Friday, December 7, 2012

രാജ്യസഭയിലും സര്‍ക്കാര്‍ കടന്നുകൂടി (109-123)


ചില്ലറവിപണിയിലെ പ്രത്യക്ഷ വിദേശനിക്ഷേപ (എഫ് ഡിഐ) വിഷയത്തിലുള്ള വോട്ടെടുപ്പു ചര്‍ച്ചയില്‍ രാജ്യസഭയിലും സര്‍ക്കാര്‍ കടന്നുകൂടി. എഫ് ഡിഐക്ക് അനുമതി നല്‍കരുതെന്ന പ്രമേയം 109 ന് എതിരെ 123 വോട്ടുകള്‍ക്കാണ് സഭ തള്ളിയത്.

എഫ് ഡിഐ അനുവദിച്ചതില്‍ ആശങ്കയുണ്ടെങ്കിലും വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ലോക് സഭയിലേതുപോലെ ചര്‍ച്ച ബഹിഷ്കരിക്കില്ലെന്നും 15 അംഗ ബിഎസ് പി നിലപാടെടുത്തതുകൊണ്ടും ഒന്‍പതംഗ സമാജ് വാദി പാര്‍ട്ടി വിട്ടുനിന്നതുകൊണ്ടും മാത്രമാണ് സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്

244 അംഗ രാജ്യസഭയില്‍ 232 പേരാണ് വോട്ടെടുപ്പിലുണ്ടായത്. ഒരു എന്‍സിപി അംഗം ആംബുലന്‍സിലെത്തി വോട്ടുചെയ്തു. യുപിഎക്ക് നിലവില്‍ 86 അംഗങ്ങളേ ഉള്ളൂ. നാമനിര്‍ദേശംചെയ്യപ്പെട്ട അംഗങ്ങളെയും ഓരോ അംഗംവീതമുള്ള കക്ഷികളെയും ഒപ്പം നിര്‍ത്തിയും  ബിഎസ്പിയുടെ പിന്തുണ നേടിയുമാണ് സര്‍ക്കാര്‍ അനുകൂലവോട്ട് 123 ലെത്തിച്ചത്. എഐഎഡിഎംകെ അംഗം മൈത്രേയന്‍ അവതരിപ്പിച്ച പ്രമേയമാണ് വോട്ടിനിട്ടത്. വോട്ടെടുപ്പില്‍നിന്ന് സമാജ്വാദി പാര്‍ടി വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് 9 എസ്പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. പാര്‍ട്ടി വിട്ടുനില്‍ക്കുമെന്ന് അധ്യക്ഷന്‍ മുലായംസിങ് യാദവ് വ്യാഴാഴ്ച അറിയിച്ചിരുന്നു.

അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സഭയിലെ എല്ലാ നോമിനേറ്റഡ് അംഗങ്ങളെയും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് വോട്ടെടുപ്പില്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളാണു സഭയില്‍ ഉള്ളത്. ഇവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നടി രേഖ എന്നിവര്‍ വ്യക്തിപരമായ അസൗകര്യം മൂലം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. വ്യാഴാഴ്ച ആരംഭിച്ച ചര്‍ച്ച വെള്ളിയാഴ്ചയും തുടര്‍ന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ചര്‍ച്ചക്ക് മറുപടി നല്‍കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. മ

ന്ത്രിയുടെ മറുപടിക്കിടെ ഉയ ബഹളത്തെതുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ടര വരെ നിര്‍ത്തേണ്ടിയും വന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരായ പ്രമേയം ലോക്സഭയിലും ബുധനാഴ്ച പരാജയപ്പെട്ടിരുന്നു. ബിഎസ്പി അംഗങ്ങളും എസ് പി അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയതോടെയാണ് ഭൂരിപക്ഷം അംഗങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ടായിട്ടും ചില്ലറ വില്‍പ്പനരംഗത്തെ വിദേശനിക്ഷേപത്തിന് ലോക്സഭയില്‍ അംഗീകാരം ലഭിച്ചത്.

deshabhimani

1 comment:

  1. ചില്ലറവിപണിയിലെ പ്രത്യക്ഷ വിദേശനിക്ഷേപ (എഫ് ഡിഐ) വിഷയത്തിലുള്ള വോട്ടെടുപ്പു ചര്‍ച്ചയില്‍ രാജ്യസഭയിലും സര്‍ക്കാര്‍ കടന്നുകൂടി. എഫ് ഡിഐക്ക് അനുമതി നല്‍കരുതെന്ന പ്രമേയം 109 ന് എതിരെ 123 വോട്ടുകള്‍ക്കാണ് സഭ തള്ളിയത്.

    ReplyDelete