Friday, December 7, 2012
രാഷ്ട്രീയ ബദലിന് അഖിലേന്ത്യാ ജാഥകള്‍
രാജ്യത്ത് രാഷ്ട്രീയബദല്‍ മുന്നോട്ടുവയ്ക്കുന്നതിന് മാര്‍ച്ച് മാസത്തില്‍ സിപിഐ എം അഖിലേന്ത്യാ ജാഥകള്‍ നടത്തും. ജാഥകളുടെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മഹാറാലി നടത്താനും രണ്ടുദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. ഭക്ഷണം, ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇടതുപക്ഷബദല്‍ വിശദീകരിക്കുന്നതിനും അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാനുമാണ് രാജ്യത്തിന്റെ എല്ലാ മേഖലയെയും സ്പര്‍ശിക്കുംവിധം ജാഥകള്‍ നടത്തുന്നത്. സിപിഐ എം കേന്ദ്രനേതാക്കളുടെ നേതൃത്വത്തിലുള്ള ജാഥകളുടെ വിശദാംശങ്ങള്‍ ജനുവരി 17, 18, 19 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കാനും അടുത്ത ജനുവരിയില്‍ അഞ്ചുകോടി ഒപ്പ് ശേഖരിക്കാനുള്ള ഇടതുപക്ഷ പാര്‍ടികളുടെ തീരുമാനം വിജയിപ്പിക്കാന്‍ പിബി എല്ലാ ഘടകങ്ങളോടും അഭ്യര്‍ഥിച്ചു. വീടുവീടാന്തരം കയറിയിറങ്ങി ഒപ്പ് ശേഖരിക്കാന്‍ പാര്‍ടിഘടകങ്ങളോട് പിബി നിര്‍ദേശിച്ചു. റേഷന്‍ സബ്സിഡി പണമായി നല്‍കാനുള്ള തീരുമാനത്തിലുള്ള കടുത്തപ്രതിഷേധം സിപിഐ എം ആവര്‍ത്തിച്ചു.
വന്‍ വിലക്കയറ്റം അനുഭവപ്പെടുന്ന ഈ കാലത്ത് സബ്സിഡി പണമായി നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം സബ്സിഡി വെട്ടിക്കുറയ്ക്കാന്‍വേണ്ടിയാണ്. സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കളുടെയും രാസവളത്തിന്റെയും വിലവര്‍ധന കണക്കിലെടുക്കാതെയുള്ള പണമാണ് സര്‍ക്കാര്‍ നല്‍കുക. ഭക്ഷ്യവസ്തുക്കള്‍ക്കുപകരം പണം നല്‍കുന്നത് അവ മാറ്റിച്ചെലവാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. പോഷകാഹാരക്കുറവിനും പട്ടിണിക്കും അത് കാരണമാകും. പൊതുവിതരണസമ്പ്രദായം ഇല്ലാതാവുകയും ചെയ്യും. തൊഴിലുറപ്പുപദ്ധതിയുടെ വേതനം ആധാര്‍കാര്‍ഡിന്റെ അടിസ്ഥാനത്തിലാക്കാനുള്ള തീരുമാനവും വേതനത്തില്‍ കുറവുവരുത്തും. തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനുള്ള സംവിധാനം സംബന്ധിച്ച നിയമം ഇതുവരെയും പാര്‍ലമെന്റ് പാസാക്കിയിട്ടുമില്ല. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണ്. പെന്‍ഷന്‍, സ്കോളര്‍ഷിപ് എന്നിവ ഇപ്പോള്‍ത്തന്നെ പണമായാണ് നല്‍കുന്നത്. ഈ പദ്ധതികളും വിലസൂചികയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തണം.
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ഒക്ടോബര്‍ 24നുണ്ടായ വര്‍ഗീയകലാപത്തില്‍ സിപിഐ എം കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.ആസൂത്രിതമായി നടന്ന ആക്രമണത്തില്‍ ന്യൂനപക്ഷങ്ങള്‍വേട്ടയാടപ്പെട്ടു. മുസ്ലിങ്ങളുടെ 42 കടകള്‍ കത്തിച്ചു. ഇത് വര്‍ഗീയകലാപമല്ല, മുസ്ലിങ്ങള്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ്. ഹിന്ദുത്വശക്തികള്‍ വീണ്ടും തലപൊക്കുകയാണ്. ബാബ്റി മസ്ജിദ് തകര്‍ത്ത കാലത്തുപോലും ഫൈസാബാദില്‍ കലാപമുണ്ടായില്ല. അടുത്ത കാലത്തായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയകലാപം ആവര്‍ത്തിക്കുകയാണ്. ഇത് ഗൗരവമായി എടുത്ത് കര്‍ശനടപടി സ്വീകരിക്കാന്‍ സമാജ്വാദി പാര്‍ടി സര്‍ക്കാര്‍ തയ്യാറാകണം. ഹൈദരാബാദിലെ ചാര്‍മിനാറിടുത്ത ക്ഷേത്രത്തിനുചുറ്റം അനധികൃതമായി നിര്‍മാണപ്രവര്‍ത്തനം നടത്താനുള്ള നീക്കവും വര്‍ഗീയസ്പര്‍ധയ്ക്ക് കാരണമായി. 1960നുമുമ്പില്ലാത്ത ക്ഷേത്രം നിര്‍മിക്കാനുള്ള നീക്കത്തെ മതനിരപേക്ഷശക്തികളും മുസ്ലിം സമുദായവും ശക്തമായി എതിര്‍ത്തിരുന്നു. ക്ഷേത്രപ്രശ്നമുയര്‍ത്തി വര്‍ഗീയസ്പര്‍ധ വളര്‍ത്താനുള്ള നീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
deshabhimani
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
രാജ്യത്ത് രാഷ്ട്രീയബദല്‍ മുന്നോട്ടുവയ്ക്കുന്നതിന് മാര്‍ച്ച് മാസത്തില്‍ സിപിഐ എം അഖിലേന്ത്യാ ജാഥകള്‍ നടത്തും. ജാഥകളുടെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മഹാറാലി നടത്താനും രണ്ടുദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. ഭക്ഷണം, ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇടതുപക്ഷബദല്‍ വിശദീകരിക്കുന്നതിനും അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാനുമാണ് രാജ്യത്തിന്റെ എല്ലാ മേഖലയെയും സ്പര്‍ശിക്കുംവിധം ജാഥകള്‍ നടത്തുന്നത്. സിപിഐ എം കേന്ദ്രനേതാക്കളുടെ നേതൃത്വത്തിലുള്ള ജാഥകളുടെ വിശദാംശങ്ങള്‍ ജനുവരി 17, 18, 19 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.
ReplyDelete