Tuesday, June 1, 2021

മഹാമാരിക്കിടയിലും 
മോഡിയുടെ ഇന്ധനക്കൊള്ള ; മെയ്‌മാസത്തിൽ വില കൂട്ടിയത് 16 തവണ

കോവിഡ്‌ രണ്ടാം വ്യാപനം രാജ്യത്തെ സ്‌തംഭിപ്പിച്ച മെയ്‌മാസത്തിൽ കേന്ദ്ര  ബിജെപി സർക്കാർ ഒരു ലിറ്റർ ഡീസലിന്റെ വില  4.79 രൂപ വർധിപ്പിച്ചു. പെട്രോളിന്‌  3.93 രൂപയും കൂട്ടി. 

ഇതെ തുടർന്ന്‌ ജീവിത വില സൂചിക കുത്തനെ ഉയർന്നത്‌  ജനങ്ങളുടെ  ദുരിതം ഇരട്ടിയാക്കി. മുംബൈ, ഭോപാൽ തുടങ്ങിയ വൻ നഗരങ്ങളിലടക്കം പെട്രോൾ വില നൂറു കടന്നു.

തിങ്കളാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയും വർധിപ്പിച്ചു. ഇതോടെ മെയിൽ മാത്രം 16 തവണയാണ് വില കൂട്ടിയത്.  തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി. കൊച്ചിയിൽ 94.33, 89.74 രൂപയും കോഴിക്കോട്ട്‌ 94.64, 90.05 രൂപയുമായി.

പെട്രോളിനും ഡീസലിനും യഥാക്രമം 34.19 രൂപയും 36.32 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോഴാണ് വൻനികുതി അടിച്ചേൽപ്പിച്ച്‌ കേന്ദ്രം കൊള്ളവില ഈടാക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് എക്സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയിൽ 17 തവണയായി പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയും കൂട്ടി. തെരഞ്ഞെടുപ്പുകാലത്ത് വിലകൂട്ടൽ നിർത്തിവച്ചു. 

No comments:

Post a Comment