക്കുന്ന നാടല്ല കേരളം എന്ന സന്ദേശമാണ് ഈ സമരത്തിന്റേത്. എസ്എഫ്ഐയുടെ സമരവിജയം അംഗീകരിക്കാന്‍ മടിക്കുന്നവര്‍ക്കും ഈ വസ്തുതകളൊന്നും തള്ളിക്കളയാനാവില്ല.

പി എം മനോജ്

(http://www.deshabhimani.com/special/law-academy-strike/622432)

No comments:

Post a Comment